Connect with us

kerala

ഗ്രീന്‍ഫീല്‍ഡ് ഹൈവെ ഭൂമി വില  നിര്‍ണയത്തില്‍ പ്രതിഷേധം കനക്കുന്നു; കുടുംബസമേതം സമര രംഗത്തിറങ്ങുമെന്ന് ഇരകള്‍

ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി മലപ്പുറം ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വില നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

Published

on

ഗ്രീന്‍ഫീല്‍ഡ് ഹൈവേക്കായി മലപ്പുറം ജില്ലയില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വില നിര്‍ണയത്തില്‍ പ്രതിഷേധം ശക്തമാകുന്നു. തൊട്ടടുത്ത ജില്ലയായ കോഴിക്കോടിന് അനുവദിച്ച നഷ്ടപരിഹാര തുകയുടെ പകുതി പോലും നല്‍കാതെയാണ് മലപ്പുറത്തോട് വിവേചനം കാണിച്ചിരിക്കുന്നത്. ഇരകളെ തീര്‍ത്തും വഞ്ചിച്ച് ഡെപ്യൂട്ടി കലക്ടര്‍ അരുണ്‍ കുമാര്‍ തയ്യാറാക്കിയ ബേസിക് വാല്യൂ രജിസ്റ്റര്‍ (ബി.വി.ആര്‍) ഒരിക്കലും അംഗീകരിക്കില്ലെന്നും നിലവില്‍ പുറത്തിറക്കിയ ബി.വി.ആര്‍ പിന്‍വലിച്ച് ഇരകള്‍ക്ക് നിലവില്‍ മാര്‍ക്കറ്റ് തുക പരിഗണിച്ച് നഷ്ടപരിഹാരം കണക്കാക്കിയില്ലെങ്കില്‍ ഇരകള്‍ കുടുംബസമേതം സമര രംഗത്തിറങ്ങുമെന്നും സമര സമതി നേതാക്കള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വികസനത്തിന് വേണ്ടി സ്വന്തം ഭൂമിയും വീടും വിട്ടുനല്‍കാന്‍ തയ്യാറായവരാണ് ജില്ലയിലെ മുഴുവന്‍ ഇരകളും. എന്നാല്‍ ഇവരെ വഞ്ചിക്കുന്ന നിലപാടാണ് ഡെപ്യൂട്ടി കലക്ടര്‍ എടുത്തത്. പൊതുജനത്തെ മൊത്തം തെറ്റിദ്ധരിപ്പിച്ചാണ് ഔദ്യോഗിക വിജ്ഞാപനം അല്ലാതെ   ഇരകളുടെ അവകാശമായ അടിസ്ഥാന വിലയും ഗുണന ഘടകവും സമാശ്വാസ സഹായവും ഇതുവരെയുള്ള പലിശയും അടക്കം പെരുപ്പിച്ചു കാട്ടിയ ബേസിക് വാല്യൂ രജിസ്റ്റര്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയത്.  ഇതേ കാറ്റഗറിയില്‍ കോഴിക്കോട് ജില്ലക്ക് ലഭിക്കുന്നത് മലപ്പുറത്തേക്കാള്‍ ഇരട്ടി തുകയാണ് എന്നതും പ്രതിഷേധാര്‍ഹമാണ്.
ഗ്രീന്‍ ഫീല്‍ഡ് ഹൈവേ വിഷയത്തില്‍ ഇരകളെ ആസൂത്രണം ചെയ്ത് പറ്റിക്കുകയാണ്. പൊന്നും വില നല്‍കുമെന്നും എന്‍.എച്ച് 66 ന് സമാന വില ലഭ്യമാക്കുമെന്നും പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും അടിച്ചിറക്കി. അതിനു പുറമെ ഇരകള്‍ക്ക് കണക്കാക്കുന്ന നഷ്ടപരിഹാരം മാര്‍ക്കറ്റ് വിലയേക്കാള്‍ കുറവാണെങ്കില്‍ സമാശ്വാസം ഒരു ഇരട്ടിക്ക് പകരം രണ്ടോ മൂന്നോ ഇരട്ടിയാക്കി നല്‍കുമെന്നു പറഞ്ഞു. എന്നാല്‍ ഒന്നും തന്നെ ഇവിടെ നടപ്പായില്ല. കഴിഞ്ഞ ദിവസം പത്രങ്ങള്‍ വഴി പുറത്തു വിട്ട ബി.വി.ആറിലെ ഏറ്റവും വലിയ നഷ്ടപരിഹാര തുക വളരെ കുറിച്ചു പേര്‍ക്കു മാത്രമാണ് ലഭിക്കുക. ബാക്കിയെല്ലാം തുച്ഛമായ തുക മാത്രമാണ്. ഭൂമി നഷ്ടപ്പെടുന്ന 4100 ലേറെ ആളുകളില്‍ കേവലം 30 ല്‍ താഴെ ആളുകള്‍ക്ക് മാത്രം ലഭിക്കുന്ന 492057 രൂപ പെരുപ്പിച്ചു കാട്ടി ഇരകളെ വഞ്ചിക്കുകയായിരുന്നു അധികൃതര്‍.
ഒരേ പദ്ധതിക്ക് കോഴിക്കോട് ജില്ലയിലും മലപ്പുറം ജില്ലയിലും ഭൂമിയുടെ വില കണക്കാക്കിയതില്‍ വലിയ അന്തരമാണുള്ളത്. ഉദാഹരണത്തിന് കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ പെരുമണ്ണ വില്ലേജില്‍ വിവിധ കാറ്റഗറികളില്‍ 1,00,847 രൂപ മുതല്‍ 8,76,338 രൂപയും 12% പലിശയും ലഭിക്കുമ്പോള്‍ മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്തിലെ അരീക്കോട് വില്ലേജില്‍ വിവിധ കാറ്റഗറികളില്‍ 12% പലിശ അടക്കം വെറും 31,504 രൂപ മുതല്‍ 470230 രൂപവരെ മാത്രമേ ലഭിക്കുന്നുള്ളൂ. ഇതുതന്നെ ഇരകളോട് ചെയ്യുന്നവലിയ അനീതിയാണ്. എത്രയും പെട്ടെന്ന് അതാത് വില്ലേജുകളിലെ യഥാര്‍ത്ഥ മാര്‍ക്കറ്റ് വില അടിസ്ഥാന വിലയായി കണക്കാക്കി ബി.വി.ആര്‍ തിരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അല്ലാതെ നിലവിലെ ബി.വി.ആറുമായി മുന്നോട്ടു പോയാല്‍ ശക്തമായ സമരവുമായി ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുപോകുമെന്നും ഈ വിലക്ക് ആരും തന്നെ ഭൂമി വിട്ടു നല്‍കില്ലയെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സി. വാസുദേവന്‍ മാസ്റ്റര്‍, സി. അവറാന്‍കുട്ടി, ലാല അരീക്കോട്, കെ.പി അബ്ദുല്‍ റഷീദ്, ഇ. ബഷീര്‍ പങ്കെടുത്തു.
    കോഴിക്കോട്     മലപ്പുറം
1. പൊതുമരാമത്ത് റോഡിന് സമീപമുള്ള പുരയിടം 8,76,338 4,70,230
2.പഞ്ചായത്ത് റോഡിന് സമീപമുള്ള വാഹന
ഗതാഗത സൗകര്യമുള്ള പുരയിടം 7,70,1422,61,450
3. സ്വകാര്യ റോഡിന് സമീപമുള്ള വാഹന
ഗതാഗത സൗകര്യമുള്ള പുരയിടം 7,01,2292,61,450
4. വാഹന ഗതാഗത സൗകര്യമില്ലാത്ത പുരയിടം 5,16,787 9,0863
5. പൊതുമരാമത്ത് റോഡിന് സമീപമുള്ള
നികത്തപ്പെട്ട നിലം 7,20,2511,93,961
6. പഞ്ചായത്ത് റോഡിന് സമീപമുള്ള വാഹന ഗതാഗത
സൗകര്യമുള്ള നികത്തപ്പെട്ട നിലം 5,44,43098,428
7. വാഹന ഗതാഗത സൗകര്യമില്ലാത്ത നികത്തപ്പെട്ട നിലം  195128 65558

india

കന്യാസ്ത്രീകളുട അറസ്റ്റ്; ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും

എന്‍ഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു.

Published

on

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇരുവരും ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. എന്‍ഐഎ കോടതിയെ സമീപിക്കേണ്ടതില്ലെന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെയാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം.

നിയമപോരാട്ടങ്ങള്‍ തുടരുമെന്ന് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകനായ അഡ്വ രാജ്കുമാര്‍ തിവാരി പറഞ്ഞു.

സെഷന്‍സ് കോടതിയില്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്. മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും കേസ് പരിഗണിക്കേണ്ടത് സെഷന്‍സ് കോടതിയിലല്ലെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. എന്‍ഐഎ നിയമം അനുസരിച്ച് മനുഷ്യക്കടത്ത് കേസുകള്‍ പ്രത്യേക കോടതിയാണ് പരിഗണിക്കേണ്ടതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച കോടതി കന്യാസ്ത്രീകളോട് എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളുടെ അഭിഭാഷകര്‍ നിയമോപദേശം തേടിയത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.

കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് എത്തിയതായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കിയിരുന്നു. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

Continue Reading

kerala

ബലാത്സംഗക്കേസ് ആസൂത്രിതം, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് വേടന്‍

കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തത്.

Published

on

തനിക്കെതിരെ യുവ ഡോക്ടര്‍ നല്‍കിയ ബലാത്സംഗക്കേസ് ആസൂത്രിതമെന്ന് റാപ്പര്‍ വേടന്‍. ഇതിനെ നിയമപരമായി നേരിടുമെന്നും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നും വേടന്‍ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവ വനിതാ ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് റാപ്പര്‍ വേടനെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ചുവരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര പൊലീസ് പറഞ്ഞു.

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഡോക്ടറുടെ കോഴിക്കോട്ടെ ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് വിവാഹവാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തില്‍നിന്ന് അകന്നതോടെ യുവതി പരാതി നല്‍കുകയായിരുന്നു. മൊഴി പരിശോധിക്കുകയാണെന്നും അതിനുശേഷം നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുന്‍പുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്. തൃക്കാക്കര സ്റ്റേഷന്‍ പരിധിയില്‍വച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയില്‍ കേസെടുത്തത്.

Continue Reading

kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വേടനെതിരെ ബലാത്സംഗക്കേസ്

യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.

Published

on

റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് പൊലീസ് വേടനെതിരെ കേസെടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇന്നലെ രാത്രിയാണ് കേസെടുത്തത്.

സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹ വാഗ്ദാനം നല്‍കി പലയിടത്തും വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കി.

2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. സ്വാര്‍ത്ഥയാണെന്ന് ആരോപിച്ചാണ് തന്നെ വേടന്‍ ഒഴിവാക്കിയതെന്നാണ് ഡോക്ടറുടെ മൊഴി. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.

Continue Reading

Trending