Connect with us

More

കടുവകളെ മലര്‍ത്തി നീലപ്പട; ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ ഞായറാഴ്ച

Published

on

ബിര്‍മിംഗ്ഹാം: 2007 ലെ വിന്‍ഡീസ് ലോകകപ്പ് ഓര്‍മ്മയുണ്ടോ…? രാഹുല്‍ ദ്രാവിഡ് നയിച്ച ഗ്രെഗ് ചാപ്പലിന്റെ ഇന്ത്യയെ ബംഗ്ലാദേശുകാര്‍ തകര്‍ത്തെറിഞ്ഞ ആ ദൃശ്യം…. ആ വിജയ ഓര്‍മ്മയിലാണ് ചില ബംഗ്ലാദേശികള്‍ ഇന്നലെ ഇവിടെയെത്തിയത്.. പക്ഷേ ആദ്യമായി ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി കളിക്കുന്ന ബംഗ്ലാദേശുകാര്‍ക്ക് ഇത് ആറാം തവണ ചാമ്പ്യന്‍ഷിപ്പിന്റെ സെമി കളിക്കുന്ന ഇന്ത്യയെ വിരട്ടാനോ, വിറപ്പിക്കാനോ കഴിഞ്ഞില്ല-അനുഭവസമ്പത്തിന്റെ ചാലകക്കരുത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് അനായാസം ജയിച്ചു. ഞായറാഴ്ച്ച പാക്കിസ്താനുമായി ഫൈനല്‍ കളിക്കുമ്പോള്‍ അതായിരിക്കാം ഒരു പക്ഷേ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന പോരാട്ടം.
രോഹിത് ശര്‍മ സെഞ്ച്വറിയിലേക്ക് പ്രവേശിച്ചത് നോക്കുക-തകര്‍പ്പന്‍ ബൗണ്ടറി ഷോട്ടില്‍. അത്ര കൂളായിരുന്നു ഇന്ത്യക്ക് കാര്യങ്ങള്‍. ബാറ്റിംഗിന് ആദ്യം അവസരം കിട്ടിപ്പോള്‍ അത്ര മെച്ചപ്പെട്ട സ്‌ക്കോറല്ല കടുവകള്‍ നേടിയത്-ഏഴ് വിക്കറ്റിന് 264 റണ്‍സ്. അമ്പത് ഓവര്‍ പോരാട്ടത്തില്‍ അല്‍പ്പം ജാഗ്രത പുലര്‍ത്തിയാല്‍ അനായാസം നേടാവുന്ന ലക്ഷ്യം. ഇന്ത്യന്‍ ബാറ്റിംഗില്‍ ശിഖര്‍ ധവാന്‍ മാത്രമാണ് അലസനായത്-ആ വിക്കറ്റ് മാത്രമായിരുന്നു കടുവകളുടെ നേട്ടവും. 34 പന്തില്‍ 46 റണ്‍സുമായി സുന്ദരമായി കളിക്കുകയായിരുന്ന ധവാന് ഒരു പന്തില്‍ മുന്നോട്ട് കയറണമെന്ന് തോന്നി. മഷ്‌റഫെ മൊര്‍ത്തസക്ക് അദ്ദേഹം വിക്കറ്റും നല്‍കി. തുടര്‍ന്ന് വന്ന നായകന്‍ വിരാത് കോലിയുടെ സൂക്ഷ്മതയായിരുന്നു വിജയത്തിന്റെ ക്ലാസ്.
വിന്‍ഡീസ് പര്യടനത്തിനുളള ഇന്ത്യന്‍ സംഘത്തില്‍ തനിക്ക് സ്ഥാനമില്ല എന്ന കാര്യം അറിഞ്ഞാണ് രോഹിത് ശര്‍മ ബാറ്റിംഗ് പാഡണിഞ്ഞത്. തുടക്കത്തിലെ ശകുനം മാറ്റാനായാല്‍ കൂളായി കളിക്കുന്ന മുംബൈ നായകന്‍ ഇന്നലെ തുടക്കത്തില്‍ ധവാന്റെ ഷോട്ടുകള്‍ക്ക് സാക്ഷിയായി പതുക്കെയാണ് തുടങ്ങിയത്. അവസരങ്ങള്‍ കൈവന്നപ്പോള്‍ ഫോമിലേക്കുര്‍ന്നു. പുറത്താവതെ 123 റണ്‍സ്. 129 പന്തില്‍ 15 ബൗണ്ടറികളും ഒരു സിക്‌സറും.
പിച്ചില്‍ നിന്നും എന്തെങ്കിലുമെല്ലാം ബംഗ്ലാ ബൗളര്‍മാര്‍ പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍. പക്ഷേ പുതിയ പന്തെടുത്ത മൊര്‍ത്തസക്കും മുഷ്ഫിഖുര്‍ റഹ്മാനും കാര്യമായൊന്നും ചെയ്യാനായില്ല. പിന്നെയും അഞ്ച് ബൗളര്‍മാരെ അവര്‍ പരീക്ഷിച്ചു. അവരും ഇന്ത്യന്‍ ബാറ്റിംഗ് കരുത്തിന് മുന്നില്‍ തല താഴ്ത്തി.
ഗ്യാലറിയിലെ ആരാധകരെ മുഷിപ്പിക്കാതെയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ കളിച്ചത്. രോഹിത് ശര്‍മയുടെ ഇന്നിംഗ്‌സില്‍ അമിതാക്രമണ വീര്യമുണ്ടായിരുന്നില്ല. പക്ഷേ മോശം പന്തുകളെ അദ്ദേഹം എളുപ്പത്തില്‍ അതിര്‍ത്തി കടത്തി. ഇതേ ശൈലി തന്നെയായിരുന്നു നായകന്റേതും. എളുപ്പത്തില്‍ ജയിക്കാവുന്ന മല്‍സരമായതിനാല്‍ സാഹസത്തിന് മുതിരാതെയുള്ള ഗെയിം. 96 പന്തില്‍ പുറത്താവാതെ 96 റണ്‍സ്.
ബംഗ്ലാ ബാറ്റിംഗ് നിര മോശമായിരുന്നില്ല. ചാമ്പ്യന്‍ഷിപ്പിലുടനീളം തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന തമീം ഇഖ്ബാല്‍ ഇന്ത്യന്‍ ബൗളര്‍മാരെ ഭയമില്ലാതെ നേരിട്ട് 70 റണ്‍സ് നേടിയിരുന്നു. 82 പന്തുകളിലെ ഈ നേട്ടത്തില്‍ ഏഴ് ബൗണ്ടറികളും ഒരു സിക്‌സറമുണ്ടായിരുന്നു. പക്ഷേ സൗമ്യ സര്‍ക്കാര്‍ ഭുവനേശ്വറിന്റെ പന്തില്‍ പൂജ്യനായി തുടക്കത്തിലേ പുറത്തായിരുന്നു. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ അവരുടെ സ്‌ക്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രം. സബീര്‍ റഹ്മാന്റെ രൂപത്തില്‍ രണ്ടാം വിക്കറ്റ് വീഴുമ്പോള്‍ 31 റണ്‍സ്.
ഇവിടെ നിന്നും തമീമും വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമും ഒരുമിച്ചപ്പോഴാണ് ബംഗ്ലാ ആരാധകര്‍ തല ഉയര്‍ത്തിയത്. ഈ കൂട്ടുകെട്ട് കേദാര്‍ യാദവ് തകര്‍ത്തപ്പോള്‍ വീണ്ടും പ്രശ്‌നങ്ങളായി. നായകന്‍ മൊര്‍ത്തസ അവസാനത്തില്‍ വന്ന് അഞ്ച് ബൗണ്ടറികള്‍ പായിച്ചത് മാത്രമാണ് ഇന്ത്യന്‍ ക്യാമ്പില്‍ അലട്ടല്‍ ഉണ്ടാക്കിയത്. ഭുവനേശ്വര്‍ 53 റണ്‍സിന് രണ്ട് പേരെ പുറത്താക്കിയപ്പോള്‍ ബുംറ 39 റണ്‍സിന് രണ്ട് വിക്കറ്റ് നേടി. കേദാര്‍ യാദവ് ആറ് ഓവറില്‍ 22 റണ്‍സ് മാത്രം നല്‍കി നേടിയ രണ്ട് വിക്കറ്റുകളായിരുന്നു കളിയില്‍ നിര്‍ണായകം.

kerala

കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് കുറയുന്നു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. എന്നാല്‍ തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തെ റെഡ് അലർട്ട് പിൻവലിച്ചു. കേരള തീരത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.രാത്രി എട്ട് മണിയോടെ കേരളാ തീരത്ത് കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും

Published

on

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. അറ്റകുറ്റ പണികള്‍ നടത്തണമെന്നും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം.സ്‌കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്കമാക്കിയത്.

സ്‌കൂളുകളുടെ ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മന്ത്രിമാരായ
വി.ശിവന്‍കുട്ടി, ആര്‍.ബിന്ദു,എം.ബി രാജേഷ്, കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

india

രോഹിത് വെമുല കേസ്: പുനരന്വേഷണം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി

Published

on

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യ കേസ് പുനരന്വോഷിക്കാന്‍ തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് സര്‍വകലാശാലയില്‍ പ്രവേശനം നേടിയതെന്നും ഇത് പുറത്ത് വരുമെന്ന ഭയം മൂലമാകാം ആത്മഹത്യ ചെയ്തതെന്നുമായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രോഹിത്തിന്റെ അമ്മയും സഹോദരനും അതൃപ്തി അറിയിച്ചതോടെയാണ് പുതിയ ഉത്തരവ്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വോഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ട് തള്ളുന്നതിന് ഡിജിപി കോടതിയില്‍ അപേക്ഷ നല്‍കും.

2016 ജനുവരി 17നാണ് രോഹിത് ഹോസ്റ്റല്‍ മുറിയില്‍ അഞ്ച് പേജുള്ള അത്മഹത്യ കുറിപ്പ് എഴുതി ജീവനൊടിക്കിയത്. താന്‍ അടക്കമുള്ള അഞ്ച് വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷെനെതിരായ സമരത്തിനൊടുവിലായിരുന്നു രോഹിത് ആത്മഹത്യ ചെയ്തത്.

രോഹിത്തിന്റെ എസ്.എസ്.എല്‍.സി. രേഖകള്‍ വ്യാജമായിരുന്നെന്നും യഥാര്‍ഥ ജാതിസ്വത്വം വെളിപ്പെടുമെന്ന് ഭയന്നാണ് ആത്മഹത്യയെന്നുമായിരുന്നു ക്ലോഷര്‍ റിപ്പോര്‍ട്ട്. കേസിലെ പ്രതികളായ അന്നത്തെ ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പ റാവു, സെക്കന്തരാബാദിലെ ബി.ജെ.പി എം.പിയും കേന്ദ്ര മന്ത്രിയുമായിരുന്ന ബണ്ഡാരു ദത്താത്രേയ എന്നിവര്‍ക്ക് ക്ലീന്‍ ചീട്ട് നല്‍കിയിരുന്നു. പൊലീസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുകയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് സഹായം തേടുമെന്നും രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല വ്യക്തമാക്കി.

Continue Reading

Trending