Connect with us

GULF

ഷാര്‍ജ പൊലീസ് സ്ട്രാറ്റജിക്ക് തുടക്കം

Published

on

ഷാര്‍ജ: ഷാര്‍ജ പൊലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാര്‍റി അല്‍ ഷാംസി 2024-’27 വര്‍ഷത്തെ ഷാര്‍ജ പൊലീസ് കമാന്‍ഡിന്റെ പുതിയ സ്ട്രാറ്റജിക്ക് തുടക്കം കുറിച്ചു. ഷാര്‍ജ അല്‍ ബതായിഹ് ഡെസേര്‍ട് ക്‌ളബ്ബില്‍ മീഡിയ ആന്‍ഡ് പബ്‌ളിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച എട്ടാമത് വാര്‍ഷിക മീഡിയ ഫോറത്തിലാണ് ഇതിന് പ്രാരംഭമായത്. വിവിധ വകുപ്പ് മേധാവികള്‍, സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍, ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ- മാധ്യമ വകുപ്പുകളുടെ പ്രതിനിധികള്‍, തദ്ദേശ, അറബ്, വിദേശ, ഏഷ്യന്‍ മാധ്യമ പ്രതിനിധികള്‍ സംബന്ധിച്ചു.

ഷാര്‍ജ പൊലീസിന്റെ നേട്ടങ്ങള്‍ എടുത്തു കാട്ടുന്ന ദൃശ്യാവിഷ്‌കാരത്തിന് തൊട്ടുടനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുഖേന അലി, അമല്‍ എന്നീ രണ്ട് വെര്‍ച്വല്‍ പൊലീസ് ഓഫീസര്‍മാര്‍ 2023ലെ പൊലീസ് സേനയുടെ നേട്ടങ്ങള്‍ ഫോറത്തില്‍ അവതരിപ്പിച്ചു.
ഭാവിയില്‍ സുരക്ഷാ പ്രവര്‍ത്തന അജണ്ട രൂപവത്കരിക്കാന്‍ ലക്ഷ്യമിടുന്നതാണ് മേജര്‍ ജനറല്‍ അല്‍ ഷാംസി അവതരിപ്പിച്ച സ്ട്രാറ്റജി. സുരക്ഷ, നൂതന സാങ്കേതിക വിദ്യകള്‍, പൊതു ക്രമം എന്നിവ നിലനിര്‍ത്താനും സമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്ന രീതിയില്‍ പൊലീസ് സേവനങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന സ്ട്രാറ്റജി, അതിന്റെ ആറ് തന്ത്രപരമായ ലക്ഷ്യങ്ങളും മുന്നോട്ടുവെച്ചു.

സമൂഹ സുരക്ഷ, ഗതാഗത സുരക്ഷ എന്നിവ വര്‍ധിപ്പിക്കലും; ദുരന്ത നിവാരണ നീക്കങ്ങള്‍, സാമൂഹിക പങ്കാളിത്തം, ഉപയോക്തൃ അനുഭവങ്ങള്‍ എന്നിവ മെച്ചപ്പെടുത്തലും; കാര്യക്ഷമവും ഫലപ്രദവുമായ സേവനങ്ങളുമാണ് ആറ് ലക്ഷ്യങ്ങള്‍.

ഷാര്‍ജ പൊലീസിന്റെ സേവനങ്ങളില്‍ ഗുണപരമായ കുതിച്ചുചാട്ടം കൈവരിക്കാന്‍ സജീവമായ പദ്ധതികളുടെ പ്രാധാന്യം ഫോറത്തില്‍ അല്‍ ഷാംസി ഊന്നിപ്പറഞ്ഞു. സുസ്ഥിരത, ശാക്തീകരണം, സാമൂഹിക ഉത്തരവാദിത്തം പ്രോല്‍സാഹിപ്പിക്കല്‍ എന്നിവയിലൂടെ മികവ് കൈവരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ക്രിയാത്മക ആശയങ്ങളടങ്ങിയ സംരംഭങ്ങളില്‍ സമൂഹത്തെ ഉള്‍പ്പെടുത്തുകയും നൂതന സേവനങ്ങളിലേക്ക് അവയെ മാറ്റുകയും ചെയ്തുവെന്നിടത്താണ് ഷാര്‍ജ പൊലീസിന്റെ വിജയമെന്നും അദ്ദേഹം അവകാശപ്പെട്ടു.

പൊതുസുരക്ഷ: ഷാര്‍ജ പൊലീസിന് 99.77% റേറ്റിംഗ് ഷാര്‍ജ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപാര്‍ട്‌മെന്റ് നടത്തിയ പഠനത്തില്‍ എമിറേറ്റിലെ സുരക്ഷാ ജീവിതത്തിന്റെ മികച്ച സൂചകങ്ങള്‍ എഐ മുഖേന വെര്‍ച്വലായി അലി, അമല്‍ എന്നീ ഓഫീസര്‍മാര്‍ അവതരിപ്പിച്ചു. ഷാര്‍ജയിലെ പൊതുസുരക്ഷയുടെ കാര്യത്തില്‍ പൊലീസ് 99.7% റേറ്റിംഗ് നേടിയതായി പഠനത്തില്‍ പറയുന്നു. പൊലീസിലുള്ള സമൂഹത്തിന്റെ വിശ്വാസവും സുരക്ഷയും സ്ഥിരതയും 99.3% എന്ന നിലയിലാണുള്ളത്.

പകല്‍ സമയത്തെ സുരക്ഷ മികച്ചതെന്ന് അഭിപ്രായപ്പെട്ടവര്‍ 99.8% ആണ്. 99.7% പേര്‍ രാത്രി നേരത്തെ വീടുകളുടെ സുരക്ഷയെ കുറിച്ച് പ്രതികരിച്ചു. പൊതുയിടങ്ങളില്‍ രാത്രിയില്‍ സുരക്ഷിതത്വം അനുഭവിക്കുന്നവരുടെ ശതമാനം 99.3% ആണ്. രാത്രിയില്‍ വീടിന് പുറത്ത് ഒറ്റയ്ക്ക് നടക്കുമ്പോള്‍ സുരക്ഷിതത്വം അനുഭവിക്കുന്നവരുടെ എണ്ണം 99.1% ആണ്. പൊലീസ് സ്റ്റേഷനുകളിലെ ജനങ്ങളുടെ ആത്മവിശ്വാസം 95% ആണ്. അതേസമയം, 97.8% പേര്‍ ഡിജിറ്റല്‍ പരിരക്ഷ നല്‍കുന്ന സുരക്ഷാ സേവനങ്ങളില്‍ ആത്മവിശ്വാസമുള്ളവരാണ്. സാമൂഹിക പ്രതിബദ്ധതയുടെ കാര്യത്തില്‍, ഈ ശതമാനം 97.5%ത്തില്‍ എത്തിയിരിക്കുന്നു. അതേസമയം, പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കും പ്രായമായവര്‍ക്കുമുള്ള ശ്രദ്ധ 97.4% ആണ്.
ദേശീയ അജണ്ടയും അതിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളും 2023ല്‍ നേട്ടങ്ങളുടെ ഒരു പരമ്പരക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത് നിരന്തര ശ്രമങ്ങളുടെ ഫലമായിരുന്നു. ഈ നേട്ടങ്ങളിലൊന്ന് 100,000 വ്യക്തികളില്‍ റോഡപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതാണ്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 16% കുറഞ്ഞ്, 100000 ജനസംഖ്യയില്‍ 1.86 മരണം എന്ന നിലയിലെത്തി.

എല്ലാ റോഡുകളിലും ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കി. വര്‍ഷം മുഴുവനും സുരക്ഷാ പട്രോളിംഗുകള്‍ ഏര്‍പ്പെടുത്തിയതും ഒരു ഘടകമായിരുന്നു. 2023ല്‍ വകുപ്പ് 12 ട്രാഫിക് കാമ്പയിനുകള്‍ നടത്തി. ഇവയിലെ ഗുണഭോക്താക്കള്‍ 410,049 ആണ്.
2023ല്‍ എമര്‍ജെന്‍സികളിലെ പ്രതികരണ സമയത്തില്‍ 26% നേട്ടം കൂടുതല്‍ നേടി. ശരാശരി പ്രതികരണ സമയം 3.39 സെക്കന്‍ഡ് ആയിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ പുരോഗതിയാണ്. എമര്‍ജന്‍സി നമ്പറിലേക്ക് (999) 2,035,859 കോളുകളും അടിയന്തരമല്ലാത്ത നമ്പറിലേക്ക് (901) 421,370 കോളുകളും കൈകാര്യം ചെയ്യാന്‍ ഓപറേഷന്‍സ് റൂമിന് കഴിഞ്ഞു. ഇതുകൂടാതെ, ജനറല്‍ കമാന്‍ഡ് 2023ല്‍ നല്‍കിയ സേവനങ്ങള്‍ക്ക് ഉപഭോക്തൃ സന്തോഷ സൂചിക 94% കൈവരിച്ചു. ഡിജിറ്റല്‍ ചാനലുകളുടെ ഉപയോഗവും 97% നിരക്കോടെ ഗണ്യമായി മെച്ചപ്പെട്ടു.

ഡിജിറ്റല്‍ ചാനലുകള്‍ വഴി 1,109,673 ഇടപാടുകള്‍ പൂര്‍ത്തിയാക്കി. ഒരു ഇടപാടിന്റെ സമര്‍പ്പിക്കല്‍ സമയം ഒരു മിനിറ്റും ആറ് സെക്കന്‍ഡും ആയിരുന്നു. അത് ഒരു മിനിറ്റില്‍ താഴെയുള്ള കാത്തിരിപ്പ് നിരക്കിലേക്കെത്തിച്ചു. ഇക്കാര്യം ഡിജിറ്റല്‍ ചാനലുകളുടെ ഉപയോഗത്തിന് 96% സംതൃപ്തി നല്‍കി.

ലഹരി വിമുക്ത സമൂഹം നിലനിര്‍ത്തുന്നതില്‍ ഷാര്‍ജ പോലീസ് ആന്റി നാര്‍ക്കോട്ടിക് വിഭാഗം വിജയിച്ചു. ഷാര്‍ജയിലെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ ഒരു ഫീല്‍ഡ് സ്റ്റഡി കാണിക്കുന്നത് മയക്കുമരുന്നിനെ ചെറുക്കുന്നതില്‍ നേതൃത്വത്തിന്റെ ശ്രമങ്ങള്‍ 98.2% ശതമാനത്തിലെത്തി എന്നാണ്. ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ കണ്ടുകെട്ടല്‍ നടപടികള്‍ 24.3% വര്‍ധിച്ചു. ഇത് എമിറേറ്റിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കുന്നതിന് നല്ല സംഭാവന നല്‍കി. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ ആകെ അളവ് 1,128,895 ഗ്രാമാണ്. അതേസമയം, പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ എണ്ണം 4,554,189 ഗുളികകള്‍ ആണ്.

GULF

‘ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലനം; അന്താരാഷ്‌ട്ര സമൂഹം ഇസ്രായേലിനുമേൽ സമ്മർദം ചെലുത്തണം’: ഒമാൻ

ഫലസ്തീൻ രാജ്യത്തെ അധീനപ്പെടുത്തിക്കൊണ്ട് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഇസ്രായേലിന്റെ സൈനികനടപടികൾ പ്രദേശത്തെ സുരക്ഷക്ക് അപകടകരമായ വെല്ലുവിളിയാണ്

Published

on

മസ്‌കത്ത്: ഫലസ്തീനിലെ വെടിനിർത്തൽ പാലിക്കപ്പെടുന്നതിനായി അന്താരാഷ്‌ട്രസമൂഹം ഇസ്രായേലിനുമേൽ ഫലപ്രദമായ സമ്മർദം ചെലുത്തണമെന്നും ഫലസ്തീനിലെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ വെടിനിർത്തൽ അനിവാര്യമണെന്നും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു. ഒമാനിലെ അംബാസഡർമാരും നയതന്ത്രപ്രതിനിധി മിഷനുകളുടെയും അന്താരാഷ്‌ട്ര സംഘടനകളുടെയും മേധാവികളെ പങ്കെടുപ്പിച്ച് വിദേശകാര്യ മന്ത്രാലയം ഡിപ്ലോമാറ്റിക് ക്ലബിൽ സംഘടിപ്പിച്ച ആറാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻപ്രദേശത്തെ സംഭവവികാസങ്ങളും ഗസ്സയിലെ ദുരവസ്ഥയും യോഗം ചർച്ച ചെയ്തു.

ഒക്ടോബർ ഒമ്പതിനുണ്ടായ വെടിനിർത്തൽ കരാറിനായുള്ള മധ്യസ്ഥതയിൽ അമേരിക്ക, ഖത്തർ, ഈജിപ്ത്, തുർക്കിയ, ഫലസ്തീൻ പ്രതിനിധികൾ എന്നിവരുടെ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. എന്നാൽ ഇസ്രായേൽ ഈ വെടിനിർത്തൽ കരാർ ആവർത്തിച്ച് ലംഘിച്ചു. ഇതുമൂലം നൂറുകണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വെടിനിർത്തൽ പാലിക്കപ്പെടുന്നതിനായി അന്താരാഷ്‌ട്രസമൂഹം ഇസ്രായേലിന്മേൽ ഫലപ്രദമായ സമ്മർദം ചെലുത്തണം.

പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കണം. ഭാവിയിലുള്ള ഏത് രാഷ്ട്രീയപ്രക്രിയയിലും പാലസ്തീൻ ജനതയുടെ യഥാർഥ പ്രാതിനിധിത്യം ഉറപ്പാക്കണം. ഗസ്സയുടെ ഭരണവുമായി ബന്ധപ്പെട്ട ഏത് ക്രമീകരണവും പുറത്തുനിന്ന് നിയന്ത്രിക്കപ്പെടാൻ പാടില്ലെന്നും ഏതെങ്കിലും ഫലസ്തീനിയൻ വിഭാഗത്തെ ഒഴിവാക്കിയും ആവരുതെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീൻ രാജ്യത്തെ അധീനപ്പെടുത്തിക്കൊണ്ട് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഇസ്രായേലിന്റെ സൈനികനടപടികൾ പ്രദേശത്തെ സുരക്ഷക്ക് അപകടകരമായ വെല്ലുവിളിയാണ്. ഫലസ്തീനെ പൂർണ നയതന്ത്ര അംഗീകാരമുള്ള രാജ്യമായി പ്രഖ്യാപിച്ച രാജ്യങ്ങൾക്ക് ഒമാന്റെ നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, ഇത് ഫലസ്തീനികളുടെ സ്വയം നിർണയാവകാശത്തെയും സ്വതന്ത്ര രാഷ്ട്രസ്ഥാപനം എന്ന ലക്ഷ്യത്തെയും പിന്തുണക്കുന്ന ആഗോള ഭൂരിപക്ഷത്തിന്റെ നിലപാട് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിവിൽ, രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്‌ട്ര ഉടമ്പടിയെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകരിച്ച തീരുമാനത്തെ മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി ഒമാൻ ചേർന്നുപ്രവർത്തിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവെപ്പായി മന്ത്രി വിലയിരുത്തി.

മേഖലയിലെ സമകാലീന വിഷയങ്ങളിൽ അഭിപ്രായവിനിമയം നടത്തുകയും ദേശീയ വികസന കാഴ്ചപ്പാടും ഒമാൻ മിഷൻ 2040 പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുകയുമായിരുന്നു വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിന്റെ ലക്ഷ്യം.രാജ്യാന്തര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് അംബാസഡർമാർ നടത്തുന്ന ശ്രമങ്ങൾക്ക് യോഗത്തിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അർമേനിയ, അസർബൈജാൻ, യുക്രെയ്ൻ എംബസികളും ലോകബാങ്ക് ഓഫിസും ഒമാനിൽ തുറന്നത് അദ്ദേഹം സ്വാഗതം ചെയ്തു.

അന്തർദേശീയ വ്യാപാരം, നേരിട്ടുള്ള വിദേശനിക്ഷേപം, സംയുക്ത പദ്ധതികൾ, സാങ്കേതിക പുരോഗതി, ഗ്രീൻ ട്രാൻസിഷൻ തുടങ്ങിയ മേഖലകളിൽ ഒമാൻ മിഷൻ 2040 ന്റെ സമീപനങ്ങൾ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു. ജീവിക്കാനും തൊഴിൽ ചെയ്യാനും നിക്ഷേപിക്കാനും ഏറ്റവും ആകർഷകമായ മേഖലകളിലൊന്നാകാൻ ഒമാൻ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

GULF

മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു

മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.

Published

on

മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് ലഭിക്കുന്ന വിവരം. സംഘത്തിലെ ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന മാര്‍ഗത്തിലെ മുഫറഹാത്ത് പ്രദേശത്തുവച്ചുമാണ് അപകടം ഉണ്ടായത്. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു.

 

Continue Reading

GULF

അനസിന് 16 വര്‍ഷത്തെ സമര്‍പ്പണത്തിനുള്ള അംഗീകാരം

അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.

Published

on

അബുദാബി: ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 ലാണ് യുഎഇയില്‍ എത്തുന്നത്. അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.

പിന്നീടുള്ള 16 വര്‍ഷങ്ങളില്‍ ആശുപത്രിയുടെ സീനിയര്‍ എച്ച്ആര്‍ എക്‌സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജര്‍, മുസഫ മേഖലയുടെ മാനേജര്‍, റീജിയണല്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം.

കോവിഡ് കാലയളവില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആര്‍ ഓപ്പറേഷന്‍സ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിംഗ് മുതല്‍ പ്രവര്‍ത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്‌റഖ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതിന് സര്‍ക്കാരിന്റെ ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോള്‍ഡന്‍ വിസയും അനസിന് ലഭിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ടിംഗിനും പരിശീലന പരിപാടികള്‍ക്കും സേവനത്തിനിടെ അവസരം ലഭിച്ചു. നിലവില്‍ ബുര്‍ജീലിന്റെ തന്ത്രപരമായ അന്താരാഷ്ട്ര പദ്ധതികളുടെ എച്ച്ആര്‍ ചുമതലയും അനസിനാണ്.

ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളി ക്കുള്ള പുരസ്‌കാരം തന്നെ തേടിയെത്തുമ്പോൾ
ആരോഗ്യ മേഖലയിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴില്‍ മേഖല ശക്തിപ്പെടുത്തിയതിയതിനുള്ള ആദരവാണ് ഈ പുരസ്‌കാരം.

നിരവധി വ്യത്യസ്ത പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ ജോലിക്കിടെ അവസരം ലഭിച്ചിട്ടുണ്ട്. കര്‍മ്മ മേഖലയില്‍ അത് തന്നെവളരെയധികം പിന്തുണയ്ക്കുകയും കരിയര്‍ വളര്‍ച്ചയില്‍ സഹായിക്കുകയും ചെയ്തു. വിശാസത്തോടെ ചുമതലകള്‍ ഏല്‍പ്പിച്ച ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലിനും മാനേജ്മെന്റിനും നന്ദി. ഇനിയും രാജ്യത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി സാധ്യമായതൊക്കെയും ചെയ്യാനുള്ള പ്രചോദനമാണ് പുരസ്‌കാരം,’ അനസ് പറഞ്ഞു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കള്‍ ഹൈറിന്‍, ഹായ്സ്, ഹൈസ.

Continue Reading

Trending