Connect with us

kerala

വൈദ്യുതി ചാര്‍ജ് വര്‍ധന: നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരുവിലേക്ക് ഇറങ്ങും: എം.എം ഹസന്‍

സര്‍ക്കാരും വൈദ്യുതി റഗുലേറ്റി കമ്മീഷനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് വൈദ്യുതി നിരക്ക് വര്‍ധനയെന്ന് അദ്ദേഹം ആരോപിച്ചു

Published

on

തിരുവനന്തപുരം: അമിത വിലക്കയറ്റം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കും ആത്മഹത്യയുടെ വക്കിലെത്തിയ കര്‍ഷകര്‍ക്കും ഇരുട്ടടിയായി മാറിയ വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കണമെന്ന് യു.ഡി.എഫ്. നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരുവിലേക്ക് ഇറങ്ങുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ പറഞ്ഞു.

സര്‍ക്കാരും വൈദ്യുതി റഗുലേറ്റി കമ്മീഷനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് വൈദ്യുതി നിരക്ക് വര്‍ധനയെന്ന് അദ്ദേഹം ആരോപിച്ചു. വൈദ്യുതി ബോര്‍ഡില്‍ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും കാരണമാണ് വലിയ സാമ്പത്തിക ബാധ്യതയുണ്ടായത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു യൂണിറ്റിന് 4.29 രൂപയ്ക്ക് 25 വര്‍ഷത്തേക്ക് ഉണ്ടാക്കിയ കരാര്‍ എല്‍.ഡി.എഫ് സര്‍ക്കാരാണ് റദ്ദാക്കിയത്. അതിന് ശേഷം ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉണ്ടാക്കി. ഇതുവഴി അധിക ധനനഷ്ടം ബോര്‍ഡിനുണ്ടായി.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 8 വര്‍ഷം കൊണ്ട് അഞ്ചു തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. സര്‍ക്കാരിന്റെ താല്‍പ്പര്യം തിരിച്ചറിഞ്ഞാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിരക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കുന്നത്. കമ്മീഷനിലെ ഭൂരിഭാഗം അംഗങ്ങളും ഇടതു അനുകൂലികളായ അംഗങ്ങളാണ്.വൈദ്യുതി റഗുലേറ്ററി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിനും അഴിമതി നടത്താന്‍ വഴിയൊരുക്കുന്ന കമ്മീഷനായിട്ടാണ്.

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കില്‍ വൈദ്യുതിപുറത്ത് നിന്ന് വാങ്ങിയിട്ട് ശേഷം യൂണിറ്റിന് 20 പൈസ കുറച്ച് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. എന്നിട്ട് പോലും അന്ന് ബോര്‍ഡ് ലഭാത്തില്‍ പ്രവര്‍ത്തിച്ചു. ബോര്‍ഡിനെ ലാഭത്തിലെത്തിക്കാന്‍ കൂടെ നിന്ന ജീവനക്കാര്‍ക്ക് 500 രൂപ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ച കാര്യവും എല്‍.ഡി.എഫ് സര്‍ക്കാര്‍ മറക്കരുത്. ഇന്ന് ബോര്‍ഡിന്റെ കടബാധ്യത 45000 കോടിയാണ്. മൂഴിയാറില്‍ 50 മെഗാവാട്ടിന്റെ ജലവൈദ്യുതിനിലയത്തില്‍ നിസ്സാര സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈദ്യുതോല്‍പ്പാദനം മുടങ്ങിയത് മൂന്ന് കൊല്ലമാണ്. ബോര്‍ഡിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും കാരണം സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കേണ്ടി വൈദ്യുതിയാണ് പാഴായിപ്പോയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം

Published

on

കണ്ണരില്‍ മണ്ണിടിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പയ്യന്നൂര്‍ ഒയോളത്തെ ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് അപകടത്തില്‍ മരിച്ചത്. മഴയ്ക്കിടെ ചെങ്കല്‍പണയിലെ മണ്ണിടിഞ്ഞാണ് അപകടം.

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ കണ്ണൂരും കാസര്‍ഗോഡും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും അതിതീവ്ര മഴ ഉണ്ടാകും . രണ്ടു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Continue Reading

kerala

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു

കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

Published

on

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ഒമ്പതാം ദിവസവും തുടരുന്നു. റാവുത്തര്‍ കാട് ഭാഗത്ത് രണ്ടുകൂടുകളും സുല്‍ത്താന എസ്റ്റേറ്റ് ഭാഗത്ത് ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. കടുവയെ ഇനിയും പിടികൂടാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

കുംകിയാനയെ അടക്കം എത്തിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും കടുവയെ ഇതുവരെ പിടികൂടാനായില്ല. പ്രദേശത്ത് നിരവധി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെല്ലാം പരിശോധിച്ചു വരികയാണ്.

മേയ് 15നാണ് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെക്കണ്ട് കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ പിടിക്കുകയായിരുന്നു.

Continue Reading

kerala

‘ഇനി പാക് വേണ്ട’; മൈസൂര്‍ പാക്കിന്റെ പേര് മാറ്റി; ഇനി മൈസൂര്‍ ശ്രീ

പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

Published

on

ഇന്ത്യാ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ മൈസൂര്‍ പാക്കിന്റെ പേര് മാറ്റി ജയ്പൂരിലെ വ്യാപാരികള്‍. മൈസൂര്‍ പാക്കിന്റെ പേര് മാറ്റി മൈസൂര്‍ ശ്രീ എന്നാക്കി. പലഹാരങ്ങളുടെ പേരിലെ പാക്ക് മാറ്റിയെന്നും പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു.

ഗോണ്ട് പാക്കിന്റെ പേര് ഗോണ്ട് ശ്രീ എന്നും, മോത്തി പാക്ക് എന്ന പലഹാരത്തിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, മൈസൂര്‍ പാക്കിന്റെ പേര് മൈസൂര്‍ ശ്രീ എന്നുമാണ് മാറ്റിയത്.

മധുരപലഹാരങ്ങളിലെ ‘പാകി’ന്റെ അര്‍ഥം കന്നഡയില്‍ മധുരം എന്നാണ്. കര്‍ണാടകയിലെ മൈസൂരിന്റെ പേരിലാണ് മധുരപലഹാരമായ മൈസൂര്‍ പാക്ക് അറിയപ്പെട്ടിരുന്നത്. ഉപഭോക്താക്കള്‍ തന്നെ പേര് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടതായാണ് കടയുടമകള്‍ പറയുന്നത്.

Continue Reading

Trending