Connect with us

india

മണിക്കൂര്‍ നീണ്ട പ്രസംഗം; മണിപ്പുര്‍ കലാപത്തെക്കുറിച്ചു പരാമര്‍ശിച്ചത് 4 മിനിറ്റ് മാത്രം

മൂന്നു ദിവസമായി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് മറുപടി നല്‍കാന്‍ പാര്‍ലമെന്റില്‍ രണ്ടു മണിക്കൂറിലെ പ്രസംഗിച്ച മോദി ആദ്യ ഒന്നര മണിക്കൂറിലും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.

Published

on

ന്യൂഡല്‍ഹി: മൂന്നു ദിവസമായി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് മറുപടി നല്‍കാന്‍ പാര്‍ലമെന്റില്‍ രണ്ടു മണിക്കൂറിലെ പ്രസംഗിച്ച മോദി ആദ്യ ഒന്നര മണിക്കൂറിലും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. മണിപ്പൂരിനെക്കുറിച്ച് പറയൂ എന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആര്‍ത്തു വിളിച്ചപ്പോഴും തന്റെ സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളുടെ ‘തള്ള്’ മാത്രമാണ് മോദിയില്‍ നിന്നുണ്ടായത്. ഒടുവില്‍ ക്ഷമ കെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയതോടെയാണ് മണിപ്പൂരിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ മോദി തയ്യാറായത്. അതാവട്ടെ, മണിപ്പൂരിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വീഴ്ച സമ്മതിക്കാതെ ഹൈക്കോടതിയെ പഴി പറഞ്ഞും പ്രതിപക്ഷത്തെ വിമര്‍ശിച്ചും തലയൂരാനുള്ള ശ്രമം മാത്രം.

ആകെയുണ്ടായ നേട്ടം മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം രാജ്യമുണ്ടെന്നും സമധാനം പുനഃസ്ഥാപിക്കുമെന്നുമുള്ള ആശ്വാസ വാക്കു മാത്രം. ഒരു സംസ്ഥാനം മൂന്നു മാസത്തോളമായി വംശീയ കലാപത്തില്‍ കത്തിയെരിയുമ്പോഴും ഒരു വാക്കു പോലും ഉരിയാടാതെ ഒളിച്ചുകളിച്ച പ്രധാനമന്ത്രിയെ സഭയില്‍ എത്തിക്കാനും രണ്ടു വാക്കെങ്കിലും പറയിക്കാനും കഴിഞ്ഞുവെന്നതില്‍ പ്രതിപക്ഷത്തിന് ആശ്വസിക്കാം. മെയ് മൂന്നിന് തുടങ്ങിയ, 150ഓളം പേരുടെ ജീവനെടുത്ത വംശീയ കലാപത്തില്‍ ഇതാദ്യമായാണ് മോദി പാര്‍ലമെന്റിന് അകത്തോ പുറത്തോ ഇത്രയെങ്കിലും വിശദമായി സംസാരിക്കാന്‍ തയ്യാറാവുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന ആവശ്യം നിരന്തരം നിരസിക്കപ്പെട്ടതോടെയാണ് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈ മാസം എട്ടിനാണ് സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ആരംഭിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രതിപക്ഷ പ്രതിനിധികള്‍ എല്ലാം മണിപ്പൂരിലെ വംശീയ കലാപവും ഹരിയാനയിലെ സംഘര്‍ഷവും ബുള്‍ഡോസര്‍ രാജും തൊഴിലില്ലായ്മയും വിലക്കയറ്റവും അടക്കം അതിഗുരുതര ആരോപണങ്ങളാണ് കേന്ദ്രത്തിനെതിരെ നിരത്തിയത്. എന്നാല്‍ ഒന്നിനു പോലും കൃത്യമായ മറുപടി നല്‍കാന്‍ മോദി തയ്യാറായില്ല. പകരം തന്റെ സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളേയും ഇന്ത്യ സഖ്യത്തേയും കടന്നാക്രമിച്ചും പരിഹസിച്ചും സംസാരിക്കാനാണ് മോദി ശ്രമിച്ചത്. ഒപ്പം 2024ലും ബി.ജെ.പി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്ന വീരവാദവും.

മണിപ്പൂരിനെക്കുറിച്ച് പറയാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. മണിപ്പൂരിനെക്കുറിച്ച് മിണ്ടാതെ പ്രസംഗം അവസാനിപ്പിക്കാനാണ് മോദിയുടെ നീക്കമെന്ന് ബോധ്യമായതോടെ ഇന്ത്യ സഖ്യം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ഇതോടെയാണ് മോദി മണിപ്പൂരിനെക്കുറിച്ച് മിണ്ടാന്‍ തയ്യാറായത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപ്പോകുന്നുവെന്നും മണിപ്പൂരിനെക്കുറിച്ചുള്ള ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചുവെന്നും പറഞ്ഞ് പഴി പ്രതിപക്ഷത്തിനായി. ഹൈക്കോടതിക്കായിരുന്നു മറ്റൊരു പഴി. കലാപത്തിന് കാരണമായത് ഹൈക്കോടതി ഉത്തരവാണെന്ന അമിത് ഷായുടെ വാദമാണ് പ്രധാനമന്ത്രിയും സഭയില്‍ ആവര്‍ത്തിച്ചത്. പിന്നാലെ മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം അരങ്ങേറിയെന്ന് മോദി സഭയില്‍ സമ്മതിച്ചു. അതേസമയം ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ തടയാന്‍ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര, സംസ്ഥാന ആഭ്യന്തര വകുപ്പുകളും സര്‍ക്കാറുകളും എവിടെയായിരുന്നു എന്ന ചോദ്യത്തിന് മോദിക്ക് ഉത്തരമുണ്ടായിരുന്നില്ല. മോദിയുടെ മറുപടി പ്രസംഗത്തിനൊടുവില്‍ പ്രതിപക്ഷമില്ലാത്ത സഭയില്‍ അവിശ്വാസ പ്രമേയം ശബ്ദ വോട്ടോടെ തള്ളിക്കളയുകയായിരുന്നു.

india

‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍

Published

on

ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.​ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.

‘തീരുമാനം തീർത്തും അന്യായമാണ്. ​ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.

Continue Reading

india

വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Published

on

പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.

അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.

Continue Reading

india

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു; ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല

വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.

Published

on

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്‌കരിച്ചത് 2024 മാര്‍ച്ച് എട്ടിനാണ്.തുടര്‍ച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍.പി.ജി സിലിണ്ടന്റെ വില കുറച്ചത്.

നവംബര്‍ ഒന്നിന് വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.

Continue Reading

Trending