Connect with us

Culture

കെടാത്ത തീയും ചാവാത്ത പുഴുക്കളും

Published

on

അടവു നയവും, നനഞ്ഞിടം കുഴിക്കാനുള്ള വിദ്യയും കരിങ്കോഴക്കല്‍ മാണി എന്ന രണ്ടിലയുടെ ആശാന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. പക്ഷേ ടിയാന്റെ കയ്യില്‍ ഏതാണ്ട് നോട്ടെണ്ണുന്ന യന്ത്രവും വിദ്യയുമൊക്കെയുണ്ടെന്നു മഷിയിട്ട് നോക്കി പണ്ട് കണ്ടെത്തിയ അധ്വാനിക്കുന്നവരുടെ പടനായകന്‍മാര്‍ ഇപ്പോള്‍ തലയില്‍ മുണ്ടിട്ടിട്ടാണേലും ഒരു അടവു നയം ഒപ്പിച്ചെടുക്കാനുള്ള തത്രപ്പാടിലാണ്. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ ഏതറ്റം വരെയും പോകുമെന്നു പറഞ്ഞപ്പോള്‍ അത് കോട്ടയം പാല വഴി പോകുമെന്ന് സാക്ഷാല്‍ സീതാറാം യെച്ചൂരി പോലും ചിലപ്പോള്‍ കണക്കു കൂട്ടിക്കാണില്ല. അതിപ്പോ ഓരോരോ കീഴ് വഴക്കമാകുമ്പോള്‍ അങ്ങനെയാണല്ലോ. കാണേണ്ടവരെ കാണേണ്ടതു പോലെ കാണുക തന്നെ വേണം. വളരും തോറും പിളരുമെന്ന 21-ാം നൂറ്റാണ്ടിലെ കേരള കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി കണ്ടു പിടിച്ച സിദ്ധാന്തത്തിന്റെ ഉപജ്ഞാതവു കൂടിയായ മാണിയെ പുല്‍കാന്‍ മുമ്പ് പറഞ്ഞതൊക്കെ സഖാക്കള്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങുകയുംചെയ്തു. കേവലം കോട്ടയത്തൊരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി മാണിയെ സി.പി.എം പിന്തുണച്ചതിന് യു.ഡി.എഫും ഭരണ പക്ഷത്തെ പ്രതിപക്ഷമായ സി.പി.ഐയും ഇത്രമേല്‍ കുണ്ഠിതപ്പെടുന്നതെന്തിനെന്നാണ് നേരുനേരത്തെ അറിയിക്കുന്ന പാര്‍ട്ടി പത്രം ചോദിക്കുന്നത്. സംഗതി വശാല്‍ നിയമസഭയില്‍ വേറിട്ടു ഇരിക്കുന്ന മേപ്പടി പാര്‍ട്ടി മണിപ്രവാളത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചു പോകുന്നതായി പറഞ്ഞ് അംഗങ്ങളെ മുഴുവന്‍ ഞെട്ടിച്ച വിദ്വാനാണ് സാക്ഷാല്‍ മാണി. സംഗതി മാണി ഇടത്തോട്ടോ വലത്തോട്ടോ അതോ മോനു വേണ്ടി താമരത്തണ്ടൊടിക്കുമോ എന്നൊക്കെ നോക്കി ഇരുന്ന പാപ്പരാസികള്‍ക്ക് പോയിട്ട് സ്വന്തം അണികള്‍ക്കു വരെ എത്തും പിടിയും കിട്ടാതെയാണ് ചുവപ്പിനെ രണ്ടില പുല്‍കിയത്. ഈ പുണ്യാളനെയാണ് പണ്ട് നിയമസഭയില്‍ എണ്ണയിലിട്ട് വറുത്ത് കെടാത്ത തീയും ചാവാത്ത പുഴുക്കളും, കെടാത്ത തീയും ചാവാത്ത പുഴുക്കളുമുള്ള നരകത്തിലേക്കയക്കാന്‍ കാസ്‌ട്രോ സഖാവ് മിനക്കെട്ടിരുന്നത്. സ്‌തോത്രം. ടിയാന്‍ യു.ഡി.എഫ് ധനമന്ത്രിയായിരുന്നപ്പോള്‍ ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ സ്പീക്കറുടെ കസേര എടുത്തെറിഞ്ഞ്തും സഭയില്‍ വെട്ടിയിട്ട പോലെ വീണു കിടന്നതും കടിച്ചതും എല്ലാം ഇപ്പോള്‍ വെറും മായ. താന്‍ താന്‍ ചെയ്യുന്നതിന് താന്‍ താന്‍ അനുഭവിച്ചീടണം പാരില്‍. കോണ്‍ഗ്രസുകാരും യു.ഡി.എഫുകാരുമൊക്കെ മാണിയുടെ ഈ കരണം മറിച്ചിലിനെ അവസരവാദമെന്നോ രാഷ്ട്രീയ മര്യാദ കേടെന്നൊക്കെ പറയും. പക്ഷേ ഗ്രാമീണ ഭാഷയും സ്വന്തമായ പദാവലിയുമൊക്കെയുള്ള സി.പി.എമ്മിന് അങ്ങനെ പറയാനൊക്കില്ലല്ലോ എല്ലാം കേവലം അടവ് നയം. അപ്പോള്‍ നോട്ട് എണ്ണന്ന യന്ത്രമോ എന്നൊന്നും ചോദിച്ചേക്കരുത്. അതിന്റെയൊക്കെ കാലം കഴിഞ്ഞില്ലേ. മോദി 500, 1000 രൂപ നോട്ട് നിരോധിച്ചതോടു കൂടി ഇപ്പോ എണ്ണേണ്ട ആവശ്യമൊന്നുമില്ലല്ലോ. അതോ എന്റ വക മാണിക്ക് 500 എന്നും പറഞ്ഞ് പണ്ട് ഹാഷ് ടാഗ് നടത്തിയ വകയില്‍ വല്ലതും തടഞ്ഞിരുന്നോ?. സംഗതി എന്തായാലും പണ്ട് കയര്‍ പിരി ശാസ്ത്രജ്ഞന്‍ ഉണ്ടായിട്ടും ഇതേ മാണിയെ കൊണ്ട് വന്ന് ധനകാര്യ ക്ലാസ് പ്ലീനം സമ്മേളനത്തില്‍ എടുപ്പിച്ചതും ബാര്‍കോഴ എന്ന ഉമ്മാക്കി വരും മുമ്പ് മുഖ്യമന്ത്രിക്കുപ്പായം എടുത്ത് കാണിച്ചതും ഇതേ സി.പി.എം നേതാക്കള്‍ തന്നെയായിരുന്നുവെന്നതും നഗ്നമായ സത്യമാണ്. അതൊക്കെ അന്തകാലം കോഴയും കോഴിയും ബാറുമെല്ലാം വെന്ത് ആറി മൂന്നാറില്‍ എത്തി നില്‍ക്കുമ്പോള്‍ നരകത്തിലെ പുഴുക്കളും കെടാത്ത തീയുമൊക്കെ ഒന്നു ഊതിക്കെടുത്തി അടവെങ്കില്‍ അടവ് അതാണല്ലോ നയം. വീണിടം വിഷ്ണു ലോകമാക്കാന്‍ സഖാക്കളോളം മെയ് വഴക്കമുള്ളവര്‍ ഭൂമി മലയാളത്തില്‍ വേറെയില്ലെന്നത് പ്രത്യേകിച്ച് തെളിയിക്കേണ്ടതുമില്ല. എന്തായാലും നിലവിലെ മന്ത്രിസഭയില്‍ റഗുലര്‍ കോളജില്‍ പഠിച്ച സ്വകാര്യ അഹങ്കാരം വെച്ചു പുലര്‍ത്തുവരെ പോലെ അധ്യാപകനൊന്നുമല്ലെങ്കിലും കൊച്ച് കുട്ടികള്‍ മുതല്‍ പടു കിളവന്‍മാര്‍ വരെ മാണി സാര്‍ എന്നാണ് മേപ്പടിയാനെ വിളിച്ചിരുന്നത്. എന്നാല്‍ ടിയാന്റെ കരണം മറിച്ചില്‍ കാരണം കോണ്‍ഗ്രസുകാരെല്ലാവരും കൂടി ചേര്‍ന്ന് ആ സാറങ്ങോട്ട് വെട്ടി. അങ്ങനെ ചരിത്രത്തിലാദ്യമായി മാണി സാര്‍ വെറും മാണിയായി. മാണിയോളം ചരിത്രമൊന്നും ജനപക്ഷം പി.സി ജോര്‍ജ്ജിനില്ലെങ്കിലും ഇരുവരും തമ്മില്‍ എക്കാലത്തും കൊണ്ടും കൊടുത്തും നടന്ന ചരിത്രമുണ്ട്. പി.സിയുടെ വായടക്കാന്‍ സര്‍ക്കാറില്‍ നിന്നു ഫണ്ട് ചോദിച്ച മാണിയെ അങ്ങനങ്ങ് വിടാനൊക്കില്ലെന്നാണ് ജോര്‍ജ്ജ് പറയുന്നത്. കുതികാല്‍ വെട്ടും രാഷ്ട്രീയ വഞ്ചനയും കാട്ടി ചുവക്കാന്‍ പോയ മാണിയെ ജോസഫും കൂട്ടരും കൈവിടുമെന്നാണ് ടിയാന്റെ പ്രവചനം. പി.സി പണ്ടേ പ്രവചനക്കാരനായതിനാല്‍ ഇക്കാര്യത്തിലും അദ്ദേഹത്തിന് പ്രതീക്ഷയുണ്ട്.
…………………………………………………………………………………………………………………
കോളജ് കാമ്പസുകളില്‍ ഈയിടെയായി പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ മുദ്രാവാക്യം പോലും സിനിമ ഇറങ്ങുമ്പോള്‍ മാത്രം വിളിക്കുന്ന സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐക്കാര്‍ വാര്‍ക്കപ്പണിക്ക് സാധാനങ്ങള്‍ ശേഖരിക്കുന്ന പണിയാണിപ്പോള്‍. പക്ഷേ മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ വാര്‍ക്കപ്പണിക്കായി കൊണ്ടു വെച്ച സാധനങ്ങള്‍ കത്തിയും വടിവാളുമൊക്കെയായിരുന്നു. എന്നാല്‍ സ്വന്തമായി എത്ര ഉപദേശകരുണ്ടെന്ന് ഉപദേശകരെ വെച്ച് എണ്ണിക്കേണ്ട അവസ്ഥയിലായ മുഖ്യന്‍ പറയുന്നത് ഇതെല്ലാം വാര്‍ക്കപ്പണി സാധനങ്ങളാണെന്നാണ്. പക്ഷേ ടിയാനെ സുല്ല് പറയിച്ച് തോല്‍പിച്ച് തൊപ്പി വാങ്ങിയ ഡി.ജി.പിയുടെ പൊലീസ് സംഗതി ക്ലാസായി തിരുത്തി. മഹാരാജാസ് കോളജ് ഹോസ്റ്റലില്‍നിന്ന് പിടിച്ചെടുത്ത മാരകായുധങ്ങളെ നിയമസഭയില്‍ വാര്‍ക്കപ്പണിക്കുള്ള ഉപകരണങ്ങളാക്കി മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ജാലവിദ്യ പൊളിച്ച് പൊലീസ് കുപ്പിയിലാക്കി. കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലും സേര്‍ച്ച് ലിസ്റ്റിലുമാണ് മഹാരാജാസിലെ ഹോസ്റ്റലില്‍നിന്ന് കണ്ടെടുത്തത് വാര്‍ക്കപ്പണിക്കുള്ള കമ്പിയും സിമന്റുമല്ല മാരകായുധങ്ങള്‍ തന്നെയെന്ന് പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗാര്‍ഹികമോ, കാര്‍ഷികമോ അല്ലാത്തതായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയും അറ്റത്ത് തുണി ചുറ്റിയ ഇരുമ്പുപൈപ്പുകളും പിടിച്ചെടുത്തവയില്‍ ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ഗ്രാമീണ ഭാഷയില്‍ അല്ലാതെ വ്യക്തമായും പറയുന്നു. ആയുധ നിയമ പ്രകാരമാണ് ഹോസ്റ്റലിലെ എസ്.എഫ്.ഐ മേസ്ത്രിമാര്‍ക്കെതിരെ കസെടുത്തതെന്നും പൊലീസ് പറയുന്നു. പക്ഷേ മഹാരാജാസ് ഹോസ്റ്റലില്‍നിന്ന് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്നാണ് മുഖ്യന്‍ പറഞ്ഞിരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്കകമ്പി, പലക, വെട്ടുകത്തി ഏണി എന്നിവയാണു കണ്ടെത്തിയത്. കോളജിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് ഇവ കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ വേനലവധിക്കു പോയതിനുശേഷം മറ്റാരോ കൊണ്ടുവച്ചതാകാമെന്നും കുട്ടികള്‍ മറ്റ് സംഘടനകളിലേക്ക് തിരിഞ്ഞു നോക്കാത്തതിന് എസ്എഫ്‌ഐയെ ഭള്ള് പറഞ്ഞിട്ട് കാര്യമില്ലെന്നുമായിരുന്നു ടിയാന്റെ വാദം. അല്ലേലും ആളുകള്‍ക്ക് വിശുദ്ധ പദവി നല്‍കാന്‍ ടിയാനെ കഴിഞ്ഞേ ആരും ഉള്ളൂ. ഭൂമി കൈയേറ്റത്തില്‍ അന്വേഷണം നേരിടുന്ന ഇടുക്കി എംപി ജോയിസ് ജോര്‍ജിനെ ഈയിടെ വിശുദ്ധനാക്കി സഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇനിയിപ്പോള്‍ സി.പി.എമ്മിന്റെ ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ ഭൂമി കൈയ്യേറിയതായി സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പ് കണ്ടെത്തി പ്രഖ്യാപിച്ചിട്ടുണ്ട്. താമസിയാതെ രാജേന്ദ്രനും ഇതേ പട്ടം ലഭിച്ചേക്കും.

ലാസ്റ്റ് ലീഫ്:
അരവിന്ദ് കെജ്‌രിവാള്‍ രണ്ട് കോടി കൈക്കൂലി വാങ്ങുന്നത് കണ്ടതായി ആപ് എം.എല്‍.എ കപില്‍ ശര്‍മ. കൊണ്ടു നടന്നതും നീയേ ചാപ്പാ കൊണ്ടു പോയി കൊന്നതും നീയേ ചാപ്പാ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

Published

on

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം മൊത്തം ചർച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്.

പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.

ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Trending