Connect with us

kerala

വൈദ്യുതി ചാർജ് വർധനവ് മുസ്‌ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തും

യൂണിറ്റിന് 16 പൈസ കൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത്, മുൻസിപ്പൽ, മേഖലാതലങ്ങളിൽ ഡിസംബർ 8ന് ഞായറാഴ്ച പന്തംകൊളുത്തി പ്രകടനം നടത്തും

Published

on

കോഴിക്കോട്: വൈദ്യുതി നിരക്ക് കൂട്ടിയ സംസ്ഥാന സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പ്രതിഷേധം തീർക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചു. യൂണിറ്റിന് 16 പൈസ കൂട്ടിയ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത്, മുൻസിപ്പൽ, മേഖലാതലങ്ങളിൽ ഡിസംബർ 8ന് ഞായറാഴ്ച പന്തംകൊളുത്തി പ്രകടനം നടത്തും.

ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി ചാർജിൽ വന്ന വർധനവ് താങ്ങാവുന്നതല്ല. അടുത്ത വർഷം 12 പൈസയും വർധിപ്പിക്കുന്നതിനാൽ യൂണിറ്റിന് 2025 ഏപ്രിൽ മുതൽ 28 പൈസ ഉപഭോക്താക്കൾ അധികം നൽകേണ്ടിവരും. 2016 ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അഞ്ച് തവണ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. അവിശ്യ സാധനങ്ങളുടെ അമിത വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരനെ കൂടുതൽ ഷോക്കടിപ്പിക്കുന്ന നയമാണ് ഇടത് സർക്കാർ സ്വീകരിച്ചിട്ടുള്ളത്.

കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയതും ഭീമമായ ശമ്പള വർധനവ് നടത്തിയതിൽ ഉണ്ടായ അധിക ബാധ്യതയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഫിറോസ് പറഞ്ഞു. ഇതിനെതിരെ വലിയ ജനകീയ പ്രക്ഷോഭം ഉയർത്തി കൊണ്ട് വരുന്നതിൻ്റെ ഭാഗമായാണ് ഇന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തുന്നത്. ജനദ്രോഹ നയങ്ങൾ നടപ്പിലാക്കുന്ന പിണറായി സർക്കാറിനെതിരെ ഉയരുന്ന പ്രതിഷേധം വൻ വിജയമാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അറിയിച്ചു.

kerala

സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി

നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി.

Published

on

ലഹരിക്കെതിരെ സൂംബ ഡാന്‍സ് എന്ന ആശയത്തെ എതിര്‍ത്ത അധ്യാപകനെ സസ്പെന്റ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. അധ്യാപകന് പറയാനുള്ളത് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ നടപടിയെടുത്തതാണ് ചോദ്യം ചെയ്യപ്പെട്ടത്.
ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

Continue Reading

kerala

ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍

നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്.

Published

on

ഒമ്പതുവര്‍ഷംകൊണ്ട് കേരളത്തിലെ ബാറുകള്‍ 29ല്‍നിന്ന് 854ലേക്ക്. 9 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ 825 പുതിയ ബാറുകളാണ് അനുവദിക്കപ്പെട്ടത്. നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. ഏറ്റവുമധികം ലൈസന്‍സ് ഫീസ് ലഭിച്ചത് എറണാകുളത്തുനിന്നാണ്. കാസര്‍കോടാണ് ഏറ്റവും കുറവ്.

കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം എക്സൈസ് കമീഷണറേറ്റില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

Continue Reading

kerala

സര്‍ക്കാര്‍ ആശുപത്രികളുടെ ദുരവസ്ഥ വെളിപ്പെടുത്തി മന്ത്രി സജി ചെറിയാന്‍

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ ‘തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ‘

Published

on

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനവും സമരവും ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറ‍ഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്നും പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രികളുടെ യഥാർത്ഥ അവസ്ഥ വെളിപ്പെടുത്തിയ മന്ത്രിയുടെ പ്രസ്താവന സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.

Continue Reading

Trending