Connect with us

india

എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ കേരള ജെ.ഡി.എസിൽ ‘അസ്തിത്വ’ പ്രതിസന്ധി

ജെ.ഡി.എസ് കേരളത്തിൽ എൽ.ഡി.എഫിലും കേന്ദ്രത്തിൽ എൻ.ഡി.എയിലും

Published

on

മൂന്നാം നരേന്ദ്ര മോദി സർക്കാറിൽ എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയായി അധികാരമേറ്റതോടെ കേരളത്തിലെ ജെ.ഡി.എസിൽ ‘അസ്തിത്വ’ പ്രതിസന്ധി. കേരളത്തിൽ പാർട്ടി എൽ.ഡി.എഫിൽ  നിലകൊള്ളുമ്പോൾ കർണാടകയിൽ പാർട്ടി എൻ.ഡി.എയുടെ ഭാഗമായതാണ് ചോദ്യംചെയ്യപ്പെടുന്നത്.

പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്ക് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചതാണ് ‘കറ്റയേന്തിയ കർഷക സ്ത്രീ’ ചിഹ്നം. ഈ ചിഹ്നത്തിൽ മത്സരിച്ച് കേരള നിയമസഭയിലെത്തിയ കെ. കൃഷ്ണൻകുട്ടി പിണറായി വിജയൻ സർക്കാറിൽ വൈദ്യുതി മന്ത്രിയും മാത്യു ടി. തോമസ് പാർട്ടി സംസ്ഥാന പ്രസിഡന്റുമാണ്. എന്നാൽ, ഇതേ ചിഹ്നത്തിൽ കർണാടകയിൽനിന്ന് പാർലമെന്റിലേക്ക് മത്സരിച്ചാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി കേന്ദ്ര മന്ത്രിയായത്. കുമാരസ്വാമിയടക്കം ജെ.ഡി.എസിലെ 2 പേരാണ് കർണാടകയിൽനിന്ന് എൻ.ഡി.എ സ്ഥാനാർഥികളായി ജയിച്ചത്.

ചുരുക്കത്തിൽ 2 സംസ്ഥാനങ്ങളിൽ മാത്രമുള്ള പാർട്ടി എതിർ ചേരികളിലായി. കുമാരസ്വാമി കേന്ദ്ര മന്ത്രിയായതോടെ കേരളത്തിലെ ജെ.ഡി.എസിന്റെയും എൽ.ഡി.എഫിന്റെയും നിലപാട് ചോദ്യംചെയ്ത് കോൺഗ്രസ് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.

കർണാടകയിലെ രാജ്യസഭ തെരഞ്ഞെടുപ്പ്, രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന ഘടകം പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. പുതിയ പാർട്ടി രൂപവത്കരിക്കണം, മറ്റ് ജനത പാർട്ടികളിൽ ലയിക്കണം എന്നതടക്കമുള്ള ചർച്ചകൾ പാർട്ടിയിൽ ഉയർന്നെങ്കിലും നേതൃത്വത്തിന് ധാരണയിലെത്താനായിരുന്നില്ല.

ഇതടക്കമുള്ള നിലപാടിൽ പ്രതിഷേധിച്ച് മുൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ നീലലോഹിതദാസ് നാടാരുടെ നേതൃത്വത്തിൽ നേരത്തെയും സംസ്ഥാന സെക്രട്ടറി കെ. ലോഹ്യയുടെ നേതൃത്വത്തിൽ അടുത്തിടെയും പാർട്ടിയിലെ ഓരോ വിഭാഗങ്ങൾ ആർ.ജെ.ഡിയിലേക്ക് മാറിയിരുന്നു.

നിലവിലെ സാഹചര്യത്തിൽ കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും കേരള പാർട്ടിയുടെ വർഗീയവിരുദ്ധ നയം സാക്ഷ്യപ്പെടുത്തുന്ന നിലപാട് നേതൃത്വം വ്യക്തമാക്കണമെന്നുമാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. സമാന സാഹചര്യമുണ്ടായപ്പോഴാണ് എം.വി. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ളവർ എൽ.ജെ.ഡി സംസ്ഥാന ഘടകം പിരിച്ചുവിട്ട് ആർ.ജെ.ഡിയിൽ ലയിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

india

ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം

ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു.

Published

on

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ സജീവമായ കോവിഡ് -19 കേസുകള്‍ 6,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ 769 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവയാണ് തൊട്ടുപിന്നില്‍.

രാജ്യത്ത് 6,133 സജീവ കേസുകളുണ്ട്. ഭൂരിഭാഗം കേസുകളും സൗമ്യമാണെന്നും വീട്ടില്‍ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ജനുവരി മുതല്‍ രാജ്യത്ത് 65 കോവിഡുമായി ബന്ധപ്പെട്ട മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 22 വരെ, രാജ്യത്തുടനീളം 257 സജീവ കേസുകളുണ്ട്. ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖം (ഐഎല്‍ഐ), ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി ഇല്‍നെസ് (SARI) കേസുകള്‍ സംയോജിത ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിന് കീഴിലുള്ള സംസ്ഥാന-ജില്ലാ നിരീക്ഷണ സംഘങ്ങള്‍ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഐസിഎംആര്‍ വിആര്‍ഡിഎല്‍ നെറ്റ്വര്‍ക്ക് വഴി പൂര്‍ണ്ണ ജീനോം സീക്വന്‍സിംഗിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പോസിറ്റീവ് സാരി സാമ്പിളുകളും അയച്ചിട്ടുണ്ട്,’ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികളും തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിനായി ജൂണ്‍ 2, 3 തീയതികളില്‍ ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ സുനിത ശര്‍മ്മയുടെ നേതൃത്വത്തില്‍ സാങ്കേതിക അവലോകന യോഗങ്ങള്‍ നടത്തി.

Continue Reading

india

‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്‍

‘പാര്‍ലമെന്റില്‍ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കും’

Published

on

ബിജെപി സര്‍ക്കാര്‍ ജനസംഖ്യാ കണക്കെടുപ്പ് 2027 ലേക്ക് വൈകിപ്പിച്ചതിന് പിന്നില്‍ പാര്‍ലിമെന്റില്‍ തമിഴ് നാടിന്റെ പ്രാതിനിധ്യം കുറക്കാനുള്ള ലക്ഷ്യമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

2026 ന് ശേഷം നിര്‍ബന്ധമായും നടത്തേണ്ട ആദ്യ സെന്‍സസ് അടിസ്ഥാനമാക്കിയാണ് ഭരണഘടന അതിര്‍ത്തി നിര്‍ണ്ണയം നിര്‍ദ്ദേശിക്കുന്നതെങ്കിലും, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സെന്‍സസ് 2027 ലേക്ക് മാറ്റിവച്ചിരിക്കുന്നതെന്ന് തമിഴ്നാടിന്റെ പാര്‍ലമെന്ററി പ്രാതിനിധ്യം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിന്റെ സൂചനയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

‘തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ പദ്ധതിയാണിത്. സെന്‍സസ് മാറ്റിവച്ചിരിക്കുമ്പോള്‍ എന്തടിസ്ഥാനത്തിലാണ് അതിര്‍ത്തി നിര്‍ണ്ണയം നടത്തുകയെന്ന് വ്യക്തമായ ഉത്തരങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടില്‍ പറഞ്ഞു.

Continue Reading

india

ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഉത്തരവാദിയായ വ്യക്തിയെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള തിരച്ചില്‍ തുടരുകയാണ്.

Published

on

ഡല്‍ഹിയിലെ ദയാല്‍പൂരില്‍ ലൈംഗികാതിക്രമത്തിന് ഇരയായി അബോധാവസ്ഥയില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചതായി പോലീസ് അറിയിച്ചു.

ദയാല്‍പൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ശനിയാഴ്ച രാത്രി 8:41 ഓടെയാണ് ലൈംഗികാതിക്രമം സംബന്ധിച്ച് ഒരു കോള്‍ ലഭിച്ചതായാണ് വിവരം. പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍, പെണ്‍കുട്ടിയുടെ പിതാവ് വൈദ്യസഹായത്തിനായി പെണ്‍കുട്ടിയെ ജെപിസി ആശുപത്രിയില്‍ എത്തിച്ചതായി കണ്ടെത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1), 66, 13(2) പ്രകാരവും കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കല്‍ (പോക്സോ) നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

സംഭവം നടന്നതായി സംശയിക്കുന്ന സ്ഥലത്ത് പരിശോധനയ്ക്കായി ക്രൈം, ഫോറന്‍സിക് സയന്‍സ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഉത്തരവാദിയായ വ്യക്തിയെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമുള്ള തിരച്ചില്‍ തുടരുകയാണ്.

Continue Reading

Trending