Connect with us

Video Stories

ഈ നിസ്സംഗത ഭീതിജനകം

Published

on

‘അവര്‍ ആദ്യം സോഷ്യലിസ്റ്റുകളെ തേടിവന്നു, ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ സോഷ്യലിസ്റ്റായിരുന്നില്ല. പിന്നീടവര്‍ ട്രേഡ് യൂണിയനിസ്റ്റുകളെ തേടിവന്നു. ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ ട്രേഡ് യൂണിയനിസ്റ്റായിരുന്നില്ല. പിന്നീടവര്‍ ജൂതന്മാരെ തേടിവന്നു. ഞാന്‍ മിണ്ടിയില്ല. കാരണം ഞാന്‍ ജൂതനായിരുന്നില്ല. ഒടുവിലവര്‍ എന്നെ തേടിവന്നു. അപ്പോള്‍ എനിക്കുവേണ്ടി സംസാരിക്കാന്‍ ആരും ബാക്കിയുണ്ടായിരുന്നില്ല.’ മാര്‍ട്ടിന്‍ നീമുള്ളറുടെ നാസി വിരുദ്ധ കവിതയുടെ അര്‍ഥവ്യാപ്തി ഉള്‍ക്കൊള്ളാന്‍ ആര്‍ക്കുകഴിയും എന്ന ചോദ്യമാണ് ഇപ്പോള്‍ ഉത്തരം തേടി നമുക്കിടയിലൂടെ അലയുന്നത്. ഇരുണ്ട മധ്യകാലഘട്ടത്തെ അനുസ്മരിപ്പിച്ച് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലിന്നുവരെ കണ്ടില്ലാത്തവിധം മുസ്്‌ലിംകള്‍ക്കെതിരെ അതിരൂക്ഷമായ പകല്‍ കുരുതികളാണ് രാജ്യത്ത്, പ്രത്യേകിച്ചും പശുബെല്‍റ്റ് എന്നറിയപ്പെടുന്ന ഉത്തരേന്ത്യയിലാകെ നഗ്ന താണ്ഡവമാടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ രാജ്യത്തു നടന്ന അക്രമങ്ങളില്‍ പകുതിയിലധികവും പശുവുമായി ബന്ധപ്പെട്ടിരിക്കുന്നു. 2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്നതായിരുന്നു ഇതിലെ 97 ശതമാനം അക്രമങ്ങളും. ഇതില്‍ കൊല്ലപ്പെട്ടവരില്‍ എണ്‍പതു ശതമാനവും മുസ്‌ലിംകള്‍- 28ല്‍ 24 പേര്‍. 124 പേര്‍ക്ക് പരിക്കേറ്റു. 63ല്‍ 32ഉം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് ഇന്ത്യ സ്‌പെന്‍ഡ് പഠനം പറയുന്നു. അടുത്ത ദിവസങ്ങളിലായി മൂന്നുപേരാണ് രാജസ്ഥാനിലും ഹരിയാനയിലും ഝാര്‍ഖണ്ഡിലുമായി വിദ്വേഷ രാഷ്ട്രീയത്തിനിരയായി മൃഗീയമായി കൊലചെയ്യപ്പെട്ടത്.
2015ല്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തി ജവാന്റെ പിതാവ് മുഹമ്മദ്അഖ്‌ലാഖിനെ തല്ലിക്കൊന്നതിനെതുടര്‍ന്ന് രാജ്യത്തുടനീളം വന്‍പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നു. 2016 ഓഗസ്റ്റില്‍ ഗുജറാത്തിലെ ഉനയില്‍ പശുവിന്‍ തോല്‍ കടത്തിയതിന് ദലിത്‌യുവാക്കളെ മര്‍ദിച്ചതിനെതുടര്‍ന്ന് ആഴ്ചകള്‍ക്കുശേഷം പ്രധാനമന്ത്രി വികാരപരമായ ഒരു പ്രസ്താവന നടത്തിയെങ്കിലും പിന്നീട് മാസങ്ങളായി അദ്ദേഹം മൗനവാല്‍മീകത്തിലായിരുന്നു. കഴിഞ്ഞദിവസം ഡല്‍ഹിട്രെയിനില്‍ പതിനഞ്ചുകാരന്‍ ജുനൈദ് മുസ്്‌ലിമെന്നതിന്റെ പേരില്‍ കൊലചെയ്യപ്പെട്ടശേഷം മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലെത്തിയപ്പോഴാണ് പ്രധാനമന്ത്രിക്ക് അക്രമരാഹിത്യത്തെക്കുറിച്ച് ഓര്‍മവന്നതും ഗോരക്ഷര്‍ക്കെതിരെ മറ്റൊരു പ്രസ്താവന നടത്തിയതും. അതേദിവസം തന്നെയാണ് ഝാര്‍ഖണ്ഡില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മറ്റൊരു മുസല്‍മാനെ കാപാലികര്‍ പട്ടാപ്പകല്‍ കൊല ചെയതത്. ഇതേകാരണം പറഞ്ഞ് ഒരു മധ്യവയസ്‌കന്റെ വീട് തീവെച്ചതും ഇതേ ദിനത്തില്‍ തന്നെ. രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയും ഗോമാതാവിന്റെ പേരിലുള്ള അക്രമത്തിനെതിരെ ജാഗ്രത പലാക്കുന്നില്ലെന്ന് പരോക്ഷമായി കുറ്റപ്പെടുത്തുന്ന പ്രസ്താവന നടത്തിയതും കഴിഞ്ഞ ദിവസമാണ്. എന്നാല്‍ രാജ്യം ഭരിക്കുന്ന കക്ഷിയുടെ അധ്യക്ഷന്‍ പറഞ്ഞിരിക്കുന്നത് ഈ കൊലകളുടെ പേരില്‍ രാജ്യത്ത ഒരുവിധ ആശങ്കയും ഭീതിയും ഇല്ലെന്നാണ്. ഇത്രയും വലിയ മനുഷ്യക്കുരുതികള്‍ നടന്നിട്ടും ഇത്രയും ഹീനവും ലളിതവുമായ പ്രസ്താവന നടത്താന്‍ അമിത്ഷാക്കല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. വാസ്തവത്തില്‍ അക്രമങ്ങളുടെ പിന്നിലെ പ്രചോദകരും പ്രോല്‍സാഹകരും ഇവരെന്നുതന്നെയല്ലേ ഇതില്‍നിന്ന് വ്യക്തമാകുന്നത്.
രാജ്യത്തെ പതിനാലര ശതമാനംവരുന്ന മുസ്്‌ലിംകളുടെയും 17 ശതമാനത്തോളം വരുന്ന ദലിതരുടെയും രക്ഷക്കും നിലനില്‍പിനുംവേണ്ടി മതേതര ഭരണഘടനയുള്ള രാജ്യത്തെ ഭരണകൂടം എന്തുചെയ്യുന്നുവെന്നാണ് ജനം ഉറ്റുനോക്കുന്നത്. അധികാര ജീവിതത്തിലെ 13 ശതമാനം സമയവും വിദേശത്ത് ചെലവിട്ട പ്രധാനമന്ത്രി ഇടക്ക് നടത്തുന്ന പ്രസ്താവനകളെ അന്താരാഷ്ട്ര സമൂഹത്തെ തൃപ്തിപ്പെടുത്താനുള്ള നാടകമായേ കാണാനാകൂ. വിഷയത്തില്‍ എന്തുകൊണ്ട് പ്രതിപക്ഷ കക്ഷികള്‍ പ്രസ്താവനകള്‍ക്കപ്പുറം രംഗത്തിറങ്ങുന്നില്ല എന്ന ചോദ്യം പ്രസക്തമാകുന്നത് ഇവിടെയാണ്. പ്രശ്‌നം അതീവ രൂക്ഷമായതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ ഉണ്ടായ പ്രതികരണത്തെതുടര്‍ന്ന് രാജ്യത്തെ ഡല്‍ഹി, മുംബൈ, കൊച്ചി ഉള്‍പ്പെടെയുള്ള 16 വന്‍നഗരങ്ങളില്‍ ‘എന്റെ പേരിലല്ല’ എന്ന പേരില്‍ പൗരബോധമുള്ളവരുടെ കൂട്ടായ്മയും പ്രകടനങ്ങളും നടക്കുകയുണ്ടായതെന്നതൊഴിച്ചാല്‍ ദേശീയ-പ്രാദേശിക മാധ്യമങ്ങളുടെബഹുഭൂരിപക്ഷവും ഇതിലെല്ലാം നിസ്സംഗത പാലിക്കുന്നതായാണ് കാണുന്നത്. മുസ്‌ലിംലീഗ് ഞായറാഴ്ച കോഴിക്കോട്ട് നടത്തിയ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായെങ്കിലും രാജ്യത്തെ സംബന്ധിച്ച് ഒറ്റപ്പെട്ടതു മാത്രമാണ്. ഒരുനടിയുടെനേര്‍ക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാളുകളായി പാതിരാചര്‍ച്ച നടത്തുന്ന മലയാള മാധ്യമങ്ങള്‍ക്ക് ഈ മുസ്‌ലിംകുരുതികള്‍ സാദാവാര്‍ത്തക്കപ്പുറം വിചാരണക്കെടുക്കാന്‍ വയ്യ. ദലിതുകളുടെയും തൊഴിലാളികളുടെയും വോട്ടു കുത്തക അവകാശപ്പെടുന്ന കക്ഷികള്‍ക്ക് എന്തുകൊണ്ട് സര്‍ക്കാരുകളെക്കൊണ്ട് നടപടിയെടുപ്പിക്കാനാകും വിധം പരസ്യമായി രംഗത്തിറങ്ങാനാവുന്നില്ല.
ഈ സംഭവമെല്ലാം നടന്നിട്ടും മുസ്‌ലിംകള്‍ക്കുവേണ്ടി രംഗത്തിറങ്ങാന്‍ മുഖ്യധാരാ സമൂഹം തയ്യാറാകുന്നില്ലെന്ന ഞെട്ടിപ്പിക്കുന്ന തോന്നലാണ് ഉണ്ടായിരിക്കുന്നത്. അവിടെയുമിവിടെയുമായി അധികാരികളും രാഷ്ട്രീയ കക്ഷി നേതാക്കളും നടത്തുന്ന പ്രസ്താവന ഒഴിച്ചാല്‍ ഇതിനെല്ലാം പിന്തുണ നല്‍കുന്നുവെന്ന് കരുതപ്പെടുന്ന സംഘ്പരിവാര്‍ നേതാക്കളില്‍ നിന്ന് യാതൊരു തരത്തിലുള്ള പ്രതികരണവും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ഗോ സംരക്ഷണത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന രീതിയിലാണ് ഇക്കൂട്ടര്‍ നടത്തിവരുന്ന പ്രതികരണങ്ങള്‍. യു.പിയില്‍ അധികാരത്തിലേറിയ ഉടന്‍ ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത് പശ്ചിമ യു.പിയിലെ കശാപ്പുശാലകളാകെ അടക്കാന്‍ നിര്‍ദേശിക്കുകയും സംഘ്പരിവാറുകാര്‍ അവ തീവെച്ചു നശിപ്പിക്കുകയുമായിരുന്നു. 2014ല്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മോദി നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഗോ സംരക്ഷണം. ഏതാനും ആഴ്ച മുമ്പാണ് പശുക്കള്‍ക്കുവേണ്ടി കാള, എരുമ, പോത്ത്, ഒട്ടകം ഉള്‍പ്പെടെയുള്ള മൃഗങ്ങളെ കശാപ്പിനുവേണ്ടി വില്‍ക്കരുത് എന്ന ഉത്തരവ് മോദി സര്‍ക്കാരിലെ പരിസ്ഥിതി വകുപ്പ് പുറത്തിറക്കിയത്. മുസ്‌ലിംകളോടുള്ള നയം വ്യക്തമാക്കുന്ന മറ്റൊരു നടപടിയാണ് രാഷ്ട്രപതിയുടെ ഇഫ്താര്‍ വിരുന്നില്‍ ഇത്തവണ മോദി സര്‍ക്കാരിലെ ഒരൊറ്റ മന്ത്രിയും പങ്കെടുക്കാതിരുന്നത്. ഇതെല്ലാം രാജ്യത്തിന്‌നല്‍കുന്ന സൂചനയെ എങ്ങനെയാണ് നോക്കിക്കാണേണ്ടത്. പ്രതിപക്ഷ കക്ഷികളുടെ വീഴ്ച മുതലെടുക്കാന്‍ തക്കം പാര്‍ത്ത് കഴിയുന്ന മോദിക്കും സംഘ്പരിവാറിനും 2019ലും തങ്ങളുടെ വര്‍ഗീയ അജണ്ട എളുപ്പത്തില്‍ നടപ്പിലാക്കാനാകുമെന്നാണ് നിതീഷ്‌കുമാറിനെയും ശരത്പവാറിനെയും പോലുള്ള അവസരവാദികള്‍ അടുത്ത ദിവസങ്ങളിലായി വിളംബരം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസും ഇടതുപക്ഷവുമടക്കമുള്ള കക്ഷികളുടെ ഭാഗത്തുനിന്ന് ഇനിയെന്താണ് പ്രതീക്ഷിക്കേണ്ടത് എന്നേ രാജ്യത്തെ മതേതര വിശ്വാസികള്‍ക്കും മുസ്‌ലിംകള്‍ക്കും മുന്നിലുള്ളൂ. അതുകൊണ്ടാണ് അവരിത്രയും സഹിഷ്ണുത കാട്ടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending