kerala
എയ്ഡഡ് സ്‌കൂള്‍ യൂണിഫോം കുടിശിക; പ്രധാനാധ്യാപകര്‍ക്ക് ലക്ഷങ്ങളുടെ ബാധ്യത
ഉച്ചക്കഞ്ഞി വിഷയത്തിലെ ചതിക്കു പിറകെ യൂണിഫോമിലും വിദ്യാഭ്യാസ വകുപ്പിന്റെ കള്ളക്കളി.

പി.എ അബ്ദുല്‍ ഹയ്യ്
മലപ്പുറം
ഉച്ചക്കഞ്ഞി വിഷയത്തിലെ ചതിക്കു പിറകെ യൂണിഫോമിലും വിദ്യാഭ്യാസ വകുപ്പിന്റെ കള്ളക്കളി. വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി നല്‍കിയ യൂണിഫോമിനുള്ള തുക രണ്ടു വര്‍ഷമായിട്ടും നല്‍കിയില്ലെന്ന് പരാതി. സര്‍ക്കാരില്‍ നിന്നു പണം പ്രതീക്ഷിച്ച് വിദ്യാര്‍ഥികള്‍ക്കു യൂണിഫോം വാങ്ങിക്കൊടുത്ത പല പ്രധാനാധ്യാപകരും ലക്ഷങ്ങളുടെ കടബാധ്യതയിലാണ്. ഈ അധ്യയന വര്‍ഷത്തെ തുക പൂര്‍ണമായും, ചില സ്‌കൂളുകള്‍ക്ക് കഴിഞ്ഞ അധ്യയന വര്‍ഷത്തെയും യുണിഫോം ഫണ്ടാണ് ലഭിക്കാനുള്ളത്. രണ്ടു ലക്ഷം അഞ്ച് ലക്ഷം രൂപ വരെയാണ് ഓരോ സ്‌കൂളുകള്‍ക്കും ലഭിക്കാനുള്ളത്. നിശ്ചിത കാലയളവിനുള്ള പണം ലഭ്യമാകുമെന്ന് കരുതി യൂണിഫോം നല്‍കിയ കരാറുകാര്‍ വര്‍ഷം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെതുടര്‍ന്ന് സ്‌കൂളുകളിലേക്ക് സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. നിവര്‍ത്തി കേടു കൊണ്ടു പല സ്‌കൂളുകളിലും പി.ടി.എ ഇടപെട്ട് വിദ്യാര്‍ഥികളില്‍ നിന്നും പണം പിരിക്കാനുള്ള ഒരുക്കത്തിലാണ്.
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 7വരെ ക്ലാസുകളിലുള്ളവര്‍ക്ക് എല്ലാവര്‍ഷവും വിദ്യാഭ്യാസ വകുപ്പു നേരിട്ടു യൂണിഫോം വിതരണം ചെയ്യുകയാണ് പതിവ്. എന്നാല്‍, എയ്ഡഡ് സ്‌കൂളിലെ യു.പി വിദ്യാര്‍ഥികള്‍ക്കു തുണിവാങ്ങാന്‍ 400 രൂപയും തയ്യല്‍ക്കൂലി ഇനത്തില്‍ 200 രൂപയും അടക്കം 600 രൂപയാണ് അനുവദിക്കുക.
ചിലയിടത്തു പ്രധാനാധ്യാപകര്‍ തന്നെ ടെന്‍ഡര്‍ നല്‍കി യൂണിഫോം വിതരണം ചെയ്യുകയാണു പതിവ്. ചിലയിടത്ത് കുട്ടികളുടെ അക്കൗണ്ടിലേക്ക് തുക നേരിട്ടു കൈമാറും. പണം ചെലവാക്കിയ പ്രധാനാധ്യാപകരാണ് പ്രതിസന്ധിയിലായത്. തുക നേരിട്ടു ലഭിക്കുന്നതിനായി അക്കൗണ്ട് നമ്പര്‍ നല്‍കിയ വിദ്യാര്‍ഥികള്‍ക്കും ലഭിച്ചിട്ടില്ല. എയ്ഡഡ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അലവന്‍സ് അനുവദിച്ചപ്പോള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും യു.പി വിഭാഗക്കാരുടെ കാര്യത്തില്‍ തീരുമാനം വൈകുകയാണ്.
പറഞ്ഞ വാക്കുപോലും പാലിക്കാതെയാണ് സര്‍ക്കാറിന്റെ ഭരണം മുന്നോട്ടു പോകുന്നത്. ലക്ഷക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിശപ്പകറ്റിയ ഉച്ചഭക്ഷണ പദ്ധതിയും ഫണ്ടു നല്‍കാത്തതിനെ തുടര്‍ന്ന് നിര്‍ത്താനുള്ള ഒരുക്കത്തിലാണ്. ചെലവിനത്തില്‍ സ്‌കൂളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഫണ്ടു നല്‍കാത്തതാണ് സ്‌കൂള്‍ അധികൃതര്‍ പദ്ധതി നിര്‍ത്തലാക്കുന്നത്. പല പ്രധാനാധ്യാപകരും തങ്ങള്‍ക്ക് പദ്ധതി തുടരാനാവില്ലെന്നു കാണിച്ച് ന്യൂണ്‍മീല്‍സ് സൂപ്രണ്ടു കൂടിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ധൂര്‍ത്തടിച്ചും മറ്റും ഖജനാവ് കാലിയാക്കുന്ന തിരക്കിനിടയില്‍ പിഞ്ചോമനകളുടെ വിശപ്പകറ്റാന്‍ നല്‍കി വരുന്ന ഉച്ചഭക്ഷണ പദ്ധതി പോലും നിലച്ചതറിയാതെ മൗനം തുടരുകയാണ് സര്‍ക്കാര്‍.
kerala
സിപിഎമ്മിന്റെ കൊലവിളി മുദ്രവാക്യങ്ങള്‍ക്കെതിരെ കേസെടുക്കണം: പിഎംഎ സലാം

സി.പി.എം പ്രവർത്തകർ സംസ്ഥാനത്തുടനീളം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ കേസെടുക്കമമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭീഷണികളാണ് സി.പി.എമ്മുകാർ മുഴക്കുന്നത്. വണ്ടൂരിൽ മീഡിയ വൺ മാനേജിംഗ് എഡിറ്റർക്കെതിരെ കൈകൾ വെട്ടുമെന്നാണ് മുദ്രാവാക്യം വിളിച്ചത്.
മണ്ണാർക്കാട്ട് സ്വന്തം പാർട്ടിക്കാരനായ പി.കെ ശശിക്കെതിരെ അരിവാൾ കൊണ്ടൊരു പരിപാടിയുണ്ടെന്നും വേണ്ടി വന്നാൽ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിച്ചു. കാസർക്കോട് കുമ്പളയിൽ സി.പി.എമ്മിന്റെ തന്നെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഭരിക്കുന്ന പോലീസുകാർക്കെതിരെയാണ് കൈയും കാലും തലയും വെട്ടുമെന്ന് അലറി വിളിച്ച് പ്രകടനം നടത്തിയത്. സ്വന്തം നേതാവിന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസുകാരുടെ സാന്നിധ്യത്തിൽ കൊലവിളി നടത്തിയിട്ടും പോലീസ് നോക്കി നിൽക്കുകയാണ്.
പോലീസിന്റെ അറിവോടെയാണ് ക്രമസമാധാന നില തകർക്കുന്ന വിധത്തിൽ മുദ്രാവാക്യങ്ങൾ മുഴുക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ പ്രകാരം കേസെടുക്കേണ്ട വകുപ്പുണ്ടായിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാത്തത് സ്വന്തം പാർട്ടിക്കാരാണ് എന്നത് കൊണ്ട് മാത്രമാണ്. മറ്റേതെങ്കിലും പാർട്ടിയോ സംഘടനയോ ആണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നതെങ്കിൽ ഇതാകുമായിരുന്നില്ല പ്രതികരണം. സി.പി.എമ്മുകാർക്ക് കേരളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത്തരം സംഭവങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു.
kerala
‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
india
കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala3 days ago
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം
-
kerala3 days ago
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു