Connect with us

More

ലവ് യു പാരീസ്-11: ലിബർട്ടി,ഇക്വാലിറ്റി, ഫ്രട്ടേർണിറ്റി

Published

on

സമത്വം,സ്വാതന്ത്ര്യം,സാഹോദര്യം-ഈ മുദ്രാവാക്യം നമുക്ക് സുപരിചിതമാവാൻ കാരണം ഫ്രഞ്ച് വിപ്ലവമാണ്. 1789 ലെ മഹത്തായ വിപ്ലവകാലത്ത് ഉയർന്ന ഈ മുദ്രാവാക്യത്തിൻറെ യഥാർത്ഥരൂപം ഫ്രഞ്ചാണ്. ഇവിടെ ആ മുദ്രാവാക്യം ഇപ്രകാരമാണ്: Liberté, Egalité, Fraternité. എല്ലായിടത്തും കാണാം ഈ മുദ്രാവാക്യം. സ്ക്കൂൾ കവാടങ്ങളിൽ, ലൈബ്രറികൾക്ക് മുന്നിൽ, പൊതുസ്ഥലങ്ങളില്ലെല്ലാം വലിയ അക്ഷരങ്ങളിൽ എന്നാൽ ഒരേ മാതൃകയിൽ ഇത് എഴുതിവെച്ചിട്ടുണ്ട്. രാജഭരണത്തിൽ നിന്നും മോചനം നേടിയ സന്തോഷ പ്രഖ്യാപനത്തിലെ പ്രതിഫലനങ്ങൾ ഇന്നും ഫ്രാൻസിലുണ്ട് എന്നതിന് തെളിവുകൾ നിരവധി. സ്വാതന്ത്ര്യം ഫ്രാൻസിൽ എല്ലാവർക്കുമുണ്ട്. അത് ഇവിടെ പൗരത്വമുള്ളവരിൽ മാത്രം ഒതുങ്ങുന്നില്ല.

അഭയാർത്ഥികളായി വരുന്നവരെ സ്വികരിക്കുന്നവരാണ് ഫ്രഞ്ചുകാർ. എന്ന് മാത്രമല്ല അഭയാർത്ഥികൾക്ക് പ്രതിമാസം നിശ്ചിത തുക സഹായധനമായും നൽകുന്നു. ആഫ്രിക്കൻ രാജ്യങ്ങളായ അൾജീരിയ, മൊറോക്കോ, കെനിയ, ഏഷ്യയിൽ നിന്നുമുളള ഫലസ്തീൻ എന്നിവിടങ്ങളിൽ നിന്നുമാണ് കൂടുതൽ അഭയാർത്ഥികൾ. ഇവരിൽ അൾജീരിയക്കാർക്കും തുണിഷ്യക്കാർക്കും മൊറോക്കോക്കാർക്കും പ്രത്യേക പരിഗണനയുമുണ്ട്-കാരണം ഈ രാജ്യങ്ങൾ നേരത്തെ ഫ്രഞ്ച് അധീന പ്രദേശങ്ങളായിരുന്നു. അതിനാൽ ഇവർക്ക് ഫ്രഞ്ച് ഭാഷ പരിചിതമാണ്. അൾജീരിയക്കാരാണ് അഭയാർത്ഥികളിലധികവും. എളുപ്പം പറഞ്ഞാൽ സിദാൻറെ നാട്ടുകാർ.

ഫ്രഞ്ച് ജനത എന്നാൽ കുടിയേറ്റക്കാരുടെ വലിയ സമൂഹമാണ്. എല്ലാവർക്കും തതുല്യമായ സ്വാതന്ത്ര്യം. ജപ്പാനികളും ചൈനക്കാരും ധാരാളം. ഇന്ത്യക്കാർ പക്ഷേ എണ്ണത്തിൽ കുറവാണ്. സമത്വമെന്നതും ഇതേ വിധമാണ് അടയാളപ്പെടുത്തുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്. 60 കഴിഞ്ഞവർക്ക് പ്രത്യേക പരിഗണന. അത് നിഖില മേഖലകളിലും. സ്റ്റേഡിയത്തിൽ സിനിയർ സിറ്റിസൺസിന് പ്രത്യേക ഇരിപ്പിടങ്ങൾ. ടിക്കറ്റ് നിരക്കിൽ മാറ്റം. ഇന്നലെ ബസിൽ റോളണ്ട് ഗാരോസിലേക്ക് പോവുമ്പോൾ പ്രായം ചെന്ന ദമ്പതിമാർ ഒരു സ്റ്റോപ്പിൽ നിന്നും കയറി. ഉടനെ തന്നെ സീറ്റിലിരിപ്പുണ്ടായിരുന്ന രണ്ട് മധ്യവയസ്ക്കർ സ്നേഹപൂർവ്വം അവരുടെ ഇരിപ്പിടം സീനിയേഴ്സിന് കൈമാറി. കുട്ടികൾക്കും പ്രത്യേക പരിഗണനയാണ്. എട്ട് വയസുവരെ കുട്ടികളെ തനിച്ച് സ്ക്കൂളിലേക്ക് അയക്കരുത്. രക്ഷിതാക്കൾ ആരെങ്കിലും കൂടെ വേണം. പഠനം പൂർണമായും സൗജന്യം. വരുമാനത്തിൽ പിറകിലുള്ളവർക്ക് ഓരോ വിദ്യാഭ്യാസ വർഷാരംഭത്തിലും നിശ്ചിത തുക സ്റ്റൈപൻഡായി കുടുംബത്തിന് ലഭിക്കും. സാഹോദര്യം എന്ന പദത്തിനും ഫ്രഞ്ചുകാർ വലിയ പരിഗണന നൽകുന്നു.

എല്ലാവരും ഒന്നാണ് എന്നത് മുദ്രാവാക്യത്തിനപ്പുറം യാഥാർത്ഥ്യമാണ് എന്നറിയാൽ മെട്രോ സ്റ്റേഷനുകളുടെ അകം മതി. എല്ലാ സ്റ്റേഷനകളുടെയും അകത്ത് ഗായകരെ കാണാം. അവരിങ്ങനെ പാടും. കറുത്തവരും വെളുത്തവരും ഏഷ്യക്കാരും ആഫ്രിക്കക്കാരുമെല്ലാം ആ കുട്ടത്തിലുണ്ട്. അരികിൽ വെച്ചിരിക്കുന്ന അവരുടെ തൊപ്പിയിൽ ചില്ലറ നിക്ഷേപിക്കുന്നവരുണ്ട്, നോട്ട് നൽകുന്നവരുണ്ട്. ഫ്രാൻസിലെ രാഷ്ട്രിയം നോക്കുക. പ്രസിഡണ്ട് ഇമാനുവൽ മക്രോൺ പെട്ടെന്ന് ഇലക്ഷൻ പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ വലത് തീവ്രവിഭാഗമായ നാഷണൽ റാലി പാർട്ടി ആധിപത്യം നേടിയപ്പോൾ മക്രോൺ നേതൃത്വം നൽകുന്ന റിനൈസൻസ് പാർട്ടി അപകടം മനസിലാക്കി. മറ്റ് പാർട്ടികളെയെല്ലാം ഒരുമിപ്പിച്ച് നിർത്തിയാണ് മക്രോൺ രണ്ടാം ഘട്ടത്തെ നേരിട്ടത്. അതിനാൽ രക്ഷപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാല ജനാധിപത്യം നിലനിൽക്കണമെങ്കിൽ വലത് തീവ്ര ചിന്താഗതിക്കാരെ തോൽപ്പിക്കണമായിരുന്നു. ഫ്രഞ്ചുകാർ അൽപ്പമഹങ്കാരത്തോടെയാണ് സമത്വവും സ്വാതന്ത്ര്യവും സാഹോദര്യത്തെക്കുറിച്ചും സംസാരിക്കുക. കാരണം അവർ കരുതുന്നു അവരാണ് ലോകത്തിന് വലിയ മുദ്രാവാക്യം നൽകിയവരെന്ന്..

india

കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.

എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.

നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.

എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ എട്ട് അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ

നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്

Published

on

കോഴിക്കോട്: യമൻ ജയിലിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. ഒരു യമൻ പൗരൻ മുഖേന നിമിഷ പ്രിയയുടെ മോചനത്തിനായി മരിച്ചയാളുടെ കുടുംബവുമായി ബോബി ചെമ്മണ്ണൂർ ബന്ധപ്പെട്ടിട്ടുണ്ട്.

ദയാധനം സ്വീകരിക്കാൻ തയാറാണെന്ന് കുടുംബം പറഞ്ഞതായി യമൻ പൗരൻ അറിയിച്ചതായി ബോബി പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനമായി 8.67 കോടി രൂപ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മോചനത്തിന് ആവശ്യമുള്ള തുക മലയാളികൾ പിരിച്ചെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് യമൻ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നു. മോചന നീക്കങ്ങൾ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച ഉത്തരവ് വന്നത്. യമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിൽ നിന്നാണ് ഉത്തരവ് ലഭിച്ചത്.

പാലക്കാട് സ്വദേശിയായ നിമിഷ പ്രിയ യമനിൽ ജോലി ചെയ്യുന്നതിനിടെ അവിടുത്തെ പൗരനെ കൊലപ്പെടുത്തി എന്നാണ് കേസ്. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സൻആയിലെ മഹ്ദിയുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശപ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞിരുന്നു.

വധശിക്ഷ നടപ്പാക്കാന്‍ യമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമി നേരത്തേ അനുമതി നൽകിയിരുന്നു. യമന്റെ തലസ്ഥാനമായ സൻആയിലെ ജയിലിലാണ് ഇപ്പോൾ നിമിഷ പ്രിയയുള്ളത്. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു.

Continue Reading

kerala

‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്‌ഐ യൂണിവേഴ്‌സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ

Published

on

കോട്ടയം: എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി സമരത്തിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. സമരത്തിന്റെ പേരിൽ അവിടെ നടന്നത് കോപ്രായങ്ങളാണെന്നും ആൺ പെൺ വ്യത്യാസമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോൾ ദുഃഖം തോന്നിയെന്നും കാതോലിക്ക ബാവ പറഞ്ഞു.

അത് കണ്ടപ്പോൾ ഓർമ്മ വന്നത് സ്വാമി വിവേകാനന്ദൻ പറഞ്ഞത്. ഒരു ഭ്രാന്താലയത്തിൽ ആണോ നമ്മൾ ജീവിക്കുന്നത് എന്ന് ചിന്തിച്ചു. ഉന്നത വിദ്യാഭ്യാസം നേടി മക്കൾ ഉയർന്ന നിലയിൽ എത്തും എന്ന് പ്രതീക്ഷിച്ച മാതാപിതാക്കൾക്ക് സങ്കടം ഉണ്ടാകുമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.

കോട്ടയത്ത് പഴയ സെമിനാരിയിൽ വെച്ച് എംഡി സ്കൂളിന്റെ സ്ഥാപകസ്മൃതി സംഗമത്തിൽ വെച്ചായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ എസ്എഫ്ഐ സമരത്തെ തള്ളി രംഗത്തെത്തിയത്.

Continue Reading

Trending