Connect with us

crime

ഡ്രൈവിങ് ടെസ്റ്റ് നടത്താതെ 1794 ലൈസന്‍സുകള്‍ പുതുക്കി നല്‍കി; ആര്‍.ടി.ഒമാര്‍ക്ക് സസ്‌പെന്‍ഷന്‍

കേരളത്തില്‍ നാല് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ ഇതേ കുറ്റംചുമത്തി അടുത്തിടെ സസ്പെന്‍ഡ്‌ചെയ്തിരുന്നു

Published

on

തിരൂര്‍: കാലാവധി തീര്‍ന്ന ലൈസന്‍സുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ ആരോപിച്ച് മലപ്പുറം ജില്ലയില്‍ രണ്ട് ജോയിന്റ് ആര്‍.ടി.ഒ.മാരെ സസ്പെന്‍ഡ്‌ചെയ്തു. തിരൂര്‍ ജോയിന്റ് ആര്‍.ടി.ഒ. എസ്.എ. ശങ്കരപിള്ള, കൊണ്ടോട്ടി ജോയിന്റ് ആര്‍.ടി.ഒ. എം.എ. അന്‍വര്‍ മൊയ്തീന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സ്‌ക്വാഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസ്വസ്ഥത പടരുന്നുണ്ട്. സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിക്കുമെന്നാണ് വിവരം. കാലാവധി തീര്‍ന്ന് ഒരുവര്‍ഷമായ ലൈസന്‍സുകള്‍ പുതുക്കുന്നത് ടെസ്റ്റ് നടത്തിയശേഷം മാത്രമേ ആകാവൂ എന്ന ഉത്തരവ് ലംഘിച്ച് അപേക്ഷകരുടെ കാലാവധിയുള്ള ഗള്‍ഫ് ലൈസന്‍സും മറ്റു രേഖകളും മുഖവിലക്കെടുത്ത് പുതുക്കിനല്‍കിയെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്.

എസ്.എ. ശങ്കരപിള്ള 2023 ഏപ്രില്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 15 വരെ 1370 ലൈസന്‍സുകള്‍ ടെസ്റ്റ് നടത്താതെ പുതുക്കിനല്‍കിയെന്നും ഇതില്‍ ചിലത് തിരൂര്‍ സബ് ആര്‍.ടി.ഒ. ഓഫീസിന്റെ പരിധിയില്‍ വരുന്നതല്ലെന്നും സ്‌ക്വാഡ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊണ്ടോട്ടി ജോയിന്റ് ആര്‍.ടി.ഒ. 2023 ജനുവരി ഒന്നുമുതല്‍ 2023 ഓഗസ്റ്റ് 31 വരെ, കാലാവധി കഴിഞ്ഞ 424 ലൈസന്‍സുകള്‍ ടെസ്റ്റ് നടത്താതെ പുതുക്കി നല്‍കിയെന്നാണ് ടി.സി. സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട്.

കേരളത്തില്‍ നാല് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ ഇതേ കുറ്റംചുമത്തി അടുത്തിടെ സസ്പെന്‍ഡ്‌ചെയ്തിരുന്നു. ഇവര്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പത്തുമാസം മുന്‍പാണ് ശങ്കരപിള്ള തിരൂരിലും അന്‍വര്‍ മൊയ്തീന്‍ കൊണ്ടോട്ടിയിലും ജോയിന്റ് ആര്‍.ടി.ഒ. ആയി ചുമതലയേറ്റത്. ടി.സി. സ്‌ക്വാഡിന്റെ കണക്കുകള്‍ തെറ്റാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. നിയമം തെറ്റിച്ച് യാതൊന്നും ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

crime

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ കവര്‍ന്നു

ചെെന്നെയില്‍ മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു

Published

on

ചെന്നൈ:മലയാളി ദമ്പതികളെ കൊലപ്പെടുത്തി നൂറു പവന്‍ സ്വര്‍ണം കവര്‍ന്നു.ഡോക്ട്‌റായ ശിവന്‍ നായറും ഭാര്യ പ്രസന്നകുമാരിയുമാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.രോഗികളെന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ച ശേഷമാണ് മോഷ്ടാക്കള്‍ ആക്രമണം നടത്തിയത്.വീട്ടില്‍ നിന്ന് അസാധാരണ ബഹളം കേട്ടതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ അറിയിച്ചത്.

പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരെയും ആക്രമിച്ച് സ്വര്‍ണവുമായി മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചു.

 

Continue Reading

crime

സുഹൃത്തുക്കളുമായി വീഡിയോകോൾ പതിവ്; ഭാര്യയുടെ കൈവെട്ടി ഭർത്താവ്

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം

Published

on

ചെന്നൈ: ഭാര്യ കൂടുതൽ സമയം സുഹൃത്തുക്കളുമായി വിഡിയോകോളിൽ സംസാരിക്കുന്നുവെന്ന് ആരോപിച്ച് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. വെല്ലൂരിൽ നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാൾ ഉപയോഗിച്ച് വെട്ടിയത്.

ഒരു സുഹൃത്തുമായി വീഡിയോകോളിൽ സംസാരിച്ചുകൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ രേവതിയെ ആശുപത്രിയിലെത്തിച്ചു. ആദ്യം ഗുഡിയാത്തം ആശുപത്രിയിൽ പ്രവേശിപ്പിച്ച രേവതിയെ പിന്നീട് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവ ശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിൽ ശേഖർ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വിഡിയോകോളിൽ സംസാരിച്ചിരുന്നതെന്നും ശേഖർ സംശയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

Trending