Connect with us

Video Stories

മഹേന്ദ്ര സിങ് ധോണി; അസാധ്യങ്ങള്‍ സാധ്യമാക്കിയ ക്രിക്കറ്റര്‍

Published

on

ഗോകുല്‍ മാന്തറ

റാഞ്ചിയിലെ സാധാരണ കുടുംബത്തിൽ ജനിച്ച ഒരു നാട്ടിൻപുറത്തുകാരൻ പയ്യൻ. കപിൽദേവിന്റേയും സച്ചിൻ ടെണ്ടുൽക്കറുടേയും കളി തലയ്ക്ക്‌ പിടിച്ച്‌ ക്രിക്കറ്റിലേക്കെത്തിപ്പെടുന്നു. ജീവിച്ചു വളർന്ന സാഹചര്യം വെച്ച്‌ നോക്കിയാൽ ആ ഗെയിമിൽ ഒരിടത്തും എത്തപ്പെടേണ്ടവനല്ലായിരുന്നിട്ട്‌ കൂടി വിട്ടുകൊടുക്കാൻ അയാൾ തയ്യാറായിരുന്നില്ല. അന്ന് അങ്ങനെ വിട്ട്‌ കൊടുത്തിരുന്നെങ്കിൽ എം.എസ്‌ ധോണി എന്ന നാമം ലോകക്രിക്കറ്റിൽ ഉച്ചരിക്കപ്പെടുമായിരുന്നില്ല.ഏതൊരു സാധാരണക്കാരനേയും പോലെ സ്വന്തം ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ റാഞ്ചി തെരുവുകളിൽ ഇന്നും അയാൾ അലഞ്ഞ്‌ കൊണ്ടേയിരുന്നേനെ.

“There is nothing impossible, the word says I’m possible” എന്ന തത്വം ധോണിയേക്കാളും സ്വന്തം ജീവിതത്തിൽ അർത്ഥവത്താക്കിയ മറ്റൊരാളുണ്ടെന്ന് തോന്നുന്നില്ല.ഒരാൾ മികച്ചവനാകുന്നത്‌ തന്റെ കഴിവുകൾ മനസിലാക്കുമ്പോളല്ല,മറിച്ച് തന്റെ പരിമിതികളെക്കുറിച്ച്‌ ബോധ്യവാനാകുന്നതെപ്പോളാണോ അപ്പോളാണ് അയാൾ ദി ബെസ്റ്റ്‌ ആയിത്തീരുന്നത്‌.ദ്രാവിഡിന്റെ ക്ലാസോ ലക്ഷ്മണിന്റെ ബാറ്റിംഗ്‌ എലഗൻസിയോ ധോണിയിലുണ്ടായിരുന്നില്ല. കൈയ്യിലുണ്ടായിരുന്നത്‌ ഏതൊരു പന്തും ശക്തിയിൽ അടിച്ചകറ്റാൻ കഴിയുന്ന കൈക്കരുത്തും ഒരു ബോളറേയും കൂസാത്ത കാടൻ ബാറ്റിംഗ്‌ ശൈലിയും. ഇങ്ങനെയുള്ള പരിമിതികൾ വെച്ച്‌ അയാൾ ലോകക്രിക്കറ്റ്‌ വെട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ അതിനു മുൻപിൽ നാമെല്ലാം നമിക്കേണ്ടതുണ്ട്‌.

ബാറ്റിംഗ്‌ ഓർഡറിൽ പ്രൊമോഷൻ നൽകാനുള്ള സൗരവ്‌ ഗാംഗുലി എന്ന മികച്ച ക്യാപ്റ്റന്റെ തലയിലുദിച്ച ബുദ്ധിയ്ക്ക്‌ ഇന്ത്യൻ ടീമിന്റെ പിന്നീടുള്ള നേട്ടങ്ങളുടെയത്ര തന്നെ മൂല്യമുണ്ട്‌. 2004 ലെ നിരാശാജനകമായ അരങ്ങേറ്റവും ആദ്യ മത്സരങ്ങളിലെ തുടർച്ചയായ പരാജയങ്ങളും തളർത്തിയേക്കമായിരുന്ന ആ നീളൻ മുടിക്കാരൻ വിശാഖപട്ടണത്ത്‌ പാകിസ്ഥാനെതിരെ നടന്ന ഏകദിനമത്സരത്തിൽ നേടിയ സെഞ്ചുറി പ്രകടനത്തിനൊപ്പം ഇന്റർനാഷണൽ ക്രിക്കറ്റ്‌ എന്ന വലിയ ക്യാൻ വാസിൽ കുറച്ച്‌ നാൾ താനുണ്ടാകുമെന്ന് പ്രഖ്യാപിക്കുക കൂടിയായിരുന്നു. അന്നയാളടിച്ച ഓരോ റണ്ണുകളും ആരാധകരുടെ ഹൃദയത്തിലേക്കാണു ഊളിയിട്ടിറങ്ങിയത്‌. പിന്നീട്‌ മഹിക്ക്‌ തിരിഞ്ഞ്‌ നോക്കേണ്ടി വന്നിട്ടില്ല. പണ്ട്‌ റെയില്വേയിൽ ജോലി ചെയ്തിട്ടുള്ളത്‌ കൊണ്ടാണോ എന്തോ, എക്സ്പ്രസ്സ് വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള വളർച്ച

കളി മികവിനൊപ്പം തന്നെ ധോണിയുടെ ബ്രാൻഡിംഗ്‌ മൂല്യവും ഉയർന്ന് കൊണ്ടിരുന്നു. പരസ്യക്കമ്പനികൾ അദ്ദേഹത്തിന്റെ പിറകേ ക്യൂ നിന്നു. നയൻ മോഗിയയും കിരൺ മോറെയും അവസാനിപ്പിച്ചിടത്ത്‌ നിന്ന് തുടങ്ങാതെ സ്വന്തമായൊരു ശൈലി സെറ്റ്‌ ചെയ്യാനാണയാൾ ശ്രമിച്ചത്‌. അതിലയാൾ വിജയിച്ചോ ഇല്ലയോ എന്നറിയാൻ അദ്ദേഹം നിലനിർത്തിപ്പോരുന്ന സ്റ്റാറ്റിസ്റ്റിക്സ്‌ നോക്കിയാൽ മാത്രം മതിയാകും. അവസാനം ബാറ്റിംഗിനിറങ്ങി പത്തോ പതിനഞ്ചോ റൺസ്‌ മാത്രം നേടി മടങ്ങുന്നതല്ല വിക്കറ്റ്‌ കീപ്പർ ബാറ്റ്സ്മാന്റെ ജോലിയെന്ന് അറിയാമായിരുന്ന ധോണി തനിക്ക്‌ മുൻപ്‌ ആ ജോലി കൈകാര്യം ചെയ്തവരെ എല്ലാരീതിയിലും പിറകിലാക്കിക്കൊണ്ട്‌ തന്നെയാണു നടന്ന് തുടങ്ങിയത്‌. ഗിൽക്രിസ്റ്റിനെപ്പോലെ ബാറ്റ്‌ ചെയ്യുന്നൊരു വിക്കറ്റ്‌ കീപ്പർ ബാറ്റ്സ്മാൻ സ്വപ്നത്തിൽ മാത്രമുണ്ടായിരുന്ന ഇന്ത്യൻ ആരാധകർക്ക്‌ കിട്ടിയ സമ്മാനമായും ധോണിയെ വിശേഷിപ്പിക്കാം. ധോണിയെക്കുറിച്ച്‌ ഇതേ ഗിൽക്രിസ്റ്റ്‌ തന്നെ പിൽക്കാലത്ത്‌ പറഞ്ഞ വാക്കുകൾ അയാളുടെ മഹത്വം എടുത്ത്‌ കാട്ടുന്നു. അതിപ്രകാരമായിരുന്നു.”The best compliment for me is when someone says they’ll pay to watch me play, And I can say that I’ll pay to watch MS Dhoni bat. MS is not the next Gilchrist. He’s the first MS Dhoni” .

സീനിയർ താരങ്ങൾ പിന്മാറിയ 2007 ലെ ടി20 ലോകപ്പിൽ ക്യാപ്റ്റനായി അവരോധിക്കപ്പെട്ടപ്പോൾ നെറ്റിചുളിച്ചവർക്ക്‌ നേരെയായിരുന്നു പിന്നീടുള്ള അയാളുടെ നേട്ടങ്ങളെല്ലാം. തന്റെ കൈയ്യിലുണ്ടായിരുന്ന പരിമിതമായ വിഭവങ്ങളെ കൃത്യമായി കൂട്ടിയിണക്കി വിജയതൃഷ്ണയുള്ള സംഘമാക്കിത്തീർത്ത നായകമികവായിരുന്നു ആ ലോകകപ്പ്‌ വിജയത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ഏറെ സഹിച്ച്‌ പല പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയൊരു കുട്ടിക്കാലം ഉണ്ടായിരുന്നത്‌ കൊണ്ടാവണം ധോണി എന്ന കളികാരനും ധോണി എന്ന ക്യാപ്റ്റനും കൂളായിരുന്നു.ഏത്‌ സന്ദർഭത്തിലും മത്സരത്തിന്റെ ഗതിയെക്കുറിച്ച്‌ അസാമാന്യ ധാരണയുണ്ടായിരുന്ന അയാളുടെ ബോളിംഗ്‌ ചെയ്ഞ്ചുകളും ഫീൽഡ്‌ പ്ലേസ്മെന്റുകളും പലസമയത്തും എതിർ ടീമിനെ വരെ ഞെട്ടിക്കുന്നത്ര അവിസ്മരണീയവുമായിരുന്നു. വിക്കറ്റിന് പിന്നിൽ ധോണിയാണെങ്കിൽ മുന്നോട്ടാഞ്ഞ്‌ ബോളർമ്മാരെ നേരിടാൻ ബാറ്റ്സ്മാന്മാർ മടിക്കുന്നതിനു കാരണം മനസിലാക്കാൻ പറ്റിയിട്ടില്ലെങ്കിൽ അയാളുടെ സ്റ്റമ്പിംഗ്‌ റെക്കോഡുകളിലേക്ക്‌ ഒന്ന് കണ്ണോടിച്ചാൽ മാത്രം മതിയാകും. സംശയമെല്ലാം അത് വരെയേ ഉണ്ടാകൂ.

ധോണി ക്രീസിൽ നിൽക്കുമ്പോൾ ഒരു സ്കോറും സേഫല്ലെന്ന് എതിർ ക്യാപ്ടന്മാർ പേടിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഹേറ്റർമ്മാർ പോലും അംഗീകരിച്ചിരുന്നതാണു അയാളുടെ അസാമാന്യമായ ഫിനിഷിംഗ്‌ പാടവം. തോല്വി ഉറപ്പിച്ച എത്രയെത്ര മത്സരങ്ങൾ തന്റെ മനസാന്നിദ്ധ്യം കൊണ്ട്‌ മാത്രം അയാൾ എതിരാളികളിൽ നിന്ന് തട്ടിയെടുത്തിരിക്കുന്നു.

“If 15 runs needed of the last over,pressure is on the bowler.not on MS dhoni”.

എന്ന് ഇയാൻ ബിഷപ്പ്‌ പറഞ്ഞത്‌ അയാളെ ചുമ്മ പുകഴ്ത്താനല്ല മറിച്ച്‌ അയാളത്‌ പലകുറി തെളിയിച്ചിട്ടുള്ളത്‌ കൊണ്ടാണു.
ഐസിസിയുടെ എല്ലാ ട്രോഫികളും നേടിയ ഒരേയൊരു ക്യാപ്റ്റനായത്‌ കേവലം ഭാഗ്യംകൊണ്ട്‌ മാത്രമല്ലെന്ന് ബുദ്ധിയും വിവരവുമുള്ള ക്രിക്കറ്റിനെ നന്നായി ഫോളൊ ചെയ്യുന്ന ഒരാൾക്ക്‌ പറഞ്ഞ്‌ കൊടുക്കാതെ തന്നെ മനസിലാക്കാൻ പറ്റുന്ന കാര്യമാണു. ലോകക്രിക്കറ്റിനെ തന്റെ ഉള്ളംകൈയ്യിലാക്കി അമ്മാനമാടിയിരുന്ന സാക്ഷാൽ റിക്കി പോണ്ടിങ്ങിനു പോലും സാധിക്കാത്ത കാര്യമാണിതെന്ന് കൂടി ചേർത്ത്‌ വായിക്കുമ്പോളാണു ഈ നേട്ടത്തിന്റെ മൂല്യം മനസിലാവുക.

ബാറ്റിംഗിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ വിരാട്‌ കോഹ്ലിക്ക്‌ ക്യാപ്റ്റൻസി കൈമാറിയ അയാൾക്ക്‌ ഇന്ന് തന്റെ ആ പഴയകാല സ്ട്രോക്ക്‌ പ്ലേ നഷ്ടപ്പെട്ടിരിക്കുന്നു,ശാന്തത കൈമോശം വന്നിരിക്കുന്നു,തന്റെ കഴിവിനോട്‌ നീതിപുലർത്തുന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിയാതെയായിരിക്കുന്നു. വിവാദങ്ങളുടെ തീച്ചൂളയിലകപ്പെട്ടപ്പോളും ഫോം കണ്ടെത്താനാവാതെ ഉഴറിയപ്പോളും എല്ലാവരും നെഞ്ചേറ്റിയിരുന്ന ബാറ്റിംഗ്‌ ശൈലിയിൽ വ്യതിയാനം സംഭവിച്ചപ്പോളും തള്ളിപ്പറഞ്ഞിട്ടില്ല. കാരണം എന്നെന്നും ഓർത്തിരിക്കാനുള്ള ഒരുപിടി നല്ല ഓർമ്മകൾ അയാൾ നമുക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌.വിരമിക്കണമെന്നാവശ്യപ്പെട്ട്‌ പല പ്രമുഖരും മുറവിളി കൂട്ടുമ്പോളും ഇനിയൊരു ലോകകപ്പിനുള്ള ബാല്യം അയാൾക്കുണ്ടെന്ന് വിശ്വസിക്കാനാണു എനിക്ക്‌ താൽപര്യം,ഒരു വട്ടം കൂടി ആ കരങ്ങൾക്ക്‌ ലോകകിരീടം സ്പർശ്ശിക്കാനുള്ള ഭാഗ്യമുണ്ടാകണേ എന്നാണു പ്രാർത്ഥന അതിനയാൾക്ക്‌ കഴിയുമെന്ന് തന്നെയാണു വിശ്വാസവും.കണ്ണടച്ച്‌ ഇരുട്ടാക്കാൻ ശ്രമിക്കുന്ന വിമർശ്ശകർക്ക്‌ കുറ്റപ്പെടുത്താൻ ധാരാളം കാരണങ്ങളുണ്ടായിരിക്കാം എന്നാൽ തങ്ങളുടെ ഉള്ളിന്റെ ഉള്ളിലെങ്കിലും അവർ അദ്ദേഹത്തെ അംഗീകരിക്കുന്നുണ്ടെന്നത്‌ സത്യം. അതെ ഇഷ്ടപ്പെടാതിരിക്കാം പക്ഷേ അവഗണിക്കാനാവില്ല.

“I pray that a tennis player should emerge from Ranchi as MS Dhoni emerged for cricket”

എന്ന സാനിയ മിർസ്സയുടെ വാക്കുകൾ അദ്ദേഹം കളിച്ച്‌ കൊണ്ടിരുന്ന ഗെയിമിനെ എത്രത്തോളം ഡൊമിനേറ്റ്‌ ചെയ്തെന്നത്‌ വരച്ച്‌ കാട്ടുന്നു.
സമ്മർദ്ദ ഘട്ടങ്ങളെ ധോണിയെപ്പോലെ ഇത്ര കൂളായി കൈകാര്യം ചെയ്തൊരു ക്യാപ്റ്റൻ ലോകക്രിക്കറ്റിൽത്തന്നെ വേറെ കാണുമെന്ന് തോന്നുന്നില്ല.അതാണല്ലോ താൻ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും ക്ലെവർ ക്യാപ്റ്റൻ ധോണിയാണെന്ന് ഇംഗ്ലണ്ട്‌ താരം കെവിൻ പീറ്റേഴ്സൺ അഭിപ്രായപ്പെട്ടതും..
പ്രായം കൂടുതോറും വീര്യവും കൂടിക്കൊണ്ടിരിക്കുന്ന മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ജന്മദിനാശംസകൾ.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending