kerala
‘സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ല’; ഐസിയുവിലെ പീഡനക്കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിജീവിത

കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവിലെ പീഡനക്കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് അതിജീവിത. പീഡനക്കേസിലെ പ്രതി ശശീന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടും. സ്വാധീനിക്കാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് എതിരെ നടപടി വേണം. അഞ്ച് ജീവനക്കാരില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെന്നും അതിജീവത ആരോപിച്ചു. നീതി ലഭിക്കും വരെ പോരാടുമെന്നും എന്ത് വന്നാലും പിന്നോട്ടില്ലെന്നും അതിജീവിത പറഞ്ഞു.
കേസില്‍ അധികൃതരുടെ ഭാ?ഗത്ത് നിന്ന് നീതികേടുണ്ട്. കുറ്റം ചെയ്തയാള്‍ പുറത്ത് ഇറങ്ങി വിലസുകയാണ്. പ്രിന്‍സിപ്പലിന് എതിരെയും നടപടി വേണമെന്ന് അതിജീവിത പറഞ്ഞു. പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ മാസം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. പീഡന പരാതി ഇല്ലാതാക്കാന്‍ അഞ്ച് വനിതാ ജീവനക്കാര്‍ ചേര്‍ന്ന് അതിജീവിതയ്ക്കുമേല്‍ ഭീഷണിയും, സമ്മര്‍ദ്ദവും ചെലുത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
അതിജീവിത മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി ഉള്‍പ്പെടെ മാറ്റാന്‍ സ്വാധീനം ചെലുത്തി എന്നും കുറ്റപത്രത്തിലുണ്ട്. ഇവരെ കുറ്റവിമുക്തരാക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുക്കുകയും ചെയ്തിരുന്നു. വിമര്‍ശനം ശക്തമായതിന് പിന്നാലെ തിരിച്ചെടുക്കല്‍ നടപടി റദ്ദാക്കിയിരുന്നു.
kerala
മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു

നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു (92) അന്തരിച്ചു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം. കബറടക്കം ഇന്ന് രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ നടക്കും. ഭാര്യ: പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: മമ്മുട്ടി ( പി ഐ മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.
kerala
ഇഡി കൈക്കൂലി കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം മാറ്റിവയ്ക്കണമെന്ന് ആവശ്യം, വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം
മാസങ്ങളോളം കേസ് എങ്ങനെ നീട്ടിവയ്ക്കാനാകുമെന്ന് കോടതി ചോദിച്ചു.

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ട് മൂന്നാഴ്ച കഴിഞ്ഞുവെന്ന് കോടതി പറഞ്ഞു. മാസങ്ങളോളം കേസ് എങ്ങനെ നീട്ടിവയ്ക്കാനാകുമെന്ന് കോടതി ചോദിച്ചു.
അസിസ്റ്റന്റ് ഡയറക്ടറുടെ അറസ്റ്റ് തടഞ്ഞ നടപടി ചൊവ്വാഴ്ച വരെ നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറുപടി പറയുന്നതിന് ഒരാഴ്ച സമയം നല്‍കി. കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി വിജിലന്‍സിനോട് നിര്‍ദേശിച്ചു. അടുത്ത ചൊവ്വാഴ്ചക്കുള്ളില്‍ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

അറബിക്കടലില്‍ കേരള തീരത്തിനോട് ചേര്‍ന്ന് ആഴച്ചകളുടെ ഇടവേളയില്‍ രണ്ടുകപ്പല്‍ ദുരന്തങ്ങളുണ്ടായത്. സംസ്ഥാനത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. കൊച്ചി പുറങ്കടലില്‍ മുങ്ങിയ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ് 3 ക്ക് പിന്നാലെ കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കുകപ്പലിനാണ് കഴിഞ്ഞ ദിവസം തീപ്പിടിച്ചത്. ബേപ്പൂര്‍ അഴിക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറു ഭാഗത്തായി 145 കിലോമീറ്ററോളം അകലെ ഉള്‍ക്കടലില്‍ വെച്ച് സിംഗപ്പൂര്‍ പതാക വഹിക്കുന്ന വാന്‍ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. തീപിടുത്തത്തെ തുടര്‍ന്ന് കപ്പലില്‍ പൊട്ടിത്തെറികള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കപ്പലിലെ 22 ജീവനക്കാരില്‍ 18 പേരെ രക്ഷപ്പെടുത്തിയെങ്കിലും നാലു പേരെ കണ്ടെത്താനായിട്ടില്ല. ബേപ്പൂരില്‍ നിന്ന് 78 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് കപ്പലുള്ളത്. അഴിക്കല്‍ തുറമുഖവുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കപ്പല്‍ കൊളംബോയില്‍ നിന്ന് പുറപ്പെട്ടത്.
എംവി വാന്‍ ഹായ് 503 എന്ന തായ്വാന്‍ കമ്പനിയുടെ കപ്പലില്‍ 157 കണ്ടെയ്നറുകളിലായി അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങങ് പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. പൊട്ടിത്തെറിക്കാന്‍ ഇടയുള്ളതും അല്ലാത്തതുമായ ആയിരക്കണക്കിന് ലിറ്റര്‍ രാസവസ്തുക്കളും ഇന്ധനവും ഇവയില്‍പെടുന്നു. പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും കടുത്ത ആഘാത മേല്‍പ്പിക്കുന്നവയടക്കം ഇതിലുണ്ട്. ട്രൈക്ലോറോബെന്‍ സിന്‍, ട്രൈഈഥൈലിന്‍ ടെട്രാമൈന്‍, ഡയാസ്റ്റോണ്‍ ആല്‍ക്കഹോള്‍, ബെന്‍സോഫിനോണ്‍, നൈട്രോസെല്ലു ലോസ്, തീപിടിക്കുന്ന റെസിന്‍, കീടനാശിനികള്‍, പെയിന്റ് തുടങ്ങിയ വസ്തുക്കള്‍ ടണ്‍ കണക്കിനാണ് കണ്ടെയ്‌നറുകളിലുള്ളത്. ഈ വസ്തുക്കള്‍ കടലില്‍ കലരുമ്പോഴും തീരത്തോട്ട് എത്തുമ്പോഴും ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ കപ്പലിലെ തീയണക്കാനുള്ള ശ്രമങ്ങള്‍ സങ്കീര്‍ണ്ണമായി തന്നെ തുടരുന്നത് ഏറെ ആശങ്കാജനകമാണ്. കപ്പലിന്റെ മധ്യഭാഗം മുതല്‍ ജീവനക്കാര്‍ താമസിക്കുന്ന ബ്ലേക്കിന് മുന്നിലുള്ള കണ്ടെയ്‌നര്‍ ഭാഗം വരെ തീയും സ്‌ഫോടനങ്ങളും ഇന്നലെയും തുടരുകയായിരുന്നു. മുന്‍ഭാഗത്തെ തീപിടുത്തം ഇന്നലെ തന്നെ നിയന്ത്രണവിധേയമായിരുന്നുവെങ്കിവും കടുത്തപുക വിട്ടൊഴിയാത്ത അവസ്ഥയാണുള്ളത്. കപ്പല്‍ ഏകദേശം 10 മുതല്‍ 15 ഡിഗ്രി ഇടത് വശത്തേക്ക് ചരിഞ്ഞിരിക്കുന്നതും കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണതായുള്ള റിപ്പോര്‍ട്ടുകളും സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നുണ്ട്.
നേരത്തെ അപകടത്തില്‍ പെട്ട എം.എസ്.സി എല്‍സി 3 യില്‍നിന്ന് ഇന്ധനം വിണ്ടെടുക്കുന്ന ദൗത്യത്തിലെ രണ്ടാം ഘട്ടത്തിന് തുടക്കമായ ദിവസത്തില്‍തന്നെയാണ് മറ്റൊരു അപകടത്തിന് കൂടി അറബിക്കടല്‍ സാക്ഷ്യംവഹിച്ചത്. കപ്പലിലെ ഇന്ധന ടാങ്കുകളുടെ വാല്‍വുകളിലൂടെ ഉണ്ടായേക്കാവുന്ന എണ്ണച്ചോര്‍ച്ച്ക്ക് തടയിടാനുള്ള ദൗത്യമായിരുന്നു ഇന്നലെ ആരംഭിച്ചത്. അമേരിക്കയിലെ ടി ആന്‍ഡ് ട സാല്‍വേജ് കമ്പനി 12 മുങ്ങല്‍ വിദഗ്ധരെയാണ് ഇതിനായി കൊച്ചിയില്‍ എത്തിച്ചിരുന്നത്. എം.എസ്.സി എല്‍ യുടെ മുങ്ങലിലൂടെയുണ്ടായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കാരണം സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങള്‍ പൊറുതിമു ട്ടുമ്പോഴാണ് അതിനേക്കാള്‍ ഗൗരവതരമായ മറ്റൊരു അപകടം കൂടി സംഭവിച്ചിരിക്കുന്നത്. കടലിന് അടിയില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങള്‍ കടല്‍ അപ്രതീക്ഷിതമായി ദിശമാറിയതിനെ തുടര്‍ന്ന് തീരമേഖലയില്‍ കൂട്ടത്തോടെ വന്നടിയുകയാണ്. കടലിന്റെ അടിത്തട്ടിലെ മത്സ്യങ്ങളെ പിടികൂടുന്നതിനായി ഉപയോഗിക്കുന്ന വലകളില്‍ പോലും ഇപ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നിറയുന്നതെന്നാണ് മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നത്. ട്രോളിങ് നിരോധനം ആരംഭിക്കാനിരിക്കെയുണ്ടായ ഒന്നാമത്തെ കപ്പല്‍ ദുരന്തംതന്നെ മത്സ്യബന്ധന മേഖലയുടെ നടുവൊടിച്ചുകളഞ്ഞിരുന്നു. അപ്രതീക്ഷിതമായുണ്ടായ വിലക്കുകള്‍ അവരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകളയുന്നതരത്തിലുള്ളതായിരുന്നു. അതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് അതിനേക്കാള്‍ വലിയ മറ്റൊരു ദുരന്തംകൂടി തീരമേഖലയുടെ നടുവൊടിച്ചിരിക്കുന്നത്. എം.വി വാന്‍ഹായിലുണ്ടായിരുന്ന കണ്ടെയിനറിലെ വസ്തുക്കള്‍ കൂടുതല്‍ അപക ടംവിതക്കുന്നതാണെന്നാണ് വിദഗ്ധരുടെ റിപ്പോര്‍ട്ടുകള്‍. കപ്പല്‍ കൂടുതല്‍ ചരിയുന്ന പക്ഷം കണ്ടെയിനറുകള്‍ കൂട്ടത്തോടെ കടലില്‍ പതിക്കുന്ന ഭീതിതമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത്രമേല്‍ ഗൗരവതരമായ അവസ്ഥാ വിശേഷത്തിലൂടെ കടലും തീരവും കടന്നുപോകുമ്പോള്‍ സംസ്ഥാനസര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത് പതിവു നിസംഗതയാണെന്നതാണ് ഏറെ ഖേദകരം. സാമ്പത്തികമായി ശതകോടികളുടെയും പാരിസ്ഥിതികമായി ഒരിക്കലും കണക്കുകൂട്ടാനാവാത്തതുമായ നഷ്ടമുണ്ടായിട്ടും കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് വേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോഴും സര്‍ക്കാറുള്ളത്. അതോടൊപ്പം മര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ സര്‍വേ പുറത്തു വിടുകയോ, നിര്‍ണായക വിവരങ്ങള്‍ കംസ്റ്റംസോ തയാറായിട്ടില്ല. നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ ഈ റിപ്പോര്‍ട്ടുകളെല്ലാം മര്‍മ പ്രധാനമാണെന്നിരിക്കെയാണ് വിവിധ വകുപ്പുകളുടെ ഒളിച്ചുകളി ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പല്‍ എം.എസ്.സി ഐറിന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു നില്‍ക്കുകയാണ്. ഈ കപ്പലെത്തുന്ന രാജ്യത്തെ ആദ്യത്തെ തുറമുഖമാണ് വിഴിഞ്ഞം. വിഴിഞ്ഞത്തിന്റെ പേരില്‍ അവകാശവാദങ്ങളുടെ പെരുമ്പറ മുഴക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളാകട്ടേ അപകടകരമായ ഈ സാഹചര്യത്തിനുനേരെ കണ്ണടക്കുകയാണ് ചെയ്യുന്നത്.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala3 days ago
പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീട്ടിലെത്തിച്ചു
-
india3 days ago
‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്
-
india3 days ago
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം
-
Film3 days ago
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
-
kerala3 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍