Connect with us

kerala

ഗ്രീന്‍ഫീല്‍ഡ് ഹൈവെ ഭൂമി വില  നിര്‍ണയത്തില്‍ പ്രതിഷേധം കനക്കുന്നു; കുടുംബസമേതം സമര രംഗത്തിറങ്ങുമെന്ന് ഇരകള്‍

ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി മലപ്പുറം ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വില നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

Published

on

ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി മലപ്പുറം ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വില നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തൊട്ടടുത്ത ജില്ലയായ കോഴിക്കോടിന് അനുവദിച്ച നഷ്ടപരിഹാര തുകയുടെ പകുതി പോലും നല്‍കാതെയാണ് മലപ്പുറത്തോട് വിവേചനം കാണിച്ചിരിക്കുന്നത്. ഇരകളെ തീര്‍ത്തും വഞ്ചിച്ച് ഡെപ്യൂട്ടി കലക്ടര്‍ അരുണ്‍ കുമാര്‍ തയ്യാറാക്കിയ ബേസിക് വാല്യൂ രജിസ്റ്റര്‍ (ബി.വി.ആര്‍) ഒരിക്കലും അംഗീകരിക്കില്ലെന്നും നിലവില്‍ പുറത്തിറക്കിയ ബി.വി.ആര്‍ പിന്‍വലിച്ച് ഇരകള്‍ക്ക് നിലവില്‍ മാര്‍ക്കറ്റ് തുക പരിഗണിച്ച് നഷ്ടപരിഹാരം കണക്കാക്കിയില്ലെങ്കില്‍ ഇരകള്‍ കുടുംബസമേതം സമര രംഗത്തിറങ്ങുമെന്നും സമര സമതി നേതാക്കള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വികസനത്തിന് വേണ്ടി സ്വന്തം ഭൂമിയും വീടും വിട്ടുനല്‍കാന്‍ തയ്യാറായവരാണ് ജില്ലയിലെ മുഴുവന്‍ ഇരകളും. എന്നാല്‍ ഇവരെ വഞ്ചിക്കുന്ന നിലപാടാണ് ഡെപ്യൂട്ടി കലക്ടര്‍ എടുത്തത്. പൊതുജനത്തെ മൊത്തം തെറ്റിദ്ധരിപ്പിച്ചാണ് ഔദ്യോഗിക വിജ്ഞാപനം അല്ലാതെ   ഇരകളുടെ അവകാശമായ അടിസ്ഥാന വിലയും ഗുണന ഘടകവും സമാശ്വാസ സഹായവും ഇതുവരെയുള്ള പലിശയും അടക്കം പെരുപ്പിച്ചു കാട്ടിയ ബേസിക് വാല്യൂ രജിസ്റ്റര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.  ഇതേ കാറ്റഗറിയില്‍ കോഴിക്കോട് ജില്ലക്ക് ലഭിക്കുന്നത് മലപ്പുറത്തേക്കാള്‍ ഇരട്ടി തുകയാണ് എന്നതും പ്രതിഷേധാര്‍ഹമാണ്.
ഗ്രീന്‍ ഫീല്‍ഡ് ഹൈവേ വിഷയത്തില്‍ ഇരകളെ ആസൂത്രണം ചെയ്ത് പറ്റിക്കുകയാണ്. പൊന്നും വില നല്‍കുമെന്നും എന്‍.എച്ച് 66 ന് സമാന വില ലഭ്യമാക്കുമെന്നും പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും അടിച്ചിറക്കി. അതിനു പുറമെ ഇരകള്‍ക്ക് കണക്കാക്കുന്ന നഷ്ടപരിഹാരം മാര്‍ക്കറ്റ് വിലയേക്കാള്‍ കുറവാണെങ്കില്‍ സമാശ്വാസം ഒരു ഇരട്ടിക്ക് പകരം രണ്ടോ മൂന്നോ ഇരട്ടിയാക്കി നല്‍കുമെന്നു പറഞ്ഞു. എന്നാല്‍ ഒന്നും തന്നെ ഇവിടെ നടപ്പായില്ല. കഴിഞ്ഞ ദിവസം പത്രങ്ങള്‍ വഴി പുറത്തു വിട്ട ബി.വി.ആറിലെ ഏറ്റവും വലിയ നഷ്ടപരിഹാര തുക വളരെ കുറിച്ചു പേര്‍ക്കു മാത്രമാണ് ലഭിക്കുക. ബാക്കിയെല്ലാം തുച്ഛമായ തുക മാത്രമാണ്. ഭൂമി നഷ്ടപ്പെടുന്ന 4100 ലേറെ ആളുകളില്‍ കേവലം 30 ല്‍ താഴെ ആളുകള്‍ക്ക് മാത്രം ലഭിക്കുന്ന 492057 രൂപ പെരുപ്പിച്ചു കാട്ടി ഇരകളെ വഞ്ചിക്കുകയായിരുന്നു അധികൃതര്‍.
ഒരേ പദ്ധതിക്ക് കോഴിക്കോട് ജില്ലയിലും മലപ്പുറം ജില്ലയിലും ഭൂമിയുടെ വില കണക്കാക്കിയതില്‍ വലിയ അന്തരമാണുള്ളത്. ഉദാഹരണത്തിന് കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ പെരുമണ്ണ വില്ലേജില്‍ വിവിധ കാറ്റഗറികളില്‍ 1,00,847 രൂപ മുതല്‍ 8,76,338 രൂപയും 12% പലിശയും ലഭിക്കുമ്പോള്‍ മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്തിലെ അരീക്കോട് വില്ലേജില്‍ വിവിധ കാറ്റഗറികളില്‍ 12% പലിശ അടക്കം വെറും 31,504 രൂപ മുതല്‍ 470230 രൂപവരെ മാത്രമേ ലഭിക്കുന്നുള്ളൂ. ഇതുതന്നെ ഇരകളോട് ചെയ്യുന്നവലിയ അനീതിയാണ്. എത്രയും പെട്ടെന്ന് അതാത് വില്ലേജുകളിലെ യഥാര്‍ത്ഥ മാര്‍ക്കറ്റ് വില അടിസ്ഥാന വിലയായി കണക്കാക്കി ബി.വി.ആര്‍ തിരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാതെ നിലവിലെ ബി.വി.ആറുമായി മുന്നോട്ടു പോയാല്‍ ശക്തമായ സമരവുമായി ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുപോകുമെന്നും ഈ വിലക്ക് ആരും തന്നെ ഭൂമി വിട്ടു നല്‍കില്ലയെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സി. വാസുദേവന്‍ മാസ്റ്റര്‍, സി. അവറാന്‍കുട്ടി, ലാല അരീക്കോട്, കെ.പി അബ്ദുല്‍ റഷീദ്, ഇ. ബഷീര്‍ പങ്കെടുത്തു.
    കോഴിക്കോട്     മലപ്പുറം
1. പൊതുമരാമത്ത് റോഡിന് സമീപമുള്ള പുരയിടം 8,76,338 4,70,230
2.പഞ്ചായത്ത് റോഡിന് സമീപമുള്ള വാഹന
ഗതാഗത സൗകര്യമുള്ള പുരയിടം 7,70,1422,61,450
3. സ്വകാര്യ റോഡിന് സമീപമുള്ള വാഹന
ഗതാഗത സൗകര്യമുള്ള പുരയിടം 7,01,2292,61,450
4. വാഹന ഗതാഗത സൗകര്യമില്ലാത്ത പുരയിടം 5,16,787 9,0863
5. പൊതുമരാമത്ത് റോഡിന് സമീപമുള്ള
നികത്തപ്പെട്ട നിലം 7,20,2511,93,961
6. പഞ്ചായത്ത് റോഡിന് സമീപമുള്ള വാഹന ഗതാഗത
സൗകര്യമുള്ള നികത്തപ്പെട്ട നിലം 5,44,43098,428
7. വാഹന ഗതാഗത സൗകര്യമില്ലാത്ത നികത്തപ്പെട്ട നിലം  195128 65558

kerala

സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം

സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് അപേക്ഷ നല്‍കും

Published

on

കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന്‍ മാറ്റാന്‍ തീരുമാനം. സ്‌കൂള്‍ മാനേജ്‌മെന്റ് ഇന്ന് തന്നെ അപേക്ഷ നല്‍കും. മാറ്റുന്നതിനുള്ള ചിലവ് സ്‌കൂള്‍ മാനേജ്‌മെന്റ് വഹിക്കും.

മൂന്ന് ദിവസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. ഫിറ്റ്‌നസ് ഇല്ലാത്ത ക്ലാസുകളില്‍ പഠനം ഉണ്ടാകില്ലെന്നും കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

മിഥുന്റെ സംസ്‌കാരം നാളെ നടക്കും. അഞ്ച് മണിക്ക് വിളന്തറ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പത്ത് മണി മുതല്‍ 12 മണി വരെ മൃതദേഹം തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. മിഥുന്റെ അമ്മ സുജ നാളെ രാവിലെ നാട്ടിലെത്തും.

തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ആണ് ഷോക്കേറ്റ് മരിച്ചത്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. സംഭവത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞിരുന്നു.

Continue Reading

kerala

കിഴക്കനേല എല്‍പി സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികള്‍ ആശുപത്രിയില്‍

സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി.

Published

on

തിരുവനന്തപുരം കിഴക്കനേല എല്‍.പി. സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് 30 ഓളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തി. ബുധനാഴ്ച നല്‍കിയ ഫ്രൈഡ് റൈസും ചിക്കന്‍ കറിയും കഴിച്ച കുട്ടികള്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് 36 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും ഇക്കാര്യം ആരോഗ്യവകുപ്പില്‍ നിന്നും സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചു. സാധാരണ നല്‍കുന്ന മെനുവില്‍ നിന്ന് വ്യത്യസ്തമായി മാംസാഹാരം കുട്ടികള്‍ക്ക് നല്‍കിയതും ഹെല്‍ത്ത് വിഭാഗത്തെ അറിയിച്ചില്ലെന്ന വിമര്‍ശനമുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യവിഭാഗം സ്‌കൂളില്‍ പരിശോധന നടത്തി. സ്‌കൂളിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending