GULF
അജ്മാന് കെഎംസിസിയുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് നേതാക്കന്മാര്ക്ക് സ്വീകരണം നല്കി
സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗം വി.കെ.പി.ഹമീദ് അലി സാഹിബ്, കാസര്‍ഗോഡ് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എ. ജി. സി. ബഷീര്‍ സാഹിബ് എന്നിവര്‍ക്ക് മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി

അജ്മാന് കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യുഎയില്‍ എത്തിയ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗം വി.കെ.പി.ഹമീദ് അലി സാഹിബ്, കാസര്‍ഗോഡ് ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എ. ജി. സി. ബഷീര്‍ സാഹിബ് എന്നിവര്‍ക്ക് മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി.
അജ്മാന് ‘സഅദ സെന്റര്‍’ ല്‍ ആഷിഖ് പടന്ന യുടെ ഖിറാഅത്തോടെ നടന്ന പരിപാടി ഷാര്‍ജ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജമാല്‍ ബൈത്താന് സാഹിബ് ഉദ്ഘാടനം ചെയ്തു. അജ്മാന് കെഎംസിസി കാസര്‍ഗോഡ് ജില്ലാ മുന്‍ സെക്രട്ടറി റംഷാദ് അത്തൂട്ടി ആദ്യക്ഷത വഹിച്ച ചടങ്ങില്‍ വി. കെ. പി. ഹമീദ് അലി സാഹിബ്, എ. ജി. സി. ബഷീര്‍ സാഹിബ് എന്നിവര്‍ സംസാരിച്ചു. നേതാക്കള്‍ക്ക് മണ്ഡലം വര്‍ക്കിങ് പ്രസിഡന്റ് കെ. എം. അബ്ദുല്‍ റഹ്മാന്, മണ്ഡലം വൈസ് പ്രസിഡന്റ് ഫര്സിന് ഹമീദ് എന്നിവര്‍ മൊമെന്റോ സമ്മാനിച്ചു.
ജില്ലാ മുന്‍ സെക്രട്ടറി നൗഫല്‍ കാടങ്കോട്, മണ്ഡലം ട്രഷറര്‍ അബ്ദുള്ള ബീരിച്ചേരി, പടന്ന പഞ്ചായത്ത് നേതാക്കന്മാരായ സാഹിര്‍ അലി, എം. വി. അബൂബക്കര്‍ എന്നിവര്‍ ഷാള്‍ അണിയിച്ചു.
മണ്ഡലം സെക്രട്ടറി ഇക്ബാല്‍ അബ്ദുള്ള സ്വാഗതവും, മണ്ഡലം ട്രഷറര്‍ അബ്ദുള്ള ബീരിച്ചേരി നന്ദിയും പറഞ്ഞു.
GULF
‘വൈബ്രന്റ് തലശ്ശേരി ‘ ജൂണ്‍ 21 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദ് (സഫാരി) സാഹിബിന് ആദരവ് നല്കുന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.

അബുദാബി കെഎംസിസി തലശ്ശേരി മണ്ഡലം കമ്മിറ്റി ‘വൈബ്രന്റ് തലശ്ശേരി ‘എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി 2025 ജൂണ്‍ 21 ശനിയാഴ്ച രാത്രി 7:30 മുതല്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും.
മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൈനുല്‍ ആബിദ് (സഫാരി) സാഹിബിന് ആദരവ് നല്കുന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന സിക്രട്ടറി ഫാത്തിമ തഹലിയ മുഖ്യ പ്രഭാഷണം നടത്തും.
തുടര്‍ന്ന് അബുദാബി സ്കൂളുകളില്‍ നിന്നും ടടഘഇ, ജഘഡട ഠണഛ പരീക്ഷയില്‍ ഉന്നത വിജയം കരസ്തമാക്കിയ തലശ്ശേരി മണ്ഡലത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസ്സ് സംരംഭകര്‍ക്കും മുന്‍ കേരള നിയമസഭ സ്പീക്കര്‍ സീതിസാഹിബിന്റെ പേരിലുള്ള എക്സലന്‍സ് അവാര്‍ഡ് വിതരണവും നടക്കും. ഡഅഋ ഗങഇഇ യുടെ പ്രധാന നേതാക്കളും ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
GULF
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്

ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ ഇന്ന് രാത്രി 9 മണിക്ക് വാദി അല്‍ കബീര്‍ ഗോള്‍ഡന്‍ ഒയാസിസ് ഹാളില്‍ വെച്ച് ഈദ് സ്നേഹ സംഗമം നടക്കും. പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രമുഖവാഗ്മിയും പണ്ഡിതനുമായ മുജാഹിദ് ബാലുശ്ശേരി, എസ്എന്‍ഡിപി യോഗം ഒമാന്‍ കണ്‍വീനര്‍ വി രാജേഷ് , കെഎംസിസി മസ്കറ്റ് സെക്രട്ടറി ഹുസൈന് വയനാട് വിസ്ഡം യൂത്ത് ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി കെ നിഷാദ് സലഫി, മറ്റു പ്രമുഖര്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
GULF
ഹജ്ജ് ശുഭസമാപ്തിയിലേക്ക്; ഹാജിമാര്‍ ഇന്ന് മിനയോട് വിടപറയും
ദുല്‍ഹജ്ജ് എട്ടിന് തുടങ്ങി പതിമൂന്നിന് (തിങ്കളാഴ്ച്ച) അവസാനിക്കുന്ന വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ആയാസരഹിതമായി നിര്‍വഹിച്ച് പതിനേഴ് ലക്ഷത്തോളം ഹാജിമാരില്‍ അവശേഷിക്കുന്നവര്‍ ഇന്ന് മിന താഴ്വരയോട് വിടപറയും.

അഷ്റഫ് വെങ്ങാട്
പ്രപഞ്ച നാഥനില്‍ സര്‍വ്വതും സമര്‍പ്പിച്ച് വിശുദ്ധ ഹജ്ജിന്റെ പുണ്യം നുകര്‍ന്ന് ഹാജിമാര്‍ ഇന്ന് മിനായില്‍ നിന്ന് വിടപറയും. ആത്മീയാനന്ദത്തില് കഴിഞ്ഞ ആറ് നാളുകള്‍ക്ക് ഇന്നത്തോടെ അ റുതിയായതോടെ ഇക്കൊല്ലത്തെ പുണ്യകര്മ്മത്തിന് വിജയകരവും സമാധാനപരവുമായ സമാപ്തിയാകും. ദുല്‍ഹജ്ജ് എട്ടിന് തുടങ്ങി പതിമൂന്നിന് (തിങ്കളാഴ്ച്ച) അവസാനിക്കുന്ന വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ആയാസരഹിതമായി നിര്‍വഹിച്ച് പതിനേഴ് ലക്ഷത്തോളം ഹാജിമാരില്‍ അവശേഷിക്കുന്നവര്‍ ഇന്ന് മിന താഴ്വരയോട് വിടപറയും.
തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായ ഹജ്ജ് ഉറപ്പാക്കുന്നതിന് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്മാന് രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനും ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. വ്യവസ്ഥാ പിതമായ മുന്നൊരുക്കങ്ങള്‍ നടത്തിയതോടൊപ്പം ഹജ്ജിന്റെ കര്‍മ്മങ്ങള്‍ തുടങ്ങിയത് മുതല്‍ മിന കേന്ദ്രീകരിച്ച് ഹജ്ജിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത് കിരീടാവകാശി നേരിട്ടായിരുന്നു.
വിശുദ്ധ കര്‍മ്മത്തിനെത്തിയ ഹാജിമാരെല്ലാം സഊദി ഭരണകൂടത്തിന്റെ സംവിധാനങ്ങളെ വാനോളം പുകഴ്ത്തി. കാലാവസ്ഥയുടെ പ്രതികൂല സാഹചര്യത്തിലും സുഖകരമായി തന്നെ കര്‍മ്മങ്ങള്‍ പൂര് ത്തിയാക്കാന് സാധിച്ചു.
പാപഭാരങ്ങളെല്ലാം ഇറക്കി വെച്ച് പിറന്നുവീണ കുഞ്ഞിന്റെ പവിത്രതയുമായാണ് പുണ്യ നഗരികളോട് ഹാജിമാര്‍ വിടപറയുക. ഇന്നലെ തന്നെ ജംറകളിലെ കല്ലേറ് പൂര്‍ത്തിയാക്കിയ ആഭ്യന്തര ഹാജിമാരും ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ഹാജിമാരും ചില വിദേശ ഹജ്ജ് സംഘങ്ങളും മഗ്രിബിന് മുമ്പേ തന്നെ മിനയുടെ അതിര്‍ത്തി വിട്ടിരുന്നു. ഇവര്‍ വിശുദ്ധ ഹറമിലെത്തി ത്വവാഫുല്‍ ഇഫാദ നിര്‍വഹിച്ച ശേഷം തങ്ങളുടെ പ്രദേശങ്ങളിലേക്ക് യാത്ര തിരിച്ചു. പുണ്യഗേഹത്തോട് വിടപറയവേ പൊട്ടിക്കരഞ്ഞ ഹാജിമാര്‍ ഭാഗ്യം നല്‍കിതുണച്ച നാഥന് സ്തുതി യോതി.
ശക്തമായ ചൂടില്‍ തീര്‍ത്ഥാടകര്‍ ഏറെ പ്രതിസന്ധി നേരിട്ടെങ്കിലും സഊദി ഭരണ കൂടം ഒരുക്കിയ സംവിധാനങ്ങള്‍ ഏറെ ഗുണം ചെയ്തു. നടപ്പാതകളിലെ ശീതീകരണവും, ഹരിതവല്‍ക്കരണവും ശീ തജലം സ്പ്രേ ചെയ്യുന്ന സംവിധാനവുമെല്ലാം അത്യുഷ്ണത്തെ ഒരളവോളം തടുക്കാന്‍ പ്രേരകമായി. 44 മുതല്‍ 46 ഡിഗ്രി വരെയായിരുന്നു പുണ്യ നഗരികളിലെ വിവിധയിടങ്ങളില്‍ താപനില. ഹജ്ജ്, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഹാജിമാരുടെ സുരക്ഷക്ക് വേണ്ടി നല്കിയ മുന്നറിയിപ്പുകള്‍ പരിധിവരെ ഗുണം ചെയ്തു. കടുത്ത വെയിലില്‍ രാവിലെ പത്ത് മണിക്കും വൈകിട്ട് നാലിനുമിടയില്‍ ഹാജിമാരോട് പുറത്തിറങ്ങരുതെന്ന് മന്ത്രാലയം കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു.
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala2 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍