Culture
സാമ്പത്തിക താല്‍പ്പര്യം മാത്രമല്ല ക്രിക്കറ്റ്
ലോകകപ്പ് കഴിഞ്ഞാല്‍ രാജ്യാന്തര ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി. ഏകദിന ക്രിക്കറ്റിലെ പ്രബലരായ എല്ലാ ടീമുകളും പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെയാണ് അന്തിമ തീരുമാനമെടുത്തത്. ഏപ്രില്‍ 25 ന് ടീമിനെ പ്രഖ്യാപിക്കണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ എല്ലാ രാജ്യങ്ങള്‍ക്കും അന്ത്യശാസനം നല്‍കിയിട്ടും അതൊന്നും പാലിക്കാതെ ഇത് വരെ ടീമിനെ പ്രഖ്യാപിക്കുന്നത് ക്രിക്കറ്റ് ബോര്‍ഡ് വൈകിപ്പിച്ചതിന് പിറകില്‍ ക്രിക്കറ്റ് താല്‍പ്പര്യമല്ല-സാമ്പത്തിക താല്‍പ്പര്യമാണ്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ചീഞ്ഞളിഞ്ഞ സാമ്പത്തിക-രാഷ്ട്രീയ താല്‍പ്പര്യം തന്നെ. രാജ്യാന്തര ക്രിക്കറ്റിനെ നയിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നയിച്ചിരുന്ന ശശാങ്ക് മനോഹറാണ്. നമ്മുടെ ക്രിക്കറ്റ് ബോര്‍ഡിനെ ഇപ്പോള്‍ നയിക്കുന്നവരുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയില്‍ പിറക്കുന്ന പ്രശ്‌നങ്ങളില്‍ താരങ്ങള്‍ക്ക് പങ്കില്ല. പക്ഷേ അവര്‍ അധികാരികളുടെ രാഷ്ട്രീയ നീക്കങ്ങളില്‍ അനാവശ്യ കരുക്കളായി മാറുന്നു. ഇന്ന് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് ഇന്നലെ ചേര്‍ന്ന ബി.സി.സി.ഐ അടിയന്തിര പ്രവര്‍ത്തക സമിതി തീരുമാനിച്ചിരിക്കുന്നത്. ഇത്തരമൊരു തീരുമാനത്തിലേക്ക് വരുന്നതിന് മുമ്പ് ക്രിക്കറ്റ് ബോര്‍ഡിലെ രാഷ്ട്രീയം മറനീക്കി പുറത്ത് വന്നിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടപ്പിലാക്കുന്ന പുതിയ സാമ്പത്തിക ഘടന പ്രകാരം ഇന്ത്യക്കുള്ള സാമ്പത്തിക വിഹിതം കുറയുമെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ക്രിക്കറ്റ് ബോര്‍ഡിലെ ഒരു വിഭാഗം പറയുന്നത്. ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് ക്രിക്കറ്റ് ബോര്‍ഡിന്റെ പഴയ തലവന്‍ എന്‍.ശ്രീനിവാസനാണ്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ താല്‍കാലിക തലവന്‍ സി.കെ ഖന്ന പറയുന്നത് ടീമിനെ അയക്കുമെന്നാണ്. രണ്ട് വിഭാഗവും സ്വന്തം നിലപാടില്‍ ഉറച്ചതോടെ ക്രിക്കറ്റ് ബോര്‍ഡ് ഭരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച ഉന്നതതല കമ്മിറ്റി നിര്‍ബന്ധമായും ടീമിനെ ചാമ്പ്യന്‍സ് ട്രോഫിക്ക് അയക്കാനുളള അന്ത്യ ശാസനവും നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് വരെ നടക്കാത്ത കാര്യങ്ങളാണിത്. ലോകത്തെ ഏറ്റവും സമ്പന്ന കായിക സംഘടനയായ ക്രിക്കറ്റ് ബോര്‍ഡിനെ ഇത് വരെ നയിച്ചിരുന്നത് ചില വ്യക്തികളുടെ തീരുമാനങ്ങളായിരുന്നെങ്കിലും ഐ.സി.സി ടൂര്‍ണമെന്റുകള്‍ സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായിട്ടില്ല. ഇപ്പോള്‍ സുപ്രീം കോടതി മേല്‍നോട്ടം വന്നതോടെ ക്രിക്കറ്റ് ബോര്‍ഡിലെ രാഷ്ട്രീയക്കാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ബോര്‍ഡ് സി.ഇ.ഒ രാഹുല്‍ ജോഹ്‌രിയും പ്രശ്‌നത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ടീമിനെ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദിനോട് നിര്‍ദ്ദശിച്ചിട്ടുണ്ട്.
ഐ.സി.സി ഇത് വരെ ഏറ്റവുമധികം സാമ്പത്തിക സഹായം സമ്മാനിച്ചത് ഇന്ത്യക്കാണ്. ഇന്ത്യയാണ് ഐ.സി.സി.യുടെ മേളകളെല്ലാം വിജയിപ്പിക്കാറുളളത് എന്ന യാഥാര്‍ത്ഥ്യവും കാണാതിരിക്കാനാവില്ല. ഇന്ത്യന്‍ സാമ്പത്തിക കരുത്തില്‍ മറ്റ് ദരിദ്ര ക്രിക്കറ്റ് രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന ഐ.സി.സി യോഗം സംഘടനയുടെ ഘടനയും സാമ്പത്തിക സഹായ രീതികളുമെല്ലാം മാറ്റാന്‍ തീരുമാനിച്ചതോടെയാണ് ഇന്ത്യന്‍ ബോര്‍ഡ് പ്രതിഷേധവുമായി രംഗത്ത് വന്നത്. പുതിയ പരിഷ്‌ക്കാരം മുലം ഇന്ത്യന്‍ ബോര്‍ഡിന് അടുത്ത എട്ട് വര്‍ഷത്തേക്ക്് നഷ്ടമാവുന്നത് ഉദ്ദേശം 1781 കോടിയാണ്.
ഇത്തരമൊരു തീരുമാനം ഇന്ത്യക്കാരനായ ചെയര്‍മാന് കീഴിലാണ് കൈകൊളളപ്പെട്ടത് എന്നതാണ് ബി.സി.സി.ഐയെ ചൊടിപ്പിക്കുന്നത്. ലോധാ കമ്മിറ്റി റിപ്പോര്‍ട്ടും സുപ്രീം കോടതി ഇടപെടലുകളുമെല്ലാം വരുന്നതിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നയിച്ച വ്യക്തിയാണ് നിലവിലെ ഐ.സി.സി ചെയര്‍മാന്‍. അദ്ദേഹം പക്ഷേ എല്ലാ രാജ്യങ്ങള്‍ക്കും തുല്യനീതി എന്ന നിലപാടാണ് സ്വീകരിച്ചത്.
ആ നിലപാടിനെ ഭൂരീപക്ഷം രാജ്യങ്ങളും അംഗീകരിച്ചു. അതോടെയാണ് ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയത്. ക്രിക്കറ്റില്‍ ഇന്ത്യ ഇന്നും ഒന്നാം നമ്പര്‍ ശക്തിയാണ്. മല്‍സരക്കളത്തില്‍ മാത്രമല്ല വിപണിയിലും. അതിനാല്‍ ഐ.സി.സി വിഹിതം കുറഞ്ഞുവെന്ന് കരുതി അത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നിരിക്കെ എന്തിനാണ് പുതിയ ക്രിക്കറ്റ് രാഷ്ട്രീയവുമായി ചിലരെല്ലാം രംഗത്ത് വരുന്നത്…? സുപ്രീം കോടതി വളരെ വ്യക്തമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് രാഷ്ട്രീയത്തിലെ കൊളളരുതായ്്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് പിറകില്‍ ഇന്ത്യന്‍ ക്രിക്കറ്റ് സഞ്ചരിക്കുന്നതിനെതിരെയാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതും അത് അംഗീകരിക്കാന്‍ പരമോന്നത നീതിപീഠം ആവശ്യപ്പെട്ടതും. തുടക്കത്തില്‍ വിമുഖത പ്രകടിപ്പിച്ചെങ്കിലും സുപ്രീം കോടതി കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെ ക്രിക്കറ്റ് ബോര്‍ഡിന്റെ തലവന്‍ അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെ പല ഉന്നതര്‍ക്കും കസേര നഷ്ടമാവുകയും ചെയ്തിരുന്നു. ഈ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്ലെങ്കിലും ക്രിക്കറ്റിനെ നയിക്കുന്നവര്‍ ചിലതെല്ലാം ഉള്‍ക്കൊള്ളുമെന്നാണ് കരുതപ്പെട്ടത്. പക്ഷേ പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത് ക്രിക്കറ്റ് ബോര്‍ഡ് രാഷ്ട്രീയത്തിലെ കുതികാല്‍വെട്ടുകള്‍ അവസാനിക്കില്ല എന്നാണ്. ബോര്‍ഡിനെ ഭരിക്കുന്നവര്‍ ക്രിക്കറ്റിനെയാണ് നശിപ്പിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കുന്നതും കപ്പ് സ്വന്തമാക്കുന്നതും കാണാന്‍ കാത്തിരിക്കുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. അവരോട് നീതി കാണിക്കാതെ കേവലമായ കച്ചവടതാല്‍പ്പര്യത്തില്‍ ചിലര്‍ കളിക്കുമ്പോള്‍ സുപ്രീം കോടതിയുടെ മറ്റൊരു ഇടപെടല്‍ തന്നം വേണ്ടി വരും.
Film
‘ദൃശ്യം 3’യുടെ വിതരണം പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തു; റിലീസ് തീയതി സംബന്ധിച്ച് ആശങ്കയിൽ ആരാധകർ
ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിന്റെ ഏറെ പ്രതീക്ഷയുണർത്തുന്ന ‘ദൃശ്യം 3’യുടെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ചിത്രത്തിന്റെ പ്രധാന വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ–വിതരണ സ്ഥാപനമായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ വലിയ ചിത്രത്തിന്റെ തീയറ്റർ, ഡിജിറ്റൽ, എയർബോൺ എന്നീ മുഴുവൻ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ഏറ്റെടുത്തതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആശിർവാദ് സിനിമാസിൽ നിന്ന് ഇന്ത്യയിലും വിദേശത്തുമുള്ള എക്സ്ക്ലൂസീവ് വേൾഡ്‌വൈഡ് തീയറ്റർ അവകാശങ്ങൾ സ്വന്തമാക്കിയതായും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കി.
വിതരണാവകാശങ്ങൾ വിറ്റതോടെ ‘ദൃശ്യം 3’യുടെ മലയാളം റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് ആരാധകർ. ഹിന്ദി, തെലുങ്ക് റീമേക്കുകൾക്കൊപ്പം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യുമോ എന്നതും ചോദ്യം. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തീയറ്ററുകളിൽ എത്താനാണ് സാധ്യതയെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും, മറ്റ് പതിപ്പുകളുടെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. മലയാളം പതിപ്പ് ആദ്യം എത്തും, റീമേക്കുകൾ പിന്നീട്—എന്ന അഭ്യൂഹങ്ങളും പ്രചരിച്ചുവരുന്നു. എന്നാൽ നിർമാതാക്കളോ സംവിധായകനോ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ജീത്തു ജോസഫ് എഴുതിയും സംവിധാനം ചെയ്‌ത ‘ദൃശ്യം’ പരമ്പര മലയാള സിനിമയിലെ ഏറ്റവും വിജയം നേടിയ ത്രില്ലർ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. 2013ൽ പുറത്തിറങ്ങിയ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ വൻ വിജയം നേടി; 2021ൽ രണ്ടാം ഭാഗം ആമസോൺ പ്രൈം വീഡിയോയിലൂടെ OTT റിലീസായിരുന്നു. കുടുംബത്തെ സംരക്ഷിക്കാൻ കേബിൾ ടിവി നെറ്റ്‌വർക്കുടമ ജോര്‍ജുകുട്ടി (മോഹൻലാൽ) നടത്തുന്ന കഠിന പോരാട്ടമാണ് കഥയുടെ പ്രമേയം.
Film
ഭൂട്ടാന്‍ കാര്‍ കള്ളക്കടത്ത് കേസ്: നടന്‍ അമിത് ചക്കാലക്കലിന്റെ പിടിച്ചെടുത്ത ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് വിട്ടു നല്‍കി
കൊച്ചി: ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ കടത്തുന്ന കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ലാന്‍ഡ് ക്രൂയിസര്‍ വാഹനം തിരികെ വിട്ടു നല്‍കി. ‘ ഓപ്പറേഷന്‍ നുംഖോര്‍ ‘ പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത മധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ ഉത്തരവിനെ തുടര്‍ന്ന് വിട്ടുനല്‍കിയത്. അമിത് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ബോണ്ടില്‍ ഒപ്പുവെക്കുകയും 20 ശതമാനം ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് വാഹനം താല്‍ക്കാലികമായി വിട്ടു നല്‍കിയത്. എന്നാല്‍ വാഹനം ഉപയോഗിക്കരുത് കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ തുടരും.
ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കസ്റ്റംസ് റെയ്ഡിനിടെയാണ് അമിത്തിന്റെ വാഹനങ്ങളും ഗാരേജിലുള്ള മറ്റ് വാഹനങ്ങളും പിടിച്ചെടുത്തത്. അമിത് ചക്കാലക്കല്‍ ഒന്നിലധികം തവണ കസ്റ്റംസ് മുന്നില്‍ ഹാജരായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഗാരേജില്‍ നിന്നുള്ള വാഹനങ്ങള്‍ അറ്റകുറ്റപ്പണിക്കെത്തിച്ചതാണെന്ന് അമിത് വ്യക്തമാക്കി. വാഹനങ്ങളുടെ യഥാര്‍ത്ഥ ഉടമകളും നേരത്തെ കസ്റ്റംസ് ഉദ്യോഗസ്ഥരോട് ഹാജരായിരുന്നു. ഭൂട്ടാന്‍, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ പോലുള്ള ആഡംബര കാറുകള്‍ വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യയില്‍ കടത്തുകയും പിന്നീട് താരങ്ങള്‍ക്കുള്‍പ്പെടെ വിലകുറച്ച് വില്‍ക്കുകയും ചെയ്ത ഒരു സിന്‍ഡിക്കേറ്റിന്റെ പ്രവര്‍ത്തനമാണ് അന്വേഷണത്തില്‍ പുറത്തുവന്നത്.
ഇന്ത്യന്‍ ആര്‍മി, യുഎസ് എംബസി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടതാണെന്ന് തോന്നിക്കുന്ന വ്യാജ രേഖകളും, വ്യാജ ആര്‍ടിഒ രജിസ്‌ട്രേഷനുകളും ഉപയോഗിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ കേസിന്റെ ഭാഗമായി ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ നടന്മാരുടെ വീടുകള്‍ ഉള്‍പ്പെടെ കേരളത്തിലെ 17 ഇടങ്ങളില്‍ കസ്റ്റംസ് കഴിഞ്ഞ സെപ്റ്റംബറില്‍ റെയ്ഡ് നടത്തിയിരുന്നു. വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടന്നു. വ്യാജ രേഖകള്‍ വഴി ഇറക്കുമതി ചെയ്ത വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍, സാമ്പത്തിക കള്ളപ്പണം എന്നിവയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിലവിലെ അന്വേഷണത്തിന്റെ കേന്ദ്രീകരണം. കസ്റ്റംസിനൊപ്പം ഇഡിയും കേസില്‍ അന്വേഷണം തുടരുകയാണ്.
Film
‘പൊതുവേദിയില്‍ സംസാരിക്കാന്‍ കഴിയില്ല; തുറന്ന് പറഞ്ഞ് നടന്‍ വിനായകന്‍
ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്.
ഡാന്‍സിലൂടെ സിനിമാ രംഗത്തെത്തിയ വിനായകന്‍ ഇന്ന് പാന്‍ഇന്ത്യന്‍ ശ്രദ്ധ നേടിയ നടനാണ്. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന കളങ്കാവല്‍ ആണ് റിലീസിനൊരുങ്ങുന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് വിനായകന്‍ പ്രത്യക്ഷപ്പെടുന്നത്. നായകവേഷം തന്നെയാണെന്ന് പറയപ്പെടുന്ന കഥാപാത്രത്തെ സംബന്ധിച്ച അന്തിമ മറുപടി ഡിസംബര്‍ 5ന് പ്രേക്ഷകര്‍ക്ക് ലഭിക്കും.
സിനിമകളില്‍ സജീവമായിരുന്നെങ്കിലും പൊതുവേദികളില്‍ വിനായകനെ അപൂര്‍വ്വം മാത്രമേ കാണാറുള്ളൂ. അതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം കളങ്കാവല്‍ പ്രമോഷന്‍ ഇന്റര്‍വ്യൂവില്‍ മറുപടി പറഞ്ഞു.’സിനിമയും അതിന്റെ ബിസിനസുമാണ് ഞാന്‍ പ്രധാനമായി ശ്രദ്ധിക്കുന്നത്. ജനങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ അറിയില്ല. പൊതുവേദിയില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’ അതിന്റെ പ്രശ്‌നങ്ങളും അനുഭവിച്ചിട്ടുണ്ട്. പൊതുവേദികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്നല്ല, താല്‍പര്യമുണ്ട്’പക്ഷേ കഴിയുന്നില്ല. പിന്നെ പത്ത് പേരില്‍ രണ്ടുപേര്‍ എനിക്കു ചൊറിയും എന്റെ സ്വഭാവത്തിന് അനുസരിച്ച് ഞാന്‍ എന്തെങ്കിലുമൊക്കെ പറയാം, അതാണ് പിന്നെ പ്രശ്‌നമാകുന്നത്. അതിനേക്കാള്‍ നല്ലത് വീടിനുള്ളില്‍ ഇരിക്കുക തന്നെയാണ്, എന്നാണ് വിനായകന്‍ വ്യക്തമാക്കിയത്.
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment3 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
News17 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports22 hours agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

