Connect with us

Culture

കെടാത്ത തീയും ചാവാത്ത പുഴുക്കളും

Published

on

അടവു നയവും, നനഞ്ഞിടം കുഴിക്കാനുള്ള വിദ്യയും കരിങ്കോഴക്കല്‍ മാണി എന്ന രണ്ടിലയുടെ ആശാന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. പക്ഷേ ടിയാന്റെ കയ്യില്‍ ഏതാണ്ട് നോട്ടെണ്ണുന്ന യന്ത്രവും വിദ്യയുമൊക്കെയുണ്ടെന്നു മഷിയിട്ട് നോക്കി പണ്ട് കണ്ടെത്തിയ അധ്വാനിക്കുന്നവരുടെ പടനായകന്‍മാര്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ടിട്ടാണേലും ഒരു അടവു നയം ഒപ്പിച്ചെടുക്കാനുള്ള തത്രപ്പാടിലാണ്. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നു പറഞ്ഞപ്പോള്‍ അത് കോട്ടയം പാല വഴി പോകുമെന്ന് സാക്ഷാല്‍ സീതാറാം യെച്ചൂരി പോലും ചിലപ്പോള്‍ കണക്കു കൂട്ടിക്കാണില്ല. അതിപ്പോ ഓരോരോ കീഴ് വഴക്കമാകുമ്പോള്‍ അങ്ങനെയാണല്ലോ. കാണേണ്ടവരെ കാണേണ്ടതു പോലെ കാണുക തന്നെ വേണം. വളരും തോറും പിളരുമെന്ന 21-ാം നൂറ്റാണ്ടിലെ കേരള കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി കണ്ടു പിടിച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതവു കൂടിയായ മാണിയെ പുല്‍കാന്‍ മുമ്പ് പറഞ്ഞതൊക്കെ സഖാക്കള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങുകയുംചെയ്തു. കേവലം കോട്ടയത്തൊരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി മാണിയെ സി.പി.എം പിന്തുണച്ചതിന് യു.ഡി.എഫും ഭരണ പക്ഷത്തെ പ്രതിപക്ഷമായ സി.പി.ഐയും ഇത്രമേല്‍ കുണ്ഠിതപ്പെടുന്നതെന്തിനെന്നാണ് നേരുനേരത്തെ അറിയിക്കുന്ന പാര്‍ട്ടി പത്രം ചോദിക്കുന്നത്. സംഗതി വശാല്‍ നിയമസഭയില്‍ വേറിട്ടു ഇരിക്കുന്ന മേപ്പടി പാര്‍ട്ടി മണിപ്രവാളത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചു പോകുന്നതായി പറഞ്ഞ് അംഗങ്ങളെ മുഴുവന്‍ ഞെട്ടിച്ച വിദ്വാനാണ് സാക്ഷാല്‍ മാണി. സംഗതി മാണി ഇടത്തോട്ടോ വലത്തോട്ടോ അതോ മോനു വേണ്ടി താമരത്തണ്ടൊടിക്കുമോ എന്നൊക്കെ നോക്കി ഇരുന്ന പാപ്പരാസികള്‍ക്ക് പോയിട്ട് സ്വന്തം അണികള്‍ക്കു വരെ എത്തും പിടിയും കിട്ടാതെയാണ് ചുവപ്പിനെ രണ്ടില പുല്‍കിയത്. ഈ പുണ്യാളനെയാണ് പണ്ട് നിയമസഭയില്‍ എണ്ണയിലിട്ട് വറുത്ത് കെടാത്ത തീയും ചാവാത്ത പുഴുക്കളും, കെടാത്ത തീയും ചാവാത്ത പുഴുക്കളുമുള്ള നരകത്തിലേക്കയക്കാന്‍ കാസ്‌ട്രോ സഖാവ് മിനക്കെട്ടിരുന്നത്. സ്‌തോത്രം. ടിയാന്‍ യു.ഡി.എഫ് ധനമന്ത്രിയായിരുന്നപ്പോള്‍ ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ സ്പീക്കറുടെ കസേര എടുത്തെറിഞ്ഞ്തും സഭയില്‍ വെട്ടിയിട്ട പോലെ വീണു കിടന്നതും കടിച്ചതും എല്ലാം ഇപ്പോള്‍ വെറും മായ. താന്‍ താന്‍ ചെയ്യുന്നതിന് താന്‍ താന്‍ അനുഭവിച്ചീടണം പാരില്‍. കോണ്‍ഗ്രസുകാരും യു.ഡി.എഫുകാരുമൊക്കെ മാണിയുടെ ഈ കരണം മറിച്ചിലിനെ അവസരവാദമെന്നോ രാഷ്ട്രീയ മര്യാദ കേടെന്നൊക്കെ പറയും. പക്ഷേ ഗ്രാമീണ ഭാഷയും സ്വന്തമായ പദാവലിയുമൊക്കെയുള്ള സി.പി.എമ്മിന് അങ്ങനെ പറയാനൊക്കില്ലല്ലോ എല്ലാം കേവലം അടവ് നയം. അപ്പോള്‍ നോട്ട് എണ്ണന്ന യന്ത്രമോ എന്നൊന്നും ചോദിച്ചേക്കരുത്. അതിന്റെയൊക്കെ കാലം കഴിഞ്ഞില്ലേ. മോദി 500, 1000 രൂപ നോട്ട് നിരോധിച്ചതോടു കൂടി ഇപ്പോ എണ്ണേണ്ട ആവശ്യമൊന്നുമില്ലല്ലോ. അതോ എന്റ വക മാണിക്ക് 500 എന്നും പറഞ്ഞ് പണ്ട് ഹാഷ് ടാഗ് നടത്തിയ വകയില്‍ വല്ലതും തടഞ്ഞിരുന്നോ?. സംഗതി എന്തായാലും പണ്ട് കയര്‍ പിരി ശാസ്ത്രജ്ഞന്‍ ഉണ്ടായിട്ടും ഇതേ മാണിയെ കൊണ്ട് വന്ന് ധനകാര്യ ക്ലാസ് പ്ലീനം സമ്മേളനത്തില്‍ എടുപ്പിച്ചതും ബാര്‍കോഴ എന്ന ഉമ്മാക്കി വരും മുമ്പ് മുഖ്യമന്ത്രിക്കുപ്പായം എടുത്ത് കാണിച്ചതും ഇതേ സി.പി.എം നേതാക്കള്‍ തന്നെയായിരുന്നുവെന്നതും നഗ്നമായ സത്യമാണ്. അതൊക്കെ അന്തകാലം കോഴയും കോഴിയും ബാറുമെല്ലാം വെന്ത് ആറി മൂന്നാറില്‍ എത്തി നില്‍ക്കുമ്പോള്‍ നരകത്തിലെ പുഴുക്കളും കെടാത്ത തീയുമൊക്കെ ഒന്നു ഊതിക്കെടുത്തി അടവെങ്കില്‍ അടവ് അതാണല്ലോ നയം. വീണിടം വിഷ്ണു ലോകമാക്കാന്‍ സഖാക്കളോളം മെയ് വഴക്കമുള്ളവര്‍ ഭൂമി മലയാളത്തില്‍ വേറെയില്ലെന്നത് പ്രത്യേകിച്ച് തെളിയിക്കേണ്ടതുമില്ല. എന്തായാലും നിലവിലെ മന്ത്രിസഭയില്‍ റഗുലര്‍ കോളജില്‍ പഠിച്ച സ്വകാര്യ അഹങ്കാരം വെച്ചു പുലര്‍ത്തുവരെ പോലെ അധ്യാപകനൊന്നുമല്ലെങ്കിലും കൊച്ച് കുട്ടികള്‍ മുതല്‍ പടു കിളവന്‍മാര്‍ വരെ മാണി സാര്‍ എന്നാണ് മേപ്പടിയാനെ വിളിച്ചിരുന്നത്. എന്നാല്‍ ടിയാന്റെ കരണം മറിച്ചില്‍ കാരണം കോണ്‍ഗ്രസുകാരെല്ലാവരും കൂടി ചേര്‍ന്ന് ആ സാറങ്ങോട്ട് വെട്ടി. അങ്ങനെ ചരിത്രത്തിലാദ്യമായി മാണി സാര്‍ വെറും മാണിയായി. മാണിയോളം ചരിത്രമൊന്നും ജനപക്ഷം പി.സി ജോര്‍ജ്ജിനില്ലെങ്കിലും ഇരുവരും തമ്മില്‍ എക്കാലത്തും കൊണ്ടും കൊടുത്തും നടന്ന ചരിത്രമുണ്ട്. പി.സിയുടെ വായടക്കാന്‍ സര്‍ക്കാറില്‍ നിന്നു ഫണ്ട് ചോദിച്ച മാണിയെ അങ്ങനങ്ങ് വിടാനൊക്കില്ലെന്നാണ് ജോര്‍ജ്ജ് പറയുന്നത്. കുതികാല്‍ വെട്ടും രാഷ്ട്രീയ വഞ്ചനയും കാട്ടി ചുവക്കാന്‍ പോയ മാണിയെ ജോസഫും കൂട്ടരും കൈവിടുമെന്നാണ് ടിയാന്റെ പ്രവചനം. പി.സി പണ്ടേ പ്രവചനക്കാരനായതിനാല്‍ ഇക്കാര്യത്തിലും അദ്ദേഹത്തിന് പ്രതീക്ഷയുണ്ട്.
…………………………………………………………………………………………………………………
കോളജ് കാമ്പസുകളില്‍ ഈയിടെയായി പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ മുദ്രാവാക്യം പോലും സിനിമ ഇറങ്ങുമ്പോള്‍ മാത്രം വിളിക്കുന്ന സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐക്കാര്‍ വാര്‍ക്കപ്പണിക്ക് സാധാനങ്ങള്‍ ശേഖരിക്കുന്ന പണിയാണിപ്പോള്‍. പക്ഷേ മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ വാര്‍ക്കപ്പണിക്കായി കൊണ്ടു വെച്ച സാധനങ്ങള്‍ കത്തിയും വടിവാളുമൊക്കെയായിരുന്നു. എന്നാല്‍ സ്വന്തമായി എത്ര ഉപദേശകരുണ്ടെന്ന് ഉപദേശകരെ വെച്ച് എണ്ണിക്കേണ്ട അവസ്ഥയിലായ മുഖ്യന്‍ പറയുന്നത് ഇതെല്ലാം വാര്‍ക്കപ്പണി സാധനങ്ങളാണെന്നാണ്. പക്ഷേ ടിയാനെ സുല്ല് പറയിച്ച് തോല്‍പിച്ച് തൊപ്പി വാങ്ങിയ ഡി.ജി.പിയുടെ പൊലീസ് സംഗതി ക്ലാസായി തിരുത്തി. മഹാരാജാസ് കോളജ് ഹോസ്റ്റലില്‍നിന്ന് പിടിച്ചെടുത്ത മാരകായുധങ്ങളെ നിയമസഭയില്‍ വാര്‍ക്കപ്പണിക്കുള്ള ഉപകരണങ്ങളാക്കി മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ജാലവിദ്യ പൊളിച്ച് പൊലീസ് കുപ്പിയിലാക്കി. കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലും സേര്‍ച്ച് ലിസ്റ്റിലുമാണ് മഹാരാജാസിലെ ഹോസ്റ്റലില്‍നിന്ന് കണ്ടെടുത്തത് വാര്‍ക്കപ്പണിക്കുള്ള കമ്പിയും സിമന്റുമല്ല മാരകായുധങ്ങള്‍ തന്നെയെന്ന് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗാര്‍ഹികമോ, കാര്‍ഷികമോ അല്ലാത്തതായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയും അറ്റത്ത് തുണി ചുറ്റിയ ഇരുമ്പുപൈപ്പുകളും പിടിച്ചെടുത്തവയില്‍ ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ഗ്രാമീണ ഭാഷയില്‍ അല്ലാതെ വ്യക്തമായും പറയുന്നു. ആയുധ നിയമ പ്രകാരമാണ് ഹോസ്റ്റലിലെ എസ്.എഫ്.ഐ മേസ്ത്രിമാര്‍ക്കെതിരെ കസെടുത്തതെന്നും പൊലീസ് പറയുന്നു. പക്ഷേ മഹാരാജാസ് ഹോസ്റ്റലില്‍നിന്ന് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നാണ് മുഖ്യന്‍ പറഞ്ഞിരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്കകമ്പി, പലക, വെട്ടുകത്തി ഏണി എന്നിവയാണു കണ്ടെത്തിയത്. കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് ഇവ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ വേനലവധിക്കു പോയതിനുശേഷം മറ്റാരോ കൊണ്ടുവച്ചതാകാമെന്നും കുട്ടികള്‍ മറ്റ് സംഘടനകളിലേക്ക് തിരിഞ്ഞു നോക്കാത്തതിന് എസ്എഫ്‌ഐയെ ഭള്ള് പറഞ്ഞിട്ട് കാര്യമില്ലെന്നുമായിരുന്നു ടിയാന്റെ വാദം. അല്ലേലും ആളുകള്‍ക്ക് വിശുദ്ധ പദവി നല്‍കാന്‍ ടിയാനെ കഴിഞ്ഞേ ആരും ഉള്ളൂ. ഭൂമി കൈയേറ്റത്തില്‍ അന്വേഷണം നേരിടുന്ന ഇടുക്കി എംപി ജോയിസ് ജോര്‍ജിനെ ഈയിടെ വിശുദ്ധനാക്കി സഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇനിയിപ്പോള്‍ സി.പി.എമ്മിന്റെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ ഭൂമി കൈയ്യേറിയതായി സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പ് കണ്ടെത്തി പ്രഖ്യാപിച്ചിട്ടുണ്ട്. താമസിയാതെ രാജേന്ദ്രനും ഇതേ പട്ടം ലഭിച്ചേക്കും.

ലാസ്റ്റ് ലീഫ്:
അരവിന്ദ് കെജ്‌രിവാള്‍ രണ്ട് കോടി കൈക്കൂലി വാങ്ങുന്നത് കണ്ടതായി ആപ് എം.എല്‍.എ കപില്‍ ശര്‍മ. കൊണ്ടു നടന്നതും നീയേ ചാപ്പാ കൊണ്ടു പോയി കൊന്നതും നീയേ ചാപ്പാ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending