kerala
മന്ത്രിപ്പണിയുണ്ടോ നൂറു കോടി തരാം

കേരളത്തിലെ ഇമ്മിണി വല്യ പാര്‍ട്ടി ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് എന്‍.സി.പി എന്ന ദേശീയ പാര്‍ട്ടിയുടെ കേരള മുഖമാണ്. അജിത് പവാറിനൊപ്പമാണോ അതോ ശരത് പവാറിനൊപ്പമാണോ എന്ന് ഉറക്കെ മൂളാതെ അവിടേയും ഇവിടേയും തൊട്ട് തലോടി മുന്നോട്ടു പോകുന്ന നേതാക്കന്‍മാരാണ് പാര്‍ട്ടിക്കുള്ളത്. അണികളെ കാണണമെങ്കില്‍ മൈക്രോസ്‌കോപ്പ് വെച്ച് നോക്കുകയും വേണം. പക്ഷേ സംഗതി ഇതൊക്കെയാണെങ്കിലും പാര്‍ട്ടിക്ക് കേരളത്തില്‍ രണ്ട് സ്വന്തം എം.എല്‍.എമാരുണ്ട്. അവരാകട്ടെ ശരത് പവാറും അജിത് പവാറും മിണ്ടുന്ന പോലെ പോലും മിണ്ടില്ല. അത്രമേല്‍ ഐക്യത്തിലാണ്. മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് സാക്ഷാല്‍ ശരത് പവാര്‍ കത്തയച്ചിട്ടും ഞാന്‍ മാറൂല എന്നും പറഞ്ഞ് മന്ത്രിക്കുപ്പായത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഒരു മന്ത്രി ഒരു ഭാഗത്ത് എന്തു വിലകൊടുത്തും മാറ്റുമെന്ന് പറയുന്ന മറ്റൊരു എം.എല്‍.എ മറുഭാഗത്ത്.
മന്ത്രിക്കുപ്പായവും എം.എല്‍.എ സ്ഥാനത്തിനുമൊക്കെയാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് പോസ്റ്റിട്ട പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ റോള്‍ മോഡലാക്കിയിട്ടാവണം കുട്ടനാട്ടില്‍ നിന്നുള്ള എന്‍.സി.പി എം.എല്‍.എ മന്ത്രിപ്പണിക്കായി പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. അതിനിപ്പോ പാര്‍ട്ടിയുടെ അധ്യക്ഷന്‍ സാക്ഷാല്‍ ശരത് പവാറിനെ തള്ളിയിട്ടാണേലും കുഴപ്പമില്ലെന്നതാണ് പുതിയ വഴി. ഇതിനെന്ത് വഴി എന്നാലോചിച്ചപ്പോഴാണ് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും താമര വിരിയിക്കാനായി കോടിക്കിലുക്കവുമായി നടക്കുന്ന ബി.ജെ.പിയുടെ ബി ടീമായി മഹാരാഷ്ട്രയില്‍ കഴിയുന്ന അജിത് പവാറിനെ ഓര്‍മ വന്നത്. ടിയാനാവട്ടെ 1500 കോടിയുടെ അഴിമതിക്കുരുക്കില്‍ കുരുങ്ങിക്കിടക്കുമ്പോഴാണ് വാഷിങ് മെഷിനായ ബി.ജെ.പിക്കൊപ്പം പോയത് പിന്നെ എല്ലാം ക്ലീന്‍. മിസ്റ്റര്‍ ക്ലീനായതോടെ കാശും പ്രശ്നമല്ല. ഇങ്ങു കേരളത്തില്‍ എന്‍.സി.പിയേക്കാളും വലിയ പാര്‍ട്ടിയാണെന്ന് വീമ്പു പറയുന്ന മുന്‍ മന്ത്രി ആന്റണി രാജുവിന്റെ കേരള കോണ്‍ഗ്രസും കോവൂര്‍ കുഞ്ഞുമോന്റെ ആര്‍.എസ്.പി ലെനിനിസ്റ്റുമൊക്കെ നിലനില്‍പിനായി കേഴുമ്പോഴാണ് 100 കോടി. 50 കോടി എന്നൊക്കെ പറഞ്ഞ് മന്ത്രിപ്പണിക്കായി കുട്ടനാട് എം.എല്‍.എ സമീപിച്ചതെന്നാണ് പുറത്ത് വരുന്ന കിംവദന്തി. 100 കോടി പോയിട്ട് കാലണക്ക് വകയില്ലാത്ത പാര്‍ട്ടികള്‍ക്കാണ് ഇതൊക്കെ നല്‍കുന്നതെന്ന് കേള്‍ക്കുമ്പോഴാണ് ഈ ബലൂണിന്റെ കാറ്റ് എത്രത്തോളമെന്ന് മനസിലാകുന്നത്.
കണ്ണൂരില്‍ ഒരു എഡിഎമ്മിനെ കാലപുരിയിലേക്ക് അയച്ചതിന്റെ പേരില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍് എട്ടിന്റെ പണിയും കിട്ടി നില്‍ക്കുമ്പോഴാണ് ഇത്തരത്തി ലൊരു കുമിള പൊങ്ങിയതെന്നതും മറക്കരുത്. പി.ആര്‍ ഏജന്‍സികള്‍ അഭിമുഖം വേണോ അഭിമുഖം എന്ന് ചോദിച്ച് പത്രങ്ങളുടെ ഓഫിസുകള്‍ക്കു മുന്നില്‍ നിരങ്ങുന്ന ഒരു മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലാണ് ഇത് സംഭവിക്കുന്നത് എന്നറിയുമ്പോഴാണ് നാടകമേ ഉലകം എന്നത് മനസിലാക്കുക. 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ നീക്കം നടത്തിയിരുന്നുവെന്ന പരാതി കാരണം പിണറായി കുട്ടനാട് എം.എല്‍.എയെ മന്ത്രിയാക്കിയില്ലെന്നാണ് പറയുന്നത്. സ്വര്‍ണക്കടത്തിനടക്കം ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ ഓഫിസുള്ളപ്പോഴാണ് ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തത് പോലും ആഹാ എന്നാ ഒരു അന്തസ്സ്. എന്നാല്‍ ശരത് പവാറിനൊപ്പം ഉളള തന്നെ തൊണ്ടിമുതല്‍ ആക്ഷേപം നേരിടുന്ന പഴയ മന്ത്രി സീറ്റിനായി അപമാനിക്കുകയാണെന്നാണ് മന്ത്രിയാവാത്തതില്‍ ഖിന്നനായ എം.എല്‍.എ പറയുന്നത്.
കഴിഞ്ഞതിനു മുന്‍പത്തെ നിയമസഭാ സമ്മേളനകാലത്ത് എം എല്‍എമാരുടെ ലോബിയിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ഇരുവര്‍ക്കും 50 കോടി വീതം വാഗ്ദാനം നല്‍കിയെന്ന വിവരമാണ് മുഖ്യമന്ത്രിക്കു ലഭിച്ചതത്രേ! മന്ത്രിസഭാ പ്രവേശന നീക്കങ്ങളോട് എന്‍സിപിയുടെ സംസ്ഥാനദേശിയ നേതൃത്വങ്ങള്‍ മുഖംതിരിച്ചതില്‍ തോമസ് നിരാശനായ സമയമായിരുന്നു അതെന്നോര്‍ക്കുക. 250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു പോലും. 250 കോടി അതും കേരളം പിടിക്കാന്‍ രണ്ട് എം.എല്‍.എമാര്‍ തികച്ചില്ലാത്ത പാര്‍ട്ടി ഇറങ്ങിയെന്ന് ഇതൊക്കെ മലയാളികള്‍ തൊണ്ടതൊടാതെ വിഴുങ്ങണമെന്നു പറയുമ്പോഴാണ് വിഷയ ദാരിദ്രത്തിന്റെ ആഴം മനസിലാകുക. എന്‍സിപിയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് എംഎല്‍ എമാരെ ചാക്കിട്ടുപിടിച്ച് പേരും ചിഹ്നവും സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കമെന്നാണ് ഇപ്പോള്‍ പറഞ്ഞു ഫലിപ്പിക്കുന്നത്.
ഞാനുള്ളപ്പോള്‍ മറ്റൊരു പാലം വേണ്ടെന്ന് കരുതിയിട്ടാവണം എല്‍ഡിഎഫ് എംഎല്‍എമാരെ ബിജെപി സഖ്യത്തിലേക്കു കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആക്ഷേപം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചുവത്രേ. അങ്ങനെ എ.കെ.ശശിന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കാനുള്ള എന്‍സിപിയുടെ ആവശ്യം മുഖ്യന്‍ തള്ളി പോലും. ഇങ്ങനെയുണ്ടോ ഒരു തള്ള്. വരും ദിവസം ചര്‍ച്ചകള്‍ മൊത്തം ഇതില്‍ കുരുങ്ങി മുന്നോട്ടു പോകും. അപ്പോള്‍ കണ്ണൂര്‍ പോകും സര്‍ക്കാറിനെതിരായ ആക്ഷേപവും. ഒരു വെടിക്ക് രണ്ട് പക്ഷി. പി.ആര്‍ ബുദ്ധി എന്നാല്‍ ഇതാണ്.
kerala
ആ പയ്യന്‍ ഷെഡിന്‌റെ മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും; വിവാദ പരാമര്‍ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി
വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തി മൃഗക്ഷേമവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മിഥുന്‍ ഷീറ്റിനു മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി കൊച്ചിയില്‍ നടന്ന സിപിഐ വനിതാസംഗമത്തില്‍ പറഞ്ഞു. വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ അധ്യാപകരെ കുറ്റം പറയാനാവില്ലെന്നും മന്ത്രി തുറന്നടിച്ചു. സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ വലിഞ്ഞു കയറിയതാണെന്നും മന്ത്രി പറഞ്ഞു.
ഒരു പയ്യന്‌റെ ചെരുപ്പെടുക്കാന്‍ ആ പയ്യന്‍ ഷെഡിന്‌റെ മുകളില്‍ വലിഞ്ഞു കയറി. ചെരുപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയില്‍. ഇതില്‍ നിന്നാണ് കറണ്ടടിച്ചത്. അപ്പോഴെ പയ്യന്‍ മരിച്ചു. ഇത് അധ്യാപകരുടെ കുഴപ്പമല്ലെന്നും മന്ത്രി പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.
kerala
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച ലോക്കല്‍ ഗവ.മെമ്പേഴ്സ് ലീഗ് ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ചോർന്നതും ആയി ബന്ധപ്പെട്ട് പരാതി ലഭിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച ലോക്കല്‍ ഗവ.മെമ്പേഴ്സ് ലീഗ് ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡണ്ട് കെ.ഇസ്മാഈല്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് വി.വി.മുഹമ്മദലി നാദാപുരം, സെക്രട്ടറി ഡോ.കെ.പി വഹീദ എന്നിവരാണ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്.
നേരത്തെ ഇക്കാര്യത്തില്‍ കമ്മീഷന് എല്‍.ജി.എം.എല്‍ പരാതി നല്‍കിയിരുന്നു.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, തിരുവള്ളൂര്‍, നാദാപുരം ഗ്രാമപഞ്ചായത്തുകളിലെ വോട്ടര്‍പട്ടികയാണ് ചോര്‍ന്നത്. മൂന്ന് പഞ്ചായത്തുകളുടെ രേഖകളാണ് ലഭിച്ചതെങ്കിലും സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ക്രമക്കേട് നടന്നതായി എല്‍.ജി.എം.എല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
kerala
വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു
വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്‌കാരം. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.മരിച്ച വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
ഷാര്‍ജയില്‍ വെച്ച് നടന്ന സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പരിമിതി ഉള്ളതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വിപഞ്ചികയുടെ കുടുംബം ഇന്ത്യന്‍ കോര്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും പരാതി നല്‍കിയിരുന്നു.
വിപഞ്ചിക വര്‍ഷങ്ങളായി ഭര്‍ത്താവ് നിധീഷില്‍ നിന്ന് പീഡനം നേരിട്ടിരുന്നു, വിവാഹത്തിന് മുന്‍പ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2022 മുതല്‍ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നുവെന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. വിവാഹ സമയത്ത് വീട്ടുകാര്‍ സ്വര്‍ണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയ്ക്ക് പണമായി നല്‍കിയിരുന്നു. ഇത് സ്വന്തം വിദ്യാഭ്യാസ ലോണിന്റെ തുക അടക്കാന്‍ വിപഞ്ചികയെടുത്തിരുന്നു. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു. നിതീഷിന്റെ എല്ലാ പ്രവര്‍ത്തികളും സഹോദരിയുടെയും അച്ഛന്റെയും പിന്തുണയോടെ ആയിരുന്നു.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala2 days ago
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം