Connect with us

kerala

സ്പീക്കര്‍ എ.എന്‍ ശംസീറിനെ തുണക്കാതെ സി.പി.എം; വിവാദം പടര്‍ത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ ആശങ്ക

അതേ സമയം എന്‍.എസ്.എസ്- ബി.ജെ.പി പ്രതിഷേധത്തിനിടെയും എസ്.എന്‍.ഡി.പി നേതാക്കള്‍ മൗനം പാലിക്കുന്നത് വിഷയത്തില്‍ ശംസീറിനും പാര്‍ട്ടിക്കും ആശ്വാസവുമാണ്.

Published

on

സ്പീക്കര്‍ എ.എന്‍ ശംസീര്‍ നടത്തിയ ഗണപതി യുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ സി.പി.എം ഉരുണ്ടുകളിക്കുന്നതായി പരാതി. പ്രധാനനേതാക്കളൊന്നും സ്പീക്കറെ തുണയ്ക്കാനെത്തതാണ് പ്രശ്‌നം. പി. ജയരാജന്‍ മാത്രമാണ് ഇതുവരെ സ്പീക്കറെ പിന്തുണച്ചെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്തെങ്കിലും പറഞ്ഞാല്‍ വികാരം വ്രണപ്പെടുമോ എന്നാണ് പല നേതാക്കളുടെയും ചിന്തയത്രെ. ഹൈന്ദവവിശ്വാസങ്ങളെയല്ല, ശംസീര്‍ വിമര്‍ശിച്ചതെന്നും സംഘപരിവാറിന്റെ പുതിയ വാദഗതികളെയാണെന്നും സ്പീക്കര്‍ പറയുമ്പോള്‍ ജയരാജന്‍ പോലും വിഷയത്തിലേക്ക് വരാതെ പ്രകോപനം സൃഷ്ടിക്കുകയാണ്‌ചെയ്തത്. യുവമോര്‍ച്ചക്കാരെ മോര്‍ച്ചറിയിലാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയോ എം.വി ഗോവിന്ദനോ ഇതുവരെ ശംസീറിനെ പ്രതിരോധിച്ചിട്ടില്ല. ആദ്യഘട്ടത്തില്‍ തന്നെ വിഷയം തണുപ്പിക്കാനായിരുന്നെങ്കില്‍ എന്‍.എസ്.എസ് കൂടി രംഗത്തുവരില്ലായിരുന്നുവെന്നാണ് നേതാക്കള്‍ മുറുമുറുക്കുന്നത്. മുഖ്യമന്ത്രി പത്രക്കാരെ കണ്ടിട്ട് രണ്ടുമാസമായി. ഗോവിന്ദനാകട്ടെ പാര്‍ട്ടിയുടെ പരിപാടികളിലും. ഇതിനിടെ ശംസീര്‍ എന്തിനാണ് വെറുതെ വിവാദമുണ്ടാക്കിയതെന്നാണ് അദ്ദേഹത്തിന്റെ എതിരാളികള്‍ ചോദിക്കുന്നത്. ആദ്യഘട്ടത്തില്‍ ശംസീറിനെ തഴഞ്ഞ പിണറായി കോടിയേരി മരണപ്പെട്ടതോടെയാണ് ശംസീറിന് സ്പീക്കര്‍ പദവി നല്‍കി സാന്ത്വനിപ്പിച്ചത്. അത് രാജിവെക്കേണ്ടിവരുന്നത് ശംസീറിനും സി.പി.എമ്മിനും നിനക്കാനാകില്ല. ഏതായാലും ശംസീര്‍ മാപ്പുപറയട്ടെ എന്നാണ് ചില നേതാക്കള്‍ ആവശ്യപ്പെടുന്നത്. ശംസീറിനാകട്ടെ പാര്‍ട്ടിയിലേക്കാള്‍ പുറത്തുനിന്ന് പിന്തുണ ലഭിക്കുന്നത് തിരുത്തലിന് തയ്യാറാകാത്ത അവസ്ഥ സൃഷ്ടിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നയമാണ് താന്‍ പറഞ്ഞതെന്നാണ് ശംസീര്‍ പറയുന്നതെങ്കിലും അത് ഇങ്ങനെ ഇക്കാലത്ത് പറയാമോ എന്നാണ് ചില നേതാക്കള്‍ ചോദിക്കുന്നത്.
പ്രശ്‌നം വഷളാകാതെ തെരഞ്ഞെടുപ്പ് അടുത്തെത്തിയ കാലത്ത് വിഷയത്തില്‍ പരസ്യമായ തിരുത്തലിന് തയ്യാറാകുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. അതേ സമയം എന്‍.എസ്.എസ്- ബി.ജെ.പി പ്രതിഷേധത്തിനിടെയും എസ്.എന്‍.ഡി.പി നേതാക്കള്‍ മൗനം പാലിക്കുന്നത് വിഷയത്തില്‍ ശംസീറിനും പാര്‍ട്ടിക്കും ആശ്വാസവുമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending