Connect with us

india

ഹരിയാന കലാപം അതിവേഗം തടയണം: മുസ്‌ലിംലീഗ്

1991ലെ ആരാധനാലയ സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് വ്യക്തമാക്കിയിട്ടുണ്ടെന്നും മുസ്‌ലിംലീഗ് നേതാക്കള്‍ പറഞ്ഞു.

Published

on

ഹരിയാനയിലെ നൂഹിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ രാജ്യത്തെ ഞെട്ടിപ്പിക്കുന്നതാണെന്നും കലാപം പടര്‍ന്ന് കയറാതിരിക്കാനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും മുസ്‌ലിംലീഗ് നേതാക്കള്‍ ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ലോക്‌സഭയിലും രാജ്യസഭയിലും സഭ നിര്‍ത്തിവെച്ച് ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് എം.പിമാര്‍ നോട്ടീസ് നല്‍കിയിരുന്നതായും പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ.എം. പി അബ്ദുസ്സമദ് സമദാനി എംപി, നവാസ് ഗനി എം.പി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഹരിയാനയിലെ സംഭവങ്ങള്‍ രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇതിനകം ആറുപേര്‍ കൊല്ലപ്പെട്ടു. 26 വയസ്സുള്ള ഇമാമും രണ്ട് സുരക്ഷാ ഗാര്‍ഡും മരിച്ചവരില്‍ ഉള്‍പ്പെടും. പള്ളിക്കകത്ത് കയറി പള്ളിയിലെ മിമ്പര്‍ അഗ്‌നിക്കിരയാക്കിയ സംഭവം വരെ അരങ്ങേറി. ഹരിയാനാ ഗവണ്‍മെന്റ് കാര്യങ്ങളുടെ ഗൗരവം ഉള്‍കൊണ്ടിട്ടില്ല. ഉപമുഖ്യമന്ത്രി തന്നെ പറഞ്ഞത് വിശ്വഹിന്ദു പരിഷത്തിന്റെ ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്ര സര്‍ക്കാര്‍ സംവിധാനങ്ങളെ പോലും അറിയിക്കാതെയാണ് നടത്തിയതെന്നാണ്. ഗുരുഗ്രാമില്‍ പള്ളിക്ക് തീയിട്ടതിനു പുറമേ നിരവധി കടകളും മറ്റും ആക്രമിക്കപ്പെട്ടു. നൂഹിലെ സംഘര്‍ഷം സമീപപ്രദേശങ്ങളായ ഗുരുഗ്രാം, ഫരീദാബാദ്, പല്‍വല്‍ എന്നിവിടങ്ങളിലേക്കും പടര്‍ന്നിട്ടുണ്ട്. ചേരികളില്‍ കഴിയുന്ന പാവങ്ങള്‍ പലായനത്തിന്റെ വക്കിലാണ്. വീടുകള്‍ പലതും അഗ്‌നിക്കിരിയായി.
ഗ്യാന്‍വാപിയില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ നടക്കുന്ന കാര്യങ്ങളും മണിപ്പൂരിലും ഹരിയാനയിലും അടക്കം തുടരുന്ന കലാപങ്ങളും അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉപയോഗിക്കാന്‍ പോകുന്ന ഏറ്റവും വലിയ ആയുധം വര്‍ഗീയത തന്നെയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. ഗ്യാന്‍വാപി വിഷയത്തില്‍ പാര്‍ലമെന്റിനകത്തും പുറത്തും മുസ്‌ലിംലീഗ് ശക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് വ്യക്തമാക്കിയിട്ടുണ്ടെന്നും മുസ്‌ലിംലീഗ് നേതാക്കള്‍ പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം; ഹൈക്കോടതി ഉത്തരവില്‍ വിശദീകരണം തേടി സുപ്രിംകോടതി

ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോടാണ് വിശദീകരണം തേടിയത്.

Published

on

മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവില്‍ വിശദീകരണം തേടി സുപ്രീംകോടതി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോടാണ് വിശദീകരണം തേടിയത്. ബ്രഹ്‌മപുരം വിഷയം പരിഗണിക്കാനുള്ള പ്രത്യേക ബെഞ്ച് രൂപീകരണ ഉത്തരവും ഹാജരാക്കണമെന്ന് നിര്‍ദേശം.

നാലാഴ്ചക്കകം വിശദീകരണം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. പരിഗണനാ വിഷയത്തിന് പുറത്ത് നിന്നാണ് ഹൈക്കോടതിയുടെ നിരോധന നടപടിയെന്നായിരുന്നു ഹരജിക്കാരുടെ വാദം.

Continue Reading

india

334 രാഷ്ട്രീയ പാര്‍ട്ടികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 334 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെ (ആര്‍യുപിപിഎസ്) തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച പട്ടികയില്‍ നിന്ന് ഒഴിവാക്കി.

Published

on

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 334 അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളെ (ആര്‍യുപിപിഎസ്) തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച പട്ടികയില്‍ നിന്ന് ഒഴിവാക്കി. രാഷ്ട്രീയ ഭൂപ്രകൃതിയെ ശുദ്ധീകരിക്കാനുള്ള സമഗ്രവും നിരന്തരവുമായ തന്ത്രമായി ഇസി വിശേഷിപ്പിച്ച ഏറ്റവും പുതിയ റൗണ്ടായിരുന്നു ഡീലിസ്റ്റ് ചെയ്യല്‍.

1961 ലെ ആദായനികുതി നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകളും (റിസര്‍വേഷനും അലോട്ട്മെന്റും) പാര്‍ട്ടിയുടെ രജിസ്ട്രേഷനായുള്ള പാര്‍ട്ടി മാര്‍ഗനിര്‍ദേശങ്ങള്‍ സൂചിപ്പിക്കുന്നില്ലെങ്കില്‍, 1961-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29 ബി, സെക്ഷന്‍ 29 സി എന്നിവ പ്രകാരം ഡീലിസ്റ്റ് ചെയ്ത RUPP-കള്‍ക്ക് ഇനി ആദായനികുതി ഇളവുകള്‍ ലഭിക്കില്ല. ആറ് വര്‍ഷത്തേക്ക് തുടര്‍ച്ചയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍, രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് അത് നീക്കം ചെയ്യപ്പെടും. കൂടാതെ, ആര്‍ പി ആക്റ്റ് 1951 ലെ സെക്ഷന്‍ 29 എ പ്രകാരം, പാര്‍ട്ടികള്‍ രജിസ്‌ട്രേഷന്‍ സമയത്ത് പേര്, വിലാസം, ഭാരവാഹികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കണം, എന്തെങ്കിലും മാറ്റം കമ്മീഷനെ കാലതാമസം കൂടാതെ അറിയിക്കണം.

ഈ വര്‍ഷം ജൂണില്‍, EC അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും ജനപ്രാതിനിധ്യ നിയമത്തിനും കീഴില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കുന്നതിനെക്കുറിച്ച് 345 RUPP യുടെ പരിശോധനാ അന്വേഷണങ്ങള്‍ നടത്താന്‍ സംസ്ഥാന/യുടി ചീഫ് ഇലക്ടറല്‍ ഓഫീസര്‍മാരോട് (സിഇഒ) നിര്‍ദ്ദേശിച്ചിരുന്നു.

സിഇഒമാര്‍ അന്വേഷണം നടത്തി, ഈ ആര്‍യുപിപികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി, ഓരോ കക്ഷിക്കും വ്യക്തിപരമായ ഹിയറിംഗിലൂടെ പ്രതികരിക്കാനും അവരുടെ വാദം അവതരിപ്പിക്കാനും അവസരമൊരുക്കി. തുടര്‍ന്ന്, സിഇഒമാരുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, മൊത്തം 345 ആര്‍യുപിപികളില്‍ 334 ആര്‍യുപിപികളും മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി. പട്ടികയില്‍ നിന്ന് വ്യതിചലിച്ചവര്‍ക്ക് ഓര്‍ഡര്‍ ലഭിച്ച് 30 ദിവസത്തിനകം EC യില്‍ അപ്പീല്‍ നല്‍കാം. 2,520 RUPP കള്‍ കൂടാതെ നിലവില്‍ ആറ് ദേശീയ പാര്‍ട്ടികളും 67 സംസ്ഥാന പാര്‍ട്ടികളും പോളിംഗ് പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

india

ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

Published

on

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

Trending