Connect with us

News

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ആറാം പോരാട്ടവും സമനിലയില്‍

ആറാം അങ്കവും കഴിഞ്ഞതോടെ രണ്ടു താരങ്ങള്‍ക്കും 3 പോയിന്റുകള്‍ വീതമാണുള്ളത്.

Published

on

ലോക ചെസ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ ആറാം പോരാട്ടവും സമനിലയില്‍. നിലവിലെ ലോക ചാംപ്യന്‍ ചൈനയുടെ ഡിങ് ലിറനും ഇന്ത്യയുടെ ഡി ഗുകേഷുമാണ് ലോക ചാംപ്യന്‍ കിരീടത്തിനു വേണ്ടി പോരാടുന്നത്. ആറാം അങ്കവും കഴിഞ്ഞതോടെ രണ്ടു താരങ്ങള്‍ക്കും 3 പോയിന്റുകള്‍ വീതമാണുള്ളത്. എന്നാല്‍ ആകെ 7.5 പോയിന്റാണ് ലോക കിരീടത്തിനു വേണ്ടത്. ഇരുവര്‍ക്കും ശേഷിക്കുന്ന എട്ട് റൗണ്ടില്‍ നിന്നു 4.5 പോയിന്റുകളാണ് കിരീടം സ്വന്തമാക്കണമെങ്കില്‍ ആവശ്യമുള്ളത്.

ആറാം പോരാട്ടത്തില്‍ ഗുകേഷ് കറുത്ത കരുക്കളുമായാണ് അംഗത്തിനിറങ്ങിയത്. 46 നീക്കങ്ങള്‍ക്കൊടുവില്‍ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.

ഒന്നാം പോരാട്ടത്തില്‍ ഡിങ് ലിറന്‍ ജയം കമ്‌ടെങ്കിലും മൂന്നാം മത്സരത്തില്‍ ഗുകേഷ് ജയം പിടിച്ച് ഒപ്പമെത്തി. രണ്ടാം പോരാട്ടം ഇരുവരും സമനിലയിലായിരുന്നു പിരിഞ്ഞത്. നാലും അഞ്ചും ആറും പോരാട്ടം ഒപ്പത്തിനൊപ്പം നിന്നത്. ശേഷിക്കുന്ന മത്സരങ്ങള്‍ ഇരു താരങ്ങള്‍ക്കും വാശിയേറിയതാണ്.

kerala

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണമെന്നാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്.

Published

on

സംസ്ഥാനത്ത് സ്വകാര്യ ബസ്സമരം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പട്ടാണ് ബസ് ഉടമകള്‍ സമരത്തിലേക്ക് ഇറങ്ങുന്നത്. ജൂലൈ എട്ടിന് സൂചനാ സമരം നടത്താനാണ് ഉടമകളുടെ തീരുമാനം. ഇന്ന് തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗമാണ് തീരുമാനം എടുത്തത്.

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണമെന്നാണ് ബസ് ഉടമകള്‍ ആവശ്യപ്പെടുന്നത്. സൂചന പണിമുടക്ക് നടത്തിയിട്ടും കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് ധാരണ.

Continue Reading

News

ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍

4:01 ന് ബഹിരാകാശ നിലയം വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ കടന്നുപോകുമ്പോഴാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന്റെ സോഫ്റ്റ് ക്യാപ്ചര്‍ നടന്നത്.

Published

on

ശുഭാന്‍ഷു ശുക്ലയെയും മറ്റ് മൂന്ന് ബഹിരാകാശ സഞ്ചാരികളെയും വഹിക്കുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകം വ്യാഴാഴ്ച (ജൂണ്‍ 26, 2025) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സോഫ്റ്റ് ക്യാപ്ചര്‍ നേടി.

4:01 ന് ബഹിരാകാശ നിലയം വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ കടന്നുപോകുമ്പോഴാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിന്റെ സോഫ്റ്റ് ക്യാപ്ചര്‍ നടന്നത്. പേടകം ബഹിരാകാശ നിലയത്തിലേക്ക് അടുക്കുന്നതും ഡോക്കിംഗ് സീക്വന്‍സ് 4:15 ന് പൂര്‍ത്തിയായതായാണ് വിവരം.

ഡ്രാഗണ്‍ ബഹിരാകാശ പേടകം ഡോക്ക് ചെയ്തതോടെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാന്‍ഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ചരിത്രം സൃഷ്ടിച്ചു.

ഒന്നിലധികം കാലതാമസങ്ങള്‍ക്ക് ശേഷം, ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയുടെ ആക്‌സിയം -4 ദൗത്യം (ആക്‌സ് -4) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ബുധനാഴ്ച (ജൂണ്‍ 25, 2025) ഫ്‌ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിക്ഷേപിച്ചു.

ആക്സ്-4 മിഷന്റെ പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുക്ലയും മറ്റ് നാല് ക്രൂ അംഗങ്ങളായ യു.എസിലെ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍, പോളണ്ടിലെ മിഷന്‍ സ്പെഷ്യലിസ്റ്റ് സ്ലാവോസ് ഉസ്നാന്‍സ്‌കി-വിഷ്നീവ്‌സ്‌കി, ഹംഗറിയിലെ മിഷന്‍ സ്പെഷ്യലിസ്റ്റ് ടിബോര്‍ കപു എന്നിവര്‍ ചേര്‍ന്ന് സ്പേസ് ക്രാഫ്റ്റ് വിക്ഷേപണത്തിന് ശേഷം 28-ന് സ്പേസ് ക്രാഫ്റ്റ് വിക്ഷേപണം നടത്തി.

കഴിഞ്ഞ ദിവസം, ബഹിരാകാശയാത്രികന്‍ ശുഭാന്‍ഷു ശുക്ല പറഞ്ഞു, താന്‍ ‘ഒരു കുഞ്ഞിനെപ്പോലെ’ മൈക്രോഗ്രാവിറ്റി അവസ്ഥയില്‍ ജീവിക്കാന്‍ പഠിക്കുകയാണെന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യാനുള്ള യാത്രയില്‍ ഡ്രാഗണ്‍ ബഹിരാകാശ പേടകം ഭൂമിയെ വലംവെക്കുമ്പോള്‍ ശൂന്യതയില്‍ പൊങ്ങിക്കിടക്കുന്നത് അതിശയകരമായ അനുഭവമായിരുന്നു.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തുന്നതിന് മുമ്പ്, ബഹിരാകാശ സഞ്ചാരി ശുക്ല ഡ്രാഗണ്‍ ബഹിരാകാശ പേടകത്തില്‍ നിന്ന് ‘ബഹിരാകാശത്ത് നിന്ന് നമസ്‌കാരം’ നല്‍കി ജനങ്ങളെ അഭിവാദ്യം ചെയ്തു.

Continue Reading

kerala

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന്‍ അറസ്റ്റില്‍

200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്

Published

on

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉഡുപ്പി കുന്ദാപുരയില്‍ വച്ച് മെല്‍വിനെ പിടികൂടി. 200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.

ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകന്‍ മെല്‍വിന്‍ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്‍വിന്‍ തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

 

Continue Reading

Trending