Culture
ട്രംപിനെ പേരെടുത്ത് പറയാതെ മിഷേല്‍ ഒബാമയുടെ വൈകാരിക പ്രസംഗം; ഹിലരിക്കു മുന്‍തൂക്കം

യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനു വേണ്ടി പ്രസിഡണ്ട് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ നടത്തിയ പ്രസംഗം വൈറലാവുന്നു. ന്യൂ ഹാംഷെയറില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണു വേണ്ടി നടത്തിയ വൈകാരികമായ പ്രസംഗം രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ശ്രോതാക്കളുടൈയും കയ്യടി നേടി. ഹിലരിയുടെ പ്രചരണത്തിലെ നിര്‍ണായക വഴിത്തിരിവ് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ മിഷേലിന്റെ അര മണിക്കൂര്‍ നീണ്ട പ്രസംഗത്തെ വിശേഷിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ഇത് വൈറലായി.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ സ്ത്രീ വിരുദ്ധ നിലപാടുകളെ നിശിതമായി വിമര്‍ശിച്ച മിഷേല്‍, യു.എസ്സിലെ വനിതകളുടെ പ്രതിനിധി എന്ന നിലക്കാണ് പ്രസംഗിച്ചത്. അതേസമയം, തുടര്‍ച്ചയായ വിവദങ്ങളില്‍ അകപ്പെടുന്ന ട്രംപിന്റെ പേര് ഒരിക്കല്‍പ്പോലും അവര്‍ പരാമര്‍ശിച്ചില്ല.
പ്രസക്ത ഭാഗങ്ങള്‍:
- ‘അമേരിക്കയുടെ പ്രസിഡണ്ട് സ്ഥാനത്തിനായി മത്സരിക്കുന്ന ഒരു സ്ഥനാര്‍ത്ഥി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നിനെപ്പറ്റി വീമ്പടിക്കുന്നു എന്ന് ഞാന്‍ പറയുന്നുവെന്ന് എനിക്കു തന്നെ വിശ്വസിക്കാനാവുന്നില്ല. അതേപ്പറ്റി ചിന്തിക്കാതിരിക്കാനും എനിക്ക് കഴിയുന്നില്ല.’
- ‘ഇതൊരിക്കലും സാധാരണമല്ല. ഇത് സാധാരണ രാഷ്ട്രീയമല്ല. ഇത് അപമാനമാണ്. വെച്ചു പൊറുപ്പിക്കാനാവാത്തതാണ്.’
- ‘എനിക്ക് പരിചയമുള്ള പുരുഷന്മാരൊന്നും സ്ത്രീകളെപ്പറ്റി ഇങ്ങനെ സംസാരിക്കുന്നവരല്ല. കരുത്തരും മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നവരുമായ പുരുഷന്മാര്‍ക്ക്, തങ്ങള്‍ കരുത്തരാണെന്ന് തെളിയിക്കാന്‍ സ്ത്രീകളെ അപമാനിക്കേണ്ടി വരാറില്ല.’
- ‘സാധാരണ കാര്യം എന്ന പോലെ പരവതാനിക്കടിയിലേക്ക് അടിച്ചുവാരിക്കൂട്ടാവുന്ന ചെറിയ കാര്യമല്ല ഇതൊന്നും. കരുത്തനായ ഒരു വ്യക്തി സ്വതന്ത്രനായി സ്ത്രീകളെ പീഡിപ്പിക്കുന്നതിനെപ്പറ്റി സംസാരിക്കുകയാണ്…. നമ്മുടെ കുട്ടികള്‍ക്കു മുന്നില്‍ ഇക്കാര്യം കാണിച്ചുകൊടുക്കാന്‍ നമുക്ക് കഴിയില്ല…’
- ‘നാം എല്ലാവരും എഴുന്നേറ്റു നിന്ന് ‘ഇത്രയും മതി’ എന്ന് പറയാനുള്ള സമയായിരിക്കും. ഇതിവിടെ നിര്‍ത്തണം…’
Every minute of Michelle Obama’s 30 minute speech today is worth watching. https://t.co/ZlEX3YaU6a
— Hillary Clinton (@HillaryClinton) October 13, 2016
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍
-
Video Stories2 days ago
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days ago
വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഒന്നാം പ്രതി സര്‍ക്കാര്‍ തന്നെ; പി.എം.എ സലാം
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍