kerala
സെക്കന്‍ഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ഇക്കാര്യം ചെയ്തിരിക്കണം; മുന്നറിയിപ്പുമായി പൊലീസ്
പല കേസുകളിലും ഉൾപ്പെട്ട വാഹനങ്ങൾ അന്തർസംസ്ഥാനങ്ങളിൽനിന്നും പലരും വാങ്ങുന്നുണ്ട്, ഇത്തരത്തിൽ വാഹനങ്ങൾ വാങ്ങി കേരളത്തിലെത്തിച്ച് വിൽപന നടത്തി ലാഭമുണ്ടാക്കുന്ന സംഘങ്ങളും സംസ്ഥാനത്ത് സജീവമാണ്

സെക്കന്‍ഡ് ഹാൻഡ് (യൂസ്ഡ്) വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ‘പണിയുറപ്പെന്ന’ മുന്നറിയിപ്പുമായി പൊലീസ്. ഇത്തരം വാഹനങ്ങൾ വാങ്ങുമ്പോൾ ചില വസ്തുതകൾ പ്രത്യേകം പരിശോധിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടത്തിനൊപ്പം പുലിവാൽ പിടിക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.
വാഹനങ്ങൾ വാങ്ങുന്നതിന് മുമ്പ് അവ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ, നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് എങ്ങനെ അറിയാമെന്നും പൊലീസ് വിശദീകരിക്കുന്നു. അന്തർ സംസ്ഥാനങ്ങളിൽനിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വിൽക്കാനും വാങ്ങാനും നിർബന്ധമായ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) തുണ വെബ്പോർട്ടലിലെ VEHICLE NOC വഴി ലഭ്യമാണ്.
ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ സമർപ്പിച്ചാൽ വാഹനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിക്കും. ഇതിനായി തുണ വെബ് പോർട്ടലിലെ VEHICLE NOC ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഡിജിറ്റൽ പൊലീസ് സിറ്റിസൻ സർവിസസ് എന്ന പേജിൽ മൊബൈൽ നമ്പർ നൽകി ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിൻ ചെയ്യുക. GENERATE VEHICLE NOC ക്ലിക്ക് ചെയ്യുക. ഈ പേജിൽ പേര്, വാഹനത്തിന്റെ ഇനം, രജിസ്ട്രേഷൻ നമ്പർ, ചേസിസ് നമ്പർ, എൻജിൻ നമ്പർ എന്നിവ നൽകി സർച്ച് ചെയ്താൽ വാഹനങ്ങളുടെ വിശദമായ റിപ്പോർട്ട് ലഭിക്കും.
പല കേസുകളിലും ഉൾപ്പെട്ട വാഹനങ്ങൾ അന്തർസംസ്ഥാനങ്ങളിൽനിന്നും പലരും വാങ്ങുന്നുണ്ട്. ഇത്തരത്തിൽ വാഹനങ്ങൾ വാങ്ങി കേരളത്തിലെത്തിച്ച് വിൽപന നടത്തി ലാഭമുണ്ടാക്കുന്ന സംഘങ്ങളും സംസ്ഥാനത്ത് സജീവമാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
kerala
പ്ലസ് വണ്‍ അലോട്ട്മെന്റ് സവര്‍ണ സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു
9104 സീറ്റുകളിലാണ് ആദ്യ അലോട്ട്മെന്റ് നടത്തിയത്. 10694 സീറ്റുകളും ഒഴിഞ്ഞ് കിടക്കുന്നു. മലപ്പുറത്താണ് കൂടുതല്‍ ഒഴിവ്.

സംസ്ഥാനത്ത് ഇത്തവണയും പ്ലസ് വണ്‍ സവര്‍ണ സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് പൂര്‍ത്തിയായിരുന്നു. സവര്‍ണ സംവരണത്തിനായി നീക്കിവെച്ച സീറ്റുകളില്‍ 50 ശതമാനത്തിലേക്കും ആളില്ലാത്തതിനാല്‍ അലോട്ട്മെന്റ് നടത്തിയിട്ടില്ല. മെറിറ്റ് സീറ്റുകളില്‍ നിന്നെടുത്ത് നടപ്പിലാക്കിയ ഇഡബ്ലിഎസ് സീറ്റുകളിലാണ് ഒഴിവ്.
അതേസമയം, സീറ്റില്ലാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. പതിനായിരത്തിലധികം സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളിലെ മെറിറ്റ് സീറ്റിന്റെ 10 ശതമാനമായ 19,798 സീറ്റുകളാണ് ഇഡബ്ലുഎസ് വിഭാഗത്തില്‍ ആകെ നീക്കിവെച്ചത്. ഇതില്‍ 9104 സീറ്റുകളിലാണ് ആദ്യ അലോട്ട്മെന്റ് നടത്തിയത്. 10694 സീറ്റുകളും ഒഴിഞ്ഞ് കിടക്കുന്നു. മലപ്പുറത്താണ് കൂടുതല്‍ ഒഴിവ്. 3733 സീറ്റുകളാണ് ഇവിടെ മാത്രം ഒഴിവുള്ളത്. ഈ സീറ്റുകള്‍ ഇനി ജനറല്‍ മെറിറ്റിലേക്ക് എത്തണമെങ്കില്‍ മൂന്നാം അലോട്ട്മെന്റ് വരെ കാത്തിരിക്കണം. ഇഡബ്ല്യൂഎസസ് നടപ്പിലാക്കിയ ശേഷമുള്ള എല്ലാ വര്‍ഷവും ഇത് തന്നെയാണ് അവസ്ഥ.
ഇഡബ്ലുഎസ് സീറ്റുകള്‍
ആകെ 19798
ആദ്യ അലോട്ട്മെന്റ് നടന്നത് 9104
ഒഴിഞ്ഞ് കിടക്കുന്നത് 10694
കൂടുതല്‍ ഇഡ്ബ്ലുഎസ് സീറ്റുകള്‍ ഒഴിവുള്ള ജില്ലകള്‍
ജില്ല
ഒഴിവുള്ള സീറ്റുകള്‍
മലപ്പുറം
3733
കണ്ണൂര്‍
1324
കാസര്‍ഗോഡ്
1022
കോഴിക്കോട്
1080
പാലക്കാട്
983
kerala
സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിര്‍ന്ധമാക്കുന്നു
കോവിഡ് ലക്ഷണത്തോടെ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് പരിശോധനയാണ് നിര്‍ബന്ധമാക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിര്‍ന്ധമാക്കുന്നു. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് പരിശോധനയാണ് നിര്‍ബന്ധമാക്കുന്നത്.
ഈ ടെസ്റ്റ് നെഗറ്റീവായാല്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും
രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധവുമാക്കിയിട്ടുണ്ട്.
ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, ആശുപത്രികളില്‍ എല്ലാവരും മാസ്ക് ധരിക്കണം, എല്ലാ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളിലും മോക്ക് ഡ്രില്‍ നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. രോഗമുള്ളവരെ പരിചരിക്കുമ്പോള്‍ 2023 ല്‍ ഇറക്കിയ എബിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇന്ന് രാവിലെ എട്ട് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്, 1415 പേര്.
kerala
‘ഷൗക്കത്തിനെ വിജയിപ്പിക്കാൻ യുഡിഎഫ് ഒറ്റക്കെട്ട്’: അബ്ബാസലി തങ്ങൾ

നിലമ്പൂർ: മലപ്പുറം ജില്ലയെ വർഗീയമായി ചത്രീകരിക്കാൻ ശ്രമിക്കുന്നവർക്കും ഫാസിസ്റ്റ് ശക്തികൾക്കുള്ള മറുപടിയാകണം നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് അബ്ബാസലിതങ്ങൾ.
മുൻകൂട്ടി തീരുമാനിച്ച പരിപാടികളുള്ളതിനാലാണ് ഇന്നലെ യുഡിഎഫ് കൺവെൻഷനിൽ പങ്കെടുക്കാതിരുന്നത്. ചിലർ തെറ്റിധരിപ്പിക്കുന്ന വാർത്തകൾ നൽകിയെന്നും മുസ്ലിം ലീഗിൻ്റെ പ്രധാനപെട്ട എല്ലാ നേതാക്കളും കൺവെൻഷനിൽ പങ്കെടുത്തിരുന്നുവെന്നും അബ്ബാസലി തങ്ങൾ പറഞ്ഞു.
-
kerala2 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
kerala3 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india5 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
kerala3 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
-
india3 days ago
ഇസ്രാഈലിനും സര്‍വകലാശാലക്കുമെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി; ആരാണ് മേഘ വെമുരി?
-
kerala2 days ago
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി