Connect with us

Video Stories

ബാബരി: കോടതി വിധിയും ബി.ജെ.പി രാഷ്ട്രീയവും

Published

on

വലയ് സിങ് റായ്

ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗൂഢാലോചന കുറ്റം പുനസ്ഥാപിച്ച സുപ്രീം കോടതി വിധി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതില്‍ നിന്നു വിഭിന്നമായി തിരിച്ചടിയെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന ഒരു അനുഗ്രഹമാണ്. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ ഉത്തരവാദികളാണെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് സുപ്രീം കോടതി മനസിലാക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ അവര്‍ക്കു മേലുള്ള ഗൂഢാലോചന കുറ്റം ഒഴിവാക്കാനാവില്ല. അദ്വാനിക്കും മറ്റ് നേതാക്കള്‍ക്കുമെതിരായ കേസും ബാബരി മസ്ജിദ് തകര്‍ത്ത നൂറുകണക്കിന് കര്‍സേവകര്‍ക്കെതിരായ കേസും ഒറ്റക്കേസായി പരിഗണിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ കേസില്‍ തീരുമാനമുണ്ടാകണമെന്നു പറഞ്ഞ കോടതി കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റാനോ മറ്റ് അഡ്ജസ്റ്റുമെന്റുകള്‍ നടത്താനോ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
1992ല്‍ ബാബരി മസ്ജിദ് തകര്‍ത്തതിനുശേഷം 25 വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി രാജ്യത്ത് വലിയ തോതില്‍ അധികാരമുറപ്പിച്ചു കഴിഞ്ഞു. (കേന്ദ്രത്തിലുള്ള വന്‍ ഭൂരിപക്ഷത്തിനു പുറമേ യു.പിയുള്‍പ്പെടെ പത്തിലധികം സം സ്ഥാനങ്ങള്‍ ഭരിക്കുന്നത് ബി.ജെ.പിയാണ്). ബി.ജെ.പിക്ക് രാമക്ഷേത്ര പ്രശ്‌നം ചെറിയ തോതിലൊന്നുമല്ല സഹായകരമായത്. ഇതിന് പിന്‍ബലമായി പറയുന്നത് 1984ല്‍ വെറും രണ്ടു സീറ്റുകളുണ്ടായിരുന്ന ബി.ജെ.പി 1989ലെ പൊതുതെരഞ്ഞെടുപ്പില്‍ 88 ലോക്‌സഭാ സീറ്റുകള്‍ നേടിയെന്ന കാര്യമാണ്. രാമന്റെ ജന്മസ്ഥലം ‘തിരിച്ചുപിടിക്കാനുള്ള’ വിശ്വഹിന്ദു പരിഷത്തിന്റെ സമരങ്ങള്‍ 1984 ഒക്ടോബറില്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നതിന് കുറച്ചു മാസങ്ങള്‍ക്കു മുമ്പു തന്നെ ആരംഭിച്ചിരുന്നു. ഇതിനു രണ്ടു മാസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ മകന്‍ രാജീവ് ഗാന്ധി 401 സീറ്റുകള്‍ നേടി മികച്ച വിജയം നേടിയിരുന്നു. അന്ന് ജനസംഘ് എന്നറിയപ്പെട്ടിരുന്ന ബി.ജെ.പി രണ്ടു ലോക്‌സഭാ സീറ്റുകളേ നേടിയുള്ളൂ എന്നത് മോശം പ്രകടനമായി പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും അത്രമോശമായ പ്രകടനമായിരുന്നില്ല അവരുടേത്. 101 ഓളം സീറ്റുകളില്‍ ബി.ജെ.പിയായിരുന്നു രണ്ടാം സ്ഥാനത്തെത്തിയത്.
1986ല്‍ ബി.ജെ.പിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്വാനി വന്നു. രണ്ടു ലോക്‌സഭാ അംഗങ്ങളുള്ള പാര്‍ട്ടിയുടെ നേതാവ് എന്ന നിരാശയോടെയായിരുന്നില്ല മറിച്ച് തീവ്ര ഹിന്ദുത്വ ആശയങ്ങളില്‍ കൂടുതല്‍ ഊന്നിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. 1989 ജൂണില്‍ പാലംപൂര്‍ പ്രമേയത്തിലൂടെ ബി.ജെ.പി രാം ജന്മഭൂമി സമരത്തിലേക്ക് ഔദ്യോഗികമായി കടന്നുവന്നു. ഇതിനുമുമ്പു തന്നെ അനൗദ്യോഗികമായി ഈ ആവശ്യത്തെ ബി.ജെ.പി പിന്തുണച്ചുകൊണ്ടിരുന്നു. പാലംപൂര്‍ പ്രമേയത്തിലൂടെ ബി.ജെ.പി പരസ്യമായി തന്നെ അവരുടെ മതപരമായ പ്രതിജ്ഞാബദ്ധത വ്യക്തമാക്കി രംഗത്തുവന്നു. ‘പൊതുവികാരം’ എന്നായിരുന്നു അവരതിനെ വിശേഷിപ്പിച്ചത്. ഈ നിലയില്‍ മുന്നോട്ടുപോകാന്‍ അവര്‍ക്ക് ഏറെ സഹായകരമായ ഒന്നായിരുന്നു ഷാബാനുകേസിലെ സുപ്രീം കോടതി വിധി അസാധുവാക്കാനുള്ള 1986ലെ രാജീവ് ഗാന്ധി സര്‍ക്കാറിന്റെ തീരുമാനം സൃഷ്ടിച്ച ഭൂരിപക്ഷ ധ്രുവീകരണം.
അദ്വാനി സ്വയം രൂപപ്പെടുത്തിയ പാലാമൂര്‍ പ്രമേയത്തില്‍ പറയുന്നത് ഇതാണ്: ‘നമ്മുടെ ചരിത്രത്തിനും പാരമ്പര്യത്തിനും അന്യമാണ് പൗരോഹിത്യം എന്നാണ് ബി.ജെ.പി വിശ്വസിക്കുന്നത്. അതിനുകാരണം 1947ല്‍ ഇന്ത്യ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടപ്പോള്‍ പാകിസ്ഥാന്‍ ഇസ്‌ലാമിക രാജ്യമായി പ്രഖ്യാപിച്ചിട്ടും ഇന്ത്യ എല്ലാ പൗരന്മാര്‍ക്കും തുല്യത വാഗ്ദാനം ചെയ്യുന്ന ഇന്നത്തെ ഭരണഘടന സ്വീകരിക്കുകയാണ് ചെയ്തത്. സര്‍വ പാന്താ സമ ഭാവനയെന്നതാണ് നമ്മുടെ ഭരണഘടനാ നിര്‍മാതാക്കളെ സംബന്ധിച്ച് മതേതരത്വം എന്നത്. മതമില്ലാത്ത ഒരു രാജ്യത്തെയല്ല അത് സൂചിപ്പിക്കുന്നത്. നമ്മുടെ ചരിത്രത്തെയും പാരമ്പര്യത്തെയും തള്ളണമെന്നതല്ല ഒരിക്കലും അതിന്റെ അര്‍ത്ഥം’. മറ്റൊരു മതത്തിന്റെ ആരാധനാ സ്ഥലത്ത് പള്ളി നിര്‍മ്മിക്കുകയെന്നത് ഇസ്‌ലാമിന്റെ തത്വങ്ങള്‍ക്ക് എതിരാണെന്നും അതിനാല്‍ ഈ തര്‍ക്കസ്ഥലം ഹിന്ദുക്കള്‍ക്ക് കൈമാറി പള്ളി അനുയോജ്യമായ മറ്റേതെങ്കിലും ഇടത്ത് നിര്‍മ്മിക്കണമെന്നും സമുദായത്തെ അറിയിക്കാന്‍ ചില ഷിയാ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ശ്രമത്തെ ദേശീയ എക്‌സിക്യുട്ടീവ് അഭിനന്ദിക്കുന്നു. ‘രാമക്ഷേത്ര പ്രശ്‌നത്തിന്റെ രാഷ്ട്രീയ ലാഭം തിരിച്ചറിഞ്ഞതും ആളുകളുടെ മതപരമായ വികാരങ്ങളെ രാഷ്ട്രീയ മൂലധനമാക്കാനുള്ള പ്രവര്‍ത്തനവുമാണ് ബി.ജെ.പിയുടെ ശക്തി.
ഈ വികാരത്തെ മുതലെടുത്തുകൊണ്ടായിരുന്നു അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ് (ഇന്നത്തെ രാജസ്ഥാന്‍ ഗവര്‍ണര്‍) 1992 ഡിസംബര്‍ ആറിന് കര്‍സേവകറുടെ മാര്‍ഗം തടസപ്പെടുത്തില്ലെന്ന് പരസ്യമായി ഉറപ്പുനല്‍കിയത്. ആയിരക്കണക്കിന് കര്‍സേവകര്‍ ഒത്തുകൂടുന്നതിന്റെ ഫലമായി ബാബരി മസ്ജിദിന് ഒരു തകര്‍ച്ചയുമുണ്ടാകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് അലഹബാദ് ഹൈക്കോടതിക്കും ദേശീയ ഇന്റഗ്രേഷന്‍ കൗണ്‍സിലിനും നല്‍കിയ ഉറപ്പ് അവര്‍ ലംഘിച്ചു. ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നാലെയുണ്ടായ കലാപത്തിന്റെയും രാഷ്ട്രീയ തിരിച്ചടിയുടെയും ഫലമായി കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെട്ടപ്പോഴും മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവക്കൊപ്പം ഹിന്ദി ബെല്‍റ്റിലെ പ്രധാന പ്രതിപക്ഷമായി മാറാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നു.
1999ല്‍ അടല്‍ ബിഹാരി വാജ്‌പേയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിനായി മറ്റു പാര്‍ട്ടികളെ ആശ്രയിക്കേണ്ടി വന്നതിനാല്‍ ബി.ജെ.പിക്ക് രാമന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം പരമാവധി പ്രയോജനപ്പെടുത്താനായില്ല. എന്നാല്‍ ധ്രുവീകരണ തന്ത്രത്തിന്റെയും ആര്‍.എസ്.എസ് പിന്തുണയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായയും 2014ലെ പൊതുതെരഞ്ഞെടുപ്പ് ഫലവും 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ ഫലവും അവര്‍ക്ക് അനുകൂലമാക്കി നല്‍കി. ഇതെല്ലാം തന്നെ രാമക്ഷേത്ര പ്രശ്‌നത്തെ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതില്‍ ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
അടുത്ത പൊതുതെരഞ്ഞെടുപ്പു വരെ ബി.ജെ.പി രാമക്ഷേത്ര പ്രശ്‌നം ആളിക്കത്തിക്കാനാണ് സാധ്യത. ‘തങ്ങളുടെ ശക്തികേന്ദ്രത്തില്‍ കൂടുതല്‍ അധികാരമുറപ്പിക്കാന്‍ സഹായിക്കുമെന്നതിനാല്‍ അദ്വാനിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കുറ്റകൃത്യം പുനസ്ഥാപിച്ചത് ബി.ജെ.പി കാര്യമാക്കില്ല’ എന്നാണ് രാഹുല്‍ ശ്രീവാസ്തവയെപ്പോലുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ നിരീക്ഷകരും വിശ്വസിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധിയോടുള്ള ആരോപണവിധേയരുടെയും തീവ്ര ഹിന്ദുത്വവാദികളുടെയും പ്രതികരണം വ്യക്തമാക്കുന്നത് അവര്‍ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആരംഭിച്ചു എന്നതാണ്. ‘രാമക്ഷേത്രത്തിനുവേണ്ടി ഞങ്ങള്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്’ എന്ന് കേന്ദ്രമന്ത്രി ഉമാഭാരതിയും രാജ്യസഭ എം.പി വിനയ് കത്യാറും പ്രഖ്യാപിച്ചു കഴിഞ്ഞു. വാക്കുകളെ എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ക്ക് അറിയാം. സ്വയം പ്രഖ്യാപിത സന്യാസിയും കാവി വസ്ത്രധാരിയുമായ ഉമാഭാരതി മതപരമായ ചിഹ്നങ്ങള്‍ നിറച്ച പ്രസംഗങ്ങള്‍കൊണ്ട് ജനങ്ങളെ പ്രകോപിപ്പിച്ചപ്പോള്‍ കത്യാര്‍ കുപ്രസിദ്ധരായ ബജ്‌റംഗദളിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു.
കടപ്പാട്: റമശഹ്യ ീ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending