Connect with us

Video Stories

മോദിയുടെ നയതന്ത്രം പാളി? യു.എസിന്റെ ചങ്ങലപ്പൂട്ടില്‍ ഉരിയാടാതെ കേന്ദ്രം

വന്‍ വിജയമായിരുന്നുവെന്ന് സ്വയം കൊട്ടിഘോഷിക്കുമ്പോഴും അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരെ കൊടും കുറ്റവാളികള്‍ എന്നോണം വിലങ്ങും, കാല്‍ ചങ്ങലുയുമിട്ട് കയറ്റി വിട്ടതിനെക്കുറിച്ച് ഒന്നും മിണ്ടാതെ മൗനത്തിലാണ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും.

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ പര്യടനമൊക്കെ ഗംഭീരമായി കഴിഞ്ഞുവെന്നാണ് വെപ്പ്. എന്തിനാണ് പര്യടനം നടത്തിയതെന്നും ആര്‍ക്കാണ് ഗുണമുണ്ടായതെന്നും ഇപ്പോഴും വ്യക്തമല്ല. വന്‍ വിജയമായിരുന്നുവെന്ന് സ്വയം കൊട്ടിഘോഷിക്കുമ്പോഴും അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരെ കൊടും കുറ്റവാളികള്‍ എന്നോണം വിലങ്ങും, കാല്‍ ചങ്ങലുയുമിട്ട് കയറ്റി വിട്ടതിനെക്കുറിച്ച് ഒന്നും മിണ്ടാതെ മൗനത്തിലാണ് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും.

സകല മനുഷ്യാവകാശങ്ങളും ലംഘിച്ച് കൊണ്ടാണ് അമേരിക്ക കാലിലും കൈയ്യിലും വിലങ്ങണിയിച്ച് ഇന്ത്യക്കാരെ നാടുകടത്തിയത്. ഇനെതിരെ കേന്ദ്രം പ്രതികരിക്കുന്നില്ല എന്നതാണ് വസ്തുത. എന്തിനാണ് സ്വന്തം നാടിന് നേരെ കണ്ണടയ്ക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ് കേന്ദ്രം. 116 ഇന്ത്യാക്കാരുമായി ശനിയാഴ്ച അമൃത്‌സറിലെത്തിയ രണ്ടാമത്തെ യുഎസ് വിമാനത്തിലെ യാത്രക്കാരേയും വിലങ്ങണിയിച്ചിരുന്നു എന്ന് ദല്‍ജിത് സിംഗ് എന്ന യുവാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

അമേരിക്കയുടെ ഇന്ത്യയോടുള്ള സമീപനം ക്രൂരമായിക്കൊണ്ടിരിക്കുമ്പോള്‍ ഇവിടെ പ്രതിഷേധങ്ങള്‍ എങ്ങും അലയടിക്കുകയാണ്. മോദിയുടെ അമേരിക്കയുമായുള്ള നയതന്ത്രം തികച്ചും പാളിപ്പോയി എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. തന്റെ പ്രിയ സുഹൃത്താണ് ട്രംപ് എന്ന് പറയുമ്പോഴും സൗഹൃദ ബന്ധം അവരില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെന്ന് വ്യക്തം. അതിന്റെ യാതൊരു മെച്ചവും ഇന്ത്യക്ക് ലഭിക്കുന്നില്ല. പിന്നെ എന്ത് രാഷ്ട്രീയ ബന്ധമാണ് മറ്റൊരു രാജ്യത്തെ പ്രസിഡന്റുമായി തുടരുന്നത് എന്ന് ചോദിച്ചാല്‍ തികച്ചും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കെന്ന് പറയേണ്ടി വരും.

കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി പാടാറുള്ള ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ പോലും യുഎസിന്റെ നരാധമ പ്രവര്‍ത്തിയെ തികച്ചും എതിര്‍ത്തുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ മോദി സര്‍ക്കാര്‍ മിണ്ടാട്ടം മുട്ടി നില്‍ക്കുകയാണ്. ദേശ സ്‌നേഹത്തിന്റെ തെല്ലു പോലും വികാരം പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. യുഎസിന്റെ പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാരമാണ് കുടിയൊഴുപ്പിക്കല്‍ നടത്തുന്നത് എന്നാണ് വിദേശകാര്യ മന്ത്രി ജയശങ്കര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍ അമേരിക്കയെ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പിന്നീട് പറഞ്ഞത്. അതൃപ്തി അറിയിച്ച ശേഷവും ചങ്ങലപ്പൂട്ട് ആവര്‍ത്തിച്ച അമേരിക്കന്‍ സമീപനത്തെയാണ് പ്രതിപക്ഷം ഉള്‍പ്പെടെ എതിര്‍ക്കാന്‍ ശ്രമിക്കുന്നത്. എന്നിട്ടും മോദി സര്‍ക്കാരിന് പ്രതികരിക്കാന്‍ സമയം ആയില്ല എന്ന് തോന്നുന്നു. .

പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനെ ആലിംഗനം ചെയ്‌തെങ്കിലും കുടിയൊഴിപ്പിക്കല്‍ നയത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ല എന്ന് വ്യക്തമാക്കിയിരുന്നു. വിദേശ പര്യടനം നടത്തിയതില്‍ ഇന്ത്യക്കാരുടെ ഒരു പ്രതീക്ഷ അവിടെ അസ്തമിച്ചു. എന്നാല്‍ ദുര്‍ബലനെന്ന് ബിജെപിക്കാര്‍ ആക്ഷേപിച്ച ഡോ. മന്‍മോഹന്‍ സിംഗിന്റെ കാലത്തുണ്ടായ വിവാദത്തില്‍ അമേരിക്കയെ വരച്ച വരയില്‍ നിര്‍ത്താന്‍ ഇന്ത്യന്‍ ഗവണ്മെന്റിന് കഴിഞ്ഞിരുന്നു എന്നതാണ് ചരിത്രം പഠിപ്പിക്കുന്നത്. ആ ചരിത്രം മന:പാഠമാക്കിയവര്‍ക്ക് ബിജെപി സര്‍ക്കാരിനോട് തോന്നുന്ന പുച്ഛം തികച്ചും സ്വാഭാവികം.

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

Trending