Connect with us

More

പാക് നടന്റെ സാന്നിധ്യം; കരണ്‍ ജോഹറിന്റെ സിനിമക്ക് നാലു സംസ്ഥാനങ്ങളില്‍ വിലക്ക്

Published

on

റിലീസിങിനും മുന്നേ പ്രേക്ഷക ശ്രദ്ധ നേടിയ കരണ്‍ ജോഹറിന്റെ ഏറ്റവും പുതിയ ചിത്രം ‘യെ ദില്‍ ഹേ മുശ്കില്‍’ വീണ്ടും വിവാദ കുരുക്കില്‍. പാക് താരം ഫവദ് ഖാന്‍ അഭിനയിച്ചതിന്റെ പേരില്‍ വിവാദത്തിലായിരുന്ന സിനിമക്ക് ഇപ്പോള്‍ പ്രദര്‍ശന മേഖലയിലാണ് പ്രഹരമേറ്റിരിക്കുന്നത്.karanjohar-fawadkhan-1458913199

പാക് താരത്തിന്റെ സാന്നിധ്യം കാരണം ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് സിനിമ ഓണേഴ്‌സ് എക്‌സിബിറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി.ഒ.ഇ.എ.ഐ)രംഗത്തെത്തിയിരിക്കുന്നത്്.
വെള്ളിയാഴ്ച ചേര്‍ന്ന അസോസിയേഷന്റെ യോഗമാണ് നാലു സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടന്ന തീരുമാനം എടുത്തത്.
മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ഗോവ എന്നീ നാലു സംസ്ഥാനങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ടന്നാണ് യോഗ തീരുമാനം.

ae-dil-hai-mushkil-star-cast

പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ രാജ്യത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതുവരെ പാക് താരങ്ങളുടെ പ്രദര്‍ശനം വേണ്ടന്നും അസോസിയേഷന്‍ വക്താവ് നിധിന്‍ ദാദര്‍ പറഞ്ഞു. യെ ദില്‍ ഹെ മുശ്കിലില്‍ പ്രധാനവേഷത്തില്‍ തന്നെയാണ് ഫവദും അഭിനയിക്കുന്നത്.
നേരത്തെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭീഷണി ചിത്രത്തിനുണ്ടായിരുന്നു.

അതേസമയം കരണ്‍ ജോഹറിന് പിന്തുണയുമായി നിര്‍മ്മാതാവ് മുകേഷ് ഭട്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും എത്തി. ചിത്രത്തിന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സിനിമ ഓണേഴ്‌സ് അസോസിയേഷനെ സമീപിക്കാനിരിക്കുകയാണ് ഇരുവരും. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ തങ്ങള്‍ക്ക് പോലീസ് സംരക്ഷണം തേടേണ്ടിവരുമെന്നും മുകേഷ് ഭട്ട് പറഞ്ഞു.adhmtrailertomorrow-ae-dil-hai-mushkil

ഉറി ഭീകരാക്രമണം ഏറ്റവും അധികം ബാധിച്ചത് ചിലപ്പോള്‍ ഇന്ത്യയുടെ നയതന്ത്ര മേഖലയെയോ കാശ്മിരിനേയോ ആയിരിക്കില്ല, മറിച്ച് ബോളിവുഡിനെയായിരിക്കും. കാരണം ഭീകരാക്രമണപശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത് ബോളിവുഡിലാണ്. പാക് താരങ്ങള്‍ ചിത്രങ്ങളില്‍ സഹകരിച്ചതാണ് ഇതിനൊക്കെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അതിന് ആദ്യം മുതല്‍ ഇരയായിക്കൊണ്ടിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ കരണ്‍ ജോഹറിന്റെ യെ ‘ദില്‍ ഹെ മുശ്കിലും’ ഷാറുഖ് നായകനാകുന്ന ‘റായിസു’മാണ്. ഭീഷണികളും വിലക്കുകളും ഏറിവന്നപ്പോള്‍ റായിസില്‍ നിന്നും പാക് നടി മഹീറാ ഖാന്‍ അഭിനയിച്ച രംഗങ്ങള്‍ നീക്കം ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ വഴങ്ങി. അപ്പോഴും പിടിച്ചുനിന്ന കരണ്‍ ജോഹറിന്റെ യെ ദില്‍ ഹെ മുശ്കിലിന്റെ പെട്ടിയ്ക്ക് പക്ഷേ ഇപ്പോള്‍ ആണിയടിച്ചിരിക്കുന്നത് സിനി ഓണേഴ്‌സ് അസോസിയേഷനാണ്.

എന്നാല്‍ ഐശ്വര്യ റായ്, റണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ കേന്ദ്രവേഷത്തിലെത്തുന്ന ഒക്ടോബര്‍ 28ന് റിലീസാവുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം കഴിഞ്ഞ ദിവസം ലഭിച്ചുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും വന്‍ പ്രതികരണമാണ് നിലവില്‍ ലഭിക്കുന്നന്നത്. വ്യാഴാഴ്ച പുറത്തിറങ്ങിയ ബ്രൈക്ക്അപ്പ് സോങ്ങും വന്‍ പ്രേക്ഷക ശ്രദ്ധ നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന്‍ അറസ്റ്റില്‍

200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്

Published

on

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉഡുപ്പി കുന്ദാപുരയില്‍ വച്ച് മെല്‍വിനെ പിടികൂടി. 200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.

ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകന്‍ മെല്‍വിന്‍ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്‍വിന്‍ തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

 

Continue Reading

kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കൈ ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി

Published

on

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 3 വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വനിതാ ജീവനക്കാരായിരുന്ന വിനീത – ദിവ്യ- രാധകുമാരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി. മൂന്ന് ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും.

ദിയയുടെ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരുമറി ജീവനക്കാര്‍ നടത്തിയെന്നായിരുന്നു കൃഷ്ണകുമാറിന്റെയും മകളുടെയും പരാതി. അതേസമയം ജീവനക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെതിരെ നല്‍കിയ പരാതിക്ക് അടിസ്ഥാനം ഇല്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

Published

on

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരിൽനിന്ന് ഒരാളെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാൻ ആകില്ലെന്ന യുപിഎസ്‍സി നിലപാടിനെതിരെയായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ നീക്കം.

സംസ്ഥാനത്തിന്‍റെ അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ആറ് പേരുകളാണ് കേരളം കേന്ദ്രത്തിനു മുമ്പാകെ വച്ചത്. ഒന്നാമതായി ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, ഇതിന് പുറമേ എഡിജിപി റാങ്കിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിൽ സംസ്ഥാന പൊലീസ് മേധാവി ആകാൻ പരിഗണിക്കപ്പെടുന്നവരുടെ ചുരുക്ക പട്ടികയിൽ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.

അതിനിടെ ഡിജിപി റാങ്കിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്‍റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ടെന്ന് ആക്ഷേപവും ഉയർന്നിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ല എന്ന് യുപിഎസ്സി നേരത്തെ നിലപാടെടുത്തിരുന്നു.

Continue Reading

Trending