Culture
കെടാത്ത തീയും ചാവാത്ത പുഴുക്കളും

അടവു നയവും, നനഞ്ഞിടം കുഴിക്കാനുള്ള വിദ്യയും കരിങ്കോഴക്കല്‍ മാണി എന്ന രണ്ടിലയുടെ ആശാന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. പക്ഷേ ടിയാന്റെ കയ്യില്‍ ഏതാണ്ട് നോട്ടെണ്ണുന്ന യന്ത്രവും വിദ്യയുമൊക്കെയുണ്ടെന്നു മഷിയിട്ട് നോക്കി പണ്ട് കണ്ടെത്തിയ അധ്വാനിക്കുന്നവരുടെ പടനായകന്‍മാര്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ടിട്ടാണേലും ഒരു അടവു നയം ഒപ്പിച്ചെടുക്കാനുള്ള തത്രപ്പാടിലാണ്. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നു പറഞ്ഞപ്പോള്‍ അത് കോട്ടയം പാല വഴി പോകുമെന്ന് സാക്ഷാല്‍ സീതാറാം യെച്ചൂരി പോലും ചിലപ്പോള്‍ കണക്കു കൂട്ടിക്കാണില്ല. അതിപ്പോ ഓരോരോ കീഴ് വഴക്കമാകുമ്പോള്‍ അങ്ങനെയാണല്ലോ. കാണേണ്ടവരെ കാണേണ്ടതു പോലെ കാണുക തന്നെ വേണം. വളരും തോറും പിളരുമെന്ന 21-ാം നൂറ്റാണ്ടിലെ കേരള കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി കണ്ടു പിടിച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതവു കൂടിയായ മാണിയെ പുല്‍കാന്‍ മുമ്പ് പറഞ്ഞതൊക്കെ സഖാക്കള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങുകയുംചെയ്തു. കേവലം കോട്ടയത്തൊരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി മാണിയെ സി.പി.എം പിന്തുണച്ചതിന് യു.ഡി.എഫും ഭരണ പക്ഷത്തെ പ്രതിപക്ഷമായ സി.പി.ഐയും ഇത്രമേല്‍ കുണ്ഠിതപ്പെടുന്നതെന്തിനെന്നാണ് നേരുനേരത്തെ അറിയിക്കുന്ന പാര്‍ട്ടി പത്രം ചോദിക്കുന്നത്. സംഗതി വശാല്‍ നിയമസഭയില്‍ വേറിട്ടു ഇരിക്കുന്ന മേപ്പടി പാര്‍ട്ടി മണിപ്രവാളത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചു പോകുന്നതായി പറഞ്ഞ് അംഗങ്ങളെ മുഴുവന്‍ ഞെട്ടിച്ച വിദ്വാനാണ് സാക്ഷാല്‍ മാണി. സംഗതി മാണി ഇടത്തോട്ടോ വലത്തോട്ടോ അതോ മോനു വേണ്ടി താമരത്തണ്ടൊടിക്കുമോ എന്നൊക്കെ നോക്കി ഇരുന്ന പാപ്പരാസികള്‍ക്ക് പോയിട്ട് സ്വന്തം അണികള്‍ക്കു വരെ എത്തും പിടിയും കിട്ടാതെയാണ് ചുവപ്പിനെ രണ്ടില പുല്‍കിയത്. ഈ പുണ്യാളനെയാണ് പണ്ട് നിയമസഭയില്‍ എണ്ണയിലിട്ട് വറുത്ത് കെടാത്ത തീയും ചാവാത്ത പുഴുക്കളും, കെടാത്ത തീയും ചാവാത്ത പുഴുക്കളുമുള്ള നരകത്തിലേക്കയക്കാന്‍ കാസ്‌ട്രോ സഖാവ് മിനക്കെട്ടിരുന്നത്. സ്‌തോത്രം. ടിയാന്‍ യു.ഡി.എഫ് ധനമന്ത്രിയായിരുന്നപ്പോള്‍ ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ സ്പീക്കറുടെ കസേര എടുത്തെറിഞ്ഞ്തും സഭയില്‍ വെട്ടിയിട്ട പോലെ വീണു കിടന്നതും കടിച്ചതും എല്ലാം ഇപ്പോള്‍ വെറും മായ. താന്‍ താന്‍ ചെയ്യുന്നതിന് താന്‍ താന്‍ അനുഭവിച്ചീടണം പാരില്‍. കോണ്‍ഗ്രസുകാരും യു.ഡി.എഫുകാരുമൊക്കെ മാണിയുടെ ഈ കരണം മറിച്ചിലിനെ അവസരവാദമെന്നോ രാഷ്ട്രീയ മര്യാദ കേടെന്നൊക്കെ പറയും. പക്ഷേ ഗ്രാമീണ ഭാഷയും സ്വന്തമായ പദാവലിയുമൊക്കെയുള്ള സി.പി.എമ്മിന് അങ്ങനെ പറയാനൊക്കില്ലല്ലോ എല്ലാം കേവലം അടവ് നയം. അപ്പോള്‍ നോട്ട് എണ്ണന്ന യന്ത്രമോ എന്നൊന്നും ചോദിച്ചേക്കരുത്. അതിന്റെയൊക്കെ കാലം കഴിഞ്ഞില്ലേ. മോദി 500, 1000 രൂപ നോട്ട് നിരോധിച്ചതോടു കൂടി ഇപ്പോ എണ്ണേണ്ട ആവശ്യമൊന്നുമില്ലല്ലോ. അതോ എന്റ വക മാണിക്ക് 500 എന്നും പറഞ്ഞ് പണ്ട് ഹാഷ് ടാഗ് നടത്തിയ വകയില്‍ വല്ലതും തടഞ്ഞിരുന്നോ?. സംഗതി എന്തായാലും പണ്ട് കയര്‍ പിരി ശാസ്ത്രജ്ഞന്‍ ഉണ്ടായിട്ടും ഇതേ മാണിയെ കൊണ്ട് വന്ന് ധനകാര്യ ക്ലാസ് പ്ലീനം സമ്മേളനത്തില്‍ എടുപ്പിച്ചതും ബാര്‍കോഴ എന്ന ഉമ്മാക്കി വരും മുമ്പ് മുഖ്യമന്ത്രിക്കുപ്പായം എടുത്ത് കാണിച്ചതും ഇതേ സി.പി.എം നേതാക്കള്‍ തന്നെയായിരുന്നുവെന്നതും നഗ്നമായ സത്യമാണ്. അതൊക്കെ അന്തകാലം കോഴയും കോഴിയും ബാറുമെല്ലാം വെന്ത് ആറി മൂന്നാറില്‍ എത്തി നില്‍ക്കുമ്പോള്‍ നരകത്തിലെ പുഴുക്കളും കെടാത്ത തീയുമൊക്കെ ഒന്നു ഊതിക്കെടുത്തി അടവെങ്കില്‍ അടവ് അതാണല്ലോ നയം. വീണിടം വിഷ്ണു ലോകമാക്കാന്‍ സഖാക്കളോളം മെയ് വഴക്കമുള്ളവര്‍ ഭൂമി മലയാളത്തില്‍ വേറെയില്ലെന്നത് പ്രത്യേകിച്ച് തെളിയിക്കേണ്ടതുമില്ല. എന്തായാലും നിലവിലെ മന്ത്രിസഭയില്‍ റഗുലര്‍ കോളജില്‍ പഠിച്ച സ്വകാര്യ അഹങ്കാരം വെച്ചു പുലര്‍ത്തുവരെ പോലെ അധ്യാപകനൊന്നുമല്ലെങ്കിലും കൊച്ച് കുട്ടികള്‍ മുതല്‍ പടു കിളവന്‍മാര്‍ വരെ മാണി സാര്‍ എന്നാണ് മേപ്പടിയാനെ വിളിച്ചിരുന്നത്. എന്നാല്‍ ടിയാന്റെ കരണം മറിച്ചില്‍ കാരണം കോണ്‍ഗ്രസുകാരെല്ലാവരും കൂടി ചേര്‍ന്ന് ആ സാറങ്ങോട്ട് വെട്ടി. അങ്ങനെ ചരിത്രത്തിലാദ്യമായി മാണി സാര്‍ വെറും മാണിയായി. മാണിയോളം ചരിത്രമൊന്നും ജനപക്ഷം പി.സി ജോര്‍ജ്ജിനില്ലെങ്കിലും ഇരുവരും തമ്മില്‍ എക്കാലത്തും കൊണ്ടും കൊടുത്തും നടന്ന ചരിത്രമുണ്ട്. പി.സിയുടെ വായടക്കാന്‍ സര്‍ക്കാറില്‍ നിന്നു ഫണ്ട് ചോദിച്ച മാണിയെ അങ്ങനങ്ങ് വിടാനൊക്കില്ലെന്നാണ് ജോര്‍ജ്ജ് പറയുന്നത്. കുതികാല്‍ വെട്ടും രാഷ്ട്രീയ വഞ്ചനയും കാട്ടി ചുവക്കാന്‍ പോയ മാണിയെ ജോസഫും കൂട്ടരും കൈവിടുമെന്നാണ് ടിയാന്റെ പ്രവചനം. പി.സി പണ്ടേ പ്രവചനക്കാരനായതിനാല്‍ ഇക്കാര്യത്തിലും അദ്ദേഹത്തിന് പ്രതീക്ഷയുണ്ട്.
…………………………………………………………………………………………………………………
കോളജ് കാമ്പസുകളില്‍ ഈയിടെയായി പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ മുദ്രാവാക്യം പോലും സിനിമ ഇറങ്ങുമ്പോള്‍ മാത്രം വിളിക്കുന്ന സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐക്കാര്‍ വാര്‍ക്കപ്പണിക്ക് സാധാനങ്ങള്‍ ശേഖരിക്കുന്ന പണിയാണിപ്പോള്‍. പക്ഷേ മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ വാര്‍ക്കപ്പണിക്കായി കൊണ്ടു വെച്ച സാധനങ്ങള്‍ കത്തിയും വടിവാളുമൊക്കെയായിരുന്നു. എന്നാല്‍ സ്വന്തമായി എത്ര ഉപദേശകരുണ്ടെന്ന് ഉപദേശകരെ വെച്ച് എണ്ണിക്കേണ്ട അവസ്ഥയിലായ മുഖ്യന്‍ പറയുന്നത് ഇതെല്ലാം വാര്‍ക്കപ്പണി സാധനങ്ങളാണെന്നാണ്. പക്ഷേ ടിയാനെ സുല്ല് പറയിച്ച് തോല്‍പിച്ച് തൊപ്പി വാങ്ങിയ ഡി.ജി.പിയുടെ പൊലീസ് സംഗതി ക്ലാസായി തിരുത്തി. മഹാരാജാസ് കോളജ് ഹോസ്റ്റലില്‍നിന്ന് പിടിച്ചെടുത്ത മാരകായുധങ്ങളെ നിയമസഭയില്‍ വാര്‍ക്കപ്പണിക്കുള്ള ഉപകരണങ്ങളാക്കി മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ജാലവിദ്യ പൊളിച്ച് പൊലീസ് കുപ്പിയിലാക്കി. കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലും സേര്‍ച്ച് ലിസ്റ്റിലുമാണ് മഹാരാജാസിലെ ഹോസ്റ്റലില്‍നിന്ന് കണ്ടെടുത്തത് വാര്‍ക്കപ്പണിക്കുള്ള കമ്പിയും സിമന്റുമല്ല മാരകായുധങ്ങള്‍ തന്നെയെന്ന് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗാര്‍ഹികമോ, കാര്‍ഷികമോ അല്ലാത്തതായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയും അറ്റത്ത് തുണി ചുറ്റിയ ഇരുമ്പുപൈപ്പുകളും പിടിച്ചെടുത്തവയില്‍ ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ഗ്രാമീണ ഭാഷയില്‍ അല്ലാതെ വ്യക്തമായും പറയുന്നു. ആയുധ നിയമ പ്രകാരമാണ് ഹോസ്റ്റലിലെ എസ്.എഫ്.ഐ മേസ്ത്രിമാര്‍ക്കെതിരെ കസെടുത്തതെന്നും പൊലീസ് പറയുന്നു. പക്ഷേ മഹാരാജാസ് ഹോസ്റ്റലില്‍നിന്ന് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നാണ് മുഖ്യന്‍ പറഞ്ഞിരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്കകമ്പി, പലക, വെട്ടുകത്തി ഏണി എന്നിവയാണു കണ്ടെത്തിയത്. കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് ഇവ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ വേനലവധിക്കു പോയതിനുശേഷം മറ്റാരോ കൊണ്ടുവച്ചതാകാമെന്നും കുട്ടികള്‍ മറ്റ് സംഘടനകളിലേക്ക് തിരിഞ്ഞു നോക്കാത്തതിന് എസ്എഫ്‌ഐയെ ഭള്ള് പറഞ്ഞിട്ട് കാര്യമില്ലെന്നുമായിരുന്നു ടിയാന്റെ വാദം. അല്ലേലും ആളുകള്‍ക്ക് വിശുദ്ധ പദവി നല്‍കാന്‍ ടിയാനെ കഴിഞ്ഞേ ആരും ഉള്ളൂ. ഭൂമി കൈയേറ്റത്തില്‍ അന്വേഷണം നേരിടുന്ന ഇടുക്കി എംപി ജോയിസ് ജോര്‍ജിനെ ഈയിടെ വിശുദ്ധനാക്കി സഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇനിയിപ്പോള്‍ സി.പി.എമ്മിന്റെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ ഭൂമി കൈയ്യേറിയതായി സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പ് കണ്ടെത്തി പ്രഖ്യാപിച്ചിട്ടുണ്ട്. താമസിയാതെ രാജേന്ദ്രനും ഇതേ പട്ടം ലഭിച്ചേക്കും.
ലാസ്റ്റ് ലീഫ്:
അരവിന്ദ് കെജ്‌രിവാള്‍ രണ്ട് കോടി കൈക്കൂലി വാങ്ങുന്നത് കണ്ടതായി ആപ് എം.എല്‍.എ കപില്‍ ശര്‍മ. കൊണ്ടു നടന്നതും നീയേ ചാപ്പാ കൊണ്ടു പോയി കൊന്നതും നീയേ ചാപ്പാ.
Film
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമായ ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ഓണം സീസണില്‍ തീയറ്ററുകളില്‍ എത്തുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിലൂടെ ലോക പ്രേക്ഷകരിലേക്ക് എത്തുന്ന ഈ മെഗാ ബജറ്റ് പ്രൊഡക്ഷന്‍ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തത് ഡൊമിനിക് അരുണാണ്.
കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോ വേഷത്തിലെത്തുമ്പോള്‍, നസ്ലന്‍ കൂടാതെ ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലോക’ എന്ന സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാഗമാണ് ‘ചന്ദ്ര’, ഇത് ഒന്നിലധികം ഭാഗങ്ങളായി ഒരുക്കാനാണ് പദ്ധതിയിടുന്നത്. ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിന് വലിയ ഹ്യുല ലഭിച്ചു. പ്രേക്ഷകര്‍ ആവേശത്തോടെ റിലീസിനായി കാത്തിരിക്കുകയാണ്.
മലയാളി പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി, സംഗീതം ജേക്സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി. അഡീഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റൊണക്‌സ് സേവ്യര്‍, വേഷാലങ്കാരം മെല്‍വി ജെ, അര്‍ച്ചന റാവു. സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍. ആക്ഷന്‍ കൊറിയോഗ്രാഫി യാനിക്ക് ബെന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ റിനി ദിവാകര്‍, വിനോഷ് കൈമള്‍. ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്.
Film
സാന്ദ്ര തോമസിന്റേത് വെറും ഷോ, പിന്നെ വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ?; ലിസ്റ്റിന്‍ സ്റ്റീഫന്‍
ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.

സാന്ദ്രാ തോമസിന്റേത് വെറും ഷോ ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ബൈലോ നിയമാവലി പ്രകാരമാണ് സാന്ദ്ര മത്സരിക്കരുതെന്ന് പറയുന്നതെന്നും എന്നാല്‍ പറയുന്നത് നുണയാണെന്ന് തെളിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലിസ്റ്റിന്‍ പറഞ്ഞു.
സാന്ദ്ര ആദ്യം അസോസിയേഷനിലേക്ക് പര്‍ദ ധരിച്ച് എത്തി. എന്നാല്‍ രണ്ടാമത് വന്നപ്പോള്‍ പര്‍ദ കിട്ടിയില്ലേയെന്നും ലിസ്റ്റിന്‍ പരിഹസിച്ചു. സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണെന്നുമായിരുന്നു ലിസ്റ്റിന്റെ ആരോപണം. സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും അത് ആകെ രണ്ടെണ്ണമേ ഉള്ളൂവെന്നും ലിസ്റ്റിന്‍ പറഞ്ഞു. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ലെന്നും ലിസ്റ്റിന്‍ വ്യക്തമാക്കി.
അതേസമയം പര്‍ദ ധരിച്ചു വന്നത് പ്രതിഷേധമെന്ന രീതിയിലായിരുന്നുവെന്നും പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ചെന്ന് കരുതി ജീവിത കാലം മുഴുവന്‍ ആ വസ്ത്രം തന്നെ ധരിക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സാന്ദ്ര ചോദിച്ചു. താന്‍ പറയുന്ന ഏതെങ്കിലും ഒരു കാര്യം കള്ളമാണെന്ന് തെളിയിച്ചാല്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ തയാറാണെന്നും സാന്ദ്രാ തോമസ് മറുപടി നല്‍കി. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സിനിമ ഇന്‍ഡസ്ട്രി വിട്ടുപോകാന്‍ ലിസ്റ്റിന്‍ തയാറാകുമോയെന്നും സാന്ദ്ര വെല്ലുവിളിച്ചു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലേക്ക് സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കായിരുന്നു സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ പത്രിക തള്ളിയത് ഗൂഢാലോചനയാണെന്നായിരുന്നു സാന്ദ്രയുടെ വാദം.
Film
നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം, പരാതി നല്‍കാനൊരുങ്ങി വനിതാ താരങ്ങള്‍
ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയില്‍ പരാതി നല്‍കാനൊരുങ്ങി ഒരു വിഭാഗം വനിതാ താരങ്ങള്‍. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് പരാതി നല്‍കാനൊരുങ്ങുന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടായിരിക്കും പരാതി.
മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിലത്തില്‍, കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ 13 താരങ്ങള്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ വനിതാതാരങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വിഡിയോ റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് സൂക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കുക്കു പരമേശ്വരനെതിരെ പരാതി നല്‍കാന്‍ വനിതാ താരങ്ങള്‍ നീക്കം നടത്തുന്നത്. അതേസമയം അമ്മ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍, കുക്കു പരമേശ്വരനെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമാണിതെന്നാരോപിച്ച് ചിലര്‍ പ്രതിഷേധിക്കുകയും ചെയ്തു. കുക്കു പരമേശ്വരനൊപ്പം നടന്‍ ഇടവേള ബാബുവിനെതിരെയും പരാതി നല്‍കാനുള്ള ചര്‍ച്ചകള്‍ വനിതാ താരങ്ങള്‍ക്കിടയില്‍ നടക്കുന്നു.
മുന്‍പ് മുഖ്യമന്ത്രിക്കും, സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും, വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ആലോചിച്ചിരുന്നെങ്കിലും, ആദ്യം അമ്മയില്‍ തന്നെ വിഷയമുയര്‍ത്താനാണ് അവര്‍ തീരുമാനിച്ചത്. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ അമ്മ ഭാരവാഹികള്‍ ഈ വിഷയം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
kerala3 days ago
ആത്മഹത്യ ശ്രമത്തിനിടെ കുഞ്ഞ് മരിച്ചസംഭവം; അമ്മയ്ക്കെതിരെ കേസെടുത്തു
-
kerala3 days ago
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
-
News3 days ago
ഗസ്സയില്‍ പാരച്യൂട്ട് വഴി വിതരണം ചെയ്ത ഭക്ഷണപാക്കറ്റ് തലയില്‍ വീണ് പതിനഞ്ചുകാരന് മരിച്ചു
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്