Connect with us

kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ നികുതി വെട്ടിപ്പുകാരുടെ വീട്ടിലെ പ്രതിഷ്ഠ: സി പി ജോൺ

ഇടതു മുന്നണിക്ക് അകത്ത് രാഷ്ട്രീയ വീർപ്പുമുട്ടൽ ഉണ്ട്. തിരുവനന്തപുരത്തു എത്തുമ്പോൾ മന്ത്രിമാരുടെ ഐക്യം ഇല്ലാതാവും. കേരള കോൺഗ്രസ്‌ മാണി വിഭാഗം എന്തിന് ബസ്സിന്‌ പുറകെ പിടിച്ചു തൂങ്ങണമെന്നും സി പി ജോൺ ചോദിച്ചു.

Published

on

കേരള രാഷ്ട്രീയം വീർപ്പുമുട്ടുന്നുവെന്ന് സിഎംപി നേതാവ് സി പി ജോൺ. അത് പരിഹരിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ സി പി ജോൺ സർക്കാർ കേരളത്തിൽ ചുറ്റിതിരിയുന്നുവെന്നും വിമർശിച്ചു. നവകേരള എന്ത് നേടിയെന്നും സി പി ജോൺ ചോദിച്ചു.

ഇടതു മുന്നണിക്ക് അകത്ത് രാഷ്ട്രീയ വീർപ്പുമുട്ടൽ ഉണ്ട്. തിരുവനന്തപുരത്തു എത്തുമ്പോൾ മന്ത്രിമാരുടെ ഐക്യം ഇല്ലാതാവും. കേരള കോൺഗ്രസ്‌ മാണി വിഭാഗം എന്തിന് ബസ്സിന്‌ പുറകെ പിടിച്ചു തൂങ്ങണമെന്നും സി പി ജോൺ ചോദിച്ചു.

നികുതി വെട്ടിപ്പുകാരുടെ വീട്ടിലെ പ്രതിഷ്ഠ പിണറായി വിജയനെന്നും സി പി ജോൺ കുറ്റപ്പെടുത്തി.100 കോടി ചെലവിട്ട് നവകേരള സദസ്സ് എന്തിന് കൊട്ടിഘോഷിക്കണം. ധനമന്ത്രിയെ മുഖ്യൻ ബസിൽ പിടിച്ചു പൂട്ടിയിട്ടെന്നും സി പി ജോൺ പരിഹസിച്ചു.
ഗവർണർ രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ആദ്യ പാർട്ടി സിഎംപിയാണെന്ന് ചൂണ്ടിക്കാണിച്ച സി പി ജോൺ ഭരണകക്ഷി ഗവർണറെ തെരുവിൽ കൈകാര്യം ചെയ്യുന്നത് ഇത് ആദ്യമാണെന്നും വ്യക്തമാക്കി. ഐഎഫ്എഫ്കെയിൽ പോലും മന്ത്രി ഇല്ല.
ലോക പ്രശസ്തർ വന്നിട്ട് മന്ത്രിമാർ ഇല്ല. സജി ചെറിയാൻ സമാപനത്തിനു പോകണം. മന്ത്രിമാർക്ക് തിരുവനന്തപുരം വേണ്ടേ. മുഖ്യൻ്റെ ബന്ദികളാണ് മന്ത്രിമാരെന്നും സി പി ജോൺ കുറ്റപ്പെടുത്തി.

സിഎംപിയുടെ 11-ാം പാർട്ടി കോൺഗ്രസ് ജനുവരി 28, 29, 30 തീയതി നടക്കുമെന്ന് സി പി ജോൺ അറിയിച്ചു. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ദേശീയ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. പാർലമെൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സെമിനാറുകൾ സംഘടിപ്പിക്കുമെന്നും സി പി ജോൺ വ്യക്തമാക്കി.

kerala

പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; 78.69 ശതമാനം വിജയം

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും

Published

on

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം പ്രഖ്യാപിച്ചത്. 4,41,220 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

ഏപ്രില്‍ 3 മുതല്‍ 24 വരെ നടന്ന മൂല്യനിര്‍ണയ ക്യാമ്പില്‍ ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുത്തു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

Continue Reading

kerala

ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് സി.ഐ.ടി.യു തൊഴിലാളികള്‍

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം.

Published

on

ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഡ്രൈവര്‍ക്ക് ക്രൂരമായ മര്‍ദനം. ബി.പി.സി എല്ലിന്റെ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്റിലെ ഡ്രൈവര്‍ക്കാണ് മര്‍ദനമേറ്റത്.

പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ്‌ഡ്രൈവറെ തല്ലി ചതച്ചത്.കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ചുണ്ടായ തര്‍ക്കത്തിലാണ് ഡ്രൈവറെ മര്‍ദിച്ചവശനാക്കിയത്.

ഡ്രൈവര്‍ക്കെതിരായ ഈ ആക്രമത്തില്‍ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്കി.ഇതോടെ ഏഴ് ജില്ലകളിലേക്കുളള 140 ലോഡുകള്‍ മുടങ്ങി. 200 ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Continue Reading

kerala

ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം,വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

ഇടിയോട് കൂടെയുള്ള മഴയ്ക്ക്‌ സാധ്യതയുണ്ടെന്നും കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Continue Reading

Trending