Connect with us

india

‘കേരളത്തില്‍ ഒരു മുസ്‌ലിമിന്‍റെ ഹോട്ടലിലാണ് വെജ് കഴിക്കാന്‍ പോകാറുണ്ടായിരുന്നത്’; ജ. എസ്.വി.എന്‍ ഭാട്ടി

കേരളത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ സ്ഥിരമായി ഒരു മുസ്‌ലിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലായിരുന്നു പോകാറുണ്ടായിരുന്നതെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.

Published

on

കാവഡ് യാത്രയുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ്-ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ പുറത്തിറക്കിയ വിവാദ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കടകള്‍ക്കു മുന്നില്‍ ഉടമകളുടെ പേരും ജാതിയുമൊന്നും പ്രദര്‍ശിപ്പിക്കണമെന്നു നിര്‍ദേശിക്കാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. കോടതിയില്‍ വാദങ്ങള്‍ നടക്കുന്നതിനിടെ കേരളത്തിലെ അനുഭവവും വിവരിച്ചു കേസ് പരിഗണിച്ച ജസ്റ്റിസ് എസ്.വി.എന്‍ ഭാട്ടി. കേരളത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ സ്ഥിരമായി ഒരു മുസ്‌ലിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലായിരുന്നു പോകാറുണ്ടായിരുന്നതെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.

വിവാദ ഉത്തരവിനെതിരെ ഹരജി നല്‍കിയ മഹുവ മൊയ്ത്രയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ അഭിഷേക് മനു സിങ്വി ആണ് സുപ്രിംകോടതിയില്‍ ഹാജരായത്. യു.പി-ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സിങ്വി വാദങ്ങള്‍ അവതരിപ്പിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ഭാട്ടി അനുഭവം പറഞ്ഞത്. ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള നിരവധി വെജ് റെസ്റ്റോറന്റുകളില്‍ മുസ്ലിംകള്‍ പണിയെടുക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. മുസ്ലിം തൊട്ട ഭക്ഷണമായതുകൊണ്ട് ഇനി താന്‍ അങ്ങോട്ടുപോകില്ലെന്നു പറയാന്‍ പറ്റുമോ എന്നും സിങ്വി ചോദിച്ചതോടെ കേരളത്തിലുണ്ടായിരുന്ന കാലത്തെ അനുഭവം പറയാമെന്നു പറഞ്ഞ് ഇടപെടുകയായിരുന്നു ജഡ്ജി.

ജ. ഭാട്ടിയുടെ അനുഭവസാക്ഷ്യം ഇങ്ങനെയായിരുന്നു:

”നഗരത്തിന്റെ പേരു പറയുന്നില്ല. ഒരു ഹിന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലും ഒരു മുസ്ലിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുമുണ്ടായിരുന്നു അവിടെ. മുസ്ലിം ഉടമസ്ഥതയിലുള്ള ഹോട്ടലിലായിരുന്നു വെജ് ഭക്ഷണത്തിനായി ഞാന്‍ പോകാറുണ്ടായിരുന്നത്. ഭക്ഷണത്തിന്റെ നിലവാരത്തിന്റെയും സുരക്ഷയുടെയും കാര്യം പറയുകയാണെങ്കില്‍ എല്ലാം പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു അവിടെ.

ദുബൈയില്‍നിന്നു മടങ്ങിയെത്തിയയാളാണ് ഉടമ. സുരക്ഷയുടെയും വൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ അന്താരാഷ്ട്ര നിലവാരമായിരുന്നു അവര്‍ പുലര്‍ത്തിയിരുന്നത്. അതുകൊണ്ടുതന്നെ ആ ഹോട്ടലിലായിരുന്നു ഞാന്‍ പോകാറുണ്ടായിരുന്നത്.”

താങ്കള്‍ മെനു കാര്‍ഡ് നോക്കിയാണ് ഹോട്ടല്‍ തിരഞ്ഞെടുത്തതെന്നും, അല്ലാതെ പേരുനോക്കിയല്ലെന്നും ഇതിനോട് അഭിഷേക് മനു സിങ്വി കൂട്ടിച്ചേര്‍ത്തു. ഭരണഘടനാവിരുദ്ധമായ നീക്കമായതു കൊണ്ടുതന്നെ നിയമപ്രശ്നങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടി വളരെ തന്ത്രപൂര്‍വമാണ് ഉത്തരവ് തയാറാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2023 ജൂണിലാണ് ജസ്റ്റിസ് സരസ വെങ്കട്ടനാരായണ ഭാട്ടി എന്ന എസ്.വി ഭാട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റത്. അതിനുമുന്‍പ് 2019ല്‍ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയാണ്. ബെംഗളൂരു ജഗദ്ഗുരു രേണുകാചാര്യ കോളജില്‍നിന്നു നിയമത്തില്‍ ബിരുദം നേടിയ അദ്ദേഹം 1987ലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്.

അതേസമയം, കാവഡ് തീര്‍ഥാടകര്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ പാതയോരങ്ങളിലെ കടകളിലെല്ലാം ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കുന്ന നെയിംപ്ലേറ്റ് സ്ഥാപിക്കണമെന്നായിരുന്നു യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ വിവാദ ഉത്തരവ്. കടയിലെ ജോലിക്കാരുടെ പേരുവിവരങ്ങളും പ്രദര്‍ശിപ്പിക്കണം, ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ടായിരുന്നു. ഉത്തരവിനെതിരെ വന്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയത്.

കടകള്‍ക്കു മുന്നില്‍ ആരും ഉടമകളുടെയും തൊഴിലാളികളുടെയും പേരോ ജാതിയോ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ ഋഷികേഷ് റോയ്, എസ്.വി.എന്‍ ഭാട്ടി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കടയില്‍ വില്‍ക്കുന്ന ഭക്ഷൃവസ്തുക്കളുടെ വിവരങ്ങള്‍ വേണമെങ്കില്‍ പ്രദര്‍ശിപ്പിക്കാമെന്നും കോടതി പറഞ്ഞു. കേസില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, മധ്യപ്രദേശ് സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.

 

india

മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി

10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും

Published

on

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീന് തമിഴ്‌നാട് സർക്കാറിന്റെ ഉന്നത ബഹുമതി. 10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും.

തമിഴ്‌നാടിനും തമിഴ് ജനതയുടെ പുരോഗതിക്കും സുപ്രധാന സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 2006 മുതൽ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയതാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’. കെ.എം. ഖാദർ മൊയ്തീൻ സാഹിബിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തിനും സമാധാന ദൗത്യങ്ങൾക്കും ലഭിച്ച അംഗീകാരമാണിത്. തമിഴ് പൈതൃകം സമ്പന്നമാക്കുന്ന, വിവിധ മേഖലകളിൽ തമിഴ് സമൂഹത്തിന് മികച്ച സേവനം നൽകിയ വ്യക്തിത്വങ്ങളെയാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’ നൽകി ആദരിക്കുന്നത്.

തമിഴ് കവി അബ്ദുറഹ്‌മാൻ, എഴുത്തുകാരൻ പൊന്നീലൻ, ഐ.എ.എസ് ഉദ്യോഗസ്ഥനും തമിഴ് എഴുത്തുകാരനുമായ വി. ഇരൈ അൻപ്, അമർ സേവാ സംഘം സ്ഥാപകൻ എസ്. രാമകൃഷ്ണൻ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ അവാർഡ് സ്വീകരിച്ചത്. ഈ പുരസ്‌കാരം എല്ലാ പ്രവർത്തകർക്കും ലഭിച്ച അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി നവാസ് കനി എം.പി പറഞ്ഞു.

Continue Reading

india

ബിജെപിയുടെ ക്ഷണം തള്ളി; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു

ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം.

Published

on

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ്‌യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കാനാണ് തീരുമാനം. ഓഗസ്റ്റില്‍ ടിവികെ സംസ്ഥാന സമ്മേളനം നടക്കും.

അതേസമയം ബിജെപിയുടെ ക്ഷണവും തള്ളി വിജയ്. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെനന്നും ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയാണെന്നും വിജയ് പറഞ്ഞു.

പരന്തൂര്‍ വിനത്താവളം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നില്‍ വന്ന് സമരം ചെയ്യുമെന്ന് വിജയ് പറഞ്ഞു.

Continue Reading

india

യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍

ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.

Published

on

ഗോവ-പുണെ സ്പൈസ്ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം യാത്രയ്ക്കിടെ ഇളകിയാടി. എന്നാല്‍ ക്യാബിന്‍ മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് എയര്‍ലൈന്‍ ബുധനാഴ്ച അറിയിച്ചു.

ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
പൂനെ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയതിന് ശേഷം ഫ്രെയിം ശരിയാക്കിയെന്ന് എയര്‍ലൈന്‍ അറിയിച്ചു.

ജാലകത്തിന്റെ ഭാഗം ‘നിഴല്‍ ആവശ്യത്തിനായി വിന്‍ഡോയില്‍ ഘടിപ്പിച്ച ഘടനാപരമായ ട്രിം ഘടകമാണ്’ എന്ന് എയര്‍ലൈന്‍ പറഞ്ഞു.

എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ – ബൊംബാര്‍ഡിയര്‍ ക്യു 400 – പറഞ്ഞത് ഈ സംഭവം യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി. ‘വിന്‍ഡോ പാനലിന്റെ രണ്ടോ മൂന്നോ പാളികള്‍ അഴിഞ്ഞുവീണു,’ യാത്രക്കാരനായ ആതിഷ് മിശ്ര പറഞ്ഞു. ‘വിഷാദവല്‍ക്കരണം ഉണ്ടായില്ല, പക്ഷേ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു.,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു: ‘സ്‌പൈസ് ജെറ്റിന്റെ പ്രധാനപ്പെട്ട ഒരു ജാലക ചട്ടക്കൂട് തകര്‍ന്നുകിടക്കുകയായിരുന്നു. ഇത് ഘടനാപരമായ ട്രിം ഘടകമാണ്, തണലിനുവേണ്ടി ജനലില്‍ ഘടിപ്പിച്ചിരിക്കുന്നു, വിമാനത്തിന്റെ സുരക്ഷയോ സമഗ്രതയോ യാതൊരു വിധത്തിലും വിട്ടുവീഴ്ച ചെയ്തില്ല, വിമാനത്തിലുടനീളം ക്യാബിന്‍ സമ്മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയെ ബാധിച്ചില്ല. ക്യു 400 ന് ഏകദേശം 80 യാത്രക്കാര്‍ക്ക് ഇരിക്കാനാകും. സ്റ്റാന്‍ഡേര്‍ഡ് മെയിന്റനന്‍സ് നടപടിക്രമങ്ങള്‍ക്കനുസൃതമായി ലാന്‍ഡിംഗിന് ശേഷം ഫ്രെയിം ഉറപ്പിച്ചതായി സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.

Continue Reading

Trending