Connect with us

kerala

കെ.എസ്.ഇ.ബിയില്‍ നിന്ന് അടുത്ത പ്രഹരം; കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ത്രീ ഫെയ്‌സിലേക്ക്

അഞ്ച് കിലോവാട്ടിന് മുകളില്‍ കണക്ടഡ് ലോഡുള്ളവരെ കണ്ടെത്താന്‍ നിര്‍ദേശവുമായി റഗുലേറ്ററി കമ്മീഷന്‍

Published

on

സിംഗിള്‍ ഫെയ്‌സ് കണക്ഷനില്‍ അഞ്ച് കിലോവാട്ടില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരെ ത്രീ ഫെയ്‌സ് കണക്ഷനിലേക്ക് മാറ്റാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കി ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍. വിതരണ ശൃംഖ മെച്ചപ്പെടുന്നത് ഉള്‍പ്പെടെയാണ് ലക്ഷ്യമെങ്കിലും ഫലത്തില്‍ ഉപയോക്താവിന് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്ന നടപടിയാണിത്.

സിംഗിള്‍ കണക്ഷനില്‍ നിന്ന് ത്രീ ഫേയ്‌സിലേക്ക് മാറണമെങ്കില്‍ 4,600 രൂപ കണ്‍വേര്‍ഷന്‍ ഫീസുണ്ട്. ഇലക്ട്രിസിറ്റി മീറ്റര്‍ വാടക 6 രൂപയില്‍ നിന്ന് 15 രൂപയാകും. ഇതുകൂടാതെ സെക്യൂരിറ്റി നിക്ഷേപവും വര്‍ധിക്കും. താരിഫില്‍ മാറ്റം വരുന്നതു കൊണ്ട് വൈദ്യുത ബില്ലും ഉയരും. ഉയര്‍ന്ന വൈദ്യുതി ചാര്‍ജില്‍ നട്ടം തിരിയുന്ന ഉപയോക്താക്കള്‍ക്ക് കനത്ത പ്രഹരമായിരിക്കും പുതിയ തീരുമാനം.

ലോഡ് കൂടുതല്‍

നിലവില്‍ ഗാര്‍ഹിക ഉപയോക്താക്കളില്‍ എട്ട് ശതമാനത്തില്‍ താഴെ മാത്രമാണ് ത്രീ ഫേസ് കണക്ഷന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ നല്ലൊരു ശതമാനം വീടുകളിലും എയര്‍ണ്ടീഷണറുകള്‍, ഇലക്ട്രിക് കുക്കറുകള്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ അഞ്ച് കിലോവാട്ടില്‍ കൂടുതല്‍ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന ഉപയോക്താക്കളെ ത്രീ ഫേസ് കണക്ഷനിലേക്ക് മാറ്റണമെന്നാണ് റഗുലേറ്ററി കമ്മീഷന്‍ ഒക്ടോബര്‍ 31ന് ഇറക്കിയ ഇടക്കാല ഉത്തരവില്‍ പറയുന്നത്.

ലോഡ് ബാലന്‍സ് ചെയ്യാനും പ്രസരണനഷ്ടം കുറയ്ക്കാനും വതിരണ ശൃംഖല മെച്ചപ്പെടുത്താനും ഇതു വഴി സാധിക്കുമെന്ന് കെ.എസ്.ഇ.ബി ഓഫീസ് അസോസിയേഷന്‍ റഗുലേറ്ററി കമ്മീഷനെ അറിയിച്ചിരുന്നു. കൂടാതെ ഫെയ്‌സ് അടിസ്ഥാനപ്പെടുത്തിയുള്ള ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കുന്നതാണ് നല്ലതെന്നും അസോസിയേഷന്‍ സൂചിപ്പിച്ചിരുന്നു. പല സ്ഥലങ്ങളിലും ഗാര്‍ഹിക ഉപയോക്താക്കളുടെ കണക്ടഡ് ലോഡ് വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പല ട്രാന്‍സ്‌ഫോര്‍മറുകളും ഓവര്‍ലോഡ് ആണെന്നും അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.

സ്വമേധയ മുന്നോട്ട് വരാം

5 കിലോവാട്ടോ അതിനു മുകളിലോ കണക്റ്റഡ് ലോഡുള്ള ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ത്രീ ഫെയ്‌സ് കണക്ഷന്‍ നല്‍കണമെന്നാണ് സപ്ലൈ കോഡ് 2024ന്റെ പ്രൊവിഷന്‍സില്‍ പറയുന്നത്. ഇതനുസരിച്ച് നിലവില്‍ സിംഗിള്‍ കണക്ഷനില്‍ 5 കിലോവാട്ടിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപയോക്താക്കളെ കണ്ടെത്താന്‍ കമ്മീഷന്‍ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു.

കൂടുതല്‍ കണക്ടഡ് ലോഡ് ഉപയോഗിക്കുന്ന സിംഗിള്‍ ഫെയ്‌സ് ഉപയോക്താക്കള്‍ക്ക് സ്വമേധയാ 3 ഫെയ്‌സ് കണക്ഷനിലേക്ക് മാറാനുള്ള പദ്ധതി കെ.എസി.ഇ.ബിക്ക് നിര്‍ദേശിക്കാമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കൂടാതെ സിംഗിള്‍ ഫെയ്‌സില്‍ നിന്ന് ത്രീ ഫെയ്‌സിലേക്ക് മാറുന്നതിനുള്ള ചാര്‍ജുകളില്‍ കെ.എസ്.ഇ.ബിക്ക് ഇളവു നല്‍കാമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നീറ്റ് യുജി 2025; ആദ്യ നൂറില്‍ കേരളത്തില്‍ നിന്നും ആരുമില്ല

109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്.

Published

on

നീറ്റ് യുജി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തില്‍ നിന്ന് 73,328 പേര്‍ യോഗ്യത നേടി. 109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തില്‍ നിന്നും ഒന്നാമത്. ആദ്യ നൂറ് റാങ്കില്‍ ഇത്തവണ കേരളത്തില്‍നിന്നും ആരുമില്ല.

ആകെ പരീക്ഷയെഴുതിയവരില്‍ 12,36,531 പേര്‍ യോഗ്യത നേടി. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. മധ്യപ്രദേശിലെ ഉത്ഷര്‍ഷ് അവാധിയ രണ്ടാം റാങ്ക് നേടി. 552 നഗരങ്ങളിലെ 5468 കേന്ദ്രങ്ങളിലായി ഈ വര്‍ഷം 22 ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്.

Continue Reading

kerala

കനത്ത മഴ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി അറിയിച്ചു.

Published

on

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ക്ക് എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അവധി അറിയിച്ചു.

എന്നാല്‍ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളേജുകള്‍ക്കും അവധി ബാധകമല്ല.

Continue Reading

kerala

പീരുമേട്ടില്‍ ആദിവാസി യുവതി മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല.

Published

on

ഇടുക്കി: പീരുമേട്ടില്‍ ആദിവാസി യുവതി സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍. കൊല്ലപാതാകമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. സംഭവത്തില്‍ ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ മരണത്തില്‍ പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെയാണ് കൊലപാതകം എന്ന് സ്ഥിരീകരിച്ചത്.

കാടിനകത്ത് നിന്ന് സീതയെ ആന തുമ്പിക്കൈ കൊണ്ട് അടിച്ച് ചുഴറ്റിയെറിയുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് ബിനു(48) പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ വനം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ചപ്പോള്‍ അവിടെ വന്യ മൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിന്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല. തുടര്‍ന്നുണ്ടായ സംശയത്തെ തുടര്‍ന്നാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്.

Continue Reading

Trending