Connect with us

Video Stories

പറങ്കികളെ തടഞ്ഞ് ബ്രാവോ

Published

on

കസാന്‍: ആവേശം അവസാന നിമിഷം വരെ തിരതല്ലിയ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമി ഫൈനലില്‍ പറങ്കിപ്പടയെ കീഴടക്കി ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ ചിലി ഫൈനലില്‍ പ്രവേശിച്ചു.
പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട മത്സരത്തില്‍ ഗോള്‍കീപ്പര്‍ ക്ലൗഡിയോ ബ്രാവോയുടെ മികവാണ് ചിലിയെ രക്ഷപ്പെടുത്തിയത്. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ഷൂട്ടൗട്ടില്‍ 3-0നാണ് ചിലിയുടെ വിജയം. അര്‍തുറോ വിതാല്‍, അരാങ്കീസ്, അലക്‌സിസ് സാഞ്ചസ് എന്നിവര്‍ ചിലിക്കു വേണ്ടി വല ചലിപ്പിച്ചപ്പോള്‍ പോര്‍ച്ചുഗലിനായി കിക്കെടുത്ത റിക്കാര്‍ഡോ ക്വറെയ്‌മോ, സാന്റോസ് മൗടീഞ്ഞോ, നാനി എന്നിവര്‍ക്ക് ലക്ഷ്യം കാണാനായില്ല. മൂവരുടേയും കിക്ക് ബ്രാവോ തടുത്തിട്ടു.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും നിരവധി ഓപണ്‍ ചാന്‍സുകള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണുന്നതില്‍ ഇരു ടീമുകളും അമ്പേ പരാജയപ്പെടുകയായിരുന്നു. ആറാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസിന്റെ പാസില്‍ നിന്നും വര്‍ഗാസിന് ലഭിച്ച സുവര്‍ണാവസരം പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍ പാട്രിയോ രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ പോര്‍ച്ചുഗീസ് നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ ക്രോസ് ലക്ഷ്യത്തിലെത്തിക്കാന്‍ ആന്ദ്രേ സില്‍വയ്ക്ക് സാധിച്ചില്ല. രണ്ടാം പകുതിയില്‍ ചിലിയുടെ മുന്നേറ്റങ്ങള്‍ക്കാണ് കസാന്‍ കൂടുതല്‍ സാക്ഷ്യം വഹിച്ചത്. സാഞ്ചസും വിദാലും വര്‍ഗാസും അവസരങ്ങള്‍ തുലക്കുന്നതില്‍ മത്സരിച്ചപ്പോള്‍ ചിലി പലപ്പോഴും ലക്ഷ്യത്തിന് അടുത്തുവരെ എത്തി പോര്‍ച്ചുഗീസ് ഗോളിക്കു മുന്നില്‍ കീഴടങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്.
നിശ്ചിത 90 മിനിറ്റിലും ആരും ഗോളുകള്‍ കണ്ടെത്താതിരുന്നതോടെ മത്സരം അധിക സമയത്തേക്കു നീണ്ടു. എക്‌സ്ട്രാ ടൈമിലും ചിലിയുടേതായിരുന്നു കൂടുതല്‍ അപകടകരമായ നീക്കങ്ങള്‍ സാഞ്ചസിന്റെ ഹെഡര്‍ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്കു പോയപ്പോള്‍ അധിക സമയം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ വിദാലിന്റെ ഷോട്ട് പോസ്റ്റിലടിച്ച് മടങ്ങി. പന്ത് ലഭിച്ച റോഡ്രിഗസ് പോസ്റ്റിലേക്ക് തിരിച്ചു വിട്ടെങ്കിലും ഷോട്ട് ബാറിലടിച്ച് മടങ്ങി. തുടര്‍ന്ന് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു വഴിമാറുകയായിരുന്നു.
ചിലിയുടെ ആദ്യ കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലാണിത്. ജര്‍മ്മനി-മെക്‌സിക്കോ മത്സര വിജയിയെയാണ് ചിലി ഫൈനലില്‍ നേരിടുക.

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Trending