Connect with us

News

‘മിൽട്ടൺ’ അമേരിക്കൻ തീരംതൊട്ടു: ചുഴലിക്കാറ്റ് എത്തിയത് ഫ്‌ളോറിഡയുടെ പടിഞ്ഞാറൻ തീരത്ത്‌

ജനങ്ങള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഗവര്‍ണര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

Published

on

മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്റെ ഭീതിയില്‍ അമേരിക്ക. കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ബുധനാഴ്ച വൈകീട്ടോടെ കര തൊട്ടു. ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കാറ്റ് ആഞ്ഞടിച്ചു. 125 ലേറെ വീടുകളാണ് ബുധനാഴ്ച നശിച്ചത്. ജനങ്ങള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഗവര്‍ണര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഉഷ്ണമേഖലാ-കൊടുങ്കാറ്റ് കരയിലെത്തിയപ്പോള്‍ വേഗം മണിക്കൂറില്‍ 233.355 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് നിന്ന് 193 കിലോമീറ്ററായി ആയി കുറഞ്ഞു. ഫ്ലോറിഡയെത്തുമ്പോള്‍ മില്‍ട്ടന്റെ വേഗം കുറയാനുള്ള സാധ്യതയും അമേരിക്കയിലെ നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ നേരത്തേ പ്രവചിച്ചിരുന്നു. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. കടുത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായി.

സെപ്തംബര്‍ അവസാനത്തില്‍ കടുത്ത നാശം വിതച്ച ഹെലന്‍ ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിന് മുന്‍പാണ് ഫ്ളോറിഡയില്‍ മില്‍ട്ടണ്‍ ഭീതി വിതക്കുന്നത്. വടക്കന്‍ കരോലീന, തെക്കന്‍ കരോലീന, ജോര്‍ജിയ, ഫ്ളോറിഡ, ടെന്നസി, വെര്‍ജീനിയ എന്നിവിടങ്ങളില്‍ ഹെലന്‍ വ്യാപക നാശം വിതച്ചിരുന്നു. 230 ലേറെയാളുകളാണ് കൊല്ലപ്പെട്ടത്.ഫ്ളോറിഡ മുതല്‍ വിര്‍ജീനിയ വരെ കനത്ത വെള്ളപ്പൊക്കത്തിനും കാരണമായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

തിരിച്ചടിച്ച് ഇറാന്‍; ഇസ്രാഈലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു

ടെല്‍ അവീവിലും ഹൈഫയിലും ജറുസലേമിലും ഉഗ്ര സ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

Published

on

ആണവ കേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇറാന്‍. ഇസ്രാഈലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചു. ടെല്‍ അവീവിലും ഹൈഫയിലും ജറുസലേമിലും ഉഗ്ര സ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

അതേസമയം ഇറാന്‍ – ഇസ്രാഈല്‍ സംഘര്‍ഷം തുടങ്ങി പത്താം ദിവസമാണ് അമേരിക്ക നേരിട്ട് ഇറാനെതിരെ ആക്രമണം നടത്തിയത്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് അമേരിക്ക ആക്രമണം നടത്തിയത്.

ഇതിനിടെ ഇറാന്റെ മിസൈല്‍ ആക്രമണം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഫോണിലൂടെ ഇസ്രാഈലിലെ ആളുകള്‍ക്ക് അപായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളോട് ബങ്കറുകളില്‍ തുടരാന്‍ ഇസ്രാഈല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പത്ത് കേന്ദ്രങ്ങളില്‍ ഇറാന്റെ ആക്രമണം നടന്നെന്ന് ഇസ്രാഈലി എമര്‍ജന്‍സി സര്‍വീസ് വ്യക്തമാക്കി. വടക്കാന്‍ തീരമേഖലയിലെയും ഹൈഫ, കാര്‍മല്‍, ടെല്‍ അവീവ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നതെന്നും സ്ഥിരീകരണമുണ്ട്.

ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മുഴുവന്‍ വിമാനത്താവളങ്ങളും ഇസ്രാഈല്‍ അടച്ചിരുന്നു. വ്യോമാതിര്‍ത്തികള്‍ അടച്ചതിനാല്‍ ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും ഉള്ള കരമാര്‍ഗങ്ങള്‍ തുറന്നിരിക്കുന്നതായി തുറമുഖ അതോറിറ്റി അറിയിച്ചു.

Continue Reading

News

അമേരിക്കയുടെ നടപടി ലോക സമാധാനത്തിന് ഭീഷണി; ഇറാനിലെ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍

ഇറാനെതിരായ അമേരിക്കയുടെ ആക്രമണം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ‘നേരിട്ട്’ ഭീഷണിയാണെന്ന് യുഎന്‍ ചീഫ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

Published

on

ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇറാനെതിരായ അമേരിക്കയുടെ ആക്രമണം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ‘നേരിട്ട്’ ഭീഷണിയാണെന്ന് യുഎന്‍ ചീഫ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

സിവിലിയന്മാര്‍ക്കും പ്രദേശത്തിനും ലോകത്തിനും ‘വിനാശകരമായ’ പ്രത്യാഘാതങ്ങളോടെ ഈ സംഘര്‍ഷം വളര്‍ന്ന് അപകടസാധ്യതയുണ്ടാക്കാന്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിനും അന്താരാഷ്ട്ര നിയമത്തിന്റെ മറ്റ് നിയമങ്ങള്‍ക്കും കീഴിലുള്ള തങ്ങളുടെ ബാധ്യതകള്‍ ഉയര്‍ത്തിപ്പിടിക്കാനും ഇരുരാജ്യങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു.

‘ഇന്ന് ഇറാനെതിരായ അമേരിക്കയുടെ ആക്രമണത്തില്‍ ഞാന്‍ വളരെ പരിഭ്രാന്തനാണ്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണ്. ഈ സംഘര്‍ഷം അതിവേഗം നിയന്ത്രണാതീതമാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു – സിവിലിയന്മാര്‍ക്കും പ്രദേശത്തിനും ലോകത്തിനും വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും,’ ഗുട്ടെറസ് പറഞ്ഞു.

യുഎന്‍ ചാര്‍ട്ടറിനും അന്താരാഷ്ട്ര നിയമത്തിന്റെ മറ്റ് നിയമങ്ങള്‍ക്കും കീഴിലുള്ള അവരുടെ ബാധ്യതകള്‍ ഉയര്‍ത്താനും ഉയര്‍ത്തിപ്പിടിക്കാനും ഞാന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലെ സാഹചര്യത്തില്‍ സമാധാനവും നയതന്ത്രവും ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം പ്രസ്താവിച്ചു, ‘ഈ അപകടകരമായ സമയത്ത്, അരാജകത്വത്തിന്റെ ഒരു സര്‍പ്പിളം ഒഴിവാക്കേണ്ടത് നിര്‍ണായകമാണ്. സൈനിക പരിഹാരമില്ല. മുന്നോട്ടുള്ള വഴി നയതന്ത്രമാണ്. ഏക പ്രതീക്ഷ സമാധാനമാണ്.’ ഇസ്രാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ പ്രസ്താവന.

ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളില്‍ യുഎസ് ആക്രമിച്ചതായി ട്രംപ് സമ്മതിച്ചിരുന്നു.

ഇസ്രാഈലും ഇറാനും തമ്മിലുള്ള സംഘര്‍ഷം ശനിയാഴ്ച ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഇതോടെ ഇസ്രാഈലിന് പിന്തുണയുമായി അമേരിക്കയും ചേര്‍ന്നു. ‘ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍’ എന്ന് വിളിക്കപ്പെടുന്ന ഇറാന്‍ സൈനിക, ആണവ കേന്ദ്രങ്ങളില്‍ ഇസ്രാഈല്‍ വന്‍ വ്യോമാക്രമണം ജൂണ്‍ 13 ന് നടത്തിയതിന് ശേഷമാണ് സംഘര്‍ഷം ആരംഭിച്ചത്.

Continue Reading

News

ഇറാനിലെ യുഎസ് ആക്രമണം; അപലപിച്ച് കൊളംബിയയും ക്യൂബയും

ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കൊളംബിയയും ക്യൂബയും.

Published

on

ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തെ അപലപിച്ച് കൊളംബിയയും ക്യൂബയും. ട്രംപിനെതിരെ ഡെമോക്രാറ്റുകളും രംഗത്തെത്തി. ഏകപക്ഷീയമായ ആക്രമണത്തിലൂടെ പശ്ചിമേഷ്യയെ ട്രംപ് യുദ്ധത്തിലേക്ക് വലിച്ചിടുകയാണെന്നും ഡെമോക്രാറ്റുകള്‍ പറഞ്ഞു. ഭരണഘടനയെ വെല്ലുവിളിച്ചാണ് ആക്രമണം നടന്നതെന്നും അവര്‍ അവകാശപ്പെട്ടു. സമാധാനം സൃഷ്ടിക്കുമെന്ന് പറഞ്ഞ ട്രംപ് യുദ്ധമുണ്ടാക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവയുള്‍പ്പെടെ മൂന്ന് ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചിരുന്നു. ദൗത്യം പൂര്‍ത്തീകരിച്ചു ബിഗ് 2 ബോംബര്‍ വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

റേഡിയേഷന്‍ ഇല്ലെന്നും ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറാന്‍ അറിയിച്ചു. ആക്രമണം ഫോര്‍ദോ പ്ലാന്റിന്റെ കവാടത്തിലാണ് നടന്നതെന്നും ഇറാന്‍ സ്ഥിരീകരീച്ചു. മുഴുവന്‍ കേന്ദ്രങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാന്‍ അറിയിച്ചു.

അതേസമയം ആക്രമണങ്ങള്‍ ‘മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തിന്റെ അപകടകരമായ വര്‍ദ്ധനവാണ്’ എന്ന് ക്യൂബന്‍ നേതാവ് മിഗ്വല്‍ ഡിയാസ്-കാനല്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘ആക്രമണം യുഎന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമവും ഗുരുതരമായി ലംഘിക്കുകയും മാനവികതയെ മാറ്റാനാവാത്ത പ്രത്യാഘാതങ്ങളുടെ പ്രതിസന്ധിയിലേക്ക് വലിച്ചിടുകയും ചെയ്യുന്നു,” ക്യൂബന്‍ പ്രസിഡന്റ് തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു.

Continue Reading

Trending