Connect with us

More

ലവ് യു പാരിസ്-17: ബോണ്ടിയിൽ വരു, എംബാപ്പേയെ കാണാം

Published

on

ആഫ്രിക്കൻ വംശജർ തിങ്ങിപ്പാർക്കുന്ന കൊച്ചു പാരീസ് പ്രാന്തം. മുക്കിലും മൂലയിലുമെല്ലാം പന്ത് തട്ടുന്ന കുട്ടികൾ. ബ്രസീൽ പോലെയാണ് ഫ്രാൻസും-കാൽപ്പന്തിനെ നെഞ്ചേറ്റുന്ന നാട്. ക്ളബുകൾ,മൈതാനങ്ങൾ,അക്കാദമികൾ-രാവിലെയും ഉച്ചക്കും രാത്രിയിലുമെല്ലാം പന്ത് കളി മാത്രമാണ് സുന്ദരമായ കാഴ്ച്ച.

ഗാർഡിനോദ് എന്ന പ്രധാന സ്റ്റേഷനിൽ നിന്നും മെട്രോയിൽ രണ്ട് സ്റ്റോപ്പ് പിന്നിട്ടാൽ ബോണ്ടി എന്ന ഫുട്ബോൾ പ്രാന്തമായി-കവാടത്തിൽ തന്നെ കൂറ്റൻ കട്ടൗട്ട്-മേൽപ്പോട്ട് നോക്കിയപ്പോൾ പരിചിത മുഖം. നമ്മുടെ കിലിയൻ എംബാപ്പേ….അതെ, വർത്തമാന സോക്കർ ലോകത്തെ നമ്പർ വൺ താരമായ എംബാപേയുടെ നാടാണ് ബോണ്ടി. ഈ തെരുവിലാണ് എംബാപ്പേ ജനിച്ചത്. പിതാവ് കാമറൂൺ വംശജൻ.

മാതാവ് അൾജീരിയക്കാരി. ഇത് തന്നെയാണ് ബോണ്ടിയുടെ സവിശേഷതയും. സങ്കര ആഫ്രിക്കൻ സംസ്കാരത്തിൻറെ തട്ടകം. ബോണ്ടിക്കാർ അൽപ്പമഹങ്കാരത്തോടെ പറയുന്നതും ഈ സങ്കര സംസ്ക്കാരത്തെക്കുറിച്ചാണ്-നിങ്ങൾ ഫ്രഞ്ച് ഫുട്ബോൾ ടീം നോക്കു-നിറയെ ആഫ്രിക്കൻ സങ്കര വംശജരാണല്ലോ. സിദാനിൽ തുടങ്ങിയാൽ എംബാപ്പേ വരെ-ബോണ്ടിയിലെ കൊച്ചു പുസ്തകശാല നടത്തുന്ന നെഹ ലാർബിയുടെ വാക്കുകൾ. നല്ല വായനക്കാരാണ് ഫ്രഞ്ചുകാർ. ട്രെയിനിലും ബസിലും പാർക്കുകളിലുമെല്ലാം കുത്തിയിരുന്ന് വായിക്കുന്നവരെ കാണാം. ലാർബിയുടെ കടയിൽ നിറയെ ഫുട്ബോൾ പുസ്തകങ്ങളാണ്. എല്ലാം ഫ്രഞ്ചിലാണ്.

ചിത്രങ്ങൾ കണ്ടാൽ മാത്രം ഉള്ളടക്കം മനസിലിക്കാനാവും. തിയറി ഹെൻട്രി, ഇമാനുവൽ പെറ്റിറ്റെ, ദിദിയർ ദെഷാംപ്സ്, ലിലിയൻ തുറാം,സിദാൻ, ഫാബിയാൻ ബർത്താസ്,ഫ്രാങ്ക് റിബറി തുടങ്ങിയവരുടെയെല്ലാം ജീവചരിത്ര ഗ്രന്ഥങ്ങൾ. നിങ്ങളുടെ സ്വന്തം എംബാപ്പയുടെ പുസ്തകമില്ലേ എന്ന് ചോദിച്ചതും ഫ്രഞ്ചിൽ മാത്രമല്ല സ്പാനിഷിലും ഇറ്റാലിയനിലുമുള്ള ഉയർത്തി അദ്ദേഹം. ബോണ്ടിയിൽ കാലപ്പഴക്കമുള്ള ഒരു ക്ളബുണ്ട്-എ.എസ് ബോണ്ടി. ഇവർക്കായാണ് എംബാപ്പേ ആദ്യം പന്ത് തട്ടിയത്. പിന്നെ ഒരു യാത്രയായിരുന്നു. ബോണ്ടി വിട്ട് മൊണോക്കോ, പി.എസ്.ജി ഇപ്പോൾ റയൽ മാഡ്രിഡ്. അതിനിടെ തന്നെ 2018 ൽ റഷ്യയിൽ നടന്ന ഫിഫ ലോകകപ്പിൽ കിരിടം-ഏറ്റവും മികച്ച യുവതാരം. 2022 ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ മെസിയുടെ അർജൻറീനക്കെതിരായ ഫൈനലിൽ മൂന്ന് തകർപ്പൻ ഗോളുകൾ. എംബാപ്പേ ബോണ്ടി വിട്ടിട്ട് കാലം കുറച്ചായി.

അദ്ദേഹം കുടുംബസമേതം ഇപ്പോൾ പാരീസ് നഗരമധ്യത്തിലാണ്.ഇടക്ക് പക്ഷേ ബോണ്ടിയിലേക്ക് വരും. എല്ലാവരെയും കാണും. 2018 ലെ ലോകകപ്പ് നേട്ടത്തിന് ശേഷം അദ്ദേഹം ആദ്യം വന്നത് ബോണ്ടിയിലേക്കായിരുന്നു. പി.എസ്.ജിക്കായി എംബാപേ കളിക്കുമ്പോൾ ബോണ്ടിക്കാർ ഒന്നടങ്കം പാർക് ഡി പ്രിൻസസിലേക്ക് പോവും. ഇനിയിപ്പോൾ സ്വന്തം താരത്തെ കാണണമെങ്കിൽ മാഡ്രിഡ് നഗരത്തിലേക്ക് പോവണം. റയലിലാണ് അടുത്ത അഞ്ച് വർഷം എംബാപ്പേ കളിക്കുന്നത്.

kerala

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍

സംസ്ഥാന സ്‌കൂള്‍ കായികമേള തിരുവനന്തപുരത്തും നടക്കും

Published

on

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സംസ്ഥാന സ്‌കൂള്‍ കായികമേള തിരുവനന്തപുരത്തും നടക്കും.

ടിടിഐ/ പിപിടിടിഐ കലോത്സവം വയനാട്ടിലും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും. കഴിഞ്ഞ കലോത്സവത്തില്‍ തൃശൂരാണ് ചാമ്പ്യന്‍മാരായത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശൂര്‍ ചാമ്പ്യന്മാരായത്. തിരുവനന്തപുരത്ത് വച്ചായിരുന്നു കലോത്സവം നടന്നത്.

 

Continue Reading

crime

ജോലി വാഗ്‌ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

Published

on

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.

ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.

പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.

തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Continue Reading

kerala

സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

Published

on

തിരുവനന്തപുരം: അടുത്ത ദിവസങ്ങളിലെ മഴ സാധ്യത മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

എന്നാൽ, നാളെ മുതൽ മഴ കുറയുമെന്നാണ് പ്രവചനം. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് മഴയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Continue Reading

Trending