Connect with us

india

മണിക്കൂര്‍ നീണ്ട പ്രസംഗം; മണിപ്പുര്‍ കലാപത്തെക്കുറിച്ചു പരാമര്‍ശിച്ചത് 4 മിനിറ്റ് മാത്രം

മൂന്നു ദിവസമായി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് മറുപടി നല്‍കാന്‍ പാര്‍ലമെന്റില്‍ രണ്ടു മണിക്കൂറിലെ പ്രസംഗിച്ച മോദി ആദ്യ ഒന്നര മണിക്കൂറിലും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല.

Published

on

ന്യൂഡല്‍ഹി: മൂന്നു ദിവസമായി നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് മറുപടി നല്‍കാന്‍ പാര്‍ലമെന്റില്‍ രണ്ടു മണിക്കൂറിലെ പ്രസംഗിച്ച മോദി ആദ്യ ഒന്നര മണിക്കൂറിലും മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. മണിപ്പൂരിനെക്കുറിച്ച് പറയൂ എന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആര്‍ത്തു വിളിച്ചപ്പോഴും തന്റെ സര്‍ക്കാറിന്റെ ഭരണനേട്ടങ്ങളുടെ ‘തള്ള്’ മാത്രമാണ് മോദിയില്‍ നിന്നുണ്ടായത്. ഒടുവില്‍ ക്ഷമ കെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയതോടെയാണ് മണിപ്പൂരിനെക്കുറിച്ച് എന്തെങ്കിലും പറയാന്‍ മോദി തയ്യാറായത്. അതാവട്ടെ, മണിപ്പൂരിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വീഴ്ച സമ്മതിക്കാതെ ഹൈക്കോടതിയെ പഴി പറഞ്ഞും പ്രതിപക്ഷത്തെ വിമര്‍ശിച്ചും തലയൂരാനുള്ള ശ്രമം മാത്രം.

ആകെയുണ്ടായ നേട്ടം മണിപ്പൂരിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം രാജ്യമുണ്ടെന്നും സമധാനം പുനഃസ്ഥാപിക്കുമെന്നുമുള്ള ആശ്വാസ വാക്കു മാത്രം. ഒരു സംസ്ഥാനം മൂന്നു മാസത്തോളമായി വംശീയ കലാപത്തില്‍ കത്തിയെരിയുമ്പോഴും ഒരു വാക്കു പോലും ഉരിയാടാതെ ഒളിച്ചുകളിച്ച പ്രധാനമന്ത്രിയെ സഭയില്‍ എത്തിക്കാനും രണ്ടു വാക്കെങ്കിലും പറയിക്കാനും കഴിഞ്ഞുവെന്നതില്‍ പ്രതിപക്ഷത്തിന് ആശ്വസിക്കാം. മെയ് മൂന്നിന് തുടങ്ങിയ, 150ഓളം പേരുടെ ജീവനെടുത്ത വംശീയ കലാപത്തില്‍ ഇതാദ്യമായാണ് മോദി പാര്‍ലമെന്റിന് അകത്തോ പുറത്തോ ഇത്രയെങ്കിലും വിശദമായി സംസാരിക്കാന്‍ തയ്യാറാവുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന ആവശ്യം നിരന്തരം നിരസിക്കപ്പെട്ടതോടെയാണ് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈ മാസം എട്ടിനാണ് സഭയില്‍ അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ആരംഭിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രതിപക്ഷ പ്രതിനിധികള്‍ എല്ലാം മണിപ്പൂരിലെ വംശീയ കലാപവും ഹരിയാനയിലെ സംഘര്‍ഷവും ബുള്‍ഡോസര്‍ രാജും തൊഴിലില്ലായ്മയും വിലക്കയറ്റവും അടക്കം അതിഗുരുതര ആരോപണങ്ങളാണ് കേന്ദ്രത്തിനെതിരെ നിരത്തിയത്. എന്നാല്‍ ഒന്നിനു പോലും കൃത്യമായ മറുപടി നല്‍കാന്‍ മോദി തയ്യാറായില്ല. പകരം തന്റെ സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളേയും ഇന്ത്യ സഖ്യത്തേയും കടന്നാക്രമിച്ചും പരിഹസിച്ചും സംസാരിക്കാനാണ് മോദി ശ്രമിച്ചത്. ഒപ്പം 2024ലും ബി.ജെ.പി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്ന വീരവാദവും.

മണിപ്പൂരിനെക്കുറിച്ച് പറയാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ടെന്നായിരുന്നു മോദിയുടെ മറുപടി. മണിപ്പൂരിനെക്കുറിച്ച് മിണ്ടാതെ പ്രസംഗം അവസാനിപ്പിക്കാനാണ് മോദിയുടെ നീക്കമെന്ന് ബോധ്യമായതോടെ ഇന്ത്യ സഖ്യം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ഇതോടെയാണ് മോദി മണിപ്പൂരിനെക്കുറിച്ച് മിണ്ടാന്‍ തയ്യാറായത്. സത്യം പറയുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപ്പോകുന്നുവെന്നും മണിപ്പൂരിനെക്കുറിച്ചുള്ള ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചുവെന്നും പറഞ്ഞ് പഴി പ്രതിപക്ഷത്തിനായി. ഹൈക്കോടതിക്കായിരുന്നു മറ്റൊരു പഴി. കലാപത്തിന് കാരണമായത് ഹൈക്കോടതി ഉത്തരവാണെന്ന അമിത് ഷായുടെ വാദമാണ് പ്രധാനമന്ത്രിയും സഭയില്‍ ആവര്‍ത്തിച്ചത്. പിന്നാലെ മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം അരങ്ങേറിയെന്ന് മോദി സഭയില്‍ സമ്മതിച്ചു. അതേസമയം ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ തടയാന്‍ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര, സംസ്ഥാന ആഭ്യന്തര വകുപ്പുകളും സര്‍ക്കാറുകളും എവിടെയായിരുന്നു എന്ന ചോദ്യത്തിന് മോദിക്ക് ഉത്തരമുണ്ടായിരുന്നില്ല. മോദിയുടെ മറുപടി പ്രസംഗത്തിനൊടുവില്‍ പ്രതിപക്ഷമില്ലാത്ത സഭയില്‍ അവിശ്വാസ പ്രമേയം ശബ്ദ വോട്ടോടെ തള്ളിക്കളയുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

2024 മുതലുള്ള എയര്‍ ഇന്ത്യ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള്‍ ഡിജിസിഎ തേടുന്നതായി റിപ്പോര്‍ട്ട്

2024 മുതല്‍ എയര്‍ ഇന്ത്യയ്ക്കായി നടത്തിയ എല്ലാ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ശനിയാഴ്ച ഫ്‌ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍മാരോട് ആവശ്യപ്പെട്ടു.

Published

on

2024 മുതല്‍ എയര്‍ ഇന്ത്യയ്ക്കായി നടത്തിയ എല്ലാ പരിശോധനകളുടെയും ഓഡിറ്റുകളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ശനിയാഴ്ച ഫ്‌ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്‌പെക്ടര്‍മാരോട് ആവശ്യപ്പെട്ടു.

പരിശോധനകളുടെയും ഓഡിറ്റുകളുടെയും കണ്ടെത്തലുകളുടെ വിശദാംശങ്ങള്‍ ഞായറാഴ്ചയ്ക്കകം സമര്‍പ്പിക്കേണ്ടിവരുമെന്ന് അറിയിച്ചു.

ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ പരിമിതി (എഫ്ഡിടിഎല്‍) ലംഘിച്ചതിന് എയര്‍ലൈനിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് ഒരു ദിവസത്തിന് ശേഷം വന്ന ഒരു ഇ-മെയില്‍ ആശയവിനിമയത്തില്‍, എയര്‍ലൈനിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അവരുടെ ചുമതലകളില്‍ നിന്ന് നീക്കാന്‍ ഉത്തരവിട്ടതിന് ശേഷം, ഡിജിസിഎ 2024, 2025 (ഇന്ന് വരെ) ഈ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആശയവിനിമയം അനുസരിച്ച്, ആസൂത്രിതവും ആസൂത്രിതമല്ലാത്തതുമായ പരിശോധനകള്‍, ഓഡിറ്റ്, കോക്പിറ്റ്/ വഴിയില്‍, സ്റ്റേഷന്‍ സൗകര്യം, റാംപ്, ക്യാബിന്‍ പരിശോധന എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂണ്‍ 12 ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ തകര്‍ന്ന് വിമാനത്തിലും നിലത്തുമായി 270-ലധികം പേര്‍ മരിച്ചതിനെത്തുടര്‍ന്ന് ടാറ്റ ഗ്രൂപ്പ് എയര്‍ലൈന്‍ തീവ്രമായ പരിശോധന നേരിടുന്നു. AI-171 വിമാനാപകടത്തില്‍ മരിച്ച 241 പേരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉള്‍പ്പെടുന്നു.

സുരക്ഷാ റെഗുലേറ്റര്‍ ആവശ്യപ്പെടുന്ന പരിശോധനയിലും ഓഡിറ്റ് വിശദാംശങ്ങളിലും റാമ്പിലെയും ക്യാബിനിലെയും കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്നു.

ദാരുണമായ സംഭവത്തില്‍, വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 40 കാരനായ ബ്രിട്ടീഷ് പൗരനായ വിശ്വാസ്‌കുമാര്‍ രമേശ് അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു, ഈ ആഴ്ച ആദ്യം അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടു.

Continue Reading

india

പഹല്‍ഗാം ഭീകരാക്രമണം: അക്രമികളെ സഹായിച്ച രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു

1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) നിയമത്തിലെ സെക്ഷന്‍ 19 പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Published

on

ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട മൂന്ന് പാകിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം നല്‍കുകയും അവര്‍ക്ക് ഭക്ഷണവും സഹായവും നല്‍കുകയും ചെയ്തതിന് രണ്ട് പേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തതായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ച ആക്രമണം നടന്ന് കൃത്യം രണ്ട് മാസത്തിന് ശേഷമാണ് അറസ്റ്റ്.

26 നിരപരാധികളായ വിനോദസഞ്ചാരികളെ കൊല്ലുകയും 16 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ഭീകരമായ ആക്രമണം നടത്തിയ ഭീകരര്‍ക്ക് അഭയം നല്‍കിയതിന് രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തതായി ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആക്രമണം നടത്തിയ മൂന്ന് പേരുടെ വിവരങ്ങള്‍ ഇരുവരും വെളിപ്പെടുത്തിയതായും മൂന്ന് പാകിസ്ഥാന്‍ പൗരന്മാര്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായി (എല്‍ഇടി) ബന്ധമുള്ളവരാണെന്നും ഏജന്‍സി അറിയിച്ചു.

1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) നിയമത്തിലെ സെക്ഷന്‍ 19 പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംശയാസ്പദമായ സഹകാരികള്‍, പോണി ഓപ്പറേറ്റര്‍മാര്‍, വെണ്ടര്‍മാര്‍, ടൂറിസം തൊഴിലാളികള്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിന് ആളുകളെ രണ്ട് മാസത്തിനിടെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.

Continue Reading

india

എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി

പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

Published

on

2026 ജനുവരി 1 മുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്‌കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.

Continue Reading

Trending