Connect with us

More

പേക്കിനാവായി സ്വപ്‌ന ഫൈനല്‍: പാക്കിസ്താന് ചാമ്പ്യന്‍സ് ട്രോഫി

Published

on

ലണ്ടന്‍: ആലസ്യത്തിന് ഇന്ത്യ കപ്പിനെ പാക്കിസ്താന് ബലി നല്‍കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രമുണ്ടായിരുന്ന ഒരു ദിനം-ജൂണ്‍ 18…. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1983 ലെ ലോകകപ്പില്‍ കപില്‍ദേവിന്റെ ചെകുത്താന്‍ സംഘം സിംബാബ് വെയെ രാജകീമായി തകര്‍ത്ത ദിനമായിരുന്നു ജൂണ്‍ 18. 17 റണ്‍സിന് അഞ്ച് വിക്കറ്റ് വീണ ശേഷം കപിലിന്റെ മാസ്മരികമായ ഇന്നിംഗ്‌സില്‍ ഇന്ത്യ ജയിച്ച ദിവസം. ഇന്നലെ അതേ ദിനത്തില്‍ പാക് ബൗളിംഗിന് മുന്നില്‍ ഇന്ത്യയുടെ ആദ്യ അഞ്ച് പേര്‍ തകര്‍ന്നിട്ടും ഇന്ത്യന്‍ ആരാധകര്‍ ഹാര്‍ദിക് പാണ്ഡ്യയില്‍ ഒരു കപിലിനെ കണ്ടു….അദ്ദേഹം അടിച്ചു തകര്‍ത്തു. പക്ഷേ മറുഭാഗത്ത് കൂട്ടുകാരനായ രവീന്ദു ജഡേജ കേവല മര്യാദ കാട്ടാതിരുന്നപ്പോല്‍ പാണ്ഡ്യ റണ്ണൗട്ടായി-അതോടെ കപ്പും പോയി.

18hardik18ashwin

18sarfraz

ഇന്ത്യയെ 180 റണ്‍സിന് തകര്‍ത്താണ് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യമായി മുത്തമിട്ടത്. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. പാകിസ്താന്‍ മുന്നോട്ടു വെച്ച 339 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 158 റണ്‍സിന് എല്ലാവരും പുറത്തായി. 2009ലെ ടി 20 കിരീടത്തിന് ശേഷം പാകിസ്താന്‍ നേടുന്ന അന്തരാഷ്ട്ര കിരീടമാണിത്. എട്ടാം സ്ഥാനക്കാരായി ടൂര്‍ണമെന്റിനെത്തി ഒന്നാം സ്ഥാനക്കാരായാണ് പാകിസ്താന്റെ മടക്കം. ക്രിക്കറ്റ് പണ്ഡിതന്‍മാരുടെ പ്രവചനങ്ങളെ പൂര്‍ണമായും അസ്ഥാനത്താക്കുന്നതായിരുന്നു കലാശക്കളിയില്‍ പാക് താരങ്ങളുടെ പ്രകടനം. ബാറ്റ്‌സ്മാന്‍മാര്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിച്ചപ്പോള്‍ ബൗളര്‍മാര്‍ പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കുകയായിരുന്നു. 43 പന്തില്‍ ആറ് സിക്‌സറുകളും നാല് ബൗണ്ടറിയുമായി അര്‍ധ സെഞ്ച്വറി നേടിയ ഹര്‍ദിക് പാണ്ഡ്യ (76) ഒഴികെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാനായില്ല. പാണ്ഡ്യ ജഡേജയുടെ മണ്ടത്തരം കാരണം റണ്ണൗട്ടാവുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ഓപണര്‍ രോഹിത് ശര്‍മയെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് ആമിറാണ് ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പിച്ചത്. ഞെട്ടലില്‍ നിന്നും മുക്തമാവും മുമ്പ് ആമിര്‍ മികച്ച ഫോമിലുള്ള ക്യാപ്റ്റന്‍ കോലിയേയും (05) മടക്കി. ശിഖര്‍ ധവാന്‍ നാല് ബൗണ്ടറികളോടെ 21 റണ്‍സെടുത്തെങ്കിലും ധവാനേയും ആമിര്‍ തന്നെ പവലിയനിലെത്തിച്ചു. യുവരാജ് സിങ് (22) ഫോമിന്റെ ലക്ഷണം കാണിച്ചെങ്കിലും അനാവശ്യ പ്രതിരോധത്തിന് മുതിര്‍ന്ന ശതാബ് ഖാന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. തകര്‍ച്ചകളില്‍ കരുത്താവാറുള്ള മുന്‍ ക്യാപ്റ്റന്‍ ധോണിക്കും (04) ഇത്തവണ പിഴച്ചു. കൂറ്റനടിക്കു ശ്രമിച്ച ധോണിയെ ഹസന്‍ അലിയുടെ പന്തില്‍ ഇമാദ് വസീം പിടിച്ച് പുറത്താക്കി. കേദാര്‍ ജാദവ് (09) വന്നതും പോയതും ഒരുമിച്ചായിരുന്നു. ശതാബ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് പിടികൊടുത്ത് ജാദവും മടങ്ങി. ജഡേജ (15), അശ്വിന്‍ (01), ഭുംറ (01) എന്നിങ്ങനെയായിരുന്നു മറ്റ് സ്‌കോറുകള്‍. പാകിസ്താനു വേണ്ടി ആമിര്‍, ഹസന്‍ അലി എന്നിവര്‍ മൂന്നു വിക്കറ്റുകളും ശതാബ് ഖാന്‍ രണ്ടു വിക്കറ്റും ജുനൈദ് ഖാന്‍ ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റു ചെയ്ത് പാക്കിസ്താന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. കന്നി ഏകദിന സെഞ്ചുറിയുമായി കളം നിറഞ്ഞ ഓപ്പണര്‍ ഫഖര്‍ സമാനാണ് (114) പാക്കിസ്താന്റെ ടോപ് സ്‌കോറര്‍. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ജസ്പ്രീത് ബുംറയുടെ പന്തില്‍ സമാന്‍ പുറത്തായെങ്കിലും, പന്ത് നോബോളായത് സമാനും പാക്കിസ്താനും അനുഗ്രഹമായി. ഓപ്പണിങ് വിക്കറ്റില്‍ അസ്ഹര്‍ അലിയുമൊത്ത് സമാന്‍ കൂട്ടിച്ചേര്‍ത്ത 128 റണ്‍സാണ് പാക് ഇന്നിങ്‌സിന്റെ നട്ടെല്ല്. അസ്ഹര്‍ അലി (59) അര്‍ധസെഞ്ചുറി നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി തികച്ച മുഹമ്മദ് ഹഫീസും (57*)പാക്ക് ഇന്നിങ്‌സിന് കാര്യമായ സംഭാവന നല്‍കി. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ ബൗളര്‍മാര്‍ ചേര്‍ന്ന് 25 റണ്‍സാണ് എക്‌സ്ട്രായിനത്തില്‍ പാക്കിസ്താന് സംഭാവന ചെയ്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്താന്റെ തുടക്കം കരുതലോടെയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവര്‍ മെയ്ഡനാകുന്നതു കണ്ടുകൊണ്ടാണ് മല്‍സരത്തിന് തുടക്കമായത്. ഭുവനേശ്വറിനൊപ്പം ജസ്പ്രീത് ബുംറയും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ പാകിസ്താന്റെ തുടക്കം പതറി. എന്നാല്‍, പതുക്കെ നിലയുറപ്പിച്ച പാക് ഓപ്പണര്‍മാര്‍ പിന്നീട് ഇന്ത്യന്‍ ബൗളിങ്ങിനെ പിച്ചിച്ചീന്തുകയായിരുന്നു. പാക് നിരയിലെ അപകടകാരിയായ ഫഖര്‍ സമാനെ നാലാം ഓവറിന്റെ ആദ്യ പന്തില്‍ ബുംറ മടക്കിയെങ്കിലും പന്ത് നോബോളായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഇരുവരും പാക് ഇന്നിങ്‌സിന് അടിത്തറയിട്ടു. 23 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും 5.56 റണ്‍സ് ശരാശരിയില്‍ 128 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ അസ്ഹര്‍ അലിയുടെ വിക്കറ്റിലൂടെ ഇന്ത്യ കാത്തിരുന്ന ആശ്വാസമെത്തി. മൂന്നാമനായെത്തിയ ബാബര്‍ അസമിനെ കൂട്ടുപിടിച്ച് ഫഖര്‍ സമാന്‍ പാക് ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചു. രണ്ടാം വിക്കറ്റില്‍ സമാന്‍അസം സഖ്യം കൂട്ടിച്ചേര്‍ത്തത് 72 റണ്‍സ്. അതിനിടെ സമാന്റെ കന്നി ഏകദിന സെഞ്ചുറിയുമെത്തി. 106 പന്തില്‍ 12 ബൗണ്ടറിയും മൂന്നു സിക്‌സും ഉള്‍പ്പെടെ 114 റണ്‍സെടുത്ത സമാനെ പാണ്ഡ്യയാണ് പുറത്താക്കിയത്. 46 റണ്‍സുമായി ബാബര്‍ അസമും മടങ്ങി. ഇമാദ് വാസിമിനെ കൂട്ടുപിടിച്ച് മുഹമ്മദ് ഹഫീസ് തകര്‍ത്തടിച്ചതോടെ പാക്ക് സ്‌കോര്‍ അനായാസം 300 കടന്നു.
പിരിയാത്ത അഞ്ചാം വിക്കറ്റില്‍ 7.3 ഓവര്‍ ക്രീസില്‍ നിന്ന ഹഫീസ്‌വാസിം സഖ്യം 9.46 ശരാശരിയില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Education

യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

Published

on

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

Continue Reading

News

കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്.

Published

on

ഫേസ്ബുക്കും യൂട്യൂബും പോലുള്ള പ്രധാന പ്ലാറ്റ്ഫോമുകള്‍ കര്‍ശനമായ ഉള്ളടക്ക നയങ്ങള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുന്നതിനാല്‍ ഡിജിറ്റല്‍ ഉള്ളടക്ക സ്രഷ്ടാക്കള്‍ പുതിയ തടസ്സങ്ങള്‍ നേരിടുകയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വരുമാനത്തിനായി ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നതിനാല്‍, പ്രത്യേകിച്ച് വീഡിയോ ഉള്ളടക്കത്തിലൂടെ, ഒറിജിനല്‍ മെറ്റീരിയല്‍ അപ്ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ഉപയോക്താക്കളെയാണ് അടിച്ചമര്‍ത്തല്‍ ലക്ഷ്യമിടുന്നത്. ഇത് നിരവധി സ്രഷ്ടാക്കളുടെ വരുമാനത്തെ സാരമായി ബാധിച്ചേക്കാം.

ഉള്ളടക്കം പകര്‍ത്തി ഒട്ടിക്കുന്നതായി കണ്ടെത്തിയ അക്കൗണ്ടുകള്‍ക്കെതിരെ മെറ്റ കര്‍ശന നടപടി പ്രഖ്യാപിച്ചു. ഉള്ളടക്ക മോഷണത്തെ ചെറുക്കാനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് മെറ്റയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. മറ്റ് സ്രഷ്ടാക്കളില്‍ നിന്നുള്ള ടെക്സ്റ്റോ ഫോട്ടോകളോ വീഡിയോകളോ തുടര്‍ച്ചയായി പകര്‍ത്തുന്ന ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ടുകള്‍ അടയ്ക്കാനും ധനസമ്പാദനം നിര്‍ത്താനും സാധ്യതയുണ്ട്. ഇവയുടെ റീച്ചും ഗണ്യമായി കുറയും. ഈ നടപടികള്‍ക്ക് അനുസൃതമായി, പ്രമുഖ ഉള്ളടക്ക സ്രഷ്ടാക്കളില്‍ നിന്ന് പോസ്റ്റുകള്‍ പകര്‍ത്തുന്നതായി കണ്ടെത്തിയ 1 കോടി പ്രൊഫൈലുകള്‍ Meta ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.

സ്പാമുമായി ബന്ധിപ്പിച്ച 5 ലക്ഷം അക്കൗണ്ടുകളും മെറ്റാ അടച്ചുപൂട്ടി. യഥാര്‍ത്ഥ ഉള്ളടക്കം ഇല്ലെങ്കിലും പണം സമ്പാദിക്കുന്ന വ്യാജ പോസ്റ്റുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി.

അദ്വിതീയമായ ഉള്ളടക്കം സൃഷ്ടിക്കാതെ ഉപയോക്താക്കളെ ലാഭത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍, കോപ്പി-പേസ്റ്റിംഗില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നുള്ള കമന്റുകളുടെ ദൃശ്യപരതയും മെറ്റ കുറയ്ക്കുന്നു. ഈ സമീപനം അവരുടെ ധനസമ്പാദന അവസരങ്ങള്‍ തടയാന്‍ ലക്ഷ്യമിടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ YouTube-ന്റെ സമീപകാല നീക്കങ്ങളെ പ്രതിഫലിപ്പിക്കുന്നു, അത് ആവര്‍ത്തിച്ചുള്ളതും AI- ജനറേറ്റുചെയ്തതുമായ വീഡിയോകള്‍ അതിന്റെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യാന്‍ തുടങ്ങി.

Continue Reading

kerala

എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

Published

on

തൃശൂര്‍: എഴുത്തുകാരിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ വിനീത കുട്ടഞ്ചേരി (44) അന്തരിച്ചു. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിനിയാണ്. ഇന്നലെ രാത്രി 7.30 ഓടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ മലയാള സാഹിത്യത്തിനുള്ള 2019 ലെ അവാര്‍ഡ് ജേതാവാണ്. ജൂലൈ 13 ന് ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം മന്ത്രി ആര്‍ ബിന്ദു പ്രകാശനം ചെയ്തത്.

തൃശൂര്‍ പ്രസ്സ്‌ക്ലബില്‍ വച്ചായിരുന്നു പ്രകാശനം. ഭര്‍ത്താവ് മണിത്തറ കാങ്കില്‍ രാജു. ‘നിനക്കായ്…’ എന്ന ഗാനത്തിന്റെ സംഗീത സംവിധായക എന്ന നിലയിലും അവര്‍ പ്രശസ്തി നേടിയിട്ടുണ്ട്.

Continue Reading

Trending