Connect with us

kerala

വൈദ്യുതി ചാര്‍ജ് വര്‍ധന: നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരുവിലേക്ക് ഇറങ്ങും: എം.എം ഹസന്‍

സര്‍ക്കാരും വൈദ്യുതി റഗുലേറ്റി കമ്മീഷനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് വൈദ്യുതി നിരക്ക് വര്‍ധനയെന്ന് അദ്ദേഹം ആരോപിച്ചു

Published

on

തിരുവനന്തപുരം: അമിത വിലക്കയറ്റം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കും ആത്മഹത്യയുടെ വക്കിലെത്തിയ കര്‍ഷകര്‍ക്കും ഇരുട്ടടിയായി മാറിയ വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് യു.ഡി.എഫ്. നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരുവിലേക്ക് ഇറങ്ങുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു.

സര്‍ക്കാരും വൈദ്യുതി റഗുലേറ്റി കമ്മീഷനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് വൈദ്യുതി നിരക്ക് വര്‍ധനയെന്ന് അദ്ദേഹം ആരോപിച്ചു. വൈദ്യുതി ബോര്‍ഡില്‍ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും കാരണമാണ് വലിയ സാമ്പത്തിക ബാധ്യതയുണ്ടായത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു യൂണിറ്റിന് 4.29 രൂപയ്ക്ക് 25 വര്‍ഷത്തേക്ക് ഉണ്ടാക്കിയ കരാര്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് റദ്ദാക്കിയത്. അതിന് ശേഷം ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉണ്ടാക്കി. ഇതുവഴി അധിക ധനനഷ്ടം ബോര്‍ഡിനുണ്ടായി.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 8 വര്‍ഷം കൊണ്ട് അഞ്ചു തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. സര്‍ക്കാരിന്റെ താല്‍പ്പര്യം തിരിച്ചറിഞ്ഞാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിരക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കുന്നത്. കമ്മീഷനിലെ ഭൂരിഭാഗം അംഗങ്ങളും ഇടതു അനുകൂലികളായ അംഗങ്ങളാണ്.വൈദ്യുതി റഗുലേറ്ററി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിനും അഴിമതി നടത്താന്‍ വഴിയൊരുക്കുന്ന കമ്മീഷനായിട്ടാണ്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കില്‍ വൈദ്യുതിപുറത്ത് നിന്ന് വാങ്ങിയിട്ട് ശേഷം യൂണിറ്റിന് 20 പൈസ കുറച്ച് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. എന്നിട്ട് പോലും അന്ന് ബോര്‍ഡ് ലഭാത്തില്‍ പ്രവര്‍ത്തിച്ചു. ബോര്‍ഡിനെ ലാഭത്തിലെത്തിക്കാന്‍ കൂടെ നിന്ന ജീവനക്കാര്‍ക്ക് 500 രൂപ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ച കാര്യവും എല്‍.ഡി.എഫ് സര്‍ക്കാര്‍ മറക്കരുത്. ഇന്ന് ബോര്‍ഡിന്റെ കടബാധ്യത 45000 കോടിയാണ്. മൂഴിയാറില്‍ 50 മെഗാവാട്ടിന്റെ ജലവൈദ്യുതിനിലയത്തില്‍ നിസ്സാര സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈദ്യുതോല്‍പ്പാദനം മുടങ്ങിയത് മൂന്ന് കൊല്ലമാണ്. ബോര്‍ഡിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും കാരണം സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കേണ്ടി വൈദ്യുതിയാണ് പാഴായിപ്പോയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. അവസാന മണിക്കൂര്‍ പിന്നിടുമ്പോള്‍ 70.76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. പ്രതികൂല കലാവസ്ഥയെയും അവഗണിച്ച് രാവിലെ മുതല്‍ ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കാണ്.

യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമുണ്ടാവുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു.യുഡിഎഫ് വോട്ടില്‍ വിള്ളലുണ്ടാക്കാനാവില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. .25,000 ത്തില്‍ അധികം വോട്ടിന്റെഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

Continue Reading

kerala

വടകരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

താഴെ അങ്ങാടി സ്വദേശി അസ്ലമിന്റെ മകന്‍ സഹല്‍ (14) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്.

Published

on

കോഴിക്കോട് വടകരയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. താഴെ അങ്ങാടി സ്വദേശി അസ്ലമിന്റെ മകന്‍ സഹല്‍ (14) ആണ് കുളത്തില്‍ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൂട്ടുകാരനോടൊപ്പം വടകര ചിറക്കല്‍ കുളത്തില്‍ നീന്തുന്നതിനിടയില്‍ സഹല്‍ മുങ്ങി പോകുകയായിരുന്നു. കടമേരി ആര്‍എസി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.

Continue Reading

kerala

എസ്.എസ്.എല്‍.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പരീക്ഷാഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

Published

on

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം താഴെ പറയുന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. എസ്.എസ്.എല്‍.സി സേ പരീക്ഷഫലം sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ടി.എച്ച്.എസ്.എല്‍.സി പരീക്ഷാഫലം thslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Continue Reading

Trending