Connect with us

kerala

ഉംറ കമ്പനികളുടെ അപേക്ഷകള്‍ സൗദി മന്ത്രാലയം സ്വീകരിച്ചുതുടങ്ങി

തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലൈസന്‍സ് അപേക്ഷകള്‍ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സ്വീകരിച്ചുതുടങ്ങി.

Published

on

റിയാദ്: തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലൈസന്‍സ് അപേക്ഷകള്‍ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സ്വീകരിച്ചുതുടങ്ങി. തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ (സമഗ്ര ഉംറ സംഘാടകന്‍) വര്‍ഷം മുഴുവനും ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തിയ നിബന്ധനകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസരിച്ചായിരിക്കും ലൈസന്‍സ് നല്‍കുന്നത്. ലൈസന്‍സിന്റെ കാലയളവ് അഞ്ചു വര്‍ഷമാണ്.ഗതാഗതം, ട്രാവല്‍, ടൂറിസം, ട്രിപ്പ് ഓര്‍ഗനൈസര്‍മാര്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം ഉംറ സേവന ലൈസന്‍സ് നല്‍കും. ഉംറ മേഖലയിലെ ലൈസന്‍സിയെ ആശ്രയിക്കാതെ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ അനുബന്ധ മേഖലയിലുള്ളവരെ പ്രാപ്തമാക്കുന്നതിനാണിത്. തീര്‍ത്ഥാടകര്‍ സൗദിയിലെത്തിയ ശേഷം തിരിച്ചയക്കുന്നത് വരെയുള്ള കാലയളവിലെ യാത്ര, താമസം, ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മാത്രമായി ഇവര്‍ക്ക് ചെയ്തുനല്‍കാന്‍ അനുവദിക്കും. 2023 അവസാനത്തോടെ സേവനകാര്യത്തില്‍ കമ്പനികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാക്കിയെടുക്കാനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി വിസ അനുവദിക്കുന്ന ഫീസ് സേവനത്തിനുള്ള ഫീസില്‍ നിന്ന് വേര്‍തിരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ധാരാളം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഏതാനും വര്‍ഷം മുമ്പ് മതാഫ് വികസനവും കിങ് അബ്ദുല്ല എക്സ്പാന്‍ഷനും പൂര്‍ത്തിയായ ശേഷം ഉംറ തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. സൗദി വിഷന്‍ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായും ഇത് ഉള്‍പ്പെടുത്തുകയുണ്ടായി. വിദേശ തീര്‍ത്ഥാടകരുടെയും ടൂറിസ്റ്റുകളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. എണ്ണയിതര വരുമാന സ്രോതസുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍

കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല.

Published

on

കേരളാതീരത്ത് ചരക്കുകപ്പല്‍ തീപിടിച്ചുണ്ടായ സംഭവത്തില്‍ രക്ഷാ ദൗത്യം ദുഷ്‌കരമാകുന്നു. കപ്പല്‍ 10 ഡിഗ്രി ചെരിഞ്ഞു. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ല. കപ്പല്‍ അപകടത്തില്‍പെട്ട് 27 മണിക്കൂര്‍ പിന്നിടുമ്പോഴും കപ്പലില്‍ നിന്നും വലിയ തോതില്‍ തീ കത്തുകയാണ്. കോസ്റ്റ് ഗാര്‍ഡിന്റെ സമര്‍ഥ് കപ്പലും രക്ഷാദൗത്യത്തിന്റെ ഭാഗമാകും. കണ്ടെയ്‌നറുകള്‍ കേരള തീരത്തണയുമെന്ന അറിയിപ്പൊന്നും ലഭിച്ചില്ലെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

അതേസമയം കാണാതായ നാല് കപ്പല്‍ ജീവനക്കാരെ ഇതുവരെയും കണ്ടെത്താനായില്ല. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. രണ്ട് ഡോണിയര്‍ വിമാനങ്ങള്‍ ആകാശം നിരീക്ഷണം നടത്തുന്നുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ സമര്‍ദ് കപ്പല്‍സല്‍വേജ് മാസ്റ്ററുമായി രക്ഷാദൗത്യത്തില്‍ പങ്കുചേരും.

മംഗലാപുരത്തേക്ക് നാവികരുമായി പോയ ഐഎന്‍എസ് സൂറത്തും കൊച്ചി നാവികസേന ആസ്ഥാനത്തുനിന്ന് ഐഎന്‍എസ് സുലേജും അപകടസ്ഥലത്ത് ഉടനെത്തും.

അതേസമയം കപ്പല്‍ ചെരിഞ്ഞതോടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായി റിപ്പോര്‍ട്ടുണ്ടെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കുന്നു. കപ്പലിലെ 157 കണ്ടെയ്‌നറുകളില്‍ അതീവ അപകടരമായ വസ്തുക്കളാണ് ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തീപിടിക്കുന്നതും, വെള്ളവുമായി കലര്‍ന്നാല്‍ അപകടരമാകുന്നതുമായ രാസവസ്തുക്കളാണ് കപ്പലിലുള്ളത്.

പൊട്ടിത്തെറിക്കാന്‍ ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റര്‍ രാസവസ്തുക്കളും ഇന്ധനവുമാണ് കണ്ടെയ്നറുകളിലുള്ളത്.

കപ്പല്‍ അപകടത്തില്‍ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള ആറു പേരില്‍ രണ്ടു പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

അതിനിടെ, സാഹചര്യം വിലയിരുത്താന്‍ ഇന്നു കൊച്ചിയില്‍ ഉന്നതതല യോഗം ചേരും. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് ആണ് യോഗം വിളിച്ചിരിക്കുന്നതെന്നാണു വിവരം. സംസ്ഥാന സര്‍ക്കാര്‍, നാവികസേന, കോസ്റ്റ്ഗാര്‍ഡ്, മറ്റ് കേന്ദ്ര ഏജന്‍സികള്‍, കേരള മാരിടൈം ബോര്‍ഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

Continue Reading

kerala

ലക്ഷദ്വീപ് സ്‌കൂള്‍ ഭാഷാ പരിഷ്‌കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി

വിഷയത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമര്‍ശിച്ചു.

Published

on

ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ അറബിയും മഹലും സിലബസില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് വിശദമായ പഠനം നടത്താതെയാണെന്ന് ഹൈക്കോടതി. വിഷയത്തില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനമെടുത്തത് മനസ്സുറപ്പിച്ചല്ല എന്നും കോടതി വിമര്‍ശിച്ചു. സ്‌കൂളുകളില്‍ അറബി, മഹല്‍ ഭാഷകള്‍ പഠിപ്പിക്കുന്നത് സംബന്ധിച്ച് തല്‍സ്ഥിതി തുടരാന്‍ കോടതി നിര്‍ദേശിച്ചു.

ത്രിഭാഷ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് വേണ്ടി വിദ്യാഭ്യാസ ഡയറക്ടര്‍ പത്മകുമാര്‍ റാം ത്രിപാഠി മെയ് 14ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ചോദ്യം ചെയ്ത് ലക്ഷദ്വീപ് സ്വദേശി പിഐ അജാസ് അക്ബര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

അറബിയും മഹലും എടുത്ത് കളഞ്ഞ് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകള്‍ നടപ്പാക്കാനുള്ള തീരുമാനം 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും 2023ലെ ദേശീയ കരിക്കുലം ഫ്രെയിം വര്‍ക്കിന്റെയും അടിസ്ഥാനത്തിലാണെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ നടപടി 70 വര്‍ഷത്തോേളമായി നിലനില്‍ക്കുന്ന സംവിധാനം ഇല്ലാതാക്കുമെന്നും ഇതില്‍ പഠനങ്ങളോ ചര്‍ച്ചകളോ നടന്നിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Continue Reading

kerala

കാറില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി; ആലുവയില്‍ യുവാവ് ബസിന്റെ താക്കോല്‍ ഊരിയെറിഞ്ഞു

തെറ്റായ ദിശയിലൂടെ ഓവര്‍ടേക്ക് ചെയ്ത കാറാണ് അപകടം സൃഷ്ടിച്ചതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആരോപിച്ചു.

Published

on

ആലുവയില്‍ കെഎസ്ആര്‍ടിസി ബസ് കാറില്‍ ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോല്‍ ഊരിയെറിഞ്ഞ് യുവാവിന്റെ അധിക്രമം. സംഭവത്തില്‍ യുവാവിനെതിരെ ആലുവ പൊലീസ് കേസെടുത്തു. തെറ്റായ ദിശയിലൂടെ ഓവര്‍ടേക്ക് ചെയ്ത കാറാണ് അപകടം സൃഷ്ടിച്ചതെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആരോപിച്ചു.

കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയില്‍ നിന്നും മാളയിലേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ താക്കോലാണ് മാര്‍ത്താണ്ഡവര്‍മ്മ പാലത്തിന് സമീപത്ത് വെച്ച് യുവാവ് ഊരിയെറിഞ്ഞത്. സംഭവ ശേഷം മാപ്പ് പറഞ്ഞു കേസ് ഒത്തുതീര്‍പ്പാക്കാന്‍ യുവാവ് മാള ഡിപ്പോയില്‍ എത്തിയെങ്കിലും ജീവനക്കാര്‍ മാപ്പ് നിഷേധിച്ചു.

Continue Reading

Trending