india
മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്താന്‍ രാജ്യം ഉണര്‍ന്നു പ്രവര്‍ത്തിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഇന്ത്യൻ ഭരണഘടനയിലെ അടിസ്ഥാന പ്രമാണങ്ങൾ തകർന്നു തരിപ്പണമാവുകയാണെന്നും മതേതര ജനാധിപത്യത്തിന്റെ നിലനിൽപ്പിനായി രാജ്യം ഉണർന്നു പ്രവർത്തിക്കണമെന്നും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി ഇന്ന് പാർലമെന്റിൽ ഇന്ത്യൻ ഭരണഘടനയുടെ 75 ആം വാർഷികത്തോടനുബന്ധിച്ച പ്രത്യേക ചർച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച് പറഞ്ഞു. ഭരണ ഘടന ശില്പിയായ ഡോ. അംബേദ്കർ പറഞ്ഞു “ഒരു ഭരണ ഘടന എത്ര നല്ലതായിരുന്നാലും അത് പ്രവർത്തിപ്പിക്കാൻ ബാധ്യസ്ഥരായിരുന്നവർ അതിനെ വികലമാക്കിയാൽ അത് ഒന്നടങ്കം നശിക്കും എന്നാൽ ഒരു ഭരണ ഘടന തന്നെയും പോരാത്തതായിരുന്നാൽ പോലും അത് നന്നായി പ്രവർത്തിപ്പിക്കുന്ന ഒരാളുടെ കൈവശം കിട്ടിയാൽ അത് നന്നാവുകയും ചെയ്യും”.
ഇന്നത്തെ ഇന്ത്യൻ യാഥാർത്യങ്ങളെ സമഗ്രമായി വിലയിരുത്തിയാൽ അംബേദ്കറുടെ ദീർഘ വീക്ഷണം എത്രയോ ഉജ്ജലമാണെന്ന് കാണാൻ കഴിയും. ഇന്ത്യൻ ഭരണ ഘടനയുടെ സൗന്ദര്യത്തെ പറ്റി മൗലാന അബുൽ കലാം ആസാദിൻ ഉണ്ടായിരുന്ന സൗന്ദര്യ സങ്കല്പം ഇന്ത്യൻ ഭരണ ഘടന നാനത്വത്തിൽ അതിഷ്ഠിതമായ ഐക്യമായിരുന്നു. വ്യത്യസ്ത നിറങ്ങളിൽ നിർമിച്ച ഒരു പൂച്ചെണ്ടിലെ വിവിധ വർണ്ണങ്ങൾ അതിന്റെ ഭംഗി കൂട്ടാൻ ഒരുമിച്ച് നിൽക്കുന്നത് പോലെയുമായിരിക്കും. ഇവയെല്ലാം ഇന്ത്യയിൽ പ്രതിലോമകരമായി മാറുകയാണ്.
ഭരണ ഘടനയിലെ ആർട്ടിക്കിലുകളായ 14,25,29ൽ 1,2, 30,347 എന്നിവയെല്ലാം ന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യൻ മതേതര ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിനം ഏതാണെന്ന് ചോദിച്ചാൽ അത് 1992 ഡിസംബർ 6ൻ ആണെന്ന മറുപടിയാണ് പറയാൻ കഴിയുക. അന്നാണ് ബാബരി മസ്ജിദ് തകർക്കപ്പെട്ടത്. ബാബരി മസ്ജിദ് പൊളിക്കാൻ പോയവർ വിളിച്ച ഒരു മുദ്രാവാക്യം ഉണ്ടായിരുന്നു “യഹ്തോ കേവൽ ജാങ്കി ഹേ, കാശി മധുര ബാക്കി ഹേ ” ഇപ്പോൾ പുതിയ അവകാശ വാദങ്ങൾ ഉണ്ടാക്കി കൊണ്ട് വരികയാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ 172 ആരാധനാലയങ്ങൾ വഖഫ് ബോർഡ് കൈവശം വെച്ചിരിക്കുന്നു എന്ന് കഥമെനഞ്ഞു വരുന്നുണ്ട്. 1991ലെ ആരാധനാലയ നിയമം ലംഘിക്കാൻ ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. സുപ്രീം കോടതി ഇപ്പോൾ ഈ ശ്രമത്തിന് എതിരെ ഇടപ്പെട്ടിരിക്കുന്നു. തുരങ്കത്തിന്റെ അങ്ങേ അറ്റത്ത് കണ്ട ഒരു പ്രകാശ നാളം പോലെയുള്ള ഒരു വിധിയാണിത്. സംബലിൽ സർവേയുടെ പേരിൽ 5 പേരെ വെടിവെച്ചു കൊന്നു. സർവ്വേ ഉദ്യോഗസ്ഥരുടെ കൂടെ പോയവരും ജയ് ശ്രീരാം എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് പോയത്. ഇന്ത്യൻ ഭരണ ഘടനയിലെ ഉൾകൊള്ളാൽ സിദ്ധാത്തിൽ ചേർത്തു പിടിക്കേണ്ടതും എന്നാൽ കൂടുതൽ പ്രാന്തവത്കരിക്കപ്പെട്ടവരുമാണ് ഭിന്നശേഷിക്കാർ അവരെ ചേർത്തു പിടിക്കണം. അവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവണമെന്നും എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു.
india
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര്‍ അറസ്റ്റില്‍
വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍.

ബെംഗളൂരു: വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനി സംസ്ഥാന വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മാറത്തഹള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പോലീസില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഫിസിക്സ്, ബയോളജി പഠിപ്പിക്കുന്ന നരേന്ദ്ര, ശ്രീനിവാസ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരുടെ മുറിയില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നു. അതിജീവിച്ചയാള്‍ക്ക് ആവശ്യമായ പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.
india
ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി നിയമനം; പട്ടിക രാജ്ഭവന് കൈമാറി
ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി.

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി. സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് താത്കാലിക വിസിമാരെ നിയോഗിക്കാനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മൂന്ന് പേര്‍ അടങ്ങുന്ന പട്ടിക കൈമാറിയത്.
ഹൈക്കോടതി വിധി വന്നതിനു തൊട്ടടുത്ത ദിവസം തന്നെ ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലേക്ക് നിയമിക്കേണ്ട താത്കാലിക വി സി മാരുടെ പട്ടികയാണ് രാജ്ഭവന് കൈമാറിയിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയില്‍ ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍ ചാര്‍ജ് പ്രൊഫ (ഡോ) ജയപ്രകാശ്, പ്രൊഫ (ഡോ) എ.പ്രവീണ്‍, പ്രൊഫ (ഡോ) ആര്‍. സജീബ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പട്ടിക.
അതേസമയം, സാങ്കേതിക ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വി സി നിയമനം റദ്ദാക്കിയതിനെതിരെ രാജഭവന്‍ നാളെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. പുതിയ പാനല്‍ തയ്യാറാക്കി നല്‍കിയ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജനാധിപത്യപരമായ തീരുമാനം എടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
india
ടോയ്‌ലറ്റില്‍ നിന്ന് വാദം കേട്ടയാള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു
വെര്‍ച്വല്‍ കോടതിയില്‍ പങ്കെടുക്കുന്നതിനിടെ ക്യാമറയില്‍ പതിഞ്ഞതോടെയാണ് അദ്ദേഹത്തിനെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടിയില്‍ ഒരു ലക്ഷം രൂപ പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചത്.

ടോയ്‌ലറ്റില്‍ നിന്ന് വാദം കേട്ടയാള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. വെര്‍ച്വല്‍ കോടതിയില്‍ പങ്കെടുക്കുന്നതിനിടെ ക്യാമറയില്‍ പതിഞ്ഞതോടെയാണ് അദ്ദേഹത്തിനെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടിയില്‍ ഒരു ലക്ഷം രൂപ പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചത്.
ജൂണ്‍ 20 ന് ജസ്റ്റിസ് നിര്‍സാര്‍ ദേശായിയുടെ കോടതിയില്‍ ആകെ 74 മിനിറ്റ് വെര്‍ച്വല്‍ നടപടികളില്‍ ഇയാള്‍ ടോയ്ലറ്റ് സീറ്റിലിരുന്ന് പങ്കെടുത്തതായും കോടതി രജിസ്ട്രിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയതായി ജസ്റ്റിസ് എ എസ് സുപെഹിയ, ജസ്റ്റിസ് ആര്‍ ടി വച്ചാനി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.
തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായ സൂറത്തുകാരനോട് ജൂലൈ 22 ന് അടുത്ത ഹിയറിംഗിന് മുമ്പ് ഒരു ലക്ഷം രൂപ കോടതി രജിസ്ട്രിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേ ദിവസം, ബിയര്‍ മഗ്ഗില്‍ നിന്ന് മദ്യപിച്ച് വെര്‍ച്വല്‍ നടപടിയില്‍ ഹാജരായതിന് നിരുപാധികം മാപ്പ് പറഞ്ഞ മുതിര്‍ന്ന അഭിഭാഷകന്‍ ഭാസ്‌കര്‍ തന്നയ്ക്കെതിരായ സ്വമേധയാ കോടതിയലക്ഷ്യ ഹര്‍ജിയും കോടതി പരിഗണിച്ചു. കോടതിയെ അനാദരിക്കാന്‍ ‘ഉദ്ദേശമില്ല’ എന്ന് സമര്‍പ്പിച്ച ഡിവിഷന്‍ ബെഞ്ച് തന്നയുമായുള്ള വാക്കാലുള്ള സംഭാഷണത്തിനിടെ, ‘ഉദ്ദേശ്യമില്ലായ്മ ഒരു നിന്ദ്യമായ പ്രവൃത്തിയെ ഇല്ലാതാക്കുമോ’ എന്ന് ചോദിച്ചു.
സൂറത്തിലെ ആളുടെ കേസില്‍, കോടതിയില്‍ ഉചിതമായ പെരുമാറ്റത്തെക്കുറിച്ച് ഉപദേശിച്ചിട്ടുണ്ടോയെന്നും കോടതി അദ്ദേഹത്തിന്റെ അഭിഭാഷകനോട് ചോദിച്ചു. ഉചിതമായ രീതിയില്‍ ഹാജരാകാന്‍ ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സൂറത്ത് സ്വദേശി പരാതിക്കാരിയായ കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ജൂണ്‍ 20 ന് നടന്ന ഹിയറിംഗില്‍ അഭിഭാഷകന്‍ ഇയാള്‍ക്ക് വേണ്ടി ഹാജരായിരുന്നു.
അതേസമയം, ജൂണ്‍ 26 ന് ജസ്റ്റിസ് സന്ദീപ് ഭട്ടിന് മുമ്പാകെ ‘ഫോണില്‍ സംസാരിക്കുന്നതും ബിയര്‍ മഗ്ഗില്‍ മദ്യപിക്കുന്നതും കണ്ടപ്പോള്‍’ മുതിര്‍ന്ന അഭിഭാഷകന്‍ 26 മിനിറ്റ് വെര്‍ച്വല്‍ നടപടികളുമായി ബന്ധപ്പെട്ടിരുന്നതായി കോടതി രജിസ്ട്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ബെഞ്ച് പറഞ്ഞു.
കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, ‘ഓണ്‍ലൈന്‍ നടപടികളില്‍ അപകീര്‍ത്തികരമായ വ്യവഹാരങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനത്തെക്കുറിച്ച്’ വിവര സാങ്കേതിക രജിസ്ട്രാര്‍ കോടതിയെ ബോധിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. മെക്കാനിസത്തിന്റെ രൂപീകരണം ഏറ്റെടുത്ത് ചീഫ് ജസ്റ്റിസിന്റെ അനുമതിക്കായി സമര്‍പ്പിച്ചതായി ഡിവിഷന്‍ ബെഞ്ച് അറിയിച്ചപ്പോള്‍ ജൂലൈ 22 ന് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.
-
india1 day ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
india3 days ago
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
-
kerala3 days ago
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് കത്തയച്ച് പൊലീസ്
-
film3 days ago
പ്രമുഖ നടന് കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
-
kerala2 days ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
kerala2 days ago
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
-
world3 days ago
ഖമര്‍ റൂജ് ക്രൂരതയുടെ കംബോഡിയന്‍ സൈറ്റുകള്‍ യുനെസ്കോ പൈതൃക പട്ടികയില്‍
-
india11 hours ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം