Connect with us

kerala

വിമാന കമ്പനികള്‍ യാത്ര നിരക്ക് കൂട്ടിക്കൊണ്ടിരിക്കുന്നു; നാട്ടിലേക്കു വരുന്ന ആളുകള്‍ ചൂഷണത്തിനു വിധേയരാവുകയാണ്: ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി

അവധിക്കാലങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് യാതൊരു മാനന്തമാനദണ്ഡവും ഇല്ലാതെയാണ് വര്‍ദ്ധിപ്പിക്കുന്നത്

Published

on

വിമാന കമ്പനികള്‍ യാതൊരു തത്വദീക്ഷിതയുമില്ലാതെ യാത്ര നിരക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഗവണ്മെന്റ് തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന ഭാവേന നിഷ്‌ക്രിയമായി നില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലിമെന്റില്‍ ചോദ്യോത്തര വേളയില്‍ വ്യക്താമാക്കി.

ഒഴിവുകാലത്തും, ലീവിനും, ചികിത്സക്കും എല്ലാമായി നാട്ടിലേക്കു വരുന്ന ആളുകള്‍ ചൂഷണത്തിനു വിധേയരാവുകയാണ്. വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവിന്റെ കാര്യത്തില്‍ എത്ര ആവശ്യമുന്നയിച്ചാലുംതങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. നികുതിദായകരോടും, യാത്രക്കാരോടും ഗവണ്മെന്റിന് ഉള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ മറക്കുന്നു. ആ ഉത്തരവാദിത്വത്തില്‍ നിന്നെല്ലാം ഒഴിഞ്ഞു യാത്രക്കാരെ ചൂഷണം ചെയ്യുന്നതിന് വിമാന കമ്പനികള്‍ക്ക് സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

അവധിക്കാലങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് യാതൊരു മാനന്തമാനദണ്ഡവും ഇല്ലാതെയാണ് വര്‍ദ്ധിപ്പിക്കുന്നത്. ഈ പ്രവണതയ്ക്ക് അറുതി വരുത്തണമെന്നും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

വിമാന ടിക്കറ്റ് നിരക്കില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിന് താരിഫ് മോണിറ്ററിംഗ് സിസ്റ്റം എന്ന സംവിധാനം നിലവിലുണ്ടെന്നും കോവിഡിന് ശേഷം പല വിമാന കമ്പനികളും പ്രതിസന്ധിയിലാണെന്നും ന്യായമായ നിരക്കാണ് വിമാന കമ്പനികള്‍ ഇപ്പോള്‍ ഈടാക്കിക്കൊണ്ടിരിക്കുന്നതെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാതിത്യ സിന്ധ്യ, എം. പിയുടെ ചോദ്യത്തിന് മറുപടിയായി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

വിമാന ടിക്കറ്റ് നിരക്ക് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കുന്നതിനും, വിമാന ടിക്കറ്റിനെ കുറിച്ചുള്ള യാത്രക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും, യാത്രക്കാര്‍ക്ക് താങ്ങാവുന്ന തരത്തിലുള്ള വില ഉറപ്പുവരുത്തുവാനും ഗവണ്മെന്റ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കാര്യത്തില്‍ ആഗോളതലത്തില്‍ പിന്തുടരുന്ന അതേ രീതി തന്നെയാണ് നമ്മുടെ രാജ്യത്തും സ്വീകരിച്ചു വരുന്നതെന്നും വിപണി, ഡിമാന്‍ഡ്, സീസണ്‍, ഇന്ധന വിലയിലെ മാറ്റങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നത്. സര്‍ക്കാര്‍ വ്യോമയാന മേഖലയിലെ നിയന്ത്രണം എടുത്ത് കളഞ്ഞതോടെ വിമാന കമ്പനികള്‍ തമ്മിലുള്ള മത്സരം വര്‍ദ്ധിക്കുകയും ഇത് വിമാന ടിക്കറ്റ് നിരക്ക് കുറയുന്നതിന് കാരണമായെന്നും താഴ്ന്ന വരുമാനമുള്ളവര്‍ക്ക് പോലും വിമാന യാത്ര ചെയ്യുവാന്‍ ഇത് ഇടയാക്കിയെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂരില്‍ പതിനഞ്ച്കാരി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്.

Published

on

തൃശൂരില്‍ പതിനഞ്ച്കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. മേലൂര്‍ സ്വദേശി പ്രജീഷിന്റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരുന്ന കുട്ടിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ബന്ധുകള്‍ക്ക് വിട്ടുനല്‍കും.

Continue Reading

kerala

കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്

കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്.

Published

on

കാവികൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എന്‍ ശിവരാജനെതിരെ പോലീസ് കേസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്.

ഇന്ത്യന്‍ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ പറഞ്ഞത്. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം സംസാരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.

വിവാദപരാമര്‍ശത്തില്‍ പാലക്കാട് ബ്ലോക്ക് കമ്മിറ്റിയാണ് പൊലീസില്‍ പരാതി നല്‍കിയത്. രാജ്യദ്രോഹക്കുറ്റത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തണമെന്നായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടത്.

Continue Reading

kerala

അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം

അതുവരെ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി തുടരും.

Published

on

താര സംഘടനയായ അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം. ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ധാരണയായത്. അമ്മയിലെ അംഗങ്ങളുടെയെല്ലാം പൂര്‍ണ്ണസമ്മതത്തോടെ മാത്രമേ താന്‍ അധികാരത്തില്‍ വരികയുള്ളൂ എന്ന മോഹന്‍ലാലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായിരിക്കുന്നത്. അതുവരെ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി തുടരും.

ഇന്ന് നടന്ന ജനറല്‍ ബോഡിയോഗത്തില്‍ പകുതി അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. വോട്ടെടുപ്പ് ഒഴിവാക്കി മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് അഡ്‌ഹോക് കമ്മിറ്റി ആവശ്യപ്പെടുമെന്നായിരുന്നു വിവരം. നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കാനും തീരുമാനമുണ്ടായിരുന്നു.

Continue Reading

Trending