More
ഖുര്‍ആന്‍ പഠിച്ചതിന് അവരെന്നെ ചെകുത്താനാക്കി: ഹോളിവുഡ് നടി ലിന്‍ഡ്‌സേ ലോഹന്‍

ഖുര്‍ആന്‍ പഠിക്കാന്‍ തീരുമാനിച്ചതിന് അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നോട് ചെകുത്താനോടെന്ന പോലെ പെരുമാറിയെന്ന് ഹോളിവുഡ് നടി ലിന്‍ഡ്‌സേ ലോഹന്‍. 2015-ല്‍ ഖുര്‍ആന്‍ കൈവശം വെച്ചുകൊണ്ടുള്ള തന്റെ ചിത്രം മാധ്യമങ്ങളില്‍ പ്രചരിച്ച ശേഷം അമേരിക്കന്‍ മാധ്യമങ്ങളില്‍ നിന്ന് കനത്ത അവഹേളനമാണ് നേരിടേണ്ടി വന്നതെന്നും സ്വന്തം നാട്ടില്‍ പുറത്തുനിന്നുള്ള ഒരാളെപ്പോലെ കഴിയേണ്ടി വന്നുവെന്നും മീന്‍ ഗേള്‍സ്, ഫ്രണ്ട്‌ലി ഫയര്‍, ചാപ്റ്റര്‍ 27 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലിന്‍ഡ്‌സേ പറഞ്ഞു.
തുര്‍ക്കിയിലെ ഒരു സുഹൃത്തിനൊപ്പം ഹിജാബ് ധരിച്ചുകൊണ്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നു. ഞാന്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തു എന്ന രീതിയിലായിരുന്നു പ്രചരണങ്ങള്‍. ഖുര്‍ആന്‍ ഞാന്‍ പഠിക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അതെന്റെ വ്യക്തിപരമായ കാര്യമാണ്, എന്റെ മാത്രം തീരുമാനം. ഇത് നിങ്ങള്‍ പരസ്യപ്പെടുത്തേണ്ടതല്ല ഒരു തുര്‍ക്കി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ 30-കാരി പറഞ്ഞു.
‘ഒരു സൗദി സുഹൃത്ത് എനിക്ക് സമ്മാനിച്ചതായിരുന്നു ഖുര്‍ആന്‍. ഞാന്‍ അതുംകൊണ്ട് തെരുവിലൂടെ നടക്കുകയായിരുന്നു. തെരുവിന്റെ മറുവശത്തുനിന്നായിരിക്കണം പാപ്പരാസി ആ ചിത്രമെടുത്തത്. ഞാനത് അറിഞ്ഞില്ല. അതിന്റെ പേരില്‍ അമേരിക്കയില്‍ അവരെന്നെ ക്രൂശിച്ചു. എന്റെ സ്വന്തം രാജ്യത്ത് സുരക്ഷിതത്വം ഇല്ലാത്ത പോലെ എനിക്ക് തോന്നി. ജനങ്ങള്‍ വളരെ മോശമായാണ് എന്നോട് പെരുമാറിയത്…’
തുര്‍ക്കിയില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഹിജാബ് ധരിച്ചു കൊണ്ടുള്ള ചിത്രം ലിന്‍ഡ്‌സേ ലോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ആന്‍തെപിലുള്ള അഭയാര്‍ത്ഥി ക്യാമ്പിലെ സന്നദ്ധപ്രവര്‍ത്തകയുടെ തട്ടം കണ്ട് താന്‍ ആകൃഷ്ടയായെന്നും ഭംഗിയുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ തനിക്കത് സമ്മാനമായി നല്‍കിയെന്നും ലിന്‍ഡ്‌സേ കുറിച്ചു. അവരുടെ വിശാല മനസ്‌കതക്കും ക്യാമ്പിലുള്ളവര്‍ തന്നോട് കാണിച്ച സ്‌നേഹത്തിനുമുള്ള നന്ദിപ്രകാശനമെന്നോണമാണ് ആ ഹിജാബ് ധരിച്ചത്. ചിത്രത്തിന് ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്.
അതേസമയം, തുര്‍ക്കിക്കാരനായ ഒരു കോടീശ്വരനുമായി ലിന്‍ഡ്‌സേ പ്രണയത്തിലാണെന്നും തുര്‍ക്കിയിലെ മദര്‍ തെരേസ ആകാന്‍ നോക്കുയാണവരെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ വിമര്‍ശിച്ചു.
മദ്യപാനാസക്തി കാരണം ഹോളിവുഡ് കരിയറില്‍ തിരിച്ചടി നേരിട്ട ലിന്‍ഡ്‌സേ ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നത്. അമേരിക്ക വിട്ട് ലണ്ടനിലേക്ക് കുടിയേറാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതാണെന്ന് അവര്‍ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ അവര്‍ ഗ്രീസില്‍ ഒരു നൈറ്റ് ക്ലബ്ബ് നടത്തുന്നുണ്ട്.
Lindsay Lohan discussing the backlash she received over studying the Quran and appreciating the scarf.
She felt unsafe in her own country. pic.twitter.com/HhbbjY8VaD
— Muhammad Smiry- Gaza (@MuhammadSmiry) October 14, 2016
india
നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.
പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.
kerala
‘അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കണ്ടു. ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണ്.
സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി, നേരിട്ട് യോഗം ചേരാൻ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാൽ പിന്നെ യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഞങ്ങളെങ്ങനെ അംഗീകരിക്കും? ആ ചോദ്യത്തിന് അൻവർ കൃത്യമായും വ്യക്തമായും ഉത്തരം പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
india
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.
ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala2 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി