Connect with us

kerala

പോലീസ് രാജിനെ നേരിടും: എം.എസ്.എഫ്

Published

on

എടപ്പാൾ: മലബാറിൽ പ്ലസ് വണ്ണിന് ആവശ്യമായ ബാച്ചുകളും കോഴ്സുകളും അനുവദിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ജനാധിപത്യ രീതിയിൽ സമരം നടത്തുന്ന എം.എസ്.എഫ് പ്രവർത്തകർക്കെതിരേ പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും അന്യായമായി തടങ്കലിൽ വെക്കലും കള്ളക്കേസ് ചുമത്തി ജയിലിൽ അടക്കലുമടക്കമുള്ള പോലീസ് രാജിനെ നേരിടുമെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രയപ്പെട്ടു.

ഭരിക്കുന്ന സർക്കാരുകൾക്കെതിരെ സമരങ്ങൾ സംഘടിപ്പിക്കലും പ്രതിഷേധ പരിപാടികൾ നടത്തലും സർവസാധാരണമാണ്. പോലീസ് ഈ നില തുടർന്നാൽ ഈ നിയമ നടപടി മാത്രമാവില്ല, സമരമുറയിൽ മാറ്റം വരുത്താനും നിർബന്ധിതമാകുമെന്നും മലപ്പുറം എടപ്പാളിൽ വെച്ച് ചേർന്ന സെക്രട്ടറിയേറ്റ് യോഗം മുന്നറിയിപ്പ് നൽകി.

ഫുൾ എ+ കാരായ വിദ്യാർത്ഥികൾ പോലും പ്ലസ് വണ്ണിന് സീറ്റ് ലഭ്യമാവാതെ തെരുവിൽ നിൽക്കുമ്പോൾ സർക്കാർ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോവുന്നത് അനുവദിക്കാൻ കഴിയില്ല. ഈ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സർക്കാർ ഒളിച്ചുകളി അവസാനിപ്പിച്ച് അടിയന്തിര നിയമസഭ വിളിച്ച് ചേർക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

സീറ്റിന്റെ കുറവ് മലബാറിൽ ഉണ്ടെന്ന് മന്ത്രി പരസ്യമായി പറഞ്ഞ് ദിവസങ്ങൾ കഴിഞ്ഞ് ഫേസ്ബുക്ക് വഴി കള്ള കണക്കുകൾ നിരത്തിയതും പിന്നീട് മാറ്റി പറഞ്ഞതും മറ്റുപല സംശയങ്ങൾക്കും ഇടവരുത്തുന്നു. ഈ സർക്കാർ അധികാര ദുർവ്യവഹാരത്തിന് കൂട്ടുനിൽക്കുകയും ന്യായമായ ആവശ്യങ്ങളെ തൃണവൽകരിക്കുകയും ചെയ്യുന്നവരാണെന്നും ജനം നിങ്ങളിൽ നിന്ന് പൂർണ്ണമായും അകന്നെന്നും ഒരു പത്രസമ്മേളനം പോലും നടത്താനോ ജനങ്ങളെ അഭിമുഖീകരിക്കാനോ കഴിയാതെ തികച്ചും കൊള്ള സംഘത്തിന്റെ സ്വഭാവങ്ങളായ ഒളിച്ചു കളിയാണ് ഇവിടെ നടക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.

ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ കയ്യാമം വെച്ച് നേരിടുന്നതും തെരുവിൽ മാരകമായ അക്രമം കൊണ്ട് പരിക്കേൽപിക്കുന്നതുംഫാസിസ്റ്റ് സർക്കാറിന്റെ നയമാണെന്നും ഇത് ഇടതുപക്ഷ സർക്കാറിന് ചേർന്ന നയമാണോ എന്നും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നവരെ തെരുവിൽ തന്നെ നേരിടുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസും ജനറൽ സെക്രട്ടറി സി.കെ.നജാഫും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ഏങ്ങണ്ടിയൂര്‍ നാഷ്ണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

Published

on

തൃശ്ശൂര്‍: തളിക്കുളത്ത് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു.തളിക്കുളം സ്വദേശി അനന്ദു കൃഷ്ണന്‍ ആണ് മരിച്ചത്.തളിക്കുളം ബ്ലോക്ക് മുന്‍ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ് അനന്ദു.ഏങ്ങണ്ടിയൂര്‍ നാഷ്ണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

വ്യാഴാഴ്ച വൈകീട്ട് വീടിന് മുകളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോഴാണ് കടന്നലിന്റെ ആക്രമണമുണ്ടായത്.കുത്തേറ്റ് അലര്‍ജിയുണ്ടായതിനെ തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

Continue Reading

india

സഊദി എയർലൈൻസ് വീണ്ടും കരിപ്പൂരിലേക്ക്

ജിദ്ദയിലേക്ക് ആഴ്‌ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും.

Published

on

2015-ൽ കരിപ്പൂരിൽ വിട്ട സഊദി എയർലൈൻസ് മടങ്ങിയെത്തുന്നു. ഒക്ടോബർ 27-ന് സർവീസ് തുടങ്ങാനാണ് നീക്കം. ആഴ്ചയിൽ ഏഴു സർവീസുകളുണ്ടാകും. കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ട‌റിലാണിത്.ജിദ്ദയിലേക്ക് ആഴ്‌ചയിൽ നാലും റിയാദിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളുണ്ടാകും. നവംബർ അവസാനത്തോടെ സർവീസുകൾ 11 ആയി ഉയർത്താനും പദ്ധതിയുണ്ട്.

കോഡ് ഇ വിഭാഗത്തിൽപ്പെടുന്ന വലിയ വിമാനമാണ് സർവീസുകൾക്ക് ഉപയോഗിക്കുക. 36 ബിസിനസ് ക്ലാസ് സീറ്റുകളും 298 ഇക്കണോമി സീറ്റുകളുമാണുണ്ടാകുക. നിലവിൽ ബെംഗളൂരു, ചെന്നൈ, കൊച്ചി, മുംബൈ, തിരുവനന്തപുരം, ഡൽഹി, ഹൈദരാബാദ്, ലഖ്നൗ വിമാനത്താവളങ്ങളിലേക്ക് സൗദി സർവീസ് നടത്തുന്നുണ്ട്.

2015-ൽ റൺവേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങൾക്ക് നിയന്ത്രണം വന്നതാണ് സൗദി എയർ കോഴിക്കോട് വിടാൻ കാരണമായത്. തുടർന്ന് 2020-ലെ വിമാനാപകടമുണ്ടായതോടെ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. അപകടം അന്വേഷിച്ച കമ്മിഷൻ മുന്നോട്ടുവെച്ച എല്ലാ സൗകര്യങ്ങളും കോഴിക്കോട്ട് ഏർപ്പെടുത്തിയെങ്കിലും വലിയ വിമാനങ്ങൾക്ക് വിലക്ക് തുടരുകയായിരുന്നു.

സഊദി  എയർലൈൻസ് മടങ്ങിയെത്തുന്നതോടെ ഇതേ കാരണത്താൽ കരിപ്പൂരിൽ വിട്ട എമിറേറ്റ്സ് എയർ, ഒമാൻ എയർ എന്നിവയ്ക്കും കരിപ്പൂരിൽ മടങ്ങിയെത്താനുള്ള വഴിതെളിഞ്ഞു.

Continue Reading

Health

കോഴിക്കോട് വെസ്റ്റ് നൈല്‍ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പതിമൂന്നുകാരിക്ക് വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്.

മരണം വെസ്റ്റ് നൈല്‍ മൂലമാണെന്ന് ഇന്നലെയാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍ പനി. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

Continue Reading

Trending