Connect with us

Video Stories

അഹംഭാവങ്ങളുടെ രാഷ്ട്രീയ സംസ്‌കാരം

Published

on

കേരളത്തിന്റെ ഇരുപത്തിരണ്ടാമത്തെ മുഖ്യമന്ത്രിയായി 2016 മെയ് ഇരുപത്തഞ്ചിന് അധികാരമേറ്റ ശേഷം പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന പ്രഥമ മന്ത്രിസഭായോഗത്തില്‍ എടുത്ത ‘സുപ്രധാന തീരുമാന’മായിരുന്നു ദലിത് വിദ്യാര്‍ഥിനി പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ അന്വേഷണം പുതിയ സംഘത്തെ ഏല്‍പിച്ചുകൊണ്ടുള്ളത്. കേസില്‍ പൊലീസിന് ഗുരുതരമായ പാളിച്ചകള്‍ പറ്റിയിട്ടുണ്ട്; പൊതുസമൂഹം അത് മനസ്സിലാക്കുന്നുവെന്നായിരുന്നു പുതിയ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ പ്രഖ്യാപനം. മുന്‍ഗാമിയായ യു.ഡി.എഫ് സര്‍ക്കാരിനെയും പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെയും ഉന്നംവെച്ചുകൊണ്ടുള്ള വെടിയായിരുന്നു അതെങ്കില്‍ ആസാം സ്വദേശിയായ അമീറുല്‍ ഇസ്‌ലാം എന്ന യുവാവിനെ അറസ്റ്റ് ചെയ്തതല്ലാതെ പ്രസ്തുത കേസില്‍ ഒരുവിധ കണ്ടെത്തലും നടത്താന്‍ എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിനും കഴിഞ്ഞില്ല. പത്തു മാസത്തിനകം പത്തൊമ്പതില്‍ രണ്ടു മന്ത്രിമാരെ സ്വജനപക്ഷപാതത്തിനും ലൈംഗികാരോപണത്തിനുമായി പുറത്താക്കേണ്ടിവന്ന സര്‍ക്കാര്‍ നാളെ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ പുതിയ രാഷ്ട്രീയ സംസ്‌കാരം രൂപപ്പെടുത്തിയെന്ന് അഭിമാനിക്കുന്നത് വളരെയധികം കൗതുകകരം തന്നെ.
ക്രമസമാധാനം എന്ന ജനാധിപത്യ സര്‍ക്കാരിന്റെ അടിസ്ഥാന കടമ നിര്‍വഹിക്കുന്നതില്‍ പോലും അമ്പേ പരാജയപ്പെട്ടതിന് ഇതുപോലെ പഴികേട്ട ഒരു സര്‍ക്കാര്‍ സംസ്ഥാനചരിത്രത്തിലിതുവരെ ഉണ്ടായിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. പൊലീസ് മേധാവി ടി.പി സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് അപ്രധാനമായ തസ്തികയിലേക്ക് മാറ്റുമ്പോള്‍ മുഖ്യമന്ത്രിയും സര്‍ക്കാരും പറഞ്ഞ ന്യായവാദങ്ങളൊക്കെയും രാജ്യത്തെ ഉന്നത നീതിപീഠം അവജ്ഞയോടെ തള്ളിക്കളഞ്ഞത് കേരളീയര്‍ക്കാകെ നാണക്കേടായി. ഭരണത്തിലെ അവിഭാജ്യഘടകമായ ഉദ്യോഗസ്ഥ തലപ്പത്തെ ചേരിപ്പോര് പാരമ്യത്തിലെത്തിയ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. ചീഫ് സെക്രട്ടറിക്ക് വരെ ഈ സര്‍ക്കാരിനെതിരെ നിലപാടെടുക്കേണ്ടിവന്നു. പൊലീസ് തലപ്പത്ത് വിവാദ നായകരായ ലോക്‌നാഥ്‌ബെഹ്്‌റയെയും ടോമിന്‍ ജെ.തച്ചങ്കരിയെയും ശ്രീജിത്തിനെയും പ്രതിഷ്ഠിച്ചപ്പോള്‍ ബിജുപ്രഭാകറെ പോലുള്ള മിടുക്കരായ ഉദ്യോഗസ്ഥര്‍ അവധിക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പീഡനപര്‍വമാണ് സഹിക്കേണ്ടിവരുന്നത്. വാളയാറിലെ ചെറ്റക്കൂരയില്‍ രണ്ടുപിഞ്ചു പെണ്‍കുട്ടികള്‍ രണ്ടു മാസത്തിനിടെ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടതും പ്രമുഖ നടിക്ക് കൊച്ചി മഹാനഗരത്തില്‍ ഗുണ്ടകളുടെ ലൈംഗിക ആക്രമണത്തിന് വിധേയയാകേണ്ടിവന്നതും എഞ്ചി. വിദ്യാര്‍ഥിയായ മകന്റെ ദാരുണ മരണത്തിന്റെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടതിന് നടുറോഡില്‍ വീട്ടമ്മയെ പൊലീസ് വലിച്ചിഴച്ചതും മനുഷ്യാവകാശ പ്രവര്‍ത്തകരെ യു.എ.പി.എ അടക്കം ചുമത്തി അകാരണമായി തുറുങ്കിലടച്ചതും മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതുമെല്ലാം കാലം മറയ്ക്കാത്ത വസ്തുതകളാണ്. കൊച്ചിയില്‍ യുവാക്കളെ ശിവസേനക്കാര്‍ കുറുവടികളുമായി കൈകാര്യം ചെയ്യുമ്പോള്‍ ഒത്താശ ചെയ്യുകയായിരുന്നു പിണറായിയുടെ പൊലീസ്. മലപ്പുറം കൊടിഞ്ഞിയിലെ ഫൈസലും കാസര്‍കോട്ട് റിയാസ് മൗലവിയും അതിദാരുണമായി നടുറോട്ടിലും പള്ളിക്കെട്ടിടത്തിലും വെച്ച് ഹിന്ദുത്വ ഭീകരരാല്‍ കൊല ചെയ്യപ്പെട്ടപ്പോഴും ഈ സര്‍ക്കാരിന് കുലുക്കമേതുമുണ്ടായില്ല. താരതമ്യേന ശാന്തമായിരുന്ന 2016വരെയുള്ള അഞ്ചു വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി കണ്ണൂരില്‍ കൊലപാതക പരമ്പര തിരിച്ചുവന്നു. മൂന്നുതവണ മുഖ്യമന്ത്രി വിളിച്ച സമാധാന യോഗത്തില്‍ നല്‍കിയ ഉറപ്പുകളെല്ലാം കാറ്റില്‍ പറത്തുകയായിരുന്നു സര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍. തിരുവനന്തപുരത്തെ ലോ അക്കാദമിക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തെ ഔദ്യോഗിക സംവിധാനങ്ങളുപയോഗിച്ച് ഒറ്റുകൊടുക്കുകയാണ് സര്‍ക്കാരിലെ പ്രബല വിഭാഗം ചെയ്തത്. പൊലീസ്, നിയമം, പ്രസ്, മാധ്യമം, സാമ്പത്തികം എന്നുവേണ്ട മുഖ്യമന്ത്രിയുടെയും മറ്റു വകുപ്പുകളുടെയും കാര്യത്തില്‍ പോലും ഉപദേശകരെ വെച്ചൊരു മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മറ്റൊരാളുണ്ടാവില്ല. എന്നിട്ടും വിവാദങ്ങളുടെയും വീഴ്ചകളുടെയും കനല്‍കൂട്ടിലായി സര്‍ക്കാര്‍. ഇനിയുള്ള അഞ്ചു കൊല്ലവും വിലക്കയറ്റമുണ്ടാകില്ലെന്ന് പറഞ്ഞവര്‍ കേരള ചരിത്രത്തിലാദ്യമായി റേഷനിങ് സമ്പ്രദായം അട്ടിമറിച്ചു. അരിവില അമ്പതു രൂപയിലെത്തി. കൂട്ട പനി മരണങ്ങളുടെ ദിനങ്ങളിലൂടെയാണ് നാട് കടന്നുപോകുന്നത്. മാലിന്യക്കൂമ്പാരത്തിനിടയില്‍ തെരുവു നായ്ക്കളുടെ കടിയേറ്റുപിടഞ്ഞുവീഴുന്ന കുടുംബങ്ങളുടെ രോദനം കഴിഞ്ഞ ദിവസവും നാം കേട്ടു. എയര്‍ കേരള പദ്ധതി കടലാസിലൊതുങ്ങി. ഇതാദ്യമായി പത്താംതരം പരീക്ഷാചോദ്യപ്പേപ്പര്‍ ചോര്‍ന്ന് പുതിയ പരീക്ഷ നടത്തേണ്ടിവന്നു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭയലേശമെന്യേ ജോലിചെയ്യാനുള്ള അവസരം ഇല്ലാതാക്കിയ സര്‍ക്കാരെന്ന അപഖ്യാതിയും ഇതേ ഭരണകൂടത്തിനുതന്നെ. മൂന്നാറില്‍ കുടിയൊഴിപ്പിക്കാനായി ചെന്ന തന്റെ സര്‍ക്കാരിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെയും സ്വന്തംവകുപ്പിലെ പൊലീസുദ്യോഗസ്ഥരെയും പരസ്യമായി ആക്ഷേപിച്ചൊരു മുഖ്യമന്ത്രിയും പിണറായി വിജയനല്ലാതെ മറ്റാരുമില്ല. അഴിമതി തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയായിരുന്നു വിജിലന്‍സ് ഡയറക്ടറായ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഹൈക്കോടതിയുടേതടക്കമുള്ള അര ഡസനോളം ഉത്തരവുകള്‍. മുന്‍മന്ത്രിമാരായ കെ.എം മാണിക്കും കെ. ബാബുവിനുമെതിരെ കൊട്ടിഘോഷിച്ച് നടത്തിയ അന്വേഷണങ്ങളാകെ തരിമ്പുപോലും തെളിവില്ലാതെ അവസാനിപ്പിച്ചാണ് ആ ഡയറക്ടര്‍ അവധിയെടുത്ത് സ്ഥലം വിട്ടത്. മുന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അച്ചടക്ക ലംഘനം നടത്തിയ ഡി.ജി.പിക്ക് നല്‍കിയ പട്ടുംവളയും തിരിച്ചെടുക്കേണ്ടിവന്നു സര്‍ക്കാരിന്. കൊച്ചി മെട്രോ റെയില്‍, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയ ബൃഹത് പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങുമ്പോള്‍ അതിനുവേണ്ടി രാപ്പകല്‍ ഓടിനടന്നൊരു മുഖ്യമന്ത്രിയും സര്‍ക്കാരുമായിരുന്നു കഴിഞ്ഞവര്‍ഷം വരെ സംസ്ഥാനത്തുണ്ടായിരുന്നതെങ്കില്‍ ഇന്ന് ഇതിന്റെയെല്ലാം അട്ടിപ്പേറ് പേറാനാണ് ഇടതു സര്‍ക്കാരിന്റെ പാഴ്ശ്രമം. ഇതെല്ലാം കാര്യക്ഷമതാരാഹിത്യത്തിന്റെയും അഹന്തയുടെയും പിടിപ്പുകേടല്ലാതെ അഭിമാനമായി കാണുന്നവരെക്കുറിച്ച് മറ്റെന്തുപറയാനാണ്. തങ്ങളെ അധികാരത്തിലേറ്റിയാല്‍ എല്ലാം ശരിയാക്കുമെന്നു പറഞ്ഞവര്‍ക്ക് ഓരോ വീഴ്ചകളിലും പാഠം പഠിക്കാതെ വീഴ്ചപറ്റിയെന്ന് പാര്‍ട്ടിയിലും നിയമസഭയിലും ആവര്‍ത്തിക്കാനേ നേരമുള്ളൂ. അപ്പോഴും പിണറായി വിജയനിലുടെയും എം.എം മണിയിലൂടെയും സി.പി.എം എം.എല്‍.എമാരിലുടെയും പുറത്താകുന്ന അഹന്തയുടെയും അഹംഭാവവും തന്നെയാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര.

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending