Connect with us

More

അംല ബാറ്റ് ചെയ്തത് നോമ്പെടുത്തോ? ആകാംക്ഷയോടെ സോഷ്യല്‍ മീഡിയ

Published

on

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല ബാറ്റ് ചെയ്തത് റമസാന്‍ നോമ്പെടുത്തു കൊണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം. അംലയും ദക്ഷിണാഫ്രിക്കന്‍ ടീമും ഇതുസംബന്ധിച്ച് സ്ഥിരീകരണമൊന്നും നല്‍കിയില്ലെങ്കിലും ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ‘നോമ്പെടുത്ത്’ ബാറ്റ് ചെയ്ത അംലയെ പ്രകീര്‍ത്തിച്ച് നിരവധി സന്ദേശങ്ങളാണ് പ്രത്യക്ഷപ്പെട്ടത്.

പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക്ഇന്‍ഫോയുടെ ലൈവ് കമന്ററിക്കിടയിലും ഈ ചോദ്യം ഉയര്‍ന്നു. ‘നോമ്പെടുക്കുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ അഭിനന്ദനങ്ങള്‍’ എന്നായിരുന്നു കമന്റേറ്റര്‍ കാര്‍ത്തിക് കൃഷ്ണമൂര്‍ത്തിയുടെ മറുപടി.

amla-fast

ഇസ്ലാമിക നിയമങ്ങളനുസരിച്ച് ജീവിക്കാന്‍ ശ്രദ്ധ കാണിക്കുന്നതിനാലാണ്, വ്രതം നിര്‍ബന്ധമായ റമസാനില്‍ കളിക്കുമ്പോള്‍ അംല നോമ്പെടുക്കുന്നുണ്ടോ എന്ന കൗതുകം ഉയരുന്നത്. മതവിശ്വാസത്തിന് എതിരായതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയിലുള്ള മദ്യക്കമ്പനിയുടെ ചിഹ്നം അദ്ദേഹം ധരിക്കാറില്ല. ഇതിന് അദ്ദേഹം പിഴയൊടുക്കേണ്ടി വരാറുണ്ട്. അംലയില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ട് സഹതാരങ്ങളായ വെയ്ന്‍ പര്‍നലും ഇംറാന്‍ താഹിറും ഈ ലോഗോ ഉപേക്ഷിച്ചിരുന്നു.

കായിക ലോകത്തെ മുസ്ലിംകളില്‍ പലരും റമസാനില്‍ നോമ്പെടുത്ത് കളിക്കളങ്ങളിലെത്താറുണ്ട്. 2014 ഫുട്‌ബോള്‍ ലോകകപ്പിനിടെ അല്‍ജീരിയന്‍ ടീമിലെ ചില കൡക്കാര്‍ നോമ്പെടുത്താണ് കളത്തിലിറങ്ങിയിരുന്നത്. എന്നാല്‍, ക്രിക്കറ്റ് പോലെ സുദീര്‍ഘ സമയം ഗ്രൗണ്ടില്‍ നില്‍ക്കേണ്ടി വരുന്ന മത്സരങ്ങളില്‍, മതാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന കളിക്കാരും പൊതുവില്‍ നോമ്പെടുക്കാറില്ല. പിന്നീട് നോറ്റു വീട്ടുകയാണ് പതിവ്.

റമസാന്‍ മാസത്തില്‍ കളിയുണ്ടാകുമ്പോള്‍, പ്രത്യേകിച്ചും വിദേശങ്ങളില്‍ കളിക്കുമ്പോള്‍ ഹാഷിം അംല നോമ്പെടുക്കാറില്ല എന്നാണ് ദക്ഷിണാഫ്രിക്കന്‍ ടീമുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. 2012- ജൂലൈയില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ അംല 311 റണ്‍സ് നേടിയ ടെസ്റ്റ് ഒരു റമസാന്‍ മാസത്തിലായിരുന്നെങ്കിലും അദ്ദേഹം നോമ്പെടുത്തിരുന്നില്ല. 13 മണിക്കൂര്‍ ബാറ്റ് ചെയ്‌തെങ്കിലും അംല ഒരിക്കല്‍ പോലും പരസ്യമായി വെള്ളം കുടിച്ചില്ല. മത്സരത്തിന്റെ ഇടവേളകളില്‍ പവലിയനിലെത്തിയ ശേഷം സ്വകാര്യമായാണ് അദ്ദേഹം വെള്ളം കുടിച്ചിരുന്നത് എന്ന ഇ.എസ്.പി.എന്‍ ക്രിക്കിന്‍ഫോയുടെ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി ഫിര്‍ദോസ് മൂണ്ഡ പറയുന്നു. അതേ ഗ്രൗ്ണ്ടില്‍ തന്നെയാണ് ശ്രീലങ്കക്കെതിരെ അംല കളിക്കുന്നതും.

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

kerala

67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം മെയ് 5ന്

Published

on

തിരുവനന്തപുരം: 67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം 2024 മെയ് 5 ഞായറാഴ്ച വിവിധ കേന്ദ്രങളില്‍ ആഘോഷിക്കും. പതാക ഉയര്‍ത്തല്‍, തൊഴിലിടങ്ങള്‍ ശുചീകരിക്കല്‍,ദാഹജല കേന്ദ്രം സ്ഥാപിക്കല്‍,ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ,മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍

Continue Reading

crime

കൊച്ചിലെ നവജാത ശിശുവിന്റെ കൊലപാതകം;കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി

കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി

Published

on

കൊച്ചി : പനമ്പളളിനഗറില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി.കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി.മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം.എന്നാല്‍ മുറിയുടെ വാതില്‍ മാതാവ് മുട്ടിയപ്പോള്‍ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് മൊഴി.തലയോട്ടിയിലെ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റമോര്‍ട്ട റിപ്പോര്‍ട്ടില്‍ കണ്ടത്തി.

കുഞ്ഞിനെ ഒഴിവാക്കാന്‍ യുവതി നേരത്തെയും ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.കുഞ്ഞിന്റെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലന്നും പൊലീസ് വ്യക്തമാക്കി.യുവതിയുടെ ചികിത്സക്കു ശേഷം ജുഡീഷ്യല്‍ കസ്റ്റഡി ആവിശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് തന്നെ നിര്‍ബന്ധിച്ച് ലൈംഗിക പീഡനം നടത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.യുവതിയെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചന പുറത്തുവിട്ടു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Continue Reading

Trending