kerala
സ്പീക്കര്‍ എ.എന്‍ ശംസീറിനെ തുണക്കാതെ സി.പി.എം; വിവാദം പടര്‍ത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ ആശങ്ക
അതേ സമയം എന്‍.എസ്.എസ്- ബി.ജെ.പി പ്രതിഷേധത്തിനിടെയും എസ്.എന്‍.ഡി.പി നേതാക്കള്‍ മൗനം പാലിക്കുന്നത് വിഷയത്തില്‍ ശംസീറിനും പാര്‍ട്ടിക്കും ആശ്വാസവുമാണ്.

സ്പീക്കര്‍ എ.എന്‍ ശംസീര്‍ നടത്തിയ ഗണപതി യുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ സി.പി.എം ഉരുണ്ടുകളിക്കുന്നതായി പരാതി. പ്രധാനനേതാക്കളൊന്നും സ്പീക്കറെ തുണയ്ക്കാനെത്തതാണ് പ്രശ്‌നം. പി. ജയരാജന്‍ മാത്രമാണ് ഇതുവരെ സ്പീക്കറെ പിന്തുണച്ചെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്തെങ്കിലും പറഞ്ഞാല്‍ വികാരം വ്രണപ്പെടുമോ എന്നാണ് പല നേതാക്കളുടെയും ചിന്തയത്രെ. ഹൈന്ദവവിശ്വാസങ്ങളെയല്ല, ശംസീര്‍ വിമര്‍ശിച്ചതെന്നും സംഘപരിവാറിന്റെ പുതിയ വാദഗതികളെയാണെന്നും സ്പീക്കര്‍ പറയുമ്പോള്‍ ജയരാജന്‍ പോലും വിഷയത്തിലേക്ക് വരാതെ പ്രകോപനം സൃഷ്ടിക്കുകയാണ്‌ചെയ്തത്. യുവമോര്‍ച്ചക്കാരെ മോര്‍ച്ചറിയിലാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയോ എം.വി ഗോവിന്ദനോ ഇതുവരെ ശംസീറിനെ പ്രതിരോധിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ തന്നെ വിഷയം തണുപ്പിക്കാനായിരുന്നെങ്കില്‍ എന്‍.എസ്.എസ് കൂടി രംഗത്തുവരില്ലായിരുന്നുവെന്നാണ് നേതാക്കള്‍ മുറുമുറുക്കുന്നത്. മുഖ്യമന്ത്രി പത്രക്കാരെ കണ്ടിട്ട് രണ്ടുമാസമായി. ഗോവിന്ദനാകട്ടെ പാര്‍ട്ടിയുടെ പരിപാടികളിലും. ഇതിനിടെ ശംസീര്‍ എന്തിനാണ് വെറുതെ വിവാദമുണ്ടാക്കിയതെന്നാണ് അദ്ദേഹത്തിന്റെ എതിരാളികള്‍ ചോദിക്കുന്നത്. ആദ്യഘട്ടത്തില്‍ ശംസീറിനെ തഴഞ്ഞ പിണറായി കോടിയേരി മരണപ്പെട്ടതോടെയാണ് ശംസീറിന് സ്പീക്കര്‍ പദവി നല്‍കി സാന്ത്വനിപ്പിച്ചത്. അത് രാജിവെക്കേണ്ടിവരുന്നത് ശംസീറിനും സി.പി.എമ്മിനും നിനക്കാനാകില്ല. ഏതായാലും ശംസീര്‍ മാപ്പുപറയട്ടെ എന്നാണ് ചില നേതാക്കള്‍ ആവശ്യപ്പെടുന്നത്. ശംസീറിനാകട്ടെ പാര്‍ട്ടിയിലേക്കാള്‍ പുറത്തുനിന്ന് പിന്തുണ ലഭിക്കുന്നത് തിരുത്തലിന് തയ്യാറാകാത്ത അവസ്ഥ സൃഷ്ടിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയമാണ് താന്‍ പറഞ്ഞതെന്നാണ് ശംസീര്‍ പറയുന്നതെങ്കിലും അത് ഇങ്ങനെ ഇക്കാലത്ത് പറയാമോ എന്നാണ് ചില നേതാക്കള്‍ ചോദിക്കുന്നത്.
പ്രശ്‌നം വഷളാകാതെ തെരഞ്ഞെടുപ്പ് അടുത്തെത്തിയ കാലത്ത് വിഷയത്തില്‍ പരസ്യമായ തിരുത്തലിന് തയ്യാറാകുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. അതേ സമയം എന്‍.എസ്.എസ്- ബി.ജെ.പി പ്രതിഷേധത്തിനിടെയും എസ്.എന്‍.ഡി.പി നേതാക്കള്‍ മൗനം പാലിക്കുന്നത് വിഷയത്തില്‍ ശംസീറിനും പാര്‍ട്ടിക്കും ആശ്വാസവുമാണ്.
kerala
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
kerala
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.
kerala
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്
പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.
നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.
-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala1 day ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കും
-
kerala3 days ago
കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
-
india3 days ago
2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ
-
india3 days ago
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
-
kerala2 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍