Connect with us

india

സംഭല്‍ മസ്ജിദിന് സമീപമുള്ള കിണര്‍ പൊതുഭൂമിയില്‍; തര്‍ക്ക സ്ഥലവുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മോസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റിയുടെ അപേക്ഷ കേട്ട്, 2024 ജനുവരി 10ന് പള്ളിയോട് ചേർന്നുള്ള കിണർ സംബന്ധിച്ച് സംഭൽ മുനിസിപ്പൽ അധികാരികൾ പുറപ്പെടുവിച്ച നോട്ടീസ് നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു.

Published

on

സംഭലിലെ പള്ളിക്ക് സമീപമുള്ള കിണർ യഥാർത്ഥത്തിൽ ‘പൊതു ഭൂമിയിലാണ്’ സ്ഥിതി ചെയ്യുന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. സുപ്രീംകോടതിയിൽ സമർപ്പിച്ച ഒരു തൽസ്ഥിതി റിപ്പോർട്ടിൽ, കിണർ ‘തർക്കമുള്ള മതസ്ഥല’ത്തിനടുത്തല്ല സ്ഥിതിചെയ്യുന്നതെന്നും അതിനാൽ ഇതിന് പള്ളി തർക്കമുള്ള മതസ്ഥലവുമായി യാതൊരു ബന്ധവുമില്ലെന്നും യു.പി സർക്കാർ പറഞ്ഞു. ‘തർക്കമുള്ള മതസ്ഥലം’ പോലും പൊതുഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

മുഗൾ കാലഘട്ടത്തിലെ മസ്ജിദായ ഷാഹി ജുമാ മസ്ജിദ്, ഹരി മന്ദിർ എന്ന ക്ഷേത്രം തകർത്ത് നിർമിച്ചതാണെന്ന അവകാശവാദത്തെ തുടർന്ന് മതപരമായ സ്ഥലത്തെച്ചൊല്ലി സമുദായങ്ങൾ തമ്മിലുള്ള തർക്കത്തിനിടയാക്കിയിരുന്നു. മോസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റിയുടെ അപേക്ഷ കേട്ട്, 2024 ജനുവരി 10ന് പള്ളിയോട് ചേർന്നുള്ള കിണർ സംബന്ധിച്ച് സംഭൽ മുനിസിപ്പൽ അധികാരികൾ പുറപ്പെടുവിച്ച നോട്ടീസ് നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു.

സംഭൽ നഗരപാലികയുടെ പേരിലുള്ള പൊതു പോസ്റ്ററിൽ കിണർ ഹരി മന്ദിറിന്റെ ഒരു മൂലയിൽ സ്ഥിതി ചെയ്യുന്നതായി പരാമർശിച്ചതായി മസ്ജിദ് കമ്മിറ്റി വാദിച്ചു. കിണറ്റിൽ നിന്നുള്ള വെള്ളമാണ് ഇപ്പോൾ പള്ളിയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതെന്നും അതിൽ പറയുന്നുവെന്ന് നോട്ടീസ് ഉദ്ധരിച്ച് മസ്ജിദ് മാനേജ്‌മെന്റ് അറിയിച്ചു. തുടർന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാറിനോട് തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു.

ജനുവരി 10ലെ ഉത്തരവിന് അനുസൃതമായി സംസ്ഥാന/ജില്ലാ ഭരണകൂടം സംശയാസ്പദമായ കിണറിന്റെ സ്ഥിതി പരിശോധിക്കാൻ സംഭൽ ജില്ലാ മജിസ്ട്രേറ്റ്, ഏരിയ ഓഫിസർ, സംഭൽ മുനിസിപ്പൽ കൗൺസിൽ എക്സിക്യൂട്ടീവ് ഓഫിസർ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിക്ക് രൂപം നൽകിയതായി പ്രതികരണമായി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

രേഖകൾ പരിശോധിച്ചപ്പോൾ, ‘യജ്ഞ കൂപ്പ്’ എന്നറിയപ്പെടുന്ന പള്ളിയുടെ അതിർത്തി മതിലുകൾക്കുള്ളിൽ യഥാർത്ഥത്തിൽ ഒരു കിണർ ഉണ്ടെന്ന് കണ്ടെത്തുന്നതിൽ ഹരജിക്കാരൻ പരാജയപ്പെട്ടതായി കണ്ടെത്തി. പ്രസ്തുത ‘യജ്ഞ കൂപ’ത്തിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് യു.പി സർക്കാർ അറിയിച്ചു. മൂന്നംഗ സമിതിയുടെ സ്ഥലപരിശോധനയിൽ പള്ളിയുടെ അതിർത്തി മതിലിന് പുറത്താണ് കിണർ സ്ഥിതി ചെയ്യുന്നതെന്നും കണ്ടെത്തി.

ഈ കിണർ പണ്ടുമുതലേ എല്ലാ സമുദായങ്ങളിലുമുള്ള വ്യക്തികൾ ഉപയോഗിച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തിയെന്ന് തൽസ്ഥിതി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇപ്പോൾ അതിൽ വെള്ളമില്ല. 1978 ലെ വർഗീയ കലാപത്തിന് ശേഷം കിണറിന്റെ ഒരു ഭാഗത്ത് പൊലീസ് ചൗക്കി നിർമ്മിച്ചതായി കണ്ടെത്തി. മറുഭാഗം 1978ന് ശേഷവും ഉപയോഗത്തിൽ തുടർന്നു. 2012ൽ എപ്പോഴോ കിണർ മൂടിപ്പോയതായും നിലവിൽ കിണറ്റിൽ വെള്ളമില്ലെന്നും കണ്ടെത്തിയെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി

പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

Published

on

2026 ജനുവരി 1 മുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്‌കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.

Continue Reading

india

വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

Published

on

വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുമടക്കം തിരച്ചില്‍ നടത്തുകയാണ്.

Continue Reading

india

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി

പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

Published

on

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

പരാതി നിരീക്ഷിച്ച ഹൈക്കോടതി പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി. അതേസമയം ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്‍ അനന്ദ് വെങ്കടേശ് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലഘട്ടത്തില്‍ പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടേതെന്നും കോടതി വിമര്‍ശിച്ചു. യുവതിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.

Continue Reading

Trending