Connect with us

More

ഖുര്‍ആന്‍ പഠിച്ചതിന് അവരെന്നെ ചെകുത്താനാക്കി: ഹോളിവുഡ് നടി ലിന്‍ഡ്‌സേ ലോഹന്‍

Published

on

ഖുര്‍ആന്‍ പഠിക്കാന്‍ തീരുമാനിച്ചതിന് അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നോട് ചെകുത്താനോടെന്ന പോലെ പെരുമാറിയെന്ന് ഹോളിവുഡ് നടി ലിന്‍ഡ്‌സേ ലോഹന്‍. 2015-ല്‍ ഖുര്‍ആന്‍ കൈവശം വെച്ചുകൊണ്ടുള്ള തന്റെ ചിത്രം മാധ്യമങ്ങളില്‍ പ്രചരിച്ച ശേഷം അമേരിക്കന്‍ മാധ്യമങ്ങളില്‍ നിന്ന് കനത്ത അവഹേളനമാണ് നേരിടേണ്ടി വന്നതെന്നും സ്വന്തം നാട്ടില്‍ പുറത്തുനിന്നുള്ള ഒരാളെപ്പോലെ കഴിയേണ്ടി വന്നുവെന്നും മീന്‍ ഗേള്‍സ്, ഫ്രണ്ട്‌ലി ഫയര്‍, ചാപ്റ്റര്‍ 27 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലിന്‍ഡ്‌സേ പറഞ്ഞു.

തുര്‍ക്കിയിലെ ഒരു സുഹൃത്തിനൊപ്പം ഹിജാബ് ധരിച്ചുകൊണ്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നു. ഞാന്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തു എന്ന രീതിയിലായിരുന്നു പ്രചരണങ്ങള്‍. ഖുര്‍ആന്‍ ഞാന്‍ പഠിക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അതെന്റെ വ്യക്തിപരമായ കാര്യമാണ്, എന്റെ മാത്രം തീരുമാനം. ഇത് നിങ്ങള്‍ പരസ്യപ്പെടുത്തേണ്ടതല്ല ഒരു തുര്‍ക്കി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ 30-കാരി പറഞ്ഞു.

1122quran

‘ഒരു സൗദി സുഹൃത്ത് എനിക്ക് സമ്മാനിച്ചതായിരുന്നു ഖുര്‍ആന്‍. ഞാന്‍ അതുംകൊണ്ട് തെരുവിലൂടെ നടക്കുകയായിരുന്നു. തെരുവിന്റെ മറുവശത്തുനിന്നായിരിക്കണം പാപ്പരാസി ആ ചിത്രമെടുത്തത്. ഞാനത് അറിഞ്ഞില്ല. അതിന്റെ പേരില്‍ അമേരിക്കയില്‍ അവരെന്നെ ക്രൂശിച്ചു. എന്റെ സ്വന്തം രാജ്യത്ത് സുരക്ഷിതത്വം ഇല്ലാത്ത പോലെ എനിക്ക് തോന്നി. ജനങ്ങള്‍ വളരെ മോശമായാണ് എന്നോട് പെരുമാറിയത്…’

തുര്‍ക്കിയില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഹിജാബ് ധരിച്ചു കൊണ്ടുള്ള ചിത്രം ലിന്‍ഡ്‌സേ ലോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ആന്‍തെപിലുള്ള അഭയാര്‍ത്ഥി ക്യാമ്പിലെ സന്നദ്ധപ്രവര്‍ത്തകയുടെ തട്ടം കണ്ട് താന്‍ ആകൃഷ്ടയായെന്നും ഭംഗിയുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ തനിക്കത് സമ്മാനമായി നല്‍കിയെന്നും ലിന്‍ഡ്‌സേ കുറിച്ചു. അവരുടെ വിശാല മനസ്‌കതക്കും ക്യാമ്പിലുള്ളവര്‍ തന്നോട് കാണിച്ച സ്‌നേഹത്തിനുമുള്ള നന്ദിപ്രകാശനമെന്നോണമാണ് ആ ഹിജാബ് ധരിച്ചത്. ചിത്രത്തിന് ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്.

അതേസമയം, തുര്‍ക്കിക്കാരനായ ഒരു കോടീശ്വരനുമായി ലിന്‍ഡ്‌സേ പ്രണയത്തിലാണെന്നും തുര്‍ക്കിയിലെ മദര്‍ തെരേസ ആകാന്‍ നോക്കുയാണവരെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ വിമര്‍ശിച്ചു.

മദ്യപാനാസക്തി കാരണം ഹോളിവുഡ് കരിയറില്‍ തിരിച്ചടി നേരിട്ട ലിന്‍ഡ്‌സേ ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നത്. അമേരിക്ക വിട്ട് ലണ്ടനിലേക്ക് കുടിയേറാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതാണെന്ന് അവര്‍ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ അവര്‍ ഗ്രീസില്‍ ഒരു നൈറ്റ് ക്ലബ്ബ് നടത്തുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പി.എം കിസാന്‍: സെപ്തം. 30 മുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കണം

ആനൂകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

Published

on

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി കര്‍ഷകര്‍ സെപ്തം.30 നു മുമ്പായി താഴെ പറയുന്ന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ആനൂകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസിലെ ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേന ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ കൃഷി വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

കര്‍ഷകര്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി ക്യാമ്പുകളില്‍ എത്തിച്ചേരണം. പി.എം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-. കെ.വൈ.സിയും നിര്‍ബന്ധമാണ്. പി.എം കിസാന്‍ പോര്‍ട്ടല്‍, അക്ഷയ/ സി.എസ്.സി കേന്ദ്രങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേക ആന്‍ഡ്രോയ്സ് അപ്ലിക്കേഷന്‍ എന്നിവ വഴി ഇ- കെ.വൈ.സി ചെയ്യാം.

റവന്യൂ വകുപ്പിന്റെ ReLIS പോര്‍ട്ടലില്‍ ഉള്ള പി.എം കിസാന്‍ ഉപഭോക്താക്കള്‍ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങളും അക്ഷയ/ ജനസേവാ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കണം. ഇതിനായി ക്യാമ്പുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ReLIS പോര്‍ട്ടലില്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാത്തവര്‍ക്ക് കരമടച്ച രസീത്, അപേക്ഷ എന്നിവ നേരിട്ട് കൃഷി ഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പി.എം കിസാന്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാവുന്നതാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Continue Reading

india

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം: ഇന്റര്‍നെറ്റ് റദ്ദാക്കി, സ്‌കൂളുകള്‍ ഇന്ന് അടച്ചിടും

വിദ്യാര്‍ഥികള്‍ തെരുവില്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ വസതിയിലേക്കു മാര്‍ച്ച് നടത്തുകയും ചെയ്തു

Published

on

ഇംഫാല്‍: രണ്ടു വിദ്യാര്‍ത്ഥികള്‍ കൊലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മണിപ്പൂരില്‍ വീണ്ടും ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തി. ഒക്ടോബര്‍ ഒന്ന് വരെയാണ് വിലക്ക്.

വിദ്യാര്‍ഥികള്‍ തെരുവില്‍ പ്രക്ഷോഭം സംഘടിപ്പിക്കുകയും മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ വസതിയിലേക്കു മാര്‍ച്ച് നടത്തുകയും ചെയ്തു. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. സ്‌കൂളുകള്‍ ഇന്ന് അടച്ചിടും.

മെയ്തി, കുക്കി സംഘര്‍ഷം വ്യാപകമായതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയത് സര്‍ക്കാര്‍ അഞ്ച് മാസത്തിന് ശേഷം എടുത്തുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്റര്‍നെറ്റ് വിലക്കിയത്. മെയ്തി വിഭാഗത്തില്‍ നിന്നുള്ള ഹിജാം ലിന്തോയിംഗമ്പി (17), ഫിജാം ഹേംജിത്ത് (20) എന്നീ വിദ്യാര്‍ത്ഥികളുടെ ഫോട്ടോകളാണ് പുറത്ത് വന്നത്.

Continue Reading

kerala

മുഖ്യപ്രതിയെ അരവിന്ദാക്ഷൻ സഹായിച്ചെന്ന് ഇ.ഡി

അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമുള്ളതിന്‍റെ രേഖകൾ ലഭിച്ചെന്നും സതീഷിന്‍റെയും സഹോദരൻ ശ്രീജിത്തിന്‍റെയും അക്കൗണ്ടിൽനിന്നാണ് ഇയാൾക്ക് പണം ലഭിച്ചതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു

Published

on

കരുവണ്ണൂര്‍ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണം ഉന്നതരിലേക്ക് തന്നെയാണെന്ന് ഇഡി. ഇന്നലെ അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരില്‍ ചിലര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നുമാണ് എന്‍സ്‌ഫോഴ്‌സ്‌മെന്റ് ഡിറക്ട്രേറ്റ് കോടതിയെ അറിയിച്ചു.

അരവിന്ദാക്ഷന് 50 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപമുള്ളതിന്‍റെ രേഖകൾ ലഭിച്ചെന്നും സതീഷിന്‍റെയും സഹോദരൻ ശ്രീജിത്തിന്‍റെയും അക്കൗണ്ടിൽനിന്നാണ് ഇയാൾക്ക് പണം ലഭിച്ചതെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതടക്കം അരവിന്ദാക്ഷനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്.

Continue Reading

Trending