Connect with us

kerala

കാഫിർ സ്ക്രീൻഷോട്ട്: മുസ്ലിം യൂത്ത് ലീഗ് ലോങ് മാർച്ച് സെപ്റ്റംബർ 8, 9 തിയ്യതികളില്‍

ഇത്തരം വിദ്വേഷപ്രചരണങ്ങൾ തുടരാതിരിക്കാൻ ജനങ്ങൾ ഒരുമിച്ച് നിന്ന് ആശയപരമായ പ്രതിരോധം തീർക്കേണ്ടതുണ്ട് എന്ന സന്ദേശം മുറുകെപ്പിടിച്ചു കൊണ്ടാണ് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിക്കപ്പെടുന്നത്.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ വിഭജനം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ അജണ്ടകളെ നിയമപരമായി പോരാടി മുസ്ലിം ലീഗ് പരാജപ്പെടുത്തിരിക്കുകയാണ്.

എംഎസ്എഫ് നേതാവ് കാസിമിന്റെ പേരിൽ നെടുമ്പ്രമണ്ണ യൂണിറ്റ് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ എന്ന വ്യാജേനെ പ്രചരിപ്പിച്ച സന്ദേശം സിപിഎം കേന്ദ്രത്തിൽ നിന്നാണ് നിർമ്മിക്കപ്പെട്ടതെന്ന അന്തിമമായ കണ്ടെത്തലിലേക്ക് എത്തുമ്പോൾ, കേസെടുക്കാത്തതിൽ കോടതി വരെ വിമർശനം ഉന്നയിച്ച ഘട്ടത്തിലും നിയമപരമായി പ്രതികളെ കണ്ടെത്താൻ ജാഗ്രത കാണിക്കേണ്ട പോലീസ് തുടരുന്ന അലസതയിൽ പ്രതിഷേധിച്ചുകൊണ്ടും നാട്ടിൽ വിഭജനം സൃഷ്ടിക്കാനുള്ള മാർക്സിസ്റ്റ് കുതന്ത്രങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും തിരുവള്ളൂരിൽ നിന്ന് ആരംഭിച്ച് വടകര പുതിയ സ്റ്റാൻഡ് വരെ നടക്കുന്ന ലോങ്ങ് മാർച്ച് ആയിരക്കണക്കിന് യുവാക്കൾ അണിനിരക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല നേതൃയോഗം പ്രസ്താവിച്ചു.

സപ്തംബർ 8 ന് വൈകുന്നേരം തിരുവള്ളൂർ പഞ്ചായത്തിൽ നിന്ന് പതാക കൈമാറും, സെപ്റ്റംബർ 9 ന് ബാങ്ക് റോഡിൽ നിന്ന് ആരംഭിച്ച് വടകര പുതിയ ബസ്റ്റാൻഡ് പരിസരത്ത് സമാപന സമ്മേളനത്തോടെയാണ് ലോങ് മാർച്ച് അവസാനിക്കുന്നത് .
വടകര കേന്ദ്രീകരിച്ച് മുൻകാലങ്ങളിലും സമാനരീതിയിലുള്ള വിദ്വേഷ പ്രചരണങ്ങൾ നടന്നിട്ടുണ്ട് ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ തുടരുമ്പോൾ സമൂഹത്തിൻ്റെ ഒരുമയും ഐക്യവുമാണ് ഇല്ലാതാവുക.

ഇത്തരം വിദ്വേഷപ്രചരണങ്ങൾ തുടരാതിരിക്കാൻ ജനങ്ങൾ ഒരുമിച്ച് നിന്ന് ആശയപരമായ പ്രതിരോധം തീർക്കേണ്ടതുണ്ട് എന്ന സന്ദേശം മുറുകെപ്പിടിച്ചു കൊണ്ടാണ് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് സംഘടിപ്പിക്കപ്പെടുന്നത്.

കാഫിർ സ്ക്രീൻഷോട്ട് നിർമ്മിച്ചവരെയും പ്രചരിപ്പിച്ചവരെയും അറസ്റ്റ് ചെയ്യുക, ഒരുമയുള്ള നാടിനായി ഒരുമിച്ച് നിൽക്കുക, മാർക്സിസ്റ്റ് ഗൂഢാലോചനക്കെതിരെ ജനകീയ യുവശക്തി എന്ന തലവാചകം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ലോങ് മാർച്ച് നടക്കുന്നത്.

യോഗത്തിൽ പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ അദ്ധ്യക്ത വഹിച്ചു. ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ സ്വാഗതം പറഞ്ഞു.സീനിയർ വൈസ് പ്രസിഡണ്ട് സി. ജാഫർ സാദിഖ്, ഭാരവാഹികളായ ഷഫീക്ക് അരക്കിണർ, ഒ.എം, നൗഷാദ്, സിറാജ് ചിറ്റേടത്ത്, വി. അബ്ദുൽ ജലീൽ, സമദ് നടേരി, കമ്മറ്റി അംഗങ്ങളായ എം. നസീഫ്, കെ.കുഞ്ഞിമരക്കാർ, മൻസൂർ മാങ്കാവ്,സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പിൽ, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, കെ.കെ. റിയാസ്, പി.സി.സിറാജ്, കെ എം. എംസ, ഹാരിസ് ഇ, മൻസൂർ ഇടവലത്ത്, സി.കെഷക്കീർ, പി.വി. അൻവർ ഷാഫി, അനീസ് തോട്ടുങ്ങൽ, പി. അൻസാർ, നിസാർ തോപ്പയിൽ, കോയമോൻ പുതിയപാലം, കെ.ജാഫർ സാദിഖ്, പി.കെ. ഹകീം, നിസാം കാരശ്ശേരി, അഫ്നാസ് ചോറോട്, സ്വാഹിബ് മുഖദാർ, റഹ്മതുള്ള കടലുണ്ടി, സലാം അരക്കിണർ, ഹാഫിസ് മാതാഞ്ചേരി, നൗഷാദ് പന്നൂർ, മൻസൂർകെ.കെ തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു; രണ്ടാംഘട്ട അപായ മുന്നറിയിപ്പ് നൽകി

തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.

Published

on

കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടിയിലേക്ക് ഉയരുന്നു. അണക്കെട്ടിലേക്ക് സെക്കന്റില്‍ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് നാലിന് ജലനിരപ്പ് 139.30 അടിയാണ്. തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 400 ഘന അടി ജലം മാത്രമാണ് തുറന്നു വിട്ടിട്ടുള്ളത്. തമിഴ്‌നാട്ടിലും മഴ തുടരുന്നതിനാലാണ് ജലം എടുക്കുന്നത് കുറച്ചത്.

കുമളിയിലും പരിസരങ്ങളിലും ഞായറാഴ്ച വൈകിട്ട് അഞ്ച് മുതല്‍ തിങ്കളാഴ്ച പുലരുംവരെ തോരാതെ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയത്. വനമേഖലയില്‍ നിന്നും വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയതോടെ സംസ്ഥാന അതിര്‍ത്തിയിലെ ചുരുളി വെള്ളച്ചാട്ടത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനം തമിഴ്‌നാട് വനം വകുപ്പ് വിലക്കി. പെരിയാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള മേഘമല കടുവ സങ്കേതത്തില്‍ നിന്നാണ് ചുരുളിയിലേക്ക് വെള്ളം എത്തുന്നത്.

 

Continue Reading

kerala

മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര്‍ പിടിയില്‍

സ്‌റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു.

Published

on

മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലപ്പുറത്ത് രണ്ട് പേര്‍ പിടിയില്‍. കിഴിശ്ശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇവര്‍ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഇരുമ്പ് വടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം. മര്‍ദനമേറ്റ് അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് ക്രൂരമായ മര്‍ദനമേല്‍ക്കേണ്ടിവന്നെന്ന് മനസ്സിലാക്കിയ കൊണ്ടോട്ടി പൊലീസ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. മര്‍ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ കുട്ടികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരെ മോഷണത്തിന് ജുവനൈല്‍ ബോര്‍ഡ് മുമ്പാകെ റിപ്പോര്‍ട്ട് കൊടുത്തതായി പൊലീസ് അറിയിച്ചു.

Continue Reading

kerala

അമിതമായ ജോലി സമ്മര്‍ദം; കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി ബി.എല്‍.ഒമാര്‍

സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

Published

on

രാജ്യത്തുടനീളം നടക്കുന്ന വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിലെ (എസ്.ഐ.ആര്‍) അമിതമായ ജോലി സമ്മര്‍ദവും വീഴ്ചകളും ആരോപിച്ച് നൂറുകണക്കിന് ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബി.എല്‍.ഒമാര്‍) കൊല്‍ക്കത്തയില്‍ മാര്‍ച്ച് നടത്തി.

ബി.എല്‍.ഒ അധികാര്‍ രക്ഷാ കമ്മിറ്റിയുടെ ബാനറില്‍ ആയിരുന്നു മാര്‍ച്ച്. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, അസിസ്റ്റന്റ് അധ്യാപകര്‍, സര്‍ക്കാര്‍ ധനസഹായമുള്ള ഏജന്‍സികള്‍ എന്നിവരടങ്ങുന്ന ബി.എല്‍.ഒമാര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയിലെ കോളജ് സ്ട്രീറ്റില്‍ നിന്ന് തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.

ഈ മാസം ആദ്യം എസ്.ഐ.ആര്‍ ആരംഭിച്ചതിനുശേഷം ബംഗാളില്‍ മൂന്ന് വനിതാ ബി.എല്‍.ഒമാര്‍ മരിച്ചു. അതില്‍ രണ്ടു പേരുടേത് ആത്മഹത്യയായിരുന്നു. ബി.എല്‍.ഒമാരുടെ മരണങ്ങള്‍ ബംഗാളില്‍ മാത്രം ഒതുങ്ങുന്നില്ല. കേരളത്തില്‍ നിന്നും ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും അവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Trending