Connect with us

More

ജെല്ലി മിഠായി കഴിച്ച അഞ്ചുവയസ്സുകാരന്‍ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

Published

on

കോഴിക്കോട്: വിഷുതലേന്ന് മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലെ കടയില്‍ നിന്ന് വാങ്ങിയ ജെല്ലി മിഠായി കഴിച്ചതിനെതുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയില്‍ അഞ്ചു വയസുകാരന്‍ മരിച്ചു. കാപ്പാട് പാലോട്ട്കുനി മുനമ്പത്ത് ബഷീറിന്റെ മകന്‍ മുഹമ്മദ് യൂസഫലിയാണ് മരിച്ചത്. മാതാവ് സുഹറാബിയെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

13ാം തിയതി വൈകുന്നേരമാണ് സുഹറാബിയും മകനും ബന്ധുവീട് സന്ദര്‍ശിച്ചശേഷം കാപ്പാട്ടേക്ക് മടങ്ങുന്നവഴി മൊഫ്യൂസല്‍ സ്റ്റാന്റില്‍ എത്തിയത്. ബസ്സ്റ്റാന്റിലെ റോയല്‍ ബേക്കറിയില്‍ നിന്ന് പലഹാരങ്ങളും പത്ത് രൂപ വിലയുള്ള ടൈഗര്‍ ഹൈക്കൗണ്ട് ജെല്ലി മിഠായിയും വാങ്ങി. ചെറിയ കപ്പില്‍ ആയിരുന്നു മിഠായികള്‍. ബസില്‍വെച്ച് മിഠായി നുണഞ്ഞപ്പോള്‍ തന്നെ രുചിവ്യത്യാസം ഉള്ളതായി മുഹമ്മദ് യൂസഫലി പറഞ്ഞിരുന്നുവത്രെ. മകന്റെ കൈയില്‍ നിന്ന് സുഹറാബിയും മിഠായി വാങ്ങി കഴിച്ചു.

രാത്രി ഭക്ഷണം കഴിച്ചശേഷം ഉറങ്ങാന്‍ കിടന്ന ഇരുവര്‍ക്കും പിറ്റേന്ന് പുലര്‍ന്നപ്പോള്‍ ഛര്‍ദ്ദിയും അതിസാരവും തുടങ്ങി. വൈകുന്നേരത്തോടെ കാപ്പാടുള്ള സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയ ഇരുവരേയും ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. രാത്രി പത്തരയോടെ മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേക്കും യൂസഫലി മരിച്ചു.
സുഹറാബി മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ ഗുരുതരാവസ്ഥ തരണം ചെയ്തുവരുന്നതേയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കസബ പൊലീസ് പരിശോധന നടത്തി കട അടപ്പിച്ചു. മുഹമ്മദ് യൂസഫലിയുടെ മയ്യിത്ത് കാപ്പാട് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കി.
മധുര ഗോപാല്‍നഗറിലെ നാഷണല്‍ കണ്‍ഫക്ഷനറി എന്ന കമ്പനിയാണ് ജെല്ലി മിഠായി വിപണിയില്‍ എത്തിച്ചത്. 2016 മാര്‍ച്ചില്‍ ഉണ്ടാക്കിയ മിഠായി 2017 മേയ് വരെ ഉപയോഗിക്കാമെന്നാണ് കവറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അജ്മീറില്‍ അത്തര്‍ കച്ചവടം നടത്തുന്ന പിതാവ് ബഷീര്‍ മകന്റെ മരണമറിഞ്ഞ് നാട്ടിലെത്തി. സഹോദരി: ഫസീല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

Published

on

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം.

കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവര്‍ലോഡ് വരുന്നതിനാല്‍ ട്രാന്‍സ്‌ഫോമറുകള്‍ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ല്‍ കൂടുതല്‍ ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവര്‍ലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.  കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ നിയന്ത്രണം കൊണ്ടുവ‌ന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല.

Continue Reading

kerala

‘വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി’: മേയർ ആര്യ രാജേന്ദ്രനെതിരെ ഹരീഷ് പേരടി

ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു

Published

on

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ ജനാധിപത്യ വിരുദ്ധമായ നടപടിയാണ് മേയര്‍ ആര്യയില്‍ നിന്നുണ്ടായത്. മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി മാത്രമായി മാറിയെന്നും ഹരീഷ് പേരടി പറഞ്ഞു.

ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു..ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിർമാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി. ഗുണ്ടായിസമായി.

പക്ഷെ ഇതൊന്നുമറിയാതെ സ്വന്തം കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു. അമ്മയും പെങ്ങളും സ്ത്രിയും അല്ലാതെയാവുന്നു. വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാത്രമാകുന്നു. ഡ്രൈവർ സലാം. തൊഴിൽ സലാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Continue Reading

crime

ആംബുലന്‍സ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി

ആംബുലന്‍സ് ഡ്രൈവര്‍ അപകട സ്ഥലത്ത് ക്യത്യസമത്ത് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം

Published

on

കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കണ്ടെയ്‌നര്‍ റോഡ് ടോള്‍ബൂത്തിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സഥാപനത്തിലെ ഡ്രൈവറായ അപ്പുവിനാണ് മര്‍ദനമേറ്റത്.

ശനിയാഴ്ച രാത്രി ആനവാതില്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം അപകടം നടന്നതായി വിവരം ലഭിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ അപകട സ്ഥലത്ത് ക്യത്യസമത്ത് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ മുളവുകാട് പൊലീസ് കേസെടുത്തു. കഴുത്തിനും നെഞ്ചിനും തലയ്ക്കും പരിക്കേറ്റ അപ്പു എറണാകുളം ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് പറവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികഝ തേടി.

Continue Reading

Trending