Connect with us

kerala

ഉംറ കമ്പനികളുടെ അപേക്ഷകള്‍ സൗദി മന്ത്രാലയം സ്വീകരിച്ചുതുടങ്ങി

തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലൈസന്‍സ് അപേക്ഷകള്‍ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സ്വീകരിച്ചുതുടങ്ങി.

Published

on

റിയാദ്: തീര്‍ത്ഥാടകര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ലൈസന്‍സ് അപേക്ഷകള്‍ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സ്വീകരിച്ചുതുടങ്ങി. തീര്‍ഥാടകരുടെ സേവനങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ (സമഗ്ര ഉംറ സംഘാടകന്‍) വര്‍ഷം മുഴുവനും ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തിയ നിബന്ധനകള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസരിച്ചായിരിക്കും ലൈസന്‍സ് നല്‍കുന്നത്. ലൈസന്‍സിന്റെ കാലയളവ് അഞ്ചു വര്‍ഷമാണ്.ഗതാഗതം, ട്രാവല്‍, ടൂറിസം, ട്രിപ്പ് ഓര്‍ഗനൈസര്‍മാര്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും മന്ത്രാലയം ഉംറ സേവന ലൈസന്‍സ് നല്‍കും. ഉംറ മേഖലയിലെ ലൈസന്‍സിയെ ആശ്രയിക്കാതെ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ അനുബന്ധ മേഖലയിലുള്ളവരെ പ്രാപ്തമാക്കുന്നതിനാണിത്. തീര്‍ത്ഥാടകര്‍ സൗദിയിലെത്തിയ ശേഷം തിരിച്ചയക്കുന്നത് വരെയുള്ള കാലയളവിലെ യാത്ര, താമസം, ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മാത്രമായി ഇവര്‍ക്ക് ചെയ്തുനല്‍കാന്‍ അനുവദിക്കും. 2023 അവസാനത്തോടെ സേവനകാര്യത്തില്‍ കമ്പനികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാക്കിയെടുക്കാനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി വിസ അനുവദിക്കുന്ന ഫീസ് സേവനത്തിനുള്ള ഫീസില്‍ നിന്ന് വേര്‍തിരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ ധാരാളം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഏതാനും വര്‍ഷം മുമ്പ് മതാഫ് വികസനവും കിങ് അബ്ദുല്ല എക്സ്പാന്‍ഷനും പൂര്‍ത്തിയായ ശേഷം ഉംറ തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. സൗദി വിഷന്‍ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായും ഇത് ഉള്‍പ്പെടുത്തുകയുണ്ടായി. വിദേശ തീര്‍ത്ഥാടകരുടെയും ടൂറിസ്റ്റുകളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. എണ്ണയിതര വരുമാന സ്രോതസുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

Published

on

തൃശൂരിലെ കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ആംബുലന്‍സിലെ രോഗി കുഞ്ഞിരാമന്‍ (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു.

ചികിത്സകഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

Continue Reading

kerala

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനക്കിടെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം

പൊലീസിന്റെ സാന്ന്യധ്യത്തിലും തങ്ങളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് പാസ്റ്റര്‍ ആരോപിച്ചു.

Published

on

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനക്കിടെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. റായ്പൂരില്‍ പാസ്റ്ററുടെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തുമ്പോഴാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബഹളം വെക്കുകയും പ്രാര്‍ഥനക്കെത്തിയവരെ മര്‍ദിക്കുകയും ചെയ്തത്.

എല്ലാ ഞായാറാഴ്ചകളിലും നടക്കുന്ന പ്രാര്‍ഥനാ കൂട്ടായ്മക്കിടെയാണ് പ്രവര്‍ത്തകര്‍ ബഹളം വെച്ചത്. മതപരിവര്‍ത്തനമടക്കം സ്ഥലത്ത് നടക്കുന്നുണ്ടെന്ന് ആരോപിച്ചായിരുന്നു ഇരുപതോളം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. എന്നാല്‍, പൊലീസിന്റെ സാന്ന്യധ്യത്തിലും തങ്ങളെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് പാസ്റ്റര്‍ ആരോപിച്ചു.

Continue Reading

kerala

കോഴിക്കോട് 17 ഗ്രാം എംഡിഎംഎ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ബംഗളൂരുവില്‍ നിന്ന് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവരുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്.

Published

on

കോഴിക്കോട് നഗരത്തില്‍ നടത്തിയ ലഹരിവേട്ടയില്‍ 17 ഗ്രാം എംഡിഎംഎ പിടികൂടി. ബംഗളൂരുവില്‍ നിന്ന് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുവരുകയായിരുന്ന എംഡിഎംഎയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമണ്ണ സ്വദേശി ഉമ്മര്‍ ഫാറൂഖ് സി.കെ (38) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

നഗരത്തിലും സമീപപ്രദേശങ്ങളിലും യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ആള്‍. ഇരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി ഡാന്‍സാഫ്, പന്തീരാങ്കാവ് പൊലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

യുവതലമുറയെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരിമരുന്ന് കടത്തും വില്‍പ്പനയും തടയുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

Trending