Connect with us

Culture

സാമ്പത്തിക താല്‍പ്പര്യം മാത്രമല്ല ക്രിക്കറ്റ്

Published

on

 

ലോകകപ്പ് കഴിഞ്ഞാല്‍ രാജ്യാന്തര ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചാമ്പ്യന്‍ഷിപ്പാണ് ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി. ഏകദിന ക്രിക്കറ്റിലെ പ്രബലരായ എല്ലാ ടീമുകളും പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെയാണ് അന്തിമ തീരുമാനമെടുത്തത്. ഏപ്രില്‍ 25 ന് ടീമിനെ പ്രഖ്യാപിക്കണമെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ എല്ലാ രാജ്യങ്ങള്‍ക്കും അന്ത്യശാസനം നല്‍കിയിട്ടും അതൊന്നും പാലിക്കാതെ ഇത് വരെ ടീമിനെ പ്രഖ്യാപിക്കുന്നത് ക്രിക്കറ്റ് ബോര്‍ഡ് വൈകിപ്പിച്ചതിന് പിറകില്‍ ക്രിക്കറ്റ് താല്‍പ്പര്യമല്ല-സാമ്പത്തിക താല്‍പ്പര്യമാണ്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ചീഞ്ഞളിഞ്ഞ സാമ്പത്തിക-രാഷ്ട്രീയ താല്‍പ്പര്യം തന്നെ. രാജ്യാന്തര ക്രിക്കറ്റിനെ നയിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നയിച്ചിരുന്ന ശശാങ്ക് മനോഹറാണ്. നമ്മുടെ ക്രിക്കറ്റ് ബോര്‍ഡിനെ ഇപ്പോള്‍ നയിക്കുന്നവരുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയില്‍ പിറക്കുന്ന പ്രശ്‌നങ്ങളില്‍ താരങ്ങള്‍ക്ക് പങ്കില്ല. പക്ഷേ അവര്‍ അധികാരികളുടെ രാഷ്ട്രീയ നീക്കങ്ങളില്‍ അനാവശ്യ കരുക്കളായി മാറുന്നു. ഇന്ന് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് ഇന്നലെ ചേര്‍ന്ന ബി.സി.സി.ഐ അടിയന്തിര പ്രവര്‍ത്തക സമിതി തീരുമാനിച്ചിരിക്കുന്നത്. ഇത്തരമൊരു തീരുമാനത്തിലേക്ക് വരുന്നതിന് മുമ്പ് ക്രിക്കറ്റ് ബോര്‍ഡിലെ രാഷ്ട്രീയം മറനീക്കി പുറത്ത് വന്നിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടപ്പിലാക്കുന്ന പുതിയ സാമ്പത്തിക ഘടന പ്രകാരം ഇന്ത്യക്കുള്ള സാമ്പത്തിക വിഹിതം കുറയുമെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ക്രിക്കറ്റ് ബോര്‍ഡിലെ ഒരു വിഭാഗം പറയുന്നത്. ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് ക്രിക്കറ്റ് ബോര്‍ഡിന്റെ പഴയ തലവന്‍ എന്‍.ശ്രീനിവാസനാണ്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ താല്‍കാലിക തലവന്‍ സി.കെ ഖന്ന പറയുന്നത് ടീമിനെ അയക്കുമെന്നാണ്. രണ്ട് വിഭാഗവും സ്വന്തം നിലപാടില്‍ ഉറച്ചതോടെ ക്രിക്കറ്റ് ബോര്‍ഡ് ഭരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രിം കോടതി നിയോഗിച്ച ഉന്നതതല കമ്മിറ്റി നിര്‍ബന്ധമായും ടീമിനെ ചാമ്പ്യന്‍സ് ട്രോഫിക്ക് അയക്കാനുളള അന്ത്യ ശാസനവും നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത് വരെ നടക്കാത്ത കാര്യങ്ങളാണിത്. ലോകത്തെ ഏറ്റവും സമ്പന്ന കായിക സംഘടനയായ ക്രിക്കറ്റ് ബോര്‍ഡിനെ ഇത് വരെ നയിച്ചിരുന്നത് ചില വ്യക്തികളുടെ തീരുമാനങ്ങളായിരുന്നെങ്കിലും ഐ.സി.സി ടൂര്‍ണമെന്റുകള്‍ സംബന്ധിച്ച് അനിശ്ചിതത്വം ഉണ്ടായിട്ടില്ല. ഇപ്പോള്‍ സുപ്രീം കോടതി മേല്‍നോട്ടം വന്നതോടെ ക്രിക്കറ്റ് ബോര്‍ഡിലെ രാഷ്ട്രീയക്കാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ബോര്‍ഡ് സി.ഇ.ഒ രാഹുല്‍ ജോഹ്‌രിയും പ്രശ്‌നത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് ടീമിനെ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദിനോട് നിര്‍ദ്ദശിച്ചിട്ടുണ്ട്.
ഐ.സി.സി ഇത് വരെ ഏറ്റവുമധികം സാമ്പത്തിക സഹായം സമ്മാനിച്ചത് ഇന്ത്യക്കാണ്. ഇന്ത്യയാണ് ഐ.സി.സി.യുടെ മേളകളെല്ലാം വിജയിപ്പിക്കാറുളളത് എന്ന യാഥാര്‍ത്ഥ്യവും കാണാതിരിക്കാനാവില്ല. ഇന്ത്യന്‍ സാമ്പത്തിക കരുത്തില്‍ മറ്റ് ദരിദ്ര ക്രിക്കറ്റ് രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കകയും ചെയ്തിട്ടുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന ഐ.സി.സി യോഗം സംഘടനയുടെ ഘടനയും സാമ്പത്തിക സഹായ രീതികളുമെല്ലാം മാറ്റാന്‍ തീരുമാനിച്ചതോടെയാണ് ഇന്ത്യന്‍ ബോര്‍ഡ് പ്രതിഷേധവുമായി രംഗത്ത് വന്നത്. പുതിയ പരിഷ്‌ക്കാരം മുലം ഇന്ത്യന്‍ ബോര്‍ഡിന് അടുത്ത എട്ട് വര്‍ഷത്തേക്ക്് നഷ്ടമാവുന്നത് ഉദ്ദേശം 1781 കോടിയാണ്.
ഇത്തരമൊരു തീരുമാനം ഇന്ത്യക്കാരനായ ചെയര്‍മാന് കീഴിലാണ് കൈകൊളളപ്പെട്ടത് എന്നതാണ് ബി.സി.സി.ഐയെ ചൊടിപ്പിക്കുന്നത്. ലോധാ കമ്മിറ്റി റിപ്പോര്‍ട്ടും സുപ്രീം കോടതി ഇടപെടലുകളുമെല്ലാം വരുന്നതിന് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നയിച്ച വ്യക്തിയാണ് നിലവിലെ ഐ.സി.സി ചെയര്‍മാന്‍. അദ്ദേഹം പക്ഷേ എല്ലാ രാജ്യങ്ങള്‍ക്കും തുല്യനീതി എന്ന നിലപാടാണ് സ്വീകരിച്ചത്.
ആ നിലപാടിനെ ഭൂരീപക്ഷം രാജ്യങ്ങളും അംഗീകരിച്ചു. അതോടെയാണ് ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പോയത്. ക്രിക്കറ്റില്‍ ഇന്ത്യ ഇന്നും ഒന്നാം നമ്പര്‍ ശക്തിയാണ്. മല്‍സരക്കളത്തില്‍ മാത്രമല്ല വിപണിയിലും. അതിനാല്‍ ഐ.സി.സി വിഹിതം കുറഞ്ഞുവെന്ന് കരുതി അത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നിരിക്കെ എന്തിനാണ് പുതിയ ക്രിക്കറ്റ് രാഷ്ട്രീയവുമായി ചിലരെല്ലാം രംഗത്ത് വരുന്നത്…? സുപ്രീം കോടതി വളരെ വ്യക്തമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് രാഷ്ട്രീയത്തിലെ കൊളളരുതായ്്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ചിലരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് പിറകില്‍ ഇന്ത്യന്‍ ക്രിക്കറ്റ് സഞ്ചരിക്കുന്നതിനെതിരെയാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതും അത് അംഗീകരിക്കാന്‍ പരമോന്നത നീതിപീഠം ആവശ്യപ്പെട്ടതും. തുടക്കത്തില്‍ വിമുഖത പ്രകടിപ്പിച്ചെങ്കിലും സുപ്രീം കോടതി കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെ ക്രിക്കറ്റ് ബോര്‍ഡിന്റെ തലവന്‍ അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെ പല ഉന്നതര്‍ക്കും കസേര നഷ്ടമാവുകയും ചെയ്തിരുന്നു. ഈ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്ലെങ്കിലും ക്രിക്കറ്റിനെ നയിക്കുന്നവര്‍ ചിലതെല്ലാം ഉള്‍ക്കൊള്ളുമെന്നാണ് കരുതപ്പെട്ടത്. പക്ഷേ പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത് ക്രിക്കറ്റ് ബോര്‍ഡ് രാഷ്ട്രീയത്തിലെ കുതികാല്‍വെട്ടുകള്‍ അവസാനിക്കില്ല എന്നാണ്. ബോര്‍ഡിനെ ഭരിക്കുന്നവര്‍ ക്രിക്കറ്റിനെയാണ് നശിപ്പിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കുന്നതും കപ്പ് സ്വന്തമാക്കുന്നതും കാണാന്‍ കാത്തിരിക്കുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. അവരോട് നീതി കാണിക്കാതെ കേവലമായ കച്ചവടതാല്‍പ്പര്യത്തില്‍ ചിലര്‍ കളിക്കുമ്പോള്‍ സുപ്രീം കോടതിയുടെ മറ്റൊരു ഇടപെടല്‍ തന്നം വേണ്ടി വരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘നിമ്രോദ്’ ടീസര്‍ ലോഞ്ച് ചെയ്തു

ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ആര്‍.എ ഷഫീര്‍, ഈ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, അമീര്‍ നിയാസ്, ഗാനമെഴുതിയ ഷീലാ പോള്‍, നായികാ കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു

Published

on

ദുബൈ: സിറ്റി ടാര്‍ഗറ്റ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ അഗസ്റ്റിന്‍ ജോസഫ് നിര്‍മിച്ച് ആര്‍.എ ഷഫീര്‍ സംവിധാനം ചെയ്യുന്ന ‘നിമ്രോദ്’ സിനിമയുടെ ടീസര്‍ ലോഞ്ച് ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടിക്കിടെ ദുബൈയില്‍ നടന്നു. ക്‌ളാരിഡ്ജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ പ്രധാന അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷൈന്‍ ടോം ചാക്കോ, സംവിധായകന്‍ ആര്‍.എ ഷഫീര്‍, ഈ ചിത്രത്തില്‍ അഭിനയിക്കുന്ന പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, അമീര്‍ നിയാസ്, ഗാനമെഴുതിയ ഷീലാ പോള്‍, നായികാ കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

പൂര്‍ണമായും ക്രൈം ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നാലു സ്ത്രീ കഥാപാത്രങ്ങളും പ്രധാന വേഷങ്ങളിലാണുള്ളത്. ദിവ്യ പിള്ള, ആത്മീയ രാജന്‍, പാര്‍വതി ബാബു എന്നിവര്‍ നായികാ നിരയിലെ പ്രധാനികളാണ്. തിരക്കഥ കെ.എം പ്രതീഷ്. ഷീലാ പോളിന്റെ വരികള്‍ക്ക് സംവിധായകന്‍ ആര്‍.എ ഷഫീര്‍ ഈണം പകര്‍ന്നിരിക്കുന്നു. ശേഖര്‍ വി.ജോസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സിനിമയുടെ ചിത്രീകരണം ഡിസംബര്‍ അവസാന വാരത്തില്‍ ആരംഭിക്കും. ജോര്‍ജിയ, ഇടുക്കി, കൊച്ചി, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകളെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Continue Reading

Celebrity

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

Published

on

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോക്ക് തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങിയ നാലാമത്തെ ചിത്രം കാതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.

Continue Reading

Film

ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു

ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ പ്രേക്ഷക സിരകളില്‍ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.

Published

on

ദേവ് മോഹന്‍ നായകനായെത്തുന്ന ജിജു അശോകന്‍ ചിത്രം ‘പുള്ളി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ദ്രന്‍സിന്റെ വോയിസ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലര്‍ പ്രേക്ഷക സിരകളില്‍ ആവേശം പകരുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജയില്‍ പുള്ളിയുടെ വേഷത്തില്‍ ദേവ് മോഹന്‍ പ്രത്യക്ഷപ്പെടുന്ന ട്രെയിലര്‍ താരത്തിന്റെ കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ വെളിപ്പെടുത്തുന്നുണ്ട്.

അതോടൊപ്പം ഇതൊരു മാസ്സ് ആക്ഷന്‍ ചിത്രമാണെന്ന സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ട്രെയിലറില്‍ പ്രധാനമായും പ്രകടമാവുന്നത് പകയും പ്രതികാരവുമാണ്. കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിസംബര്‍ 1നാണ് തിയറ്റര്‍ റിലീസ് ചെയ്യുന്നത്.

ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, വിജയകുമാര്‍, വെട്ടുകിളി പ്രകാശ്, രാജേഷ് ശര്‍മ്മ, സെന്തില്‍, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രതാപന്‍, മീനാക്ഷി, അബിന്‍, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗന്‍, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും അണിനിരക്കുന്നു

Continue Reading

Trending