Connect with us

Culture

ട്രംപിന്റെ സന്ദര്‍ശനം; സഊദി അറേബ്യ പ്രതീക്ഷയില്‍

Published

on

റിയാദ്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന സന്ദര്‍ശനത്തെ സഊദി നേതാക്കളും ജനതയും നിരീക്ഷകരും ഉറ്റുനോക്കുന്നത് ഏറെ പ്രതീക്ഷയോടെ. ഈ മാസം അവസാന വാരത്തില്‍ ഡൊണാള്‍ഡ് ട്രംപ് സഊദി അറേബ്യ സന്ദര്‍ശിക്കും. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷം നടത്തുന്ന പ്രഥമ വിദേശ പര്യടനത്തില്‍ ആദ്യമായി സന്ദര്‍ശിക്കുന്നതിന് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുത്തത് സഊദി അറേബ്യ ആണ്. ഇതിന് മുമ്പ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഒരു അറബ്, മുസ്‌ലിം രാജ്യത്തേക്ക് പ്രഥമ വിദേശ സന്ദര്‍ശനം നടത്തിയ ചരിത്രമില്ല. ഈ കീഴ്‌വഴക്കമാണ് ട്രംപ് തകര്‍ക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ കാനഡയും ബുഷ് മെക്‌സിക്കോയും ക്ലിന്റണ്‍ കാനഡയും അച്ഛന്‍ ബുഷ് കാനഡയും ഡൊണാള്‍ഡ് റീഗണ്‍ മെക്‌സിക്കോയും ആണ് ആദ്യമായി സന്ദര്‍ശിച്ചതെന്നും ഡൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശനം ചരിത്രപരമാണമെന്നും വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് ആന്‍ഡ്രൂ ബീറ്റി പറഞ്ഞു.

സഊദി ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ മാര്‍ച്ച് മധ്യത്തില്‍ വൈറ്റ് ഹൗസില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ബരാക് ഒബാമയുടെ എട്ട് വര്‍ഷം നീണ്ട ഭരണ കാലത്ത് സഊദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഊഷ്‌ളമായിരുന്നില്ല. സിറിയന്‍ സംഘര്‍ഷത്തിന് അറുതിയുണ്ടാക്കുന്നതിന് ഇടപെടലുകള്‍ നടത്തുന്നതിന് ഒബാമ മടിച്ചതും ആണവ പ്രശ്‌നത്തില്‍ ഇറാന്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചതുമാണ് ഉഭയകക്ഷിബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്.
ഉഭയകക്ഷിബന്ധം പഴയപടി ശക്തമാക്കുന്നതിന് ഡെപ്യൂട്ടി കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷം ട്രംപ് സ്വീകരിക്കുന്ന ആദ്യത്തെ അറബ്, മുസ്‌ലിം നേതാവായിരുന്നു അമീര്‍ മുഹമ്മദ്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അമേരിക്കന്‍ പ്രസിഡന്റ് എന്നോണമുള്ള പ്രഥമ വിദേശ സന്ദര്‍ശനത്തിന് സഊദി അറേബ്യയെ ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുത്തത്. സഊദി അറേബ്യക്ക് ശേഷം ഇസ്രായിലും വത്തിക്കാനും സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബ്രസ്സല്‍സില്‍ നാറ്റോ ഉച്ചകോടിയിലും ഇറ്റലിയില്‍ ജി-7 ഉച്ചകോടിയിലും പങ്കെടുക്കും.
ഭീകരവിരുദ്ധ പോരാട്ട മേഖലയില്‍ സഊദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന് യു.എസ് പ്രസിഡന്റിന്റെ സഊദി സന്ദര്‍ശനം വഴിവെക്കുമെന്ന് സഊദി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. ട്രംപിന്റെ സന്ദര്‍ശനത്തിനിടെ സഊദി-അമേരിക്കന്‍ ഉച്ചകോടിയും ഗള്‍ഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും. ഇതിന് പുറമെ അറബ്, മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായും സഊദിയില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. അറബ്, മുസ്‌ലിം ലോകത്തോട് അമേരിക്ക ദുരുദ്ദേശ്യം വെച്ചുപുലര്‍ത്തുന്നില്ല എന്നതിനുള്ള ശക്തകമായ സന്ദേശമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സഊദി സന്ദര്‍ശനം. അമേരിക്ക മുസ്‌ലിം വിരുദ്ധരാണെന്ന ധാരണയും ഇത് ഇല്ലാതാക്കുന്നു. അമേരിക്കക്കും മുസ്‌ലിം രാജ്യങ്ങള്‍ക്കും പങ്കാളിത്തം സ്ഥാപിക്കുന്നതിന് സാധിക്കുമെന്നതിന് ലോകത്തിനുള്ള വ്യക്തമായ സന്ദേശമാണിതെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

news

മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി

പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..

Published

on

മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.

ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രക്ഷേപണം ചെയ്യും.

മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്‍, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.

താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.

ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.

Continue Reading

news

വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..

Published

on

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫയാസ് സാക്കിര്‍ ഹുസൈന്‍ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്.  കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.

ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്.  ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.  ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.

Continue Reading

Trending