Connect with us

kerala

റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

നിലവില്‍ രാവിലെ എട്ടു മുതല്‍ 12 വരെയും നാലു മുതല്‍ ഏഴ് വരെയും ആയിരുന്നു പ്രവര്‍ത്തന സമയം.

Published

on

റേഷന്‍ കടകളുടെ സമയം പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്. രാവിലെ എട്ടര മുതല്‍ 12 മണി വരെയും വൈകിട്ട് നാലു മുതല്‍ 7 മണി വരെയും റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. അരമണിക്കൂര്‍ പ്രവര്‍ത്തന സമയം ഇതോടെ കുറയും. നിലവില്‍ രാവിലെ എട്ടു മുതല്‍ 12 വരെയും നാലു മുതല്‍ ഏഴ് വരെയും ആയിരുന്നു പ്രവര്‍ത്തന സമയം.

ഇന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ ഭക്ഷ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം. റേഷന്‍ വ്യാപാരികളുമായി രണ്ടാംഘട്ട ചര്‍ച്ച ജനുവരി ഒമ്പതിന് നടക്കും.

സര്‍ക്കാരിന്റെ എല്ലാ പൊതു അവധികളും റേഷന്‍ കടകള്‍ക്കും നല്‍കണമെന്നും റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആഗോള അയ്യപ്പ സംഗമം; വിതരണത്തിനെത്തിച്ച അരവണയിലും വെട്ടിപ്പ് നടന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

3200 അരവണയും, അപ്പ പായ്ക്കറ്റും അനുബന്ധ പ്രസാദങ്ങളും ഉദ്യോഗസ്ഥരും, ദേവസ്വം ജീവനക്കാരും വീതിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

Published

on

By

ആഗോള അയ്യപ്പ സംഗമത്തില്‍ വിതരണത്തിനെത്തിച്ച അരവണയിലും വെട്ടിപ്പ് നടന്നെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വിതരണം ചെയ്യുന്നതിനായി നാലായിരത്തി ഒരുന്നൂറ് ടിന്‍ അരവണയും, അതേ അളവ് ഉണ്ണിയപ്പം പായ്ക്കറ്റ്, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി, കുങ്കുമം എന്നിവ പമ്പയില്‍ എത്തിച്ചിരുന്നു. ഇതില്‍ 900 പേര്‍ക്ക് മാത്രമാണ് പ്രസാദം വിതരണം ചെയ്തതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

3200 അരവണയും, അപ്പ പായ്ക്കറ്റും അനുബന്ധ പ്രസാദങ്ങളും ഉദ്യോഗസ്ഥരും, ദേവസ്വം ജീവനക്കാരും വീതിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. കൊണ്ടുവന്ന സാധനങ്ങളുടെ മൂല്യം കണക്കാക്കിയില്ലെന്നും വിതരണം ചെയ്തതിനോ, തിരികെ എത്തിച്ചതിനോ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ദേവസ്വം വിജിലന്‍സ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയത്.

 

Continue Reading

kerala

പി.ആറില്‍ നാണം കെട്ട് സിപിഎം; എം.വി ഗോവിന്ദന് സംഭാവന ചെയ്ത പണം സിപിഎം നേതാക്കള്‍ നല്‍കിയതാണെന്ന് വയോധികന്‍

പണം കൊടുത്താല്‍ ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ അതു തിരികെ തരുമെന്നും, പണം നല്‍കിയവര്‍ പറഞ്ഞിരുന്നതായും മൊയ്തീന്‍ വ്യക്തമാക്കി.

Published

on

By

വികസന മുന്നേറ്റ ജാഥയ്ക്കിടെ പെന്‍ഷന്‍ പണം ആണെന്ന് പറഞ്ഞ് നല്‍കിയ 2000 രൂപ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വൃദ്ധന് തന്നെ തിരികെ നല്‍കിയ വീഡിയോയില്‍ നാണം കെട്ട് സി.പി.എം. സ്വമനസ്സാലെ പണം നല്‍കിയതല്ലെന്നും, ചിലര്‍ തന്നെ സ്റ്റേജിലേക്ക് കൊണ്ടുപോയി പണം നല്‍കി വീഡിയോ എടുത്തതാണെന്നുമാണ് പണം നല്‍കിയ മൊയ്തീന്‍ പറയുന്നത്. പണം കൊടുത്താല്‍ ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ അതു തിരികെ തരുമെന്നും, പണം നല്‍കിയവര്‍ പറഞ്ഞിരുന്നതായും മൊയ്തീന്‍ വ്യക്തമാക്കി.

‘ആ പണം എന്റേതല്ല. പണം എന്റെ കയ്യില്‍ തന്നതാണ്. ഫോട്ടോ എടുപ്പിച്ചതാണ്. ഞാന്‍ പോരുവാന്ന് പറഞ്ഞ് പോന്നതാണ്. പിന്നെ അവര്‍ അങ്ങോട്ട് തന്നെ കൂട്ടിക്കൊണ്ടുപോയതാണ്. ഗോവിന്ദന്‍ മാഷിന് കൊടുത്ത പണം തിരികെ തരുമെന്നും നേതാക്കന്മാര് പറഞ്ഞിരുന്നു. അങ്ങനെ കൊടുത്തു. തിരിച്ച് തരുകയും ചെയ്തു. ഞാന്‍ മനസ്സറിഞ്ഞ് കൊടുത്തതല്ല. സ്റ്റേജില്‍ കേറ്റാന്‍ വേണ്ടി ചെയ്ത പണിയാ… ചെയ്യണ്ടായിരുന്നു.’ മൊയ്തീന്‍ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് ബാലുശ്ശേരിയില്‍ എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ എത്തിയപ്പോഴാണ് വയോധികന്‍ എത്തി, പെന്‍ഷന്‍ ലഭിച്ചതാണെന്ന് പറഞ്ഞ് 2000 രൂപ പോക്കറ്റില്‍ നിന്നെടുത്ത് എംവി ഗോവിന്ദന് നല്‍കിയതിന്റെ വീഡിയോ വൈറലായിരുന്നു. സര്‍ക്കാരില്‍ നിന്നും പെന്‍ഷന്‍ കിട്ടിയ തുടകയാണെന്നും, യുഡിഎഫ് വന്നാല്‍ ഇനി ഇതു കിട്ടില്ലെന്നും പറഞ്ഞാണ് മൊയ്തീന്‍ പണം നല്‍കിയത്. പണം വാങ്ങി എണ്ണിനോക്കിയ എംവി ഗോവിന്ദന്‍ തിരികെ തുക മൊയ്തീന്റെ പോക്കറ്റില്‍ ഇട്ടു നല്‍കുകയുമായിരുന്നു.

 

Continue Reading

kerala

ശബരിമല യുവതീ പ്രവേശനം: ഏപ്രില്‍ ഏഴ് മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

സര്‍ക്കാര്‍ അടക്കമുള്ളവര്‍ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Published

on

By

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം പുനഃപരിശോധനാ ഹരജികളില്‍ ഏപ്രില്‍ ഏഴ് മുതല്‍ സുപ്രീംകോടതി വാദം കേള്‍ക്കും. ഈ വിഷയത്തില്‍ മാര്‍ച്ച് 14നകം സര്‍ക്കാര്‍ അടക്കമുള്ളവര്‍ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഏപ്രില്‍ ഏഴിന് വാദം തുടങ്ങും. ഏഴ് മുതല്‍ ഒമ്പത് വരെ മൂന്നു ദിവസം വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെ വാദം നടക്കും. തുടര്‍ന്ന് പുനഃപരിശോധനയെ എതിര്‍ക്കുന്നവര്‍ക്ക് ഏപ്രില്‍ 14 മുതല്‍ 17 വരെയും അമിക്കസ് ക്യൂറിക്ക് 21നും വാദിക്കാം. ഏപ്രില്‍ 22ന് വാദം പൂര്‍ത്തിയാക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരമേശ്വറാണ് അമിക്കസ് ക്യൂറി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ശബരിമല യുവതി പ്രവേശനം അടക്കം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹരജികളാണ് പരമോന്നത കോടതിയുടെ മുമ്പാകെ വന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് വിവാദ വിധിക്കെതിരായ ഹരജികള്‍ കോടതി പരിഗണിക്കുന്നത്.

2018 സെപ്റ്റംബര്‍ 28നാണ് ശബരിമല യുവതി പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികള്‍ സമര്‍പ്പിച്ചു. ഈ ഹരജികളില്‍ വാദം കേള്‍ക്കാനായി സുപ്രീംകോടതി ഒമ്പതംഗ ബെഞ്ചിന് രൂപം നല്‍കി. സ്ത്രീകളുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് മറ്റ് മതങ്ങളിലെ വിഷയങ്ങളും ഒമ്പതംഗ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചു.

Continue Reading

Trending